ന്യൂഡൽഹി: ആദ്യമായി ലോകകപ്പില്‍ ഗോള്‍ നേടിയതിന്റെ ആവേശത്തില്‍ അണ്ടർ 17 ലോകകപ്പിൽ ഇന്ത്യ ഇന്ന് ഘാനയ്ക്കെതിരേ ഇറങ്ങും. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് എട്ടിനാണ് മത്സരം.
മുന്‍ മത്സരങ്ങളേപ്പോലെ തന്നെ ഇന്ത്യക്ക് കടുപ്പമേറിയതാണ് ഈ മത്സരവും. ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് നിലവില്‍ പോയിന്റൊന്നുമില്ല. അമേരിക്ക3-0നും കൊളംബിയ 2-1നുമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആറു പോയന്റോടെ അമേരിക്ക പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. ഘാനയ്ക്കും കൊളംബിയയ്ക്കും മൂന്നു പോയന്റ് വീതമാണുള്ളത്.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ കൊളംബിയ അമേരിക്കയോടു പരാജയപ്പെടുകയും ഇന്ത്യ ഘാനയോടു വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് നോക്കൗട്ടില്‍ കടക്കാം. അഥവാ ഇന്ത്യയുടെ വിജയം വലിയ മാര്‍ജിനില്‍ അല്ലെങ്കില്‍ പോലും കൊളംബിയ അമേരിക്കയോടു വലിയ മാര്‍ജിനില്‍ തോല്‍ക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കും.
മുന്‍ മത്സരങ്ങളേപ്പോലെ തന്നെ ഇന്ത്യക്ക് കടുപ്പമേറിയതാണ് ഈ മത്സരവും. ടൂര്‍ണമെന്റിന്റെ നോക്കൗട്ട് സാധ്യത നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് വലിയ മാര്‍ജിനിലുള്ള ജയം അനിവാര്യമാണ്. ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് നിലവില്‍ പോയിന്റൊന്നുമില്ല. അമേരിക്ക3-0നും കൊളംബിയ 2-1നുമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആറു പോയന്റോടെ അമേരിക്ക പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുകയും ചെയ്തു. ഘാനയ്ക്കും കൊളംബിയയ്ക്കും മൂന്നു പോയന്റ് വീതമാണുള്ളത്.
ഇന്നു നടക്കുന്ന ആദ്യ മത്സരത്തില്‍ കൊളംബിയ അമേരിക്കയോടു പരാജയപ്പെടുകയും ഇന്ത്യ ഘാനയോടു വലിയ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ ഇന്ത്യക്ക് നോക്കൗട്ടില്‍ കടക്കാം. അഥവാ ഇന്ത്യയുടെ വിജയം വലിയ മാര്‍ജിനില്‍ അല്ലെങ്കില്‍ പോലും കൊളംബിയ അമേരിക്കയോടു വലിയ മാര്‍ജിനില്‍ തോല്‍ക്കുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കും.