റാഞ്ചി: ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ വീര്യത്തിലെത്തിയ ഇന്ത്യയെ തടുക്കാന്‍ കുട്ടിക്രിക്കറ്റിലും ഓസ്ട്രേലിയയ്ക്കായില്ല. ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആതിഥേയരെ ഒമ്പതു വിക്കറ്റിന് പരാജയപ്പെടുത്തി. മഴമൂലം ആറോവറായി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ജയിച്ചത്. ഓസ്ട്രേലിയ 18.4 ഓവറിൽ എട്ട് വിക്കറ്റിന് 118 റൺസിൽ നിൽക്കേയാണ് മഴയെത്തിയത്. ഇന്ത്യക്കു വിജയ ലക്ഷ്യം 48 റൺസായി ചുരുക്കി.
ഇന്ത്യക്കുവേണ്ടി വിരാട് കോഹ്‌ലി (22), ശിഖർ ധവാൻ (15) എന്നിവർ പുറത്താകാതെ നിന്നു. രോഹിത് ശർമയുടെ (11) വിക്കറ്റാണ് നഷ്ടപ്പെട്ടത്.
ഇന്ത്യയുടെ പേസർമാരും സ്പിന്നർമാരും കളി പിടിമുറു ക്കിയതോടെ ഓസീസിന്‍റെ വിക്കറ്റ് വീഴ്ച പെട്ടെന്നായിരുന്നു. ബുംറയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആരോൺ ഫിഞ്ചാണ് (42) ടോപ് സ്കോറർ.
ഇന്ത്യക്കുവേണ്ടി വിരാട് കോഹ്‌ലി (22), ശിഖർ ധവാൻ (15) എന്നിവർ പുറത്താകാതെ നിന്നു. രോഹിത് ശർമയുടെ (11) വിക്കറ്റാണ് നഷ്ടപ്പെട്ടത്.
ഇന്ത്യയുടെ പേസർമാരും സ്പിന്നർമാരും കളി പിടിമുറു ക്കിയതോടെ ഓസീസിന്‍റെ വിക്കറ്റ് വീഴ്ച പെട്ടെന്നായിരുന്നു. ബുംറയും കുൽദീപ് യാദവും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആരോൺ ഫിഞ്ചാണ് (42) ടോപ് സ്കോറർ.