കോല്‍ക്കൊത്ത: മരണഗ്രൂപ്പ് എന്നു വിളിക്കാവുന്ന ഗ്രൂപ്പ് എഫില്‍ ഇന്നു നടക്കുന്നത് തീപാറുന്ന പോരാട്ടങ്ങള്‍. ഇന്ത്യന്‍ ഫുട്ബോളിന്റെ മെക്കയായ സാള്‍ട്ട് ലേക്കില്‍ വൈകിട്ട് അഞ്ചിന് നടക്കുന്ന ആദ്യ പോരാട്ടത്തില്‍ രണ്ടു വട്ടം ചാമ്പ്യന്മാരായ മെക്സിക്കോ ഇറാക്കിനെ നേരിടും. വൈകിട്ട് എട്ടിനു നടക്കുന്ന രണ്ടാം മത്സരത്തില്‍ ലാറ്റിൻ അമേരിക്കന്‍ കരുത്തന്മാരായ ചിലി ഇംഗ്ലണ്ടിനെ നേരിടും.
ആസ്ടെക് പാരമ്പര്യത്തിന്റെ കരുത്തില്‍ എത്തുന്ന മെക്സിക്കോയ്ക്ക് ഒത്ത വെല്ലുവിളിയുയര്‍ത്താന്‍ അറബ് വീര്യത്തിനാകുമെന്ന് കരുതുന്നവരേറെയുണ്ട്. കോണ്‍കാകാഫ് അണ്ടര്‍-17 കിരീടം നേടി വന്‍കരയുടെ പോരാട്ടം ജയിച്ചാണ് 2005, 2011 വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ മെക്സിക്കോ വരുന്നത്. ഇറാഖും മോശമല്ല. കഴിഞ്ഞ വര്‍ഷത്തെ എഎഫ്സി അണ്ടര്‍-16 കിരീടം നേടിയ ഒട്ടുമിക്ക താരങ്ങളും ഇറാഖിനായി കളത്തിലിറങ്ങും.
കണക്കുകളില്‍ മുന്‍തൂക്കം മെക്സിക്കോയ്ക്കാണ്. അവര്‍ രണ്ടു വട്ടം കിരീടം ഉയര്‍ത്തിയപ്പോള്‍ ഇറാക്കിന് അണ്ടര്‍-17 ലോകകപ്പില്‍ ഇത് രണ്ടാം അങ്കമാണ്. 2013ലാണ് അവര്‍ ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അന്ന് എല്ലാ മത്സരത്തിലും തോല്‍വി നേരിട്ടാണ് ഇറാക്കുകാര്‍ മടങ്ങിയത്.
ടൂര്‍ണമെന്റിന്റെ താരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന കളിക്കാരനാണ് ഇറാക്ക് മുന്നേറ്റത്തിന്റെ കുന്തമുനയായ മുഹമ്മദ് ദാവൂദ്. ഏഷ്യന്‍ അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഇറാക്കന്റെ കിരീടധാരണത്തില്‍ മുഖ്യ പങ്കുവഹിച്ചതും ദാവൂദിന്റെ കാലുകളാണ്.
സൂപ്പര്‍ സ്ട്രൈക്കറായ ജെയ്റോ ടോറസാണ് ദാവൂദിനുള്ള മെക്സിക്കോയുടെ മറുപടി. ഈ വര്‍ഷം നടന്ന കോണ്‍കാകാഫ് അണ്ടര്‍-17 ടൂര്‍ണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനും ടോറസ് ആയിരുന്നു.
എതിരാളികള്‍ക്ക് നിരന്തരം ഭീഷണിയാവുന്ന വൈദഗ്ധ്യമാണ് ടോറസിന്റെ പ്ലസ് പോയന്റ്. അമേരിക്കയിലെയും ഏഷ്യയിലെയും പയ്യന്മാരില് ആരുടെ ചോരത്തിളപ്പ് വിജയിക്കുമെന്ന് കാത്തിരുന്നു കാണണം.
ഇംഗ്ലണ്ട്-ചിലി
യൂറോപ്പ്- ലാറ്റിന്‍ അമേരിക്കന്‍ ശൈലികള്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാം മത്സരവും ഗാലറികളെ ചൂടുപിടിപ്പിക്കും. ഭൂഖണ്ഡത്തിലെ പോരാട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയതിന്റെ കരുത്തുമായാണ് ചിലിയെത്തുന്നത്.
ഏകദേശം ഒന്നേമുക്കാല്‍ വര്‍ഷത്തിനു ശേഷമാണ് സോള്‍ട്ട് ലേക്കിലെ കളിമൈതാനത്ത് ഫുട്ബോള്‍ ചൂട് നിറയുന്നത്. 2016 ജനുവരി 27ന് മോഹന്‍ ബഗാനും ടാംപൈന്‍സ് റോവേഴ്സും തമ്മില്‍ നടന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരമായിരുന്നു ഈ ടൂര്‍ണമെന്റിനു മുമ്പ് നടന്ന ഔദ്യോഗിക മത്സരം. 66,687 ആണ് സ്റ്റേഡിയത്തിന്റെ ശേഷിയായി ഔദ്യോഗികമായി പറയുന്നതെങ്കിലും 1,20000 ആളുകള്‍ വരെയെത്തിയതിന്റെ ചരിത്രം സോൾട്ട് ലേക്കിന്റെ ഓര്‍മകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. ഫുട്ബോളിനെ നെഞ്ചേറ്റുന്ന നഗരത്തിലെ ആളുകള്‍ സ്റ്റേഡിയം നിറയ്ക്കുമെന്ന് ഉറപ്പാണ്.
കോല്‍ക്കൊത്തയിലെ ചൂട് ലാറ്റിന്‍ അമേരിക്കന്‍ ടീമിനെ തളര്‍ത്തുന്നുണ്ട് ഇത് മുതലെടുക്കാമെന്നും ഇംഗ്ലണ്ട് കണക്കുകൂട്ടുന്നു.
കടലാസിലെ കരുത്തര്‍ ഇംഗ്ലീഷ് പട തന്നയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ഏഞ്ചല്‍ ഗോമസ് എട്ടു ദശലക്ഷം യൂറോക്ക് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ചേക്കേറിയ ജോര്‍ദാന്‍ സാഞ്ചോ എന്നിവരാണ് പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ഫില്‍ ഫോഡനും കൂടി ചേരുമ്പോള്‍ മുന്നേറ്റ നിര സുശക്തം. ഈ ത്രിമൂര്ത്തികള്ക്കെതിരേ എന്തു പ്രതിരോധ തന്ത്രമാണ് ചിലി പയറ്റുകയെന്നു കണ്ടറിയണം.
ടൂര്‍ണമെന്റ്ില്‍ ഇംഗ്ലണ്ടിനിത് നാലാംവരവാണ്. ഇംഗ്ലണ്ട് പങ്കെടുത്ത കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളുടെ ആതിഥേയര്‍ ഇക്കുറി സ്വന്തം ഗ്രൂപ്പില്‍ എതിരാളികളായുണ്ട്. 2011ല്‍ മെക്സിക്കോയും 2015ല്‍ ചിലിയുമായിരുന്നു ആതിഥേയര്‍.2011ല്‍ ക്വാര്‍ട്ടറിലെത്തിയതാണ് ഇംഗ്ലീഷ് ടീമിന്റെ മികച്ച പ്രകടനം. നിലവിലെ പരിശീലകന് സ്റ്റീവ് കൂപ്പര്‍. കഴിഞ്ഞ ലോകകപ്പില്‍ അസിസ്റ്റന്റ് കോച്ചായിരുന്നു.
വന്‍കരയിലെ പോരാട്ടത്തിന്റെ അവസാന കടമ്പയില്‍ ബ്രസീലിനോടു പൊരുതിതോറ്റെങ്കിലും ചിലിയും തികഞ്ഞ പ്രതീക്ഷയിലാണ്. 1997നു ശേഷം ആദ്യമായാണ് ചിലി ടൂര്‍ണമെന്റിനെത്തുന്നത്.
പ്രതിരോധവും ഗോള്‍ കീപ്പര്‍ ജൂലിയോ ബോര്ക്വേസുമാണ് ചിലിയുടെ ശക്തി. ദക്ഷിണ അമേരിക്കന്‍ പോരാട്ടത്തില്‍ ചിലിയെ ഫൈനല്‍ വരെയെത്തിച്ചത് ബോര്ക്വേസിന്റെ ചോരാത്ത കൈകളായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടതും ബോര്ക്വേസ് തന്നെയായിരുന്നു. 1993ലെ മൂന്നാം സ്ഥാനം മെച്ചപ്പെടുത്താനുറച്ചായിരിക്കും ചിലിയന്‍ പട ഇറങ്ങുക.
ആസ്ടെക് പാരമ്പര്യത്തിന്റെ കരുത്തില്‍ എത്തുന്ന മെക്സിക്കോയ്ക്ക് ഒത്ത വെല്ലുവിളിയുയര്‍ത്താന്‍ അറബ് വീര്യത്തിനാകുമെന്ന് കരുതുന്നവരേറെയുണ്ട്. കോണ്‍കാകാഫ് അണ്ടര്‍-17 കിരീടം നേടി വന്‍കരയുടെ പോരാട്ടം ജയിച്ചാണ് 2005, 2011 വര്‍ഷങ്ങളിലെ ചാമ്പ്യന്മാരായ മെക്സിക്കോ വരുന്നത്. ഇറാഖും മോശമല്ല. കഴിഞ്ഞ വര്‍ഷത്തെ എഎഫ്സി അണ്ടര്‍-16 കിരീടം നേടിയ ഒട്ടുമിക്ക താരങ്ങളും ഇറാഖിനായി കളത്തിലിറങ്ങും.
കണക്കുകളില്‍ മുന്‍തൂക്കം മെക്സിക്കോയ്ക്കാണ്. അവര്‍ രണ്ടു വട്ടം കിരീടം ഉയര്‍ത്തിയപ്പോള്‍ ഇറാക്കിന് അണ്ടര്‍-17 ലോകകപ്പില്‍ ഇത് രണ്ടാം അങ്കമാണ്. 2013ലാണ് അവര്‍ ആദ്യമായി ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അന്ന് എല്ലാ മത്സരത്തിലും തോല്‍വി നേരിട്ടാണ് ഇറാക്കുകാര്‍ മടങ്ങിയത്.
ടൂര്‍ണമെന്റിന്റെ താരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന കളിക്കാരനാണ് ഇറാക്ക് മുന്നേറ്റത്തിന്റെ കുന്തമുനയായ മുഹമ്മദ് ദാവൂദ്. ഏഷ്യന്‍ അണ്ടര്‍-16 ടൂര്‍ണമെന്റില്‍ ഇറാക്കന്റെ കിരീടധാരണത്തില്‍ മുഖ്യ പങ്കുവഹിച്ചതും ദാവൂദിന്റെ കാലുകളാണ്.
സൂപ്പര്‍ സ്ട്രൈക്കറായ ജെയ്റോ ടോറസാണ് ദാവൂദിനുള്ള മെക്സിക്കോയുടെ മറുപടി. ഈ വര്‍ഷം നടന്ന കോണ്‍കാകാഫ് അണ്ടര്‍-17 ടൂര്‍ണമെന്റിലെ ടോപ് സ്കോററും മികച്ച കളിക്കാരനും ടോറസ് ആയിരുന്നു.
എതിരാളികള്‍ക്ക് നിരന്തരം ഭീഷണിയാവുന്ന വൈദഗ്ധ്യമാണ് ടോറസിന്റെ പ്ലസ് പോയന്റ്. അമേരിക്കയിലെയും ഏഷ്യയിലെയും പയ്യന്മാരില് ആരുടെ ചോരത്തിളപ്പ് വിജയിക്കുമെന്ന് കാത്തിരുന്നു കാണണം.
ഇംഗ്ലണ്ട്-ചിലി
യൂറോപ്പ്- ലാറ്റിന്‍ അമേരിക്കന്‍ ശൈലികള്‍ കൊമ്പുകോര്‍ക്കുന്ന രണ്ടാം മത്സരവും ഗാലറികളെ ചൂടുപിടിപ്പിക്കും. ഭൂഖണ്ഡത്തിലെ പോരാട്ടത്തില്‍ രണ്ടാം സ്ഥാനം നേടിയതിന്റെ കരുത്തുമായാണ് ചിലിയെത്തുന്നത്.
ഏകദേശം ഒന്നേമുക്കാല്‍ വര്‍ഷത്തിനു ശേഷമാണ് സോള്‍ട്ട് ലേക്കിലെ കളിമൈതാനത്ത് ഫുട്ബോള്‍ ചൂട് നിറയുന്നത്. 2016 ജനുവരി 27ന് മോഹന്‍ ബഗാനും ടാംപൈന്‍സ് റോവേഴ്സും തമ്മില്‍ നടന്ന എഎഫ്സി ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ മത്സരമായിരുന്നു ഈ ടൂര്‍ണമെന്റിനു മുമ്പ് നടന്ന ഔദ്യോഗിക മത്സരം. 66,687 ആണ് സ്റ്റേഡിയത്തിന്റെ ശേഷിയായി ഔദ്യോഗികമായി പറയുന്നതെങ്കിലും 1,20000 ആളുകള്‍ വരെയെത്തിയതിന്റെ ചരിത്രം സോൾട്ട് ലേക്കിന്റെ ഓര്‍മകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. ഫുട്ബോളിനെ നെഞ്ചേറ്റുന്ന നഗരത്തിലെ ആളുകള്‍ സ്റ്റേഡിയം നിറയ്ക്കുമെന്ന് ഉറപ്പാണ്.
കോല്‍ക്കൊത്തയിലെ ചൂട് ലാറ്റിന്‍ അമേരിക്കന്‍ ടീമിനെ തളര്‍ത്തുന്നുണ്ട് ഇത് മുതലെടുക്കാമെന്നും ഇംഗ്ലണ്ട് കണക്കുകൂട്ടുന്നു.
കടലാസിലെ കരുത്തര്‍ ഇംഗ്ലീഷ് പട തന്നയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ താരമായ ഏഞ്ചല്‍ ഗോമസ് എട്ടു ദശലക്ഷം യൂറോക്ക് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിലേക്ക് ചേക്കേറിയ ജോര്‍ദാന്‍ സാഞ്ചോ എന്നിവരാണ് പ്രധാന താരങ്ങള്‍. ഇവര്‍ക്കൊപ്പം ഫില്‍ ഫോഡനും കൂടി ചേരുമ്പോള്‍ മുന്നേറ്റ നിര സുശക്തം. ഈ ത്രിമൂര്ത്തികള്ക്കെതിരേ എന്തു പ്രതിരോധ തന്ത്രമാണ് ചിലി പയറ്റുകയെന്നു കണ്ടറിയണം.
ടൂര്‍ണമെന്റ്ില്‍ ഇംഗ്ലണ്ടിനിത് നാലാംവരവാണ്. ഇംഗ്ലണ്ട് പങ്കെടുത്ത കഴിഞ്ഞ രണ്ടു ടൂര്‍ണമെന്റുകളുടെ ആതിഥേയര്‍ ഇക്കുറി സ്വന്തം ഗ്രൂപ്പില്‍ എതിരാളികളായുണ്ട്. 2011ല്‍ മെക്സിക്കോയും 2015ല്‍ ചിലിയുമായിരുന്നു ആതിഥേയര്‍.2011ല്‍ ക്വാര്‍ട്ടറിലെത്തിയതാണ് ഇംഗ്ലീഷ് ടീമിന്റെ മികച്ച പ്രകടനം. നിലവിലെ പരിശീലകന് സ്റ്റീവ് കൂപ്പര്‍. കഴിഞ്ഞ ലോകകപ്പില്‍ അസിസ്റ്റന്റ് കോച്ചായിരുന്നു.
വന്‍കരയിലെ പോരാട്ടത്തിന്റെ അവസാന കടമ്പയില്‍ ബ്രസീലിനോടു പൊരുതിതോറ്റെങ്കിലും ചിലിയും തികഞ്ഞ പ്രതീക്ഷയിലാണ്. 1997നു ശേഷം ആദ്യമായാണ് ചിലി ടൂര്‍ണമെന്റിനെത്തുന്നത്.
പ്രതിരോധവും ഗോള്‍ കീപ്പര്‍ ജൂലിയോ ബോര്ക്വേസുമാണ് ചിലിയുടെ ശക്തി. ദക്ഷിണ അമേരിക്കന്‍ പോരാട്ടത്തില്‍ ചിലിയെ ഫൈനല്‍ വരെയെത്തിച്ചത് ബോര്ക്വേസിന്റെ ചോരാത്ത കൈകളായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടതും ബോര്ക്വേസ് തന്നെയായിരുന്നു. 1993ലെ മൂന്നാം സ്ഥാനം മെച്ചപ്പെടുത്താനുറച്ചായിരിക്കും ചിലിയന്‍ പട ഇറങ്ങുക.