കൊച്ചി: കാല്പന്തുകളിയുടെ വിശ്വപോരാട്ടത്തിലെ ചാമ്പ്യന്മാരുടെ കൗമാര ടീം ആകെ അങ്കലാപ്പിലാണ്. ഇറാനോട് ഏറ്റ വമ്പന്‍ തോല്‍വി ജര്‍മന്‍പടയെ അത്രയ്ക്കും വലച്ചിട്ടുണ്ട്. എതിരില്ലാത്ത നാലു ഗോളുകളുടെ പരാജയത്തിന്റെ ദുഃഖഭാരം ഗോവയില്‍ ഉപേക്ഷിച്ചു കൊച്ചിയില്‍ വിജയത്തോടെ പുത്തന്‍ ഉണര്‍വാണു ജര്‍മനി ലക്ഷ്യമിടുന്നത്.
ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന ഗിനിയാണു ജർമൻപടയുടെ എതിരാളികള്‍. ഒന്നു വീതം തോല്‍വിയും സമനിലയുമായി എത്തുന്ന ഗിനിക്കും പ്രീക്വാര്‍ട്ടര്‍ സ്വപ്നം നിലനില്‍ക്കുന്നതിനാല്‍ ആവേശകരമായ പോരട്ടമാണു കൊച്ചിയില്‍ വിരുന്നെത്തുന്നത്.
ഒരുക്കങ്ങള്‍ തകൃതി
ഗോവിയില്നിന്നു കൊച്ചിയിലെത്തിയ ജര്‍മനിയും ഗിനിയും ഇവിടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലായിരുന്നു. 11നാണ് ഇരു സംഘങ്ങളും കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ജര്‍മനി പരിശീലനത്തിനായി ഇറങ്ങിയിരുന്നു. എന്നാല്‍, ഗിനി വിശ്രമത്തിനാണു സമയം കണ്ടെത്തിയത്. കേരളത്തിലെ ചൂടിനെ നേരിടുമ്പോള്‍ സ്പെയിന് അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം ജര്മനിക്കുമുണ്ടാകും. ഗിനിക്കു ചൂടേറെ പേടിയില്ല. ജര്‍മന്‍ മുന്നേറ്റങ്ങളെ തടയാന്‍ പ്രതിരോധം കരുത്തുറ്റതാക്കാനാണ് ഗിനിയുടെ ശ്രമം.
കരുത്തോടെ ഗിനി
ഇറാനോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെട്ടെങ്കിലും കോസ്റ്റാറിക്കയോടു മികച്ച പ്രകടമാണ് ഗിനി പുറത്തെടുത്തത്. ഇരു ടീമും രണ്ടു വീതം ഗോളടിച്ചു സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ഗിനി സര്‍വ മേഖലകളിലും അപ്രമാദിത്വം ഉറപ്പിച്ചുതന്നെയാണു പോരാടിയത്. അന്നു കൈവിട്ട ജയം ജര്‍മനിക്കെതിരേ സ്വന്തമാക്കി പ്രീക്വാര്‍ട്ടര്‍ പ്രവേശനം രാജകീയമാക്കുകയാണ് ആഫ്രിക്കന്‍ പടയുടെ സ്വപ്നം.
എല്‍ഹാദ് ബാഹും നബി ബാന്ഗൗറയും ഫോമിലെത്തിയാല്‍ ഇതു നിഷ്പ്രയാസം സാധിക്കുകയും ചെയ്യും.
ആക്രമണത്തിനു ജര്‍മനി
നായകന് എറിക് മജസ്ചാക്കിന്റെ കരുത്തിലാണു ജര്‍മന്‍ പട വിശ്വാസമര്‍പ്പിക്കുന്നത്. ഒപ്പം ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ചു വരവറിയിച്ച കൗമാര താരം യാന്‍ ഫിറ്റേ ആര്‍പ്പും ഫോമിലേക്കുയര്‍ന്നാല്‍ ജര്‍മനിയുടെ മുന്നോട്ടുള്ള കുതിപ്പ് എളുപ്പമാകും.
ഇന്നലെ കൊച്ചിയില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ആവനാഴിയിലെ ഓരോ അസ്ത്രങ്ങളും മിനുക്കാനാണു പരിശീലകന് ക്രിസ്റ്റ്യന്‍ വെയ്ക്ക് മുന്‍തൂക്കം നല്‍കിയത്. നിരന്തര ആക്രമണങ്ങളിലൂടെ ആഫ്രിക്കന്‍ പ്രതിരോധം തകര്ക്കുകതന്നെയാണു ജര്‍മന്‍ ലക്ഷ്യം.
ആഫ്രിക്കന്‍ കരുത്തുമായെത്തുന്ന ഗിനിയാണു ജർമൻപടയുടെ എതിരാളികള്‍. ഒന്നു വീതം തോല്‍വിയും സമനിലയുമായി എത്തുന്ന ഗിനിക്കും പ്രീക്വാര്‍ട്ടര്‍ സ്വപ്നം നിലനില്‍ക്കുന്നതിനാല്‍ ആവേശകരമായ പോരട്ടമാണു കൊച്ചിയില്‍ വിരുന്നെത്തുന്നത്.
ഒരുക്കങ്ങള്‍ തകൃതി
ഗോവിയില്നിന്നു കൊച്ചിയിലെത്തിയ ജര്‍മനിയും ഗിനിയും ഇവിടെയുള്ള സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലായിരുന്നു. 11നാണ് ഇരു സംഘങ്ങളും കൊച്ചിയിലെത്തിയത്. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം ജര്‍മനി പരിശീലനത്തിനായി ഇറങ്ങിയിരുന്നു. എന്നാല്‍, ഗിനി വിശ്രമത്തിനാണു സമയം കണ്ടെത്തിയത്. കേരളത്തിലെ ചൂടിനെ നേരിടുമ്പോള്‍ സ്പെയിന് അനുഭവിക്കുന്ന പ്രശ്നങ്ങളെല്ലാം ജര്മനിക്കുമുണ്ടാകും. ഗിനിക്കു ചൂടേറെ പേടിയില്ല. ജര്‍മന്‍ മുന്നേറ്റങ്ങളെ തടയാന്‍ പ്രതിരോധം കരുത്തുറ്റതാക്കാനാണ് ഗിനിയുടെ ശ്രമം.
കരുത്തോടെ ഗിനി
ഇറാനോട് ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കു പരാജയപ്പെട്ടെങ്കിലും കോസ്റ്റാറിക്കയോടു മികച്ച പ്രകടമാണ് ഗിനി പുറത്തെടുത്തത്. ഇരു ടീമും രണ്ടു വീതം ഗോളടിച്ചു സമനിലയില്‍ കലാശിച്ച മത്സരത്തില്‍ ഗിനി സര്‍വ മേഖലകളിലും അപ്രമാദിത്വം ഉറപ്പിച്ചുതന്നെയാണു പോരാടിയത്. അന്നു കൈവിട്ട ജയം ജര്‍മനിക്കെതിരേ സ്വന്തമാക്കി പ്രീക്വാര്‍ട്ടര്‍ പ്രവേശനം രാജകീയമാക്കുകയാണ് ആഫ്രിക്കന്‍ പടയുടെ സ്വപ്നം.
എല്‍ഹാദ് ബാഹും നബി ബാന്ഗൗറയും ഫോമിലെത്തിയാല്‍ ഇതു നിഷ്പ്രയാസം സാധിക്കുകയും ചെയ്യും.
ആക്രമണത്തിനു ജര്‍മനി
നായകന് എറിക് മജസ്ചാക്കിന്റെ കരുത്തിലാണു ജര്‍മന്‍ പട വിശ്വാസമര്‍പ്പിക്കുന്നത്. ഒപ്പം ആദ്യ മത്സരത്തില്‍ തന്നെ ഗോളടിച്ചു വരവറിയിച്ച കൗമാര താരം യാന്‍ ഫിറ്റേ ആര്‍പ്പും ഫോമിലേക്കുയര്‍ന്നാല്‍ ജര്‍മനിയുടെ മുന്നോട്ടുള്ള കുതിപ്പ് എളുപ്പമാകും.
ഇന്നലെ കൊച്ചിയില്‍ പരിശീലനത്തിനിറങ്ങിയപ്പോള്‍ ആവനാഴിയിലെ ഓരോ അസ്ത്രങ്ങളും മിനുക്കാനാണു പരിശീലകന് ക്രിസ്റ്റ്യന്‍ വെയ്ക്ക് മുന്‍തൂക്കം നല്‍കിയത്. നിരന്തര ആക്രമണങ്ങളിലൂടെ ആഫ്രിക്കന്‍ പ്രതിരോധം തകര്ക്കുകതന്നെയാണു ജര്‍മന്‍ ലക്ഷ്യം.