ന്യൂഡല്‍ഹി: അടവും ചുവടും നിരത്തി ഘാന പ്രതിരോധത്തിന്റെ മതില് തീര്‍ത്തപ്പോള്‍ രണ്ടാം പകുതിയില്‍ കളി വീണ്ടെടുത്ത അമേരിക്ക ജയം കൈപ്പിടിയിലൊതുക്കി. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ 75-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അയോ അകിനോള നേടിയ ഗോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അമേരിക്ക പ്രീക്വാര്‍ട്ടറിലെത്തി. ആദ്യന്തം ആക്രമിച്ചു കളിച്ച ഘാന 18 തവണ അമേരിക്കയുടെ ഗോള്‍വല ലക്ഷ്യമാക്കി ഷോട്ടുകളുതിര്‍ത്തെങ്കിലും നിര്‍ഭാഗ്യമായിരുന്നു ഫലം.
അനായാസേന വിജയം കരുതിയിറങ്ങിയ അമേരിക്കന്‍ പട കളത്തില്‍ കളിച്ചു ക്ഷീണിക്കുന്നതാണ് കളിയുടെ ആദ്യപകുതിയില്‍ കണ്ടത്. എന്നാല്‍, ഘാനയാകട്ടെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് അളന്നു കുറിച്ച പാസുകളാലും കൃത്യമായ പൊസിഷനുകളില്‍ നിരന്നും ശരിക്കും വെള്ളം കുടിപ്പിച്ചു.
കളി പതിനഞ്ച് മിനിട്ട് പിന്നിട്ടപ്പോൾ ഘാന തങ്ങളുടെ താളം കണ്ടെടുത്തു. ഘാനയുടെ അമിനു മുഹമ്മദും റാഷിദ് അല്‍ഹസനും നടത്തിയ നീക്കങ്ങള്‍ ശ്രദ്ധേയമായി. 31-ാം മിനിട്ടില്‍ എറിക് അയ്യാക്കു കിട്ടിയ പാസ് ഗോള്‍ വലയിലേക്കു നീക്കാനായില്ല. 36-ാം മിനിട്ടില്‍ അമേരിക്കല്‍ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് സാദിക്ക് ഇബ്രാഹിം നടത്തിയ മുന്നേറ്റം യുഎസ് ഗോളി ജസ്റ്റിന് ഗാര്‍സെസ് തടുത്തു. ഇതിനിടെ സാദിക്കിലൂടെ കിട്ടിയ ഒരു ചാന്‍സ് ഘാനയ്ക്കു ഗോളാകാതെ പോയി.
രണ്ടാം പകുതിയില്‍ ഘാന അമിനു മുഹമ്മദിനെ തിരിച്ചു വിളിച്ച് പകരം ഗബ്രിയേല്‍ ലെവെയേ ഇറക്കി. പിന്നാലെ ഘാനയ്ക്ക് വീണ്ടും ഒരു കോര്‍ണര്‍. എന്നാല്‍, അതൊരു ഫലവുമുണ്ടാക്കിയില്ല. 75-ാം മിനിട്ടില്‍ പന്ത് കൈയടക്കി കുതിച്ച അമേരിക്ക രണ്ടാം പകുതിയില്‍ ആദ്യ ഗോളടിച്ചു. പകരക്കാരനായി ഇറങ്ങിയ അയോ അകിനോളയാണ് ഘാനയുടെ ഗോള്‍വല ചലിപ്പിച്ചത്.
അനായാസേന വിജയം കരുതിയിറങ്ങിയ അമേരിക്കന്‍ പട കളത്തില്‍ കളിച്ചു ക്ഷീണിക്കുന്നതാണ് കളിയുടെ ആദ്യപകുതിയില്‍ കണ്ടത്. എന്നാല്‍, ഘാനയാകട്ടെ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത് അളന്നു കുറിച്ച പാസുകളാലും കൃത്യമായ പൊസിഷനുകളില്‍ നിരന്നും ശരിക്കും വെള്ളം കുടിപ്പിച്ചു.
കളി പതിനഞ്ച് മിനിട്ട് പിന്നിട്ടപ്പോൾ ഘാന തങ്ങളുടെ താളം കണ്ടെടുത്തു. ഘാനയുടെ അമിനു മുഹമ്മദും റാഷിദ് അല്‍ഹസനും നടത്തിയ നീക്കങ്ങള്‍ ശ്രദ്ധേയമായി. 31-ാം മിനിട്ടില്‍ എറിക് അയ്യാക്കു കിട്ടിയ പാസ് ഗോള്‍ വലയിലേക്കു നീക്കാനായില്ല. 36-ാം മിനിട്ടില്‍ അമേരിക്കല്‍ പ്രതിരോധത്തിലെ വിള്ളല്‍ മുതലെടുത്ത് സാദിക്ക് ഇബ്രാഹിം നടത്തിയ മുന്നേറ്റം യുഎസ് ഗോളി ജസ്റ്റിന് ഗാര്‍സെസ് തടുത്തു. ഇതിനിടെ സാദിക്കിലൂടെ കിട്ടിയ ഒരു ചാന്‍സ് ഘാനയ്ക്കു ഗോളാകാതെ പോയി.
രണ്ടാം പകുതിയില്‍ ഘാന അമിനു മുഹമ്മദിനെ തിരിച്ചു വിളിച്ച് പകരം ഗബ്രിയേല്‍ ലെവെയേ ഇറക്കി. പിന്നാലെ ഘാനയ്ക്ക് വീണ്ടും ഒരു കോര്‍ണര്‍. എന്നാല്‍, അതൊരു ഫലവുമുണ്ടാക്കിയില്ല. 75-ാം മിനിട്ടില്‍ പന്ത് കൈയടക്കി കുതിച്ച അമേരിക്ക രണ്ടാം പകുതിയില്‍ ആദ്യ ഗോളടിച്ചു. പകരക്കാരനായി ഇറങ്ങിയ അയോ അകിനോളയാണ് ഘാനയുടെ ഗോള്‍വല ചലിപ്പിച്ചത്.