മാഡ്രിഡ്: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനു മുന്‍ ചാമ്പ്യന്മാരായ സ്പെയിന് യോഗ്യത നേടി. യൂറോപ്യന്‍ മേഖലയില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍നിന്ന് സ്പെയിന് മാത്രമാണ് യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍ കരുത്തരായ ഇറ്റലി, ക്രൊയേഷ്യ ടീമുകള്‍ക്കു സമനിലയില്‍ പിരിയേണ്ടിവന്നു.
ഗ്രൂപ്പ് ജിയില്‍ സ്പെയിന് എതിരില്ലാത്ത മൂന്നു ഗോളിന് അല്‍ബേനിയയെ തോല്‍പ്പിച്ചു. റോഡ്രിഗോ (16), ഇസ്കോ (23), തിയാഗോ അല്കാന്ട്രാ (26) എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകള്‍ 2010ലെ ലോകചാമ്പ്യന്മാര്‍ക്കു യോഗ്യത നല്കി. കഴിഞ്ഞ ഒമ്പത് കളിയില്‍നിന്ന സ്പെയിനിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലിയെ മാസിഡോണിയ 1-1ന് സമനിലയില്‍ കുരുക്കി. ഇതോടെ സ്പെയിനു പിന്നില്‍ രണ്ടാമതായ ഇറ്റലിക്കു യോഗ്യത നേടണമെങ്കില്‍ പ്ലേ ഓഫില്‍ കളിക്കണമെന്നായി. ടൂറിനില്‍ നടന്ന മത്സരത്തില്‍ ജിയോര്‍ജിയോ കെള്ളിനിയിലൂടെ (40) ഇറ്റലി മുന്നിലെത്തി. എന്നാല്‍ ഇറ്റലിയുടെ ജയമെന്ന മോഹം മാസിഡോണിയയുടെ പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടര്‍ ട്രാജ്കോവ്സ്കി (77) ഗോളിലൂടെ തല്ലിക്കെടുത്തി. സ്പെയിനു 25 പോയിന്റും ഇറ്റലിക്ക് 20 പോയിന്റുമാണുള്ളത്.
ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയ 3-2ന് സെര്‍ബിയയെ തോല്‍പ്പിച്ചു. ആദ്യ ഗോള്‍ സെര്‍ബിയയുടെ വകയായിരുന്നു. ലൂക്ക മിലിവൊജെവിച്ച് (11) സെര്‍ബിയയെ മുന്നിലെത്തിച്ചു. 89-ാം മിനിറ്റിലായിരുന്നു സെര്‍ബിയയുടെ രണ്ടാം ഗോള്‍. ഓസ്ട്രിയയ്ക്കുവേണ്ടി ഗിഡോ ബര്ഗ്സ്റ്റാലര് (25), മാര്‍കോ അര്നൗടോവിച്ച് (76), ലൂയിസ് ഷുബ് (89) എന്നിവരാണ് ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ സെര്‍ബിയയ്ക്ക് ഓസ്ട്രിയയില്നിന്നേറ്റ തോല്‍വിയോടെ യോഗ്യത നേടണമെങ്കില്‍ അടുത്ത മത്സരംവരെ കാത്തിരിക്കേണ്ട അവസ്ഥയാക്കി. വെയ്ൽസ് ഏകപക്ഷീയമായ ഒരു ഗോളിന് ജോര്‍ജിയയെ തോല്‍പ്പിച്ചു. ഇതോടെ വെയ്ല്‍സ് രണ്ടാം സ്ഥാനത്തെത്തി. ടോം ലോറന്‍സ് 49-ാം മിനിറ്റില്‍ നേടിയ ഗോളാണ് വെയ്ൽസിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കിയത്. സെര്‍ബിയയ്ക്കു 18 പോയിന്റും വെയ്ൽസിനു 17 പോയിന്റുമാണുള്ളത്. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് 2-0ന് മോള്‍ഡോവയെ പരാജയപ്പെടുത്തി. ഡ്രയല് മര്‍ഫിയുടെ ഇരട്ട ഗോളാണ് അയര്‍ലന്‍ഡിന് ജയം നല്‍കിയത്. അയര്‍ലന്‍ഡ് മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് ഐയില്‍ ഐസ്ലന്ഡ് 3-0ന് തുര്‍ക്കിയെ തകര്‍ത്ത് ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്തി. ജൊഹാന്‍ ഗുഡ്മഡ്സണ് (32), ബിര്‍കിര്‍ ബിജാര്നസണ് (39), കാരി അര്‍നാസണ്‍ (49) എന്നിവരാണ് ഗോള്‍ നേടിയത്. ഗ്രൂപ്പിലെ കരുത്തരായ ക്രൊയേഷ്യയെ ഫിന്‍ലന്‍ഡ് അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെ 1-1ന് സമനിലയില്‍ തളച്ചു. മരിയോ മാന്‍സുകിച്ചിന്റെ ഗോളിലൂടെ 57-ാം മിനിറ്റില്‍ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. എന്നാല്‍ പ്യറി സോയിറി 90-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ വിജയമോഹങ്ങള്‍ തകര്‍ത്തു. യുക്രെയിന് 2-0ന് കൊസോവയെ തോല്‍പ്പിച്ചു.
ഗ്രൂപ്പ് ജിയില്‍ സ്പെയിന് എതിരില്ലാത്ത മൂന്നു ഗോളിന് അല്‍ബേനിയയെ തോല്‍പ്പിച്ചു. റോഡ്രിഗോ (16), ഇസ്കോ (23), തിയാഗോ അല്കാന്ട്രാ (26) എന്നിവര്‍ ആദ്യ പകുതിയില്‍ നേടിയ ഗോളുകള്‍ 2010ലെ ലോകചാമ്പ്യന്മാര്‍ക്കു യോഗ്യത നല്കി. കഴിഞ്ഞ ഒമ്പത് കളിയില്‍നിന്ന സ്പെയിനിന്റെ തുടര്‍ച്ചയായ എട്ടാം ജയമാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലിയെ മാസിഡോണിയ 1-1ന് സമനിലയില്‍ കുരുക്കി. ഇതോടെ സ്പെയിനു പിന്നില്‍ രണ്ടാമതായ ഇറ്റലിക്കു യോഗ്യത നേടണമെങ്കില്‍ പ്ലേ ഓഫില്‍ കളിക്കണമെന്നായി. ടൂറിനില്‍ നടന്ന മത്സരത്തില്‍ ജിയോര്‍ജിയോ കെള്ളിനിയിലൂടെ (40) ഇറ്റലി മുന്നിലെത്തി. എന്നാല്‍ ഇറ്റലിയുടെ ജയമെന്ന മോഹം മാസിഡോണിയയുടെ പകരക്കാരനായി ഇറങ്ങിയ അലക്സാണ്ടര്‍ ട്രാജ്കോവ്സ്കി (77) ഗോളിലൂടെ തല്ലിക്കെടുത്തി. സ്പെയിനു 25 പോയിന്റും ഇറ്റലിക്ക് 20 പോയിന്റുമാണുള്ളത്.
ഗ്രൂപ്പ് ഡിയില്‍ ഓസ്ട്രിയ 3-2ന് സെര്‍ബിയയെ തോല്‍പ്പിച്ചു. ആദ്യ ഗോള്‍ സെര്‍ബിയയുടെ വകയായിരുന്നു. ലൂക്ക മിലിവൊജെവിച്ച് (11) സെര്‍ബിയയെ മുന്നിലെത്തിച്ചു. 89-ാം മിനിറ്റിലായിരുന്നു സെര്‍ബിയയുടെ രണ്ടാം ഗോള്‍. ഓസ്ട്രിയയ്ക്കുവേണ്ടി ഗിഡോ ബര്ഗ്സ്റ്റാലര് (25), മാര്‍കോ അര്നൗടോവിച്ച് (76), ലൂയിസ് ഷുബ് (89) എന്നിവരാണ് ഗോള്‍ നേടിയത്. ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ സെര്‍ബിയയ്ക്ക് ഓസ്ട്രിയയില്നിന്നേറ്റ തോല്‍വിയോടെ യോഗ്യത നേടണമെങ്കില്‍ അടുത്ത മത്സരംവരെ കാത്തിരിക്കേണ്ട അവസ്ഥയാക്കി. വെയ്ൽസ് ഏകപക്ഷീയമായ ഒരു ഗോളിന് ജോര്‍ജിയയെ തോല്‍പ്പിച്ചു. ഇതോടെ വെയ്ല്‍സ് രണ്ടാം സ്ഥാനത്തെത്തി. ടോം ലോറന്‍സ് 49-ാം മിനിറ്റില്‍ നേടിയ ഗോളാണ് വെയ്ൽസിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ സജീവമാക്കിയത്. സെര്‍ബിയയ്ക്കു 18 പോയിന്റും വെയ്ൽസിനു 17 പോയിന്റുമാണുള്ളത്. മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് 2-0ന് മോള്‍ഡോവയെ പരാജയപ്പെടുത്തി. ഡ്രയല് മര്‍ഫിയുടെ ഇരട്ട ഗോളാണ് അയര്‍ലന്‍ഡിന് ജയം നല്‍കിയത്. അയര്‍ലന്‍ഡ് മൂന്നാം സ്ഥാനത്താണ്.
ഗ്രൂപ്പ് ഐയില്‍ ഐസ്ലന്ഡ് 3-0ന് തുര്‍ക്കിയെ തകര്‍ത്ത് ലോകകപ്പ് യോഗ്യത പ്രതീക്ഷകള്‍ നിലനിര്‍ത്തി. ജൊഹാന്‍ ഗുഡ്മഡ്സണ് (32), ബിര്‍കിര്‍ ബിജാര്നസണ് (39), കാരി അര്‍നാസണ്‍ (49) എന്നിവരാണ് ഗോള്‍ നേടിയത്. ഗ്രൂപ്പിലെ കരുത്തരായ ക്രൊയേഷ്യയെ ഫിന്‍ലന്‍ഡ് അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെ 1-1ന് സമനിലയില്‍ തളച്ചു. മരിയോ മാന്‍സുകിച്ചിന്റെ ഗോളിലൂടെ 57-ാം മിനിറ്റില്‍ ക്രൊയേഷ്യ മുന്നിലെത്തിയിരുന്നു. എന്നാല്‍ പ്യറി സോയിറി 90-ാം മിനിറ്റില്‍ ക്രൊയേഷ്യയുടെ വിജയമോഹങ്ങള്‍ തകര്‍ത്തു. യുക്രെയിന് 2-0ന് കൊസോവയെ തോല്‍പ്പിച്ചു.