ന്യൂഡല്‍ഹി: പുതുതലമുറയ്ക്ക് ലോകവേദിയിലെ ആദ്യചുവടുവയ്പു പിഴച്ചെങ്കിലും ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഒഴുകിയെത്തിയ ആയിരങ്ങളുടെ മനസിൽ തങ്ങൾ ഭാവി വാഗ്ദാനമെന്നുറക്കെ പ്രഖ്യാപിച്ച് നീലക്കടുവകൾ. അണ്ടർ 17 ലോകകപ്പിൽ അമേരിക്കയോട് ഏകപക്ഷീയമായ മൂന്നു ഗോളിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. അമേരിക്കയ്ക്കു വേണ്ടി ജോഷ് സാര്‍ജന്റും ക്രിസ് ഡര്‍ക്കിനും ആന്‍ഡ്രൂ ചാള്ട്ടനുമാണ് ഗോളുകള്‍ നേടിയത്.
ആക്രമണത്തില്‍ തുടക്കം
കിക്കോഫിന്റെ അടുത്ത നിമിഷം തന്നെ അമേരിക്കന്‍ പട ആക്രണം തുടങ്ങിയിരുന്നു. പ്രതിരോധം തീര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം. ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ കുതിപ്പുകളെ തുടക്കം മുതല്‍ ഇന്ത്യന്‍ ഗോളി ധീരജ് മൊറിയാംഗ്ദം തടുത്തു നിര്‍ത്തി.
അക്രമണത്തില്‍ തന്നെ അമേരിക്ക ശ്രദ്ധ പതിപ്പിച്ചപ്പോള്‍ സ്വന്തം മണ്ണിലെ ഗാലറിയില്‍ നിന്നും ഉയരുന്ന ആര്‍പ്പു വിളികള്‍ക്കൊപ്പം ഇന്ത്യയും തിരിച്ചടിക്കുള്ള ശ്രമങ്ങള്‍ തുടങ്ങി. കളത്തിന് പുറത്ത് കോച്ച് ലൂയിസ് നോര്ട്ടന് മാറ്റോസും കൈ മെയ് മറന്നു അടവും ചുവടും ചൂണ്ടിക്കാട്ടി നിന്നു. ഒമ്പതാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് അമേരിക്കയ്ക്ക് മുതലാക്കാനായില്ല. പതിനാലാം മിനിട്ടിലെ ഗോള്‍ ശ്രമവും വിഫലമായി.
ആദ്യ ഗോള്‍
30-ാം മിനിട്ടില്‍ അമേരിക്കന്‍ ക്യാപ്റ്റന്‍ ജോഷ് സാര്‍ജന്റ് ഇന്ത്യയുടെ ഗോള്‍വല കുലുക്കി. പെനാല്‍ട്ടി കിക്ക് ഇന്ത്യയുടെ ജിതേന്ദ്ര സിംഗിനെ മറികടന്ന് ഇടതു വിംഗില്‍ മുന്നേറിയ ജോഷ് ഗോളാക്കി മാറ്റുകയായിരുന്നു. കളി 35 മിനിട്ടു പിന്നിടുമ്പോഴും ബോളിനു മേലുള്ള ആധിപത്യം അമേരിക്ക കൈയടക്കി വെച്ചു കളി തുടരുകയായിരുന്നു.
ഇടവേളയും രണ്ടാം ഗോളും
ആദ്യ പകുതിയില്‍ താരങ്ങള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപറ്റന് അമര്‍ജിത്ത് കിയാമിന്റെ തലയില്‍ കൈവെച്ചു ചേര്‍ത്തു പിടിച്ചായിരുന്നു കോച്ച് മാറ്റോസിന്റെ സാന്ത്വനം. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഇന്ത്യന്‍ മുന്നേറ്റത്തോടെയായിരുന്നു.
ഒന്നിലധികം തവണ ഗോള്‍മുഖത്തേക്കു വന്ന അമേരിക്കന്‍ കുതിപ്പുകളെ ഗോളി ധീരജും ജിതേന്ദ്ര സിംഗും വഴി തിരിച്ചു വിട്ടു. 48-ാം മിനിട്ടില്‍ അമേരിക്കയുടെ ശക്തമായൊരു മുന്നേറ്റത്തെ മികച്ചൊരു സേവില്‍ ധീരജ് പിടിച്ചു നിര്‍ത്തി. ധീരജ് തടുത്തു നിര്‍ത്തിയ പന്ത് മലയാളി താരം രാഹുല്‍ ക്ലിയര്‍ ചെയ്തു.
50-ാം മിനിട്ടില്‍ അമേരിക്കയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ബ്ലെയിന്‍ ഫെറിയുടെ കാലില്‍ നിന്ന് ക്രിസ് ഡര്ക്കിന് വാങ്ങി ഇന്ത്യന്‍ ഗോള്‍വല കുലുക്കി. രണ്ടാം പകുതിയില്‍ അമേരിക്കയുടെ രണ്ടാമത്തെ ഗോള്‍.
ക്രിസിന്റെ കിടിലന്‍ ഷോട്ട് ഇന്ത്യന്‍ താരം അന്‍വര്‍ അലിയെ മറികടന്നാണ് ഗോള്വലക്കുള്ളിലായത്. പതിനൊന്ന് ഇന്ത്യന്‍ താരങ്ങളും നോക്കി നില്‍ക്കെയായിരുന്നു ഈ ഗോള്‍.
മൂന്നാം ഗോള്‍
84-ാം മിനിട്ടില്‍ ആന്‍ഡ്രൂ കാള്‍ട്ടന്‍ അമേരിക്കയ്ക്കു വേണ്ടി മൂന്നാം ഗോളടിച്ചതോടെ ഇന്ത്യയുടെ നില തീര്‍ത്തും പരുങ്ങലിലായി. പിറന്ന മണ്ണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടി മാത്രം ഗാലറി ഇരമ്പുന്നുണ്ടായിരുന്നു.
സെബി മാത്യു
താരമായി കോമള്‍ തട്ടല്‍
മണിപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ താരം കോമള്‍ തട്ടല്‍ ശ്രദ്ധേയ നീക്കങ്ങളിലൂടെ കളി കയ്യടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇന്ത്യന്‍ സ്ട്രൈക്കര്‍മാരില്‍ ഏറ്റവും മികച്ചതെന്നു തെളിയിക്കുന്ന നീക്കങ്ങളായിരുന്നു 11-ാം നമ്പര്‍ ചെമ്പന്മുടിക്കാരന് കോമള്‍ തട്ടലിന്റേത്. 44-ാം മിനിട്ടില്‍ അനികേത് ജാദവിന്റെ കാലില്‍ കിട്ടിയ പന്ത് അമേരിക്കന്‍ ഗോള്‍മുഖത്തേക്കു കുതിച്ചെങ്കിലും അമേരിക്കന്‍ ഗോള്‍ കീപ്പര്‍ ജസ്റ്റിന് ഗാര്‍സസ് പിടിച്ചു നിര്‍ത്തി.
ആദ്യ പതിനൊന്നിൽ ഇടം പിടിച്ച് രാഹുല്‍
മലയാളി താരം രാഹുല്‍ ആദ്യ ഇലവനില്‍ തന്നെ ഇടംപിടിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. മധ്യനിരക്കാരനായ രാഹുല്‍ വിംഗ് ബാക്കിലാണ് ഇന്നലെ ഇന്ത്യക്കായി പൊരുതി നിന്നത്. മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി. രണ്ടാം പകുതിയില്‍ അമേരിക്കന്‍ ബോക്സിലേക്ക് രാഹുല്‍ നീട്ടി നല്കിയ പന്ത് ഇന്ത്യയ്ക്കു സുവര്‍ണാസരം നല്‍കിയെങ്കിലും കോമള്‍ തട്ടലിന് അത് ഗോളാക്കി മാറ്റാനായില്ല. പ്രതിരോധത്തിലേക്ക് ഇറങ്ങി കളിച്ചും മുന്നേറ്റത്തിന് പിന്തുണ നല്‍കിയും രാഹുല്‍ മൈതാനം നിറഞ്ഞു കളിച്ചു.
ആക്രമണത്തില്‍ തുടക്കം
കിക്കോഫിന്റെ അടുത്ത നിമിഷം തന്നെ അമേരിക്കന്‍ പട ആക്രണം തുടങ്ങിയിരുന്നു. പ്രതിരോധം തീര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം. ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള അമേരിക്കന്‍ കുതിപ്പുകളെ തുടക്കം മുതല്‍ ഇന്ത്യന്‍ ഗോളി ധീരജ് മൊറിയാംഗ്ദം തടുത്തു നിര്‍ത്തി.
അക്രമണത്തില്‍ തന്നെ അമേരിക്ക ശ്രദ്ധ പതിപ്പിച്ചപ്പോള്‍ സ്വന്തം മണ്ണിലെ ഗാലറിയില്‍ നിന്നും ഉയരുന്ന ആര്‍പ്പു വിളികള്‍ക്കൊപ്പം ഇന്ത്യയും തിരിച്ചടിക്കുള്ള ശ്രമങ്ങള്‍ തുടങ്ങി. കളത്തിന് പുറത്ത് കോച്ച് ലൂയിസ് നോര്ട്ടന് മാറ്റോസും കൈ മെയ് മറന്നു അടവും ചുവടും ചൂണ്ടിക്കാട്ടി നിന്നു. ഒമ്പതാം മിനിട്ടില്‍ ലഭിച്ച ഫ്രീ കിക്ക് അമേരിക്കയ്ക്ക് മുതലാക്കാനായില്ല. പതിനാലാം മിനിട്ടിലെ ഗോള്‍ ശ്രമവും വിഫലമായി.
ആദ്യ ഗോള്‍
30-ാം മിനിട്ടില്‍ അമേരിക്കന്‍ ക്യാപ്റ്റന്‍ ജോഷ് സാര്‍ജന്റ് ഇന്ത്യയുടെ ഗോള്‍വല കുലുക്കി. പെനാല്‍ട്ടി കിക്ക് ഇന്ത്യയുടെ ജിതേന്ദ്ര സിംഗിനെ മറികടന്ന് ഇടതു വിംഗില്‍ മുന്നേറിയ ജോഷ് ഗോളാക്കി മാറ്റുകയായിരുന്നു. കളി 35 മിനിട്ടു പിന്നിടുമ്പോഴും ബോളിനു മേലുള്ള ആധിപത്യം അമേരിക്ക കൈയടക്കി വെച്ചു കളി തുടരുകയായിരുന്നു.
ഇടവേളയും രണ്ടാം ഗോളും
ആദ്യ പകുതിയില്‍ താരങ്ങള്‍ പുറത്തേക്കിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപറ്റന് അമര്‍ജിത്ത് കിയാമിന്റെ തലയില്‍ കൈവെച്ചു ചേര്‍ത്തു പിടിച്ചായിരുന്നു കോച്ച് മാറ്റോസിന്റെ സാന്ത്വനം. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഇന്ത്യന്‍ മുന്നേറ്റത്തോടെയായിരുന്നു.
ഒന്നിലധികം തവണ ഗോള്‍മുഖത്തേക്കു വന്ന അമേരിക്കന്‍ കുതിപ്പുകളെ ഗോളി ധീരജും ജിതേന്ദ്ര സിംഗും വഴി തിരിച്ചു വിട്ടു. 48-ാം മിനിട്ടില്‍ അമേരിക്കയുടെ ശക്തമായൊരു മുന്നേറ്റത്തെ മികച്ചൊരു സേവില്‍ ധീരജ് പിടിച്ചു നിര്‍ത്തി. ധീരജ് തടുത്തു നിര്‍ത്തിയ പന്ത് മലയാളി താരം രാഹുല്‍ ക്ലിയര്‍ ചെയ്തു.
50-ാം മിനിട്ടില്‍ അമേരിക്കയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് ബ്ലെയിന്‍ ഫെറിയുടെ കാലില്‍ നിന്ന് ക്രിസ് ഡര്ക്കിന് വാങ്ങി ഇന്ത്യന്‍ ഗോള്‍വല കുലുക്കി. രണ്ടാം പകുതിയില്‍ അമേരിക്കയുടെ രണ്ടാമത്തെ ഗോള്‍.
ക്രിസിന്റെ കിടിലന്‍ ഷോട്ട് ഇന്ത്യന്‍ താരം അന്‍വര്‍ അലിയെ മറികടന്നാണ് ഗോള്വലക്കുള്ളിലായത്. പതിനൊന്ന് ഇന്ത്യന്‍ താരങ്ങളും നോക്കി നില്‍ക്കെയായിരുന്നു ഈ ഗോള്‍.
മൂന്നാം ഗോള്‍
84-ാം മിനിട്ടില്‍ ആന്‍ഡ്രൂ കാള്‍ട്ടന്‍ അമേരിക്കയ്ക്കു വേണ്ടി മൂന്നാം ഗോളടിച്ചതോടെ ഇന്ത്യയുടെ നില തീര്‍ത്തും പരുങ്ങലിലായി. പിറന്ന മണ്ണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് വേണ്ടി മാത്രം ഗാലറി ഇരമ്പുന്നുണ്ടായിരുന്നു.
സെബി മാത്യു
താരമായി കോമള്‍ തട്ടല്‍
മണിപ്പൂരില്‍ നിന്നുള്ള ഇന്ത്യന്‍ താരം കോമള്‍ തട്ടല്‍ ശ്രദ്ധേയ നീക്കങ്ങളിലൂടെ കളി കയ്യടക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇന്ത്യന്‍ സ്ട്രൈക്കര്‍മാരില്‍ ഏറ്റവും മികച്ചതെന്നു തെളിയിക്കുന്ന നീക്കങ്ങളായിരുന്നു 11-ാം നമ്പര്‍ ചെമ്പന്മുടിക്കാരന് കോമള്‍ തട്ടലിന്റേത്. 44-ാം മിനിട്ടില്‍ അനികേത് ജാദവിന്റെ കാലില്‍ കിട്ടിയ പന്ത് അമേരിക്കന്‍ ഗോള്‍മുഖത്തേക്കു കുതിച്ചെങ്കിലും അമേരിക്കന്‍ ഗോള്‍ കീപ്പര്‍ ജസ്റ്റിന് ഗാര്‍സസ് പിടിച്ചു നിര്‍ത്തി.
ആദ്യ പതിനൊന്നിൽ ഇടം പിടിച്ച് രാഹുല്‍
മലയാളി താരം രാഹുല്‍ ആദ്യ ഇലവനില്‍ തന്നെ ഇടംപിടിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം. മധ്യനിരക്കാരനായ രാഹുല്‍ വിംഗ് ബാക്കിലാണ് ഇന്നലെ ഇന്ത്യക്കായി പൊരുതി നിന്നത്. മധ്യനിരയിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങി. രണ്ടാം പകുതിയില്‍ അമേരിക്കന്‍ ബോക്സിലേക്ക് രാഹുല്‍ നീട്ടി നല്കിയ പന്ത് ഇന്ത്യയ്ക്കു സുവര്‍ണാസരം നല്‍കിയെങ്കിലും കോമള്‍ തട്ടലിന് അത് ഗോളാക്കി മാറ്റാനായില്ല. പ്രതിരോധത്തിലേക്ക് ഇറങ്ങി കളിച്ചും മുന്നേറ്റത്തിന് പിന്തുണ നല്‍കിയും രാഹുല്‍ മൈതാനം നിറഞ്ഞു കളിച്ചു.