തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച പുരുഷ, വനിതാ കായികതാരങ്ങൾക്കു നല്കുന്ന ജി.വി. രാജാ കായിക പുരസ്കാരത്തിനു ഷട്ടിൽ ബാഡ്മിന്റൺ താരം രൂപേഷ് കുമാറും അത്ലറ്റ് അനിൽഡ തോമസും തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്. കായിക മന്ത്രി എ.സി. മൊയ്തീനാണ് അവാർഡ് പ്രഖ്യാപിച്ചത്.
ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഫുട്ബോൾ പരിശീലകൻ ഗബ്രിയേൽ ഇ. ജോസഫ് അർഹനായി. മികച്ച കായികാധ്യാപകൻ (കോളജ് തലം) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഫാ. പി.ടി. ജോയിയും സ്കൂൾ തലത്തിൽ മുണ്ടൂർ എച്ച്എസ്എസിലെ എൻ.എസ്. സിജിനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കായിക നേട്ടം കൈവരിച്ച കോളജിനുള്ള പുരസ്കാരം തലശേരി ബ്രണ്ണൻ കോളജിനും മികച്ച സ്പോർട്സ് ജേർണലിസ്റ്റിനുള്ള മാധ്യമ അവാർഡ് മാതൃഭൂമി ദിനപ്പത്രത്തിലെ പി.ജെ. ജോസിനും ഫോട്ടോയ്ക്കുള്ള അവാർഡ് മാധ്യമം ദിനപ്പത്രത്തിലെ മുസ്തഫ അബൂബക്കറിനുമാണ്. മികച്ച കായിക പുസ്തകത്തിനുള്ള അവാർഡ് ജിജോ ജോർജിനാണ്. അവാർഡ് പ്രഖ്യാപനത്തിൽ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസനും പങ്കെടുത്തു.
ഒളിമ്പ്യൻ സുരേഷ് ബാബു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഫുട്ബോൾ പരിശീലകൻ ഗബ്രിയേൽ ഇ. ജോസഫ് അർഹനായി. മികച്ച കായികാധ്യാപകൻ (കോളജ് തലം) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ഫാ. പി.ടി. ജോയിയും സ്കൂൾ തലത്തിൽ മുണ്ടൂർ എച്ച്എസ്എസിലെ എൻ.എസ്. സിജിനും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കായിക നേട്ടം കൈവരിച്ച കോളജിനുള്ള പുരസ്കാരം തലശേരി ബ്രണ്ണൻ കോളജിനും മികച്ച സ്പോർട്സ് ജേർണലിസ്റ്റിനുള്ള മാധ്യമ അവാർഡ് മാതൃഭൂമി ദിനപ്പത്രത്തിലെ പി.ജെ. ജോസിനും ഫോട്ടോയ്ക്കുള്ള അവാർഡ് മാധ്യമം ദിനപ്പത്രത്തിലെ മുസ്തഫ അബൂബക്കറിനുമാണ്. മികച്ച കായിക പുസ്തകത്തിനുള്ള അവാർഡ് ജിജോ ജോർജിനാണ്. അവാർഡ് പ്രഖ്യാപനത്തിൽ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസനും പങ്കെടുത്തു.