തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്കു പ്രോത്സാഹനം നൽകുന്നതിനു കേരള സേറ്റ് സ്പോർട്സ് കൗണ്‍സിൽ ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പ് സ്കീം എന്ന പദ്ധതി ആവിഷ്കരിച്ചതായി കായിക മന്ത്രി എ.സി. മൊയ്തീൻ. 14 മുതൽ 19 വരെ വയസ് പ്രായപരിധിയിലുള്ള 11 കായിക താരങ്ങളെ തെരഞ്ഞെടുക്കുകയും അവർക്കു മികച്ച പരിശീലനം നൽകുകയും ചെയ്യുന്ന പരിപാടിയാണിത്. ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടിയ 14 മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാർ കാഷ് അവാർഡ് നൽകി. അന്തർദേശീയ മത്സരങ്ങളിൽ വിജയികളാകുന്ന കായിക താരങ്ങൾക്കു കാഷ് അവാർഡ് നൽകുന്ന 2007 ലെ ഉത്തരവ് കാലോചിതമായി പരിഷ്കരിക്കാനുള്ള നടപടികളും സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്.
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിൽ വ്യക്തിഗതത്തിൽ മെഡലുകൾ നേടിയതും, ടീമിനത്തിൽ സ്വർണ മെഡൽ നേടിയതുമായ 72 കായിക താരങ്ങൾക്കു സർക്കാർ സർവീസിൽ ജോലി നൽകി. ടീമിനത്തിൽ വെള്ളി, വെങ്കലം നേടിയ 83 കായിക താരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2010 മുതൽ 2014 വരെയുള്ള സ്പോർട്സ് ക്വോട്ട നിയമനം നടത്താൻ വേണ്ടി പൊതുഭരണ വകുപ്പിന് കീഴിൽ സ്പെഷൽ സെൽ രൂപീകരിച്ചതായും സംസ്ഥാന കായിക ദിനത്തിൽ മന്ത്രി അറിയിച്ചു.
ഇന്നാണ് സംസ്ഥാന കായിക ദിനമായി ആചരിക്കുകയാണ്. കേരള സ്പോർട്സ് കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ലഫ്. കേണൽ പി.ആർ. ഗോദവർമ്മ രാജ(ജി.വി. രാജ)യുടെ ജന്മദിനമാണു സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത്.
മുപ്പത്തഞ്ചാമത് ദേശീയ ഗെയിംസിൽ വ്യക്തിഗതത്തിൽ മെഡലുകൾ നേടിയതും, ടീമിനത്തിൽ സ്വർണ മെഡൽ നേടിയതുമായ 72 കായിക താരങ്ങൾക്കു സർക്കാർ സർവീസിൽ ജോലി നൽകി. ടീമിനത്തിൽ വെള്ളി, വെങ്കലം നേടിയ 83 കായിക താരങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2010 മുതൽ 2014 വരെയുള്ള സ്പോർട്സ് ക്വോട്ട നിയമനം നടത്താൻ വേണ്ടി പൊതുഭരണ വകുപ്പിന് കീഴിൽ സ്പെഷൽ സെൽ രൂപീകരിച്ചതായും സംസ്ഥാന കായിക ദിനത്തിൽ മന്ത്രി അറിയിച്ചു.
ഇന്നാണ് സംസ്ഥാന കായിക ദിനമായി ആചരിക്കുകയാണ്. കേരള സ്പോർട്സ് കൗണ്‍സിലിന്റെ പ്രഥമ പ്രസിഡന്റായിരുന്ന ലഫ്. കേണൽ പി.ആർ. ഗോദവർമ്മ രാജ(ജി.വി. രാജ)യുടെ ജന്മദിനമാണു സംസ്ഥാന കായിക ദിനമായി ആചരിക്കുന്നത്.