ന്യൂഡല്‍ഹി: കൊളംബിയയെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അവര്‍ ജയിച്ച ഗോളുകളുടെ എണ്ണവുമെടുത്തില്ല. ആശാംഗ്ബി ദേവി എന്ന അമ്മയുടെ കണ്ണു നിറയെ അമര്‍ജിത് സിംഗ് കിയാം എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ കളം നിറഞ്ഞു കളിക്കുന്ന കാഴ്ചകള്‍ മാത്രമായിരുന്നു. ജീവിതത്തിനും പ്രാരാബ്ധത്തിനും ഇടയില്‍ തലയിലെ മീന്‍കുട്ട ഇനിയും ഒന്നിറക്കിവയ്ക്കാനുള്ള നേരമായിട്ടില്ല. എങ്കിലും അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അവനില്‍ തന്നെയാണ്.
ഫുട്ബോള്‍ ചരിത്രത്തിലെ കൊളംബിയന്‍ വീരഗാഥകളൊന്നുമറിയാത്ത ആ അമ്മ ഇന്നലെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലിരുന്ന് തന്റെ മകന്റെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം കൊളംബിയയ്ക്കെതിരേ പന്തു തട്ടുന്നത് ആവേശത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ലോകകപ്പില്‍ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ നിരാശരായ ആരാധാകര്ക്കു നടുവില്‍ നിന്ന് ആ അമ്മ തന്റെ മകനെ ഒരിക്കല്‍ ക്കൂടി ഒന്നു കാണാന്‍ ഗാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് എത്തി നോക്കി. മണിപ്പൂരിലെ തൗബല്‍ ജില്ലിയിലെ ഹവോക്ക മാമംഗ് ലീക്കായ് എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ ഡല്‍ഹിയിലേക്ക് കൗമാര താരങ്ങളടെ ലോകകപ്പ് മത്സരം കാണാനെത്തിയത്.
ഹ്വിഗ്വിറ്റ എന്ന പേര് കേട്ടിട്ടുപോലുമില്ല ആശാംഗ്ബി ദേവി. വാള്ഡറാമയെക്കുറിച്ച് ഫുട്ബോള്‍ ജ്വരമുള്ള മക്കള്‍ വീട്ടില്‍ പറയുന്നത് കേട്ടിരിക്കാനുള്ള സാവകാശവുമുണ്ടായിട്ടില്ല ജീവിതത്തില്‍. ആശാംഗ്ബി എന്ന അമ്മയ്ക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നന്നായി അറിയാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യ ആദ്യമായി ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിനെ നയിക്കാനുള്ള ചരിത്ര ദൗത്യം താന്‍ നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് വളര്‍ത്തിയ മകന്റെ ചുമലിലാണ്. ആ ഉത്തരവാദിത്വം അമര്‍ജിത് സിംഗ് കിയാം എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ നിറവേറ്റുന്നത് കാണാനാണ് ആശാംഗ്ബി ദേവിയും കുടുംബാംഗങ്ങളും ഇന്നലെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയത്. ഒപ്പം ഫുട്ബോള്‍ താരവും ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാഡമിയിലെ താരവുമായ ജ്യേഷ്ഠന് ഉമാകാന്ത് സിംഗ് കിയാമും സഹോദരി ഒമിള ദേവി കിയാമും ഉണ്ടായിരുന്നു.
അച്ഛന് ചന്ദ്രമണി സിംഗ് കിയാം ഇവരോടൊപ്പം മണിപ്പൂരില്‍ നിന്നെത്തിയിരുന്നെങ്കിലും ഇന്ത്യയുടെ കളി തുടങ്ങുന്നതിന് അല്പം മുന്‍പ് മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്.
കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അമര്ജിത്തുമായി നേരിട്ടു കണ്ടു സംസാരിക്കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നില്ല. ടീം അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും വിലക്കുണ്ട്. അമര്ജിത്തിനൊപ്പം ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും കഴിഞ്ഞ മത്സരത്തില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് സഹോദരന് ഉമാകാന്ത് സിംഗ് കിയാം പറഞ്ഞത്.
ഭൂമി പാട്ടത്തിനെടുത്ത് ചെറുകിട കൃഷിയും ഇടവേളകളില്‍ മരപ്പണിയുമാണ് ചന്ദ്രമണി സിംഗിന് നാട്ടില്‍. ആശാംഗ്ബി ദേവിയാകട്ടെ ദൂരെ ചന്തയില്‍ നിന്നും മീന്‍ വാങ്ങി വീടുകള്‍ തോറും കൊണ്ടു നടന്നു വിറ്റാണ് കുടുംബവൃത്തിക്കുള്ള വഴി തേടുന്നത്. ഇവരുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയ ആളാണ് അമര്‍ജിത്ത്.
ടീമിലെ മറ്റൊരു താരം ജീക്സന് സിംഗ് അമര്‍ജിത്തിന്റെ അടുത്ത ബന്ധുവാണ്. പ്രതികൂല ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മക്കളുടെ കളിമിടുക്ക് കാണാന്‍ ഡല്‍ഹിയിലേക്കു വരാനുള്ള വഴി തെളിഞ്ഞ മണിപ്പൂരി മാതാപിതാക്കളുടെ ഭാഗ്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഫുട്ബോള്‍ ചരിത്രത്തിലെ കൊളംബിയന്‍ വീരഗാഥകളൊന്നുമറിയാത്ത ആ അമ്മ ഇന്നലെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലിരുന്ന് തന്റെ മകന്റെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം കൊളംബിയയ്ക്കെതിരേ പന്തു തട്ടുന്നത് ആവേശത്തോടെ കൈയടിച്ചു പ്രോത്സാഹിപ്പിച്ചു. ലോകകപ്പില്‍ രണ്ടാമത്തെ മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ നിരാശരായ ആരാധാകര്ക്കു നടുവില്‍ നിന്ന് ആ അമ്മ തന്റെ മകനെ ഒരിക്കല്‍ ക്കൂടി ഒന്നു കാണാന്‍ ഗാലറിയില്‍ നിന്ന് ഗ്രൗണ്ടിലേക്ക് എത്തി നോക്കി. മണിപ്പൂരിലെ തൗബല്‍ ജില്ലിയിലെ ഹവോക്ക മാമംഗ് ലീക്കായ് എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ ഡല്‍ഹിയിലേക്ക് കൗമാര താരങ്ങളടെ ലോകകപ്പ് മത്സരം കാണാനെത്തിയത്.
ഹ്വിഗ്വിറ്റ എന്ന പേര് കേട്ടിട്ടുപോലുമില്ല ആശാംഗ്ബി ദേവി. വാള്ഡറാമയെക്കുറിച്ച് ഫുട്ബോള്‍ ജ്വരമുള്ള മക്കള്‍ വീട്ടില്‍ പറയുന്നത് കേട്ടിരിക്കാനുള്ള സാവകാശവുമുണ്ടായിട്ടില്ല ജീവിതത്തില്‍. ആശാംഗ്ബി എന്ന അമ്മയ്ക്ക് ഫുട്ബോളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നന്നായി അറിയാവുന്ന ഒരു കാര്യമുണ്ട്. ഇന്ത്യ ആദ്യമായി ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കാനിറങ്ങുമ്പോള്‍ ടീമിനെ നയിക്കാനുള്ള ചരിത്ര ദൗത്യം താന്‍ നെറ്റിയിലെ വിയര്‍പ്പ് കൊണ്ട് വളര്‍ത്തിയ മകന്റെ ചുമലിലാണ്. ആ ഉത്തരവാദിത്വം അമര്‍ജിത് സിംഗ് കിയാം എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ നിറവേറ്റുന്നത് കാണാനാണ് ആശാംഗ്ബി ദേവിയും കുടുംബാംഗങ്ങളും ഇന്നലെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയത്. ഒപ്പം ഫുട്ബോള്‍ താരവും ചണ്ഡിഗഡ് ഫുട്ബോള്‍ അക്കാഡമിയിലെ താരവുമായ ജ്യേഷ്ഠന് ഉമാകാന്ത് സിംഗ് കിയാമും സഹോദരി ഒമിള ദേവി കിയാമും ഉണ്ടായിരുന്നു.
അച്ഛന് ചന്ദ്രമണി സിംഗ് കിയാം ഇവരോടൊപ്പം മണിപ്പൂരില്‍ നിന്നെത്തിയിരുന്നെങ്കിലും ഇന്ത്യയുടെ കളി തുടങ്ങുന്നതിന് അല്പം മുന്‍പ് മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്.
കര്‍ശന നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ അമര്ജിത്തുമായി നേരിട്ടു കണ്ടു സംസാരിക്കാന്‍ ഇവര്‍ക്കു സാധിച്ചിരുന്നില്ല. ടീം അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും വിലക്കുണ്ട്. അമര്ജിത്തിനൊപ്പം ഇന്ത്യന്‍ ടീമിലെ എല്ലാ അംഗങ്ങളും കഴിഞ്ഞ മത്സരത്തില്‍ ഉള്‍പ്പടെ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നാണ് സഹോദരന് ഉമാകാന്ത് സിംഗ് കിയാം പറഞ്ഞത്.
ഭൂമി പാട്ടത്തിനെടുത്ത് ചെറുകിട കൃഷിയും ഇടവേളകളില്‍ മരപ്പണിയുമാണ് ചന്ദ്രമണി സിംഗിന് നാട്ടില്‍. ആശാംഗ്ബി ദേവിയാകട്ടെ ദൂരെ ചന്തയില്‍ നിന്നും മീന്‍ വാങ്ങി വീടുകള്‍ തോറും കൊണ്ടു നടന്നു വിറ്റാണ് കുടുംബവൃത്തിക്കുള്ള വഴി തേടുന്നത്. ഇവരുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയ ആളാണ് അമര്‍ജിത്ത്.
ടീമിലെ മറ്റൊരു താരം ജീക്സന് സിംഗ് അമര്‍ജിത്തിന്റെ അടുത്ത ബന്ധുവാണ്. പ്രതികൂല ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മക്കളുടെ കളിമിടുക്ക് കാണാന്‍ ഡല്‍ഹിയിലേക്കു വരാനുള്ള വഴി തെളിഞ്ഞ മണിപ്പൂരി മാതാപിതാക്കളുടെ ഭാഗ്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.