കൊച്ചി: കേളത്തിന്റെ ബ്രസീല്‍ ആരാധനയ്ക്ക് മുന്നില്‍ മഞ്ഞപ്പടയുടെ ജോഗോ ബൊനീറ്റോ. ഭാവിയില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ പെരുമയ്ക്ക് തിലകക്കുറി ചാര്ത്തേണ്ടവരുടെ പ്രതിഭാവിലാസം തങ്ങള്‍ നേരിട്ടുകണ്ടിരുന്നുവെന്ന് ഒരുകാലത്ത് കൊച്ചിക്കും കേരളത്തിനും പറയാം. അതേ, മഞ്ഞലയില്‍ ഇളകിയാടിയ കൊച്ചിയുടെ മണ്ണില്‍ സ്പാനിഷ് അര്‍മഡ തകര്‍ത്ത് കാനറിയുടെ ചിറകടി. അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തില്‍ ബ്രസീല്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സ്പെയിനിനെ പരാജയപ്പെടുത്തി. ബ്രസീലിന്റെ റൈറ്റ് ബാക്കായ വെസ്ലിയുടെ സെല്‍ഫ് ഗോളിലൂടെ അഞ്ചാം മിനിറ്റില്‍ സ്പെയിന് ആദ്യം മുന്നിലെത്തിയെങ്കിലും 25-ാം മിനിറ്റില്‍ ലിങ്കണിലൂടെ ബ്രസീല്‍ സമനില പിടിച്ചു. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പൗളീഞ്ഞോയിലൂടെ മഞ്ഞപ്പട ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ ഗോളൊന്നും പിറന്നുമില്ല.
തുടക്കം സ്പെയിന്
കൊച്ചിയുടെ ഫുട്ബോള്‍ പ്രൗഢിയുടെ നടുവിലേക്കായിരുന്നു ലോകത്തെ ഏറ്റവും മികച്ച രണ്ടു ടീമുകളായ ബ്രസീലും സ്പെയിനും പന്ത് തട്ടാനിറങ്ങിയത്. ആരാധകരുടെ ആര്‍പ്പുവിളികളില്‍ ആവേശം പൂണ്ട് ഇരുടീമും കളിതുടങ്ങി. ആദ്യ ടച്ച് മുതല്‍ സ്പെയിനിന്റെ മികച്ച മുന്നേറ്റം.
ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റാന്‍ സ്പെയിനിനു കഴിഞ്ഞു. അഞ്ചാം മിനിറ്റില്‍ വലതുവിംഗില്‍നിന്ന് സ്പാനിഷ് താരം ഫെറാന്‍ ടോറസിന്റെ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ബ്രസീലിന്റെ വെസ്ലിക്കു പിഴച്ചു പന്ത് സ്വന്തം വലയില്‍.
തുടക്കത്തിലേ ലീഡ് കിട്ടിയതിന്റെ ആവേശത്തില്‍ സ്പെയിനും തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ ബ്രസീലും കളം നിറയുന്ന കാഴ്ചയായിരുന്നു പിന്നീട്. പക്ഷേ അഞ്ചു മിനിറ്റിനുള്ളില്‍ സ്പെയിന് ചിത്രത്തില്‍നിന്നു മാഞ്ഞു. പിന്നീട് കളം പിടിച്ച് മഞ്ഞപ്പട കുതിച്ചു. നിരന്തര മുന്നേറ്റങ്ങളിലൂടെ അവരുടെ തനതു ശൈലി പ്രദര്‍ശിപ്പിച്ചു. ജോഗോ ബൊനീറ്റോ (ബ്യൂട്ടിഫുള്‍ ഗെയിം) പ്രതാപത്തോടെ ബ്രസീലിന്റെ കാലില്‍ ഭദ്രമായിരുന്നു. ഇതോടെ അവരുടെ സമനില ഗോളും വന്നു.
ബ്രന്നറുടെ ഷോട്ട് തടയാന്‍ ശ്രമിച്ച സ്പാനിഷ് ഡിഫന്‍ഡറുടെ ശ്രമം പാളി. ലിങ്കണ് പന്ത്് അനായാസം വലയിലാക്കി. സമനില നേടിയ ബ്രസീല്‍ നിരന്തര ആക്രമണങ്ങളിലൂടെ കുതിച്ചു. കളിയഴകു ഹൃദയം ധന്യമാക്കുന്ന നിമിഷങ്ങള്‍. കളിക്കളത്തില്‍ ബ്രസീലിന്റെ കുട്ടിത്താരങ്ങള്‍ സ്പെയിനിനെ നിലംപരിശാക്കി കുതിപ്പുകള്‍ തുടര്‍ന്നു. ബോള്‍ പൊസിഷന്റെ ആനുകൂല്യം പരമാവധി മുതലാക്കി വീണ്ടും മഞ്ഞപ്പട ഇരച്ചു കയറി. ഇതിനിടെ, ലീഡ് കുറിച്ച ഗോളും പിറന്നു. മാര്‍ക്കസ് അന്റോണിയോ നല്കിയ പാസില്‍ പൗളീഞ്ഞോ പന്ത് വലയിലെത്തിച്ചതോടെ ആദ്യപകുതിക്ക് വിസില്‍ മുഴങ്ങി.
കോര്‍ണര്‍ പെയ്ത രണ്ടാം പകുതി
ആദ്യപകുതിയില്‍ ഇരു ടീമും ഓരോ കോര്‍ണര്‍ വീതമാണ് നേടിയതെങ്കില്‍ രണ്ടാം പകുതിയില്‍ സ്പെയിന് മാത്രം നേടിയത് 10 കോര്‍ണറുകളാണ്. ഇതുതന്നെ അവരുടെ മുന്നേറ്റത്തിന്റെ സൂചകമായിരുന്നു. ആദ്യപകുതിയിലെ നിരാശ മറച്ചുവച്ച് മുന്നേറിയ സ്പാനിഷ് അര്‍മദ ശരിയായ ദിശയില്‍ കുതിച്ചു. ടിക്കി ടാക്കയുടെ ഭേദപ്പെട്ട ആവിഷ്കാരം കാണികളെ ഉണര്‍ത്തി. നിരന്തരം മുന്നേറിയ സ്പെയിന് മഞ്ഞപ്പടയുടെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി. 52-ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിന്റെ ഷോട്ട് ബ്രസീലിയന്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോ തടുത്തു.
54-ാം മിനിറ്റില്‍ നാലു തുടര്കോര്ണറുകള് സ്പെയിനിനു ലഭിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല. 55-ാം മിനിറ്റില്‍ വീണ്ടും സെര്‍ജിയോ ഗോമസിന് അവസരം ലഭിച്ചു, എന്നാല്‍, ഗോളകന്നു. 61-ാം മിനിറ്റില്‍ സ്പാനിഷ് നായകന് ആബല്‍ റൂയിസും 65-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും അവസരം പാഴാക്കി. 75 മിനിറ്റുകള്‍ക്കു ശേഷം ബ്രസീലിനു ചില സുവര്ണാവസരങ്ങള് ലഭിച്ചു. 81-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നിലുള്ളപ്പോള്‍ ലഭിച്ച അവസരം പാസിലെ കൃത്യതയില്ലായ്മയിലൂടെ മാര്‍ക്കോസ് അന്റോണിയോ പാഴാക്കി. മത്സരം അവസാന നിമിഷങ്ങളിലേക്കടുത്തപ്പോള് ബ്രസീല്‍ കടുത്ത പ്രതിരോധത്തിലേക്കു നീങ്ങി. മറുവശത്ത് അവസരങ്ങള്‍ നിരവധി സൃഷ്ടിച്ചെങ്കിലും സ്പെയിന് അതൊന്നും ഗോളാക്കി മാറ്റാനായില്ല.
ഒടുവില്‍ ലോംഗ് വിസില്‍ മുഴങ്ങുമ്പോള്‍ കൊച്ചിയുടെ ആകാശത്ത് ബ്രസീലിന്റെ ചിരി തെളിഞ്ഞു.
ഗോള്‍ 1 (വെസ്്ലി-സെല്‍ഫ് ഗോള്‍, 5’)
പാസിംഗ് ഗെയിമിന്റെ മനോഹരമായ ആവിഷ്കാരത്തിനൊടുവില് നായകന് ആബല്‍ റൂയിസിനു ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സുന്ദരമായ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ ബ്രസീലിയന്‍ പ്രതിരോധത്തില്‍ തട്ടിയകന്നു. മൈതാനത്തിന്റെ മധ്യ ഭാഗത്തേക്കു തെറിച്ച സ്പാനിഷ് സംഘം മറ്റൊരാക്രമണം മെനഞ്ഞു. അഞ്ചാം മിനിറ്റില്‍ നടത്തിയ ഈ മുന്നേറ്റത്തിനൊടുവില്‍ ഫൊറാന്‍ ടോറസ് വലതു പാര്‍ശ്വത്തില്‍നിന്നു തൊടുത്തുവിട്ട പന്ത് ക്ലിയര്‍ ചെയ്യാനുള്ള ബ്രസീല്‍ താരം വെസ്ലിയുടെ ശ്രമം പാളി. ഗോളി ഗബ്രിയേല്‍ ബ്രാസോവോയെ നിസഹായനാക്കി പന്തു വലയില്‍.
ഗോള്‍ 2 (ലിങ്കണ്, 25’)
സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ ഗോള്‍ പോസ്റ്റിനുള്ളില്‍ ഇടതു വിംഗില്‍ ബ്രെന്നറിന്റെ കൃത്യമായ ഗോള്‍ അസിസ്റ്റ് സ്പെയിന് ഗോള്‍കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസ് തടയാൻ ശ്രമിച്ചെങ്കിലും രണ്ടാം അവസരത്തില്‍ മുന്നേറ്റനിരക്കാരന് ലിങ്കന്റെ നിലംപറ്റെയുള്ള ഷോട്ട് സ്പാനിഷ് വല തുളച്ചു.
ഗോള്‍ 3 (പൗളീഞ്ഞോ, 45’)
പെനാല്‍റ്റി ബോക്സിനു പുറത്തുനിന്നും മാര്‍ക്കസ് ആന്റോണിയോ സ്പാനിഷ് ഡിഫന്‍ഡര്‍മാര്‍ക്കു മധ്യത്തിലൂടെ പൗളീഞ്ഞോയ്ക്കു സുന്ദരമായി പന്തെത്തിച്ചു. കാലില്‍ കൊരുത്ത പന്ത് ഗോള്‍ കീപ്പര്‍ അല്‍വാരോയെ സ്പര്ശിക്കാന്പോലും അനുവദിക്കാതെ ബ്രസീലിന്റെ ഏഴാം നമ്പര്‍ താരം പൗളീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചു.
സി.കെ. രാജേഷ്കുമാര്‍
തുടക്കം സ്പെയിന്
കൊച്ചിയുടെ ഫുട്ബോള്‍ പ്രൗഢിയുടെ നടുവിലേക്കായിരുന്നു ലോകത്തെ ഏറ്റവും മികച്ച രണ്ടു ടീമുകളായ ബ്രസീലും സ്പെയിനും പന്ത് തട്ടാനിറങ്ങിയത്. ആരാധകരുടെ ആര്‍പ്പുവിളികളില്‍ ആവേശം പൂണ്ട് ഇരുടീമും കളിതുടങ്ങി. ആദ്യ ടച്ച് മുതല്‍ സ്പെയിനിന്റെ മികച്ച മുന്നേറ്റം.
ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റാന്‍ സ്പെയിനിനു കഴിഞ്ഞു. അഞ്ചാം മിനിറ്റില്‍ വലതുവിംഗില്‍നിന്ന് സ്പാനിഷ് താരം ഫെറാന്‍ ടോറസിന്റെ പാസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച ബ്രസീലിന്റെ വെസ്ലിക്കു പിഴച്ചു പന്ത് സ്വന്തം വലയില്‍.
തുടക്കത്തിലേ ലീഡ് കിട്ടിയതിന്റെ ആവേശത്തില്‍ സ്പെയിനും തിരിച്ചടിക്കാനുള്ള ശ്രമത്തില്‍ ബ്രസീലും കളം നിറയുന്ന കാഴ്ചയായിരുന്നു പിന്നീട്. പക്ഷേ അഞ്ചു മിനിറ്റിനുള്ളില്‍ സ്പെയിന് ചിത്രത്തില്‍നിന്നു മാഞ്ഞു. പിന്നീട് കളം പിടിച്ച് മഞ്ഞപ്പട കുതിച്ചു. നിരന്തര മുന്നേറ്റങ്ങളിലൂടെ അവരുടെ തനതു ശൈലി പ്രദര്‍ശിപ്പിച്ചു. ജോഗോ ബൊനീറ്റോ (ബ്യൂട്ടിഫുള്‍ ഗെയിം) പ്രതാപത്തോടെ ബ്രസീലിന്റെ കാലില്‍ ഭദ്രമായിരുന്നു. ഇതോടെ അവരുടെ സമനില ഗോളും വന്നു.
ബ്രന്നറുടെ ഷോട്ട് തടയാന്‍ ശ്രമിച്ച സ്പാനിഷ് ഡിഫന്‍ഡറുടെ ശ്രമം പാളി. ലിങ്കണ് പന്ത്് അനായാസം വലയിലാക്കി. സമനില നേടിയ ബ്രസീല്‍ നിരന്തര ആക്രമണങ്ങളിലൂടെ കുതിച്ചു. കളിയഴകു ഹൃദയം ധന്യമാക്കുന്ന നിമിഷങ്ങള്‍. കളിക്കളത്തില്‍ ബ്രസീലിന്റെ കുട്ടിത്താരങ്ങള്‍ സ്പെയിനിനെ നിലംപരിശാക്കി കുതിപ്പുകള്‍ തുടര്‍ന്നു. ബോള്‍ പൊസിഷന്റെ ആനുകൂല്യം പരമാവധി മുതലാക്കി വീണ്ടും മഞ്ഞപ്പട ഇരച്ചു കയറി. ഇതിനിടെ, ലീഡ് കുറിച്ച ഗോളും പിറന്നു. മാര്‍ക്കസ് അന്റോണിയോ നല്കിയ പാസില്‍ പൗളീഞ്ഞോ പന്ത് വലയിലെത്തിച്ചതോടെ ആദ്യപകുതിക്ക് വിസില്‍ മുഴങ്ങി.
കോര്‍ണര്‍ പെയ്ത രണ്ടാം പകുതി
ആദ്യപകുതിയില്‍ ഇരു ടീമും ഓരോ കോര്‍ണര്‍ വീതമാണ് നേടിയതെങ്കില്‍ രണ്ടാം പകുതിയില്‍ സ്പെയിന് മാത്രം നേടിയത് 10 കോര്‍ണറുകളാണ്. ഇതുതന്നെ അവരുടെ മുന്നേറ്റത്തിന്റെ സൂചകമായിരുന്നു. ആദ്യപകുതിയിലെ നിരാശ മറച്ചുവച്ച് മുന്നേറിയ സ്പാനിഷ് അര്‍മദ ശരിയായ ദിശയില്‍ കുതിച്ചു. ടിക്കി ടാക്കയുടെ ഭേദപ്പെട്ട ആവിഷ്കാരം കാണികളെ ഉണര്‍ത്തി. നിരന്തരം മുന്നേറിയ സ്പെയിന് മഞ്ഞപ്പടയുടെ പ്രതിരോധത്തില്‍ വിള്ളലുണ്ടാക്കി. 52-ാം മിനിറ്റില്‍ സെര്‍ജിയോ ഗോമസിന്റെ ഷോട്ട് ബ്രസീലിയന്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോ തടുത്തു.
54-ാം മിനിറ്റില്‍ നാലു തുടര്കോര്ണറുകള് സ്പെയിനിനു ലഭിച്ചെങ്കിലും ഒന്നുപോലും വലയിലെത്തിക്കാന്‍ അവര്‍ക്കായില്ല. 55-ാം മിനിറ്റില്‍ വീണ്ടും സെര്‍ജിയോ ഗോമസിന് അവസരം ലഭിച്ചു, എന്നാല്‍, ഗോളകന്നു. 61-ാം മിനിറ്റില്‍ സ്പാനിഷ് നായകന് ആബല്‍ റൂയിസും 65-ാം മിനിറ്റില്‍ ഫെറാന്‍ ടോറസും അവസരം പാഴാക്കി. 75 മിനിറ്റുകള്‍ക്കു ശേഷം ബ്രസീലിനു ചില സുവര്ണാവസരങ്ങള് ലഭിച്ചു. 81-ാം മിനിറ്റില്‍ ഗോളി മാത്രം മുന്നിലുള്ളപ്പോള്‍ ലഭിച്ച അവസരം പാസിലെ കൃത്യതയില്ലായ്മയിലൂടെ മാര്‍ക്കോസ് അന്റോണിയോ പാഴാക്കി. മത്സരം അവസാന നിമിഷങ്ങളിലേക്കടുത്തപ്പോള് ബ്രസീല്‍ കടുത്ത പ്രതിരോധത്തിലേക്കു നീങ്ങി. മറുവശത്ത് അവസരങ്ങള്‍ നിരവധി സൃഷ്ടിച്ചെങ്കിലും സ്പെയിന് അതൊന്നും ഗോളാക്കി മാറ്റാനായില്ല.
ഒടുവില്‍ ലോംഗ് വിസില്‍ മുഴങ്ങുമ്പോള്‍ കൊച്ചിയുടെ ആകാശത്ത് ബ്രസീലിന്റെ ചിരി തെളിഞ്ഞു.
ഗോള്‍ 1 (വെസ്്ലി-സെല്‍ഫ് ഗോള്‍, 5’)
പാസിംഗ് ഗെയിമിന്റെ മനോഹരമായ ആവിഷ്കാരത്തിനൊടുവില് നായകന് ആബല്‍ റൂയിസിനു ഗോളി മാത്രം മുന്നില്‍ നില്‍ക്കേ സുന്ദരമായ അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ ബ്രസീലിയന്‍ പ്രതിരോധത്തില്‍ തട്ടിയകന്നു. മൈതാനത്തിന്റെ മധ്യ ഭാഗത്തേക്കു തെറിച്ച സ്പാനിഷ് സംഘം മറ്റൊരാക്രമണം മെനഞ്ഞു. അഞ്ചാം മിനിറ്റില്‍ നടത്തിയ ഈ മുന്നേറ്റത്തിനൊടുവില്‍ ഫൊറാന്‍ ടോറസ് വലതു പാര്‍ശ്വത്തില്‍നിന്നു തൊടുത്തുവിട്ട പന്ത് ക്ലിയര്‍ ചെയ്യാനുള്ള ബ്രസീല്‍ താരം വെസ്ലിയുടെ ശ്രമം പാളി. ഗോളി ഗബ്രിയേല്‍ ബ്രാസോവോയെ നിസഹായനാക്കി പന്തു വലയില്‍.
ഗോള്‍ 2 (ലിങ്കണ്, 25’)
സുന്ദരമായ മുന്നേറ്റത്തിനൊടുവില്‍ ഗോള്‍ പോസ്റ്റിനുള്ളില്‍ ഇടതു വിംഗില്‍ ബ്രെന്നറിന്റെ കൃത്യമായ ഗോള്‍ അസിസ്റ്റ് സ്പെയിന് ഗോള്‍കീപ്പര്‍ അല്‍വാരോ ഫെര്‍ണാണ്ടസ് തടയാൻ ശ്രമിച്ചെങ്കിലും രണ്ടാം അവസരത്തില്‍ മുന്നേറ്റനിരക്കാരന് ലിങ്കന്റെ നിലംപറ്റെയുള്ള ഷോട്ട് സ്പാനിഷ് വല തുളച്ചു.
ഗോള്‍ 3 (പൗളീഞ്ഞോ, 45’)
പെനാല്‍റ്റി ബോക്സിനു പുറത്തുനിന്നും മാര്‍ക്കസ് ആന്റോണിയോ സ്പാനിഷ് ഡിഫന്‍ഡര്‍മാര്‍ക്കു മധ്യത്തിലൂടെ പൗളീഞ്ഞോയ്ക്കു സുന്ദരമായി പന്തെത്തിച്ചു. കാലില്‍ കൊരുത്ത പന്ത് ഗോള്‍ കീപ്പര്‍ അല്‍വാരോയെ സ്പര്ശിക്കാന്പോലും അനുവദിക്കാതെ ബ്രസീലിന്റെ ഏഴാം നമ്പര്‍ താരം പൗളീഞ്ഞോ ലക്ഷ്യത്തിലെത്തിച്ചു.
സി.കെ. രാജേഷ്കുമാര്‍