കൊച്ചി: ആഫ്രിക്കന്‍ കരുത്തിന്റെ വന്യതയും ചടുലതയും തീര്‍ത്ത പ്രതിരോധ കോട്ടകളെ തകര്‍ത്തെറിഞ്ഞു കൊച്ചിയില്‍ സ്പാനിഷ് അർമദയുടെ തേരോട്ടം. ബ്രസീലിനു മുന്നില്‍ കളി മറന്നു തോല്‍വിയേറ്റു വാങ്ങിയ ആബല്‍ റൂയിസും സംഘവും ഇന്നലെ ഉയിര്‍ത്തെഴുന്നേറ്റു. അരങ്ങേറ്റ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ മോഹവുമായിറങ്ങിയ നൈജറിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണു സ്പെയിന് മുക്കിക്കളഞ്ഞത്.
ഉത്തര കൊറിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിന്റെ കണിക പോലും പുറത്തെടുക്കാതിരുന്ന ആഫ്രിക്കന്‍ ശക്തികളുടെ മേല്‍ കളിയുടെ മുഴുവന്‍ സമയവും സകല മേഖലകളിലും അപ്രമാദിത്വം ഉറപ്പിച്ചുത്തന്നെയായിരുന്നു സ്പാനിഷ് പടയോട്ടം. സ്പെയിനിനായി ആബല്‍ റൂയിസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ സെസാര്‍ ഗെലാബര്‍ട്ട്, സെര്‍ജിയോ ഗോമസ് എന്നിവരും ഓരോ ഗോളുകളുമായി വലചലിപ്പിച്ചു.
ആദ്യ കളിയില്‍ വന്ന പിഴവുകള്‍ക്കു പരിഹാരമൊരുക്കി മൂന്നു മാറ്റങ്ങളുമായാണ് സ്പാനിഷ് സംഘം ഇന്നലെ കളത്തില്‍ ഇറങ്ങിയത്. പ്രതിരോധ നിരയില്‍ യുവാന്‍ മിറാണ്ട എത്തിയപ്പോള്‍ മധ്യ നിരയില്‍ കളി ഒരുക്കാന്‍ ആന്റോണിയോ ബ്ലാങ്കോ ചുമതലയേറ്റു. ആബല്‍ റൂയസിനൊപ്പം മുന്നേറ്റ നിരയില്‍ സെസാര്‍ ഗെലാബര്‍ട്ടും വന്നു. കഴിഞ്ഞ തവണയറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണു നൈജര്‍ പോരിനിറങ്ങിയത്.
കളി പത്തു മിനിറ്റു പിന്നിട്ടപ്പോഴേക്കും രണ്ടു കോര്‍ണറുകള്‍ സ്വന്തമാക്കി നൈജറാണ് മെച്ചപ്പെട്ട രീതിയില്‍ തുടങ്ങിയത്. നൈജറിന്റെ ഭാഗത്തുനിന്നു തന്നെ ആദ്യ ഗോള്‍ ശ്രമവും ഉണ്ടായി. ഇടതു വിംഗില്നിന്നു റിച്ചാര്‍ഡ് സൗമാനെ തൊടുത്തുവിട്ട പന്തില്‍ ഇബ്രാഹീം ബൗബാക്കര്‍ തലവച്ചെങ്കിലും സ്പാനിഷ് ഗോളിക്കു തലവേദനയായില്ല. ആദ്യ കളിയില്‍ തോല്‍വിയേറ്റു വാങ്ങിയതിന്റെ സമ്മർദത്തില്‍ ഇറങ്ങിയ ചുവപ്പു സംഘം അല്പം പിന്വലിഞ്ഞാണു തുടക്കമിട്ടത്. കളിയില്‍ അപകടം മണത്തോടെ നൈജര്‍ ഗോള്‍ മുഖത്തേക്കു ആദ്യമായി മനോഹരമായ ആക്രമണം സ്പെയിന് മെനഞ്ഞു.
നിരന്തര ആക്രണങ്ങള്ക്കൊടുവില് 21-ാം മിനിറ്റില്‍ സ്പെയിന് നെജറിന്റെ വല തുളച്ചു. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍നിന്നു അടവും തടവും പഠിച്ചെത്തിയ ആബല്‍ റൂയിസിന്റെ ബൂട്ടുകളാണ് ആഫ്രിക്കന്‍ പ്രതിരോധം തകര്‍ത്തത്. ഒരു ഗോള്‍ വഴങ്ങിയതോടെ നൈജര്‍ ഒന്നു തളര്‍ന്നു. ഇതോടെ സ്പാനിഷ് ആക്രണങ്ങള്‍ക്കു മൂര്‍ച്ച കൂടി. 26-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ മുതലാക്കി റൂയിസ് ക്രോസ് നല്‍കിയെങ്കിലും മിറാൻഡയുടെ ഹെഡര്‍ മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ പാളിച്ച സംഭവിച്ച സ്പാനിഷ് ഗോള്‍ കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസിന്റെ സ്ഥാന പിഴവ് മുതലാക്കി ഇബ്രാഹീം ബൗബാക്കര്‍ ഗോള്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.
കളി സ്പെയിനിന്റെ താളത്തിനൊപ്പം ചലിച്ചതോടെ പരുക്കന്‍ അടവകള് നൈജര്‍ പ്രയോഗിച്ചു തുടങ്ങി. 41-ാം മിനിറ്റില്‍ നൈജറിന്റെ പ്രതിരോധക്കോട്ട വീണ്ടും തകര്‍ന്നു. സ്പാനിഷ് പരിശീലകന് സാന്റിയാഗോ ഡിനിയയുടെ തന്ത്രത്തിന്റെ വിജയമാണു രണ്ടാം ഗോളിനു വഴിവച്ചത്. വലതു വിംഗില്‍ സെര്‍ജിയോ ഗോമസ് എടുത്ത ഫ്രീകിക്ക് മുതലാക്കി ആബല്‍ റൂയിസ് രണ്ടാം ഗോള്‍ പേരിലെഴുതി. അണ്ടര്‍ 17 ലോകകപ്പില്‍ സ്പെയിന്റെ നൂറാം ഗോളായിരുന്നു ഇത്.
രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ നൈജറിന്റെ കരുത്ത് ചോര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമായതോടെ ആഫ്രിക്കന്‍ നിരയില്‍ അലസത പ്രകടമായി. ഇതു മുതലെടുത്താണു സ്പെയിന് മൂന്നാം വട്ടം നിറയൊഴിച്ചത്. ഇതിനും വഴിതെളിച്ചത് നായകന് റൂയിസിന്റെ മുന്നേറ്റം. നായകന്റെ ഷോട്ടു പാഴായെങ്കിലും സെര്‍ജിയോ ഗോമസ് ബോക്സിനു പുറത്തെത്തിയ പന്തിനെ സെസാര്‍ ഗെലാബര്ട്ടിനു മറിച്ചു കൊടുത്തു. ഇതോടെ ആദ്യ പകുതിയിലെ നൈജര്‍ കൂട്ടക്കുരുതിക്കു വിസില്‍ മുഴങ്ങി.
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുന്നിലെത്തിയതോടെ പന്തു കൈവിടാതെ പാസിംഗ് ഗെയിമിനാണു സ്പെയിന് ശ്രമിച്ചത്. ഇതോടെ രണ്ടാം പകുതിയോടെ കളിയുടെ ആവേശത്തിന് അല്പം ഇടിവു വന്നു. നൈജര്‍ പ്രതിരോധത്തിന്റെ ശക്തി ക്ഷയിച്ചതോടെ സ്പെയിനു കാര്യങ്ങള്‍ വീണ്ടും എളുപ്പമായി. 67-ാം മിനിറ്റില്‍ ടൂര്‍ണമെന്റിലെ രണ്ടാം ഹാട്രിക് കുറിക്കാനുള്ള അവസരം ആബല്‍ റൂയസിനൊരുങ്ങി. സെര്‍ജിയോ ഗോമസിന്റെ പാസ് വാങ്ങി ബോക്സിനുള്ളില്‍നിന്നു ഷോട്ട് പായിച്ചെങ്കിലും ഗോള്‍ പോസ്റ്റിനു പുറത്തേക്കു പോയി.
നൈജറിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി 82-ാം മിനിറ്റില്‍ സ്പാനിഷ് പട വീണ്ടും വലനിറച്ചു. ഇതിലും നായകന്റെ ചലനങ്ങളാണു തുണയായത്. റൂയിസിന്റെ ഗോള്‍ ശ്രമം പാഴായതോടെ ഓടിയെത്തിയ സെര്‍ജി ബ്രസീലിനു മുന്നില്‍ അടിയറവു പറഞ്ഞതിന്റെ പാപഭാരങ്ങള്‍ സ്പാനിഷ് പട കഴുകിക്കളഞ്ഞു. ഇനി ഉത്തര കൊറിയന്‍ വെല്ലുവിളിയെ നേരിടാന്‍ റൂയിസും സംഘവും ഒരുങ്ങിക്കഴിഞ്ഞു.
ഒന്നാം ഗോള്‍... (21-ാം മിനിറ്റ്)
ഇടതു വിംഗില്‍ കൂടി സ്പാനിഷ് സംഘം ആവിഷ്കരിച്ച മുന്നേറ്റത്തിനൊടുവില്‍ യുവാന്‍ മിറാണ്ടയുടെ മനോഹരമായ ക്രോസ് ബോക്സിനു മുന്നില്‍ കാത്തിരുന്ന ആബല്‍ റൂയിസന്റെ കാല്‍പ്പാകത്തിന്. കൃത്യമായി ഗോളിലേക്കു പന്തിനെ തഴുകി വിടാനുള്ള ഉത്തരവാദിത്വം മാത്രമേ റൂയിസിന് ഉണ്ടായിരുന്നുള്ളൂ.
നാലാം ഗോള്‍ ... (82-ാം മിനിറ്റ്)
ബോക്സിനുള്ളിലേക്കു മുന്നേറിയെത്തിയ ആബല്‍ റൂയിസിന്റെ ഷോട്ട് നൈജര്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റീബൗണ്ട് ചെയ്തു വന്ന പന്തു ഓടിയെത്തിയ സെര്‍ജിയോ ഗോമസ് സമയം പാഴാക്കാതെ ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്കു പായിച്ചു.
രണ്ടാം ഗോള്‍... (41-ാം മിനിറ്റ്)
വലതു വിംഗില്‍ ലഭിച്ച ഫ്രീകിക്ക് ബോക്സിനുള്ളിൽ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആബല്‍ റൂയിസിലേക്കു സെര്‍ജിയോ ഗോമസ് എത്തിച്ചു. ആദ്യം ഗോള്‍ പോസ്റ്റിലേക്കു റൂയിസ് തൊടുത്തെങ്കലിലും നൈജര്‍ കോട്ട തടുത്തിട്ടു. റീബൗണ്ട് ചെയ്തു വന്ന പന്തു വീണ്ടും റൂയിസ് പോസറ്റിന്റെ ഇടതു മൂലയിലേക്കു പായിച്ചു.
മൂന്നാം ഗോള്‍... (45 + 1)
വലതു വിംഗില്‍ നൈജര്‍ താരങ്ങളെ സുന്ദരമായ ചലനങ്ങള്‍ കൊണ്ടു വെട്ടിയൊഴിഞ്ഞു റൂയിസ് പോസ്റ്റിലേക്കു തൊടുത്തെങ്കിലും നൈജര്‍ ഗോളി തടുത്തിട്ടു. പെനാല്‍റ്റി ബോക്സിനു പുറത്തേക്കു പോയ പന്തിനെ പിടിച്ചെടുത്തു സെര്‍ജിയോ ഗോമസ് ബോക്സിലേക്കു വീണ്ടും മറിച്ചു. ഓടിയെത്തിയ സെസാര്‍ ഗെല്ബര്ട്ട് ഒരു അഭ്യാസിയുടെ മെയ് വഴക്കതോടെ കുതിച്ചു പൊങ്ങി പന്തിനെ വലയിലേക്കു തഴുകി വിട്ടു.
ബിബിന്‍ ബാബു
ഉത്തര കൊറിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിന്റെ കണിക പോലും പുറത്തെടുക്കാതിരുന്ന ആഫ്രിക്കന്‍ ശക്തികളുടെ മേല്‍ കളിയുടെ മുഴുവന്‍ സമയവും സകല മേഖലകളിലും അപ്രമാദിത്വം ഉറപ്പിച്ചുത്തന്നെയായിരുന്നു സ്പാനിഷ് പടയോട്ടം. സ്പെയിനിനായി ആബല്‍ റൂയിസ് ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍ സെസാര്‍ ഗെലാബര്‍ട്ട്, സെര്‍ജിയോ ഗോമസ് എന്നിവരും ഓരോ ഗോളുകളുമായി വലചലിപ്പിച്ചു.
ആദ്യ കളിയില്‍ വന്ന പിഴവുകള്‍ക്കു പരിഹാരമൊരുക്കി മൂന്നു മാറ്റങ്ങളുമായാണ് സ്പാനിഷ് സംഘം ഇന്നലെ കളത്തില്‍ ഇറങ്ങിയത്. പ്രതിരോധ നിരയില്‍ യുവാന്‍ മിറാണ്ട എത്തിയപ്പോള്‍ മധ്യ നിരയില്‍ കളി ഒരുക്കാന്‍ ആന്റോണിയോ ബ്ലാങ്കോ ചുമതലയേറ്റു. ആബല്‍ റൂയസിനൊപ്പം മുന്നേറ്റ നിരയില്‍ സെസാര്‍ ഗെലാബര്‍ട്ടും വന്നു. കഴിഞ്ഞ തവണയറങ്ങിയ അതേ ടീമിനെ നിലനിര്‍ത്തിയാണു നൈജര്‍ പോരിനിറങ്ങിയത്.
കളി പത്തു മിനിറ്റു പിന്നിട്ടപ്പോഴേക്കും രണ്ടു കോര്‍ണറുകള്‍ സ്വന്തമാക്കി നൈജറാണ് മെച്ചപ്പെട്ട രീതിയില്‍ തുടങ്ങിയത്. നൈജറിന്റെ ഭാഗത്തുനിന്നു തന്നെ ആദ്യ ഗോള്‍ ശ്രമവും ഉണ്ടായി. ഇടതു വിംഗില്നിന്നു റിച്ചാര്‍ഡ് സൗമാനെ തൊടുത്തുവിട്ട പന്തില്‍ ഇബ്രാഹീം ബൗബാക്കര്‍ തലവച്ചെങ്കിലും സ്പാനിഷ് ഗോളിക്കു തലവേദനയായില്ല. ആദ്യ കളിയില്‍ തോല്‍വിയേറ്റു വാങ്ങിയതിന്റെ സമ്മർദത്തില്‍ ഇറങ്ങിയ ചുവപ്പു സംഘം അല്പം പിന്വലിഞ്ഞാണു തുടക്കമിട്ടത്. കളിയില്‍ അപകടം മണത്തോടെ നൈജര്‍ ഗോള്‍ മുഖത്തേക്കു ആദ്യമായി മനോഹരമായ ആക്രമണം സ്പെയിന് മെനഞ്ഞു.
നിരന്തര ആക്രണങ്ങള്ക്കൊടുവില് 21-ാം മിനിറ്റില്‍ സ്പെയിന് നെജറിന്റെ വല തുളച്ചു. ബാഴ്സലോണയുടെ ലാ മാസിയ അക്കാദമിയില്‍നിന്നു അടവും തടവും പഠിച്ചെത്തിയ ആബല്‍ റൂയിസിന്റെ ബൂട്ടുകളാണ് ആഫ്രിക്കന്‍ പ്രതിരോധം തകര്‍ത്തത്. ഒരു ഗോള്‍ വഴങ്ങിയതോടെ നൈജര്‍ ഒന്നു തളര്‍ന്നു. ഇതോടെ സ്പാനിഷ് ആക്രണങ്ങള്‍ക്കു മൂര്‍ച്ച കൂടി. 26-ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ മുതലാക്കി റൂയിസ് ക്രോസ് നല്‍കിയെങ്കിലും മിറാൻഡയുടെ ഹെഡര്‍ മുകളിലൂടെ പറന്നു. തൊട്ടടുത്ത മിനിറ്റില്‍ പാളിച്ച സംഭവിച്ച സ്പാനിഷ് ഗോള്‍ കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസിന്റെ സ്ഥാന പിഴവ് മുതലാക്കി ഇബ്രാഹീം ബൗബാക്കര്‍ ഗോള്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി.
കളി സ്പെയിനിന്റെ താളത്തിനൊപ്പം ചലിച്ചതോടെ പരുക്കന്‍ അടവകള് നൈജര്‍ പ്രയോഗിച്ചു തുടങ്ങി. 41-ാം മിനിറ്റില്‍ നൈജറിന്റെ പ്രതിരോധക്കോട്ട വീണ്ടും തകര്‍ന്നു. സ്പാനിഷ് പരിശീലകന് സാന്റിയാഗോ ഡിനിയയുടെ തന്ത്രത്തിന്റെ വിജയമാണു രണ്ടാം ഗോളിനു വഴിവച്ചത്. വലതു വിംഗില്‍ സെര്‍ജിയോ ഗോമസ് എടുത്ത ഫ്രീകിക്ക് മുതലാക്കി ആബല്‍ റൂയിസ് രണ്ടാം ഗോള്‍ പേരിലെഴുതി. അണ്ടര്‍ 17 ലോകകപ്പില്‍ സ്പെയിന്റെ നൂറാം ഗോളായിരുന്നു ഇത്.
രണ്ടു ഗോളുകള്‍ വഴങ്ങിയതോടെ നൈജറിന്റെ കരുത്ത് ചോര്‍ന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമായതോടെ ആഫ്രിക്കന്‍ നിരയില്‍ അലസത പ്രകടമായി. ഇതു മുതലെടുത്താണു സ്പെയിന് മൂന്നാം വട്ടം നിറയൊഴിച്ചത്. ഇതിനും വഴിതെളിച്ചത് നായകന് റൂയിസിന്റെ മുന്നേറ്റം. നായകന്റെ ഷോട്ടു പാഴായെങ്കിലും സെര്‍ജിയോ ഗോമസ് ബോക്സിനു പുറത്തെത്തിയ പന്തിനെ സെസാര്‍ ഗെലാബര്ട്ടിനു മറിച്ചു കൊടുത്തു. ഇതോടെ ആദ്യ പകുതിയിലെ നൈജര്‍ കൂട്ടക്കുരുതിക്കു വിസില്‍ മുഴങ്ങി.
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു മുന്നിലെത്തിയതോടെ പന്തു കൈവിടാതെ പാസിംഗ് ഗെയിമിനാണു സ്പെയിന് ശ്രമിച്ചത്. ഇതോടെ രണ്ടാം പകുതിയോടെ കളിയുടെ ആവേശത്തിന് അല്പം ഇടിവു വന്നു. നൈജര്‍ പ്രതിരോധത്തിന്റെ ശക്തി ക്ഷയിച്ചതോടെ സ്പെയിനു കാര്യങ്ങള്‍ വീണ്ടും എളുപ്പമായി. 67-ാം മിനിറ്റില്‍ ടൂര്‍ണമെന്റിലെ രണ്ടാം ഹാട്രിക് കുറിക്കാനുള്ള അവസരം ആബല്‍ റൂയസിനൊരുങ്ങി. സെര്‍ജിയോ ഗോമസിന്റെ പാസ് വാങ്ങി ബോക്സിനുള്ളില്‍നിന്നു ഷോട്ട് പായിച്ചെങ്കിലും ഗോള്‍ പോസ്റ്റിനു പുറത്തേക്കു പോയി.
നൈജറിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി 82-ാം മിനിറ്റില്‍ സ്പാനിഷ് പട വീണ്ടും വലനിറച്ചു. ഇതിലും നായകന്റെ ചലനങ്ങളാണു തുണയായത്. റൂയിസിന്റെ ഗോള്‍ ശ്രമം പാഴായതോടെ ഓടിയെത്തിയ സെര്‍ജി ബ്രസീലിനു മുന്നില്‍ അടിയറവു പറഞ്ഞതിന്റെ പാപഭാരങ്ങള്‍ സ്പാനിഷ് പട കഴുകിക്കളഞ്ഞു. ഇനി ഉത്തര കൊറിയന്‍ വെല്ലുവിളിയെ നേരിടാന്‍ റൂയിസും സംഘവും ഒരുങ്ങിക്കഴിഞ്ഞു.
ഒന്നാം ഗോള്‍... (21-ാം മിനിറ്റ്)
ഇടതു വിംഗില്‍ കൂടി സ്പാനിഷ് സംഘം ആവിഷ്കരിച്ച മുന്നേറ്റത്തിനൊടുവില്‍ യുവാന്‍ മിറാണ്ടയുടെ മനോഹരമായ ക്രോസ് ബോക്സിനു മുന്നില്‍ കാത്തിരുന്ന ആബല്‍ റൂയിസന്റെ കാല്‍പ്പാകത്തിന്. കൃത്യമായി ഗോളിലേക്കു പന്തിനെ തഴുകി വിടാനുള്ള ഉത്തരവാദിത്വം മാത്രമേ റൂയിസിന് ഉണ്ടായിരുന്നുള്ളൂ.
നാലാം ഗോള്‍ ... (82-ാം മിനിറ്റ്)
ബോക്സിനുള്ളിലേക്കു മുന്നേറിയെത്തിയ ആബല്‍ റൂയിസിന്റെ ഷോട്ട് നൈജര്‍ ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റീബൗണ്ട് ചെയ്തു വന്ന പന്തു ഓടിയെത്തിയ സെര്‍ജിയോ ഗോമസ് സമയം പാഴാക്കാതെ ഗോള്‍ പോസ്റ്റിന്റെ വലതു മൂലയിലേക്കു പായിച്ചു.
രണ്ടാം ഗോള്‍... (41-ാം മിനിറ്റ്)
വലതു വിംഗില്‍ ലഭിച്ച ഫ്രീകിക്ക് ബോക്സിനുള്ളിൽ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ആബല്‍ റൂയിസിലേക്കു സെര്‍ജിയോ ഗോമസ് എത്തിച്ചു. ആദ്യം ഗോള്‍ പോസ്റ്റിലേക്കു റൂയിസ് തൊടുത്തെങ്കലിലും നൈജര്‍ കോട്ട തടുത്തിട്ടു. റീബൗണ്ട് ചെയ്തു വന്ന പന്തു വീണ്ടും റൂയിസ് പോസറ്റിന്റെ ഇടതു മൂലയിലേക്കു പായിച്ചു.
മൂന്നാം ഗോള്‍... (45 + 1)
വലതു വിംഗില്‍ നൈജര്‍ താരങ്ങളെ സുന്ദരമായ ചലനങ്ങള്‍ കൊണ്ടു വെട്ടിയൊഴിഞ്ഞു റൂയിസ് പോസ്റ്റിലേക്കു തൊടുത്തെങ്കിലും നൈജര്‍ ഗോളി തടുത്തിട്ടു. പെനാല്‍റ്റി ബോക്സിനു പുറത്തേക്കു പോയ പന്തിനെ പിടിച്ചെടുത്തു സെര്‍ജിയോ ഗോമസ് ബോക്സിലേക്കു വീണ്ടും മറിച്ചു. ഓടിയെത്തിയ സെസാര്‍ ഗെല്ബര്ട്ട് ഒരു അഭ്യാസിയുടെ മെയ് വഴക്കതോടെ കുതിച്ചു പൊങ്ങി പന്തിനെ വലയിലേക്കു തഴുകി വിട്ടു.
ബിബിന്‍ ബാബു