ഗോഹട്ടി: കഴിഞ്ഞ കളിയിലെ തോല്‍വിക്ക് ഓസ്ട്രേലിയ പകരം വീട്ടി. ഗോഹട്ടി ട്വന്റി-20യില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് ഓസീസ് തോല്‍പ്പിച്ചു. ഇതോടെ പരമ്പരയില്‍ ഇന്ത്യക്കൊപ്പമെത്താനും (1-1) ഓസീസിനായി. അര്‍ധസെഞ്ചുറി നേടിയ മോയിസ് ഹെൻറിക്കസിന്റെയും (62) ട്രാവിസ് ഹെഡിന്റെയും (48) ബാറ്റിംഗാണ് ഓസീസിന് വിജയം സമ്മാനിച്ചത്. നാലു വിക്കറ്റ് നേടിയ ജാസണ്‍ ബെഹ്രെണ്ടോര്ഫിന്റെ ബൗളിംഗ് പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. ജാസണാണ് കളിയിലെ കേമൻ. സ്കോർ: ഇന്ത്യ 20 ഓവറിൽ 118നു പുറത്ത്, ഓസ്ട്രേലിയ 15.3 ഓവറിൽ രണ്ടിന് 122.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രോഹിതും(8), കോഹ്ലിയും (0) നിരാശപ്പെടുത്തിയപ്പോൾ കേദാര്‍ യാദവ് (27), ധോണി (13), ഹാര്‍ദിക് പാണ്ഡ്യ (25), കുല്‍ദീപ് യാദവ് (16)എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ 118ല്‍ എത്തിച്ചത്.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. രോഹിതും(8), കോഹ്ലിയും (0) നിരാശപ്പെടുത്തിയപ്പോൾ കേദാര്‍ യാദവ് (27), ധോണി (13), ഹാര്‍ദിക് പാണ്ഡ്യ (25), കുല്‍ദീപ് യാദവ് (16)എന്നിവരുടെ ചെറുത്തു നില്‍പ്പാണ് ഇന്ത്യന്‍ സ്കോര്‍ 118ല്‍ എത്തിച്ചത്.