കൊച്ചി: കൗമാര താരങ്ങളായതിനാല്‍ പ്രതിഭയ്ക്കു കുറവുണ്ടാകുമോ... അണ്ടര്‍ 17 ലോകകപ്പില്‍ ബ്രസീലും സ്പെയിനും ഏറ്റുമുട്ടുമ്പോള്‍ അങ്ങനെയൊരു സംശയത്തിനു പോലും പ്രസക്തിയില്ല. പെലെയുടെയും റൗളിന്റെയുമെല്ലാം പിന്മുറക്കാര് രണ്ടും കല്പ്പിച്ചുതന്നെയാണു ഇന്നത്തെ പോരാട്ടത്തിനായി കച്ചകെട്ടുന്നത്. പരിശീലനം നടത്തുന്ന സമയങ്ങളിലെല്ലാം ലോകകപ്പിലെ ഏറ്റവും ഗ്ലാമറസ് മത്സരത്തില്‍ വിജയം കുറിക്കാനുള്ള എല്ലാ തയാറെടുപ്പുകളാണ് ഇരു സംഘങ്ങളും നടത്തുന്നത്. അണ്ടര്‍ 17 വിഭാത്തിലായാലും ലോകത്തിലെ ഏറ്റവും ശക്തരായ രണ്ടു ടീമുകളാണു ബ്രസീലും സ്പെയിനും. നാലാം ലോകകപ്പ് നേടാനുള്ള നീക്കങ്ങളാണു കാനറികള്‍ നടത്തുന്നത്. മൂന്നു വട്ടം ഒരു കൈ അകലെ നഷ്ടമായ ലോകകപ്പ് നേട്ടം സ്വന്തമാക്കാന്‍ സ്പാനിഷ് സംഘവും ഒരുങ്ങുന്നു.
ഇന്ത്യയിലേക്കുള്ള വരവ്
അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ മികച്ച റിക്കാര്‍ഡുകള്‍ പേരിലെഴുതിയ സംഘമാണു ബ്രസീല്‍. അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പായി 1985ല്‍ തുടങ്ങുമ്പോള്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നു കിരീടങ്ങളില്‍ മുത്തമിട്ട മഞ്ഞപ്പടയ്ക്കു ഒരു തവണ മാത്രമാണു ലോകകപ്പിലേക്കു യോഗ്യത നേടാന്‍ സാധിക്കാതെ പോയത്.
ഏഴു മത്സരങ്ങളില്‍ വിജയം നേടി, രണ്ടു പോരാട്ടത്തില്‍ സമനിലയും സ്വന്തമാക്കി, ഈ വര്‍ഷത്തെ ദക്ഷിണമേരിക്കന്‍ അണ്ടര്‍ 17 കിരീടം നേടിയാണ് ബ്രസീല്‍ സംഘം ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഗോളുകള്‍(24) സ്വന്തമാക്കിയതും കാനറികളാണ്.
മറുഭാഗത്ത് ഇതിനോടു കിടപിടിക്കുന്ന പ്രകടനം നടത്തിയാണു ചുവപ്പന്‍ പടയും ഇന്ത്യയിലേക്കെത്തുന്നത്. അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട സംഘം മൂന്നു വട്ടം ലോകകപ്പിന്റെ കലാശ പോരാട്ടത്തില്‍ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നതിന്റെ നിരാശ ഇത്തവണ മാറ്റിയെടുക്കാമെന്നുള്ള വിശ്വാസത്തിലാണ്.
ഇരു ഭൂഖണ്ഡത്തിലെയും ചാമ്പ്യന്മാര് എതിരിടുന്നു എന്നതിലുപരി തീര്‍ത്തും വ്യത്യസ്തമായ യൂറോപ്പിലേയും ദക്ഷിണമേരിക്കയിലേയും ശൈലികള്‍ തമ്മില്‍ പോരാടുമ്പോള്‍ തീപാറുമെന്നുറപ്പ്.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
ലോകകപ്പിലെതന്നെ മിന്നും താരമാകുമെന്നു വിശേഷിക്കപ്പെട്ട വിനീഷ്യസ് ജൂണിയര്‍ ഇന്ത്യയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ മങ്ങലേറ്റത് കാനറി സംഘത്തിന്റെ പ്രതീക്ഷകള്‍ക്കാണ്. അണ്ടര്‍ 17 ദക്ഷിണമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്കോററും മികച്ച കളിക്കാരനുമായിരുന്ന വിനീഷ്യസിന്റെ അഭാവം കോച്ച് കാര്‍ലോസ് അമെഡ്യുക്കിനു തലവേദനയാകും.
ഇതോടെ പൗളീഞ്ഞോയും ബ്രെന്നറും ബ്രസീലിന്റെ മുന്‍നിര പോരാളികളാകും. അസിസ്റ്റുകള്ക്കു പേരുകേട്ട അലനും ചേര്‍ന്നുള്ള പൗളീഞ്ഞോയുടെയും ബ്രെന്നറുടെയും കുതിപ്പുകള്‍ ഗോളുകള്‍ നിറയ്ക്കുമെന്നുറപ്പ്.
ചടുലമായ നീക്കങ്ങളിലൂടെ ഗോള്‍ പോസ്റ്റില്‍ നിറയൊഴിക്കുന്ന ആബല്‍ റൂയിസാണു സ്പാനിഷ് സംഘത്തിന്റെ കുന്തമുന. മധ്യനിരയില്‍ ആന്റോണിയോ ബ്ലാങ്കോയും ആല്‍വാരോ ഗാര്‍സിയയും പോരാട്ടത്തിനു നേതൃത്വം നല്‍കും. ബാഴ്സലോണയുടെ ലാ മാസിയയില്നിന്ന് ആറും റയല്‍ മാഡ്രിഡിന്റെ അക്കാദമിയില്‍നിന്ന് അഞ്ചും താരങ്ങളാണു സ്പെയിന് ടീമിൽ അണിനിരക്കുന്നത്.
ലോകകപ്പിലെ മുന്‍ പ്രകടനങ്ങള്‍
നൈജീരിയ കഴിഞ്ഞാല്‍ അണ്ടര്‍ 17 ലോകകപ്പില്‍ ഏറ്റവും അധികം കിരീടം നേടിയ ടീമാണ് ബ്രസീല്‍. 1997ല്‍ ഘാനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു മഞ്ഞപ്പടയുടെ ആദ്യ കിരീടധാരണം. 1999ല്‍ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചു വെള്ളിക്കപ്പു ബ്രസീല്‍ നിലനിര്‍ത്തി.
പിന്നീട് 2003ല്‍ മാത്രമേ കാനറികള്‍ക്കു അണ്ടര്‍ 17 ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. അണ്ടര്‍ 17 ലോകകപ്പില്‍ ഇതുവരെ മുത്തമിടാന്‍ സാധിക്കാത്ത ടീമാണ് സ്പെയിന്.
ഇന്ത്യയിലേക്കുള്ള വരവ്
അണ്ടര്‍ 17 ലോകകപ്പിന്റെ ചരിത്രത്തില്‍ മികച്ച റിക്കാര്‍ഡുകള്‍ പേരിലെഴുതിയ സംഘമാണു ബ്രസീല്‍. അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പായി 1985ല്‍ തുടങ്ങുമ്പോള്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ മൂന്നു കിരീടങ്ങളില്‍ മുത്തമിട്ട മഞ്ഞപ്പടയ്ക്കു ഒരു തവണ മാത്രമാണു ലോകകപ്പിലേക്കു യോഗ്യത നേടാന്‍ സാധിക്കാതെ പോയത്.
ഏഴു മത്സരങ്ങളില്‍ വിജയം നേടി, രണ്ടു പോരാട്ടത്തില്‍ സമനിലയും സ്വന്തമാക്കി, ഈ വര്‍ഷത്തെ ദക്ഷിണമേരിക്കന്‍ അണ്ടര്‍ 17 കിരീടം നേടിയാണ് ബ്രസീല്‍ സംഘം ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തത്. ടൂര്‍ണമെന്റില്‍ ഏറ്റവും ഗോളുകള്‍(24) സ്വന്തമാക്കിയതും കാനറികളാണ്.
മറുഭാഗത്ത് ഇതിനോടു കിടപിടിക്കുന്ന പ്രകടനം നടത്തിയാണു ചുവപ്പന്‍ പടയും ഇന്ത്യയിലേക്കെത്തുന്നത്. അണ്ടര്‍ 17 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട സംഘം മൂന്നു വട്ടം ലോകകപ്പിന്റെ കലാശ പോരാട്ടത്തില്‍ തോല്‍വിയേറ്റു വാങ്ങേണ്ടി വന്നതിന്റെ നിരാശ ഇത്തവണ മാറ്റിയെടുക്കാമെന്നുള്ള വിശ്വാസത്തിലാണ്.
ഇരു ഭൂഖണ്ഡത്തിലെയും ചാമ്പ്യന്മാര് എതിരിടുന്നു എന്നതിലുപരി തീര്‍ത്തും വ്യത്യസ്തമായ യൂറോപ്പിലേയും ദക്ഷിണമേരിക്കയിലേയും ശൈലികള്‍ തമ്മില്‍ പോരാടുമ്പോള്‍ തീപാറുമെന്നുറപ്പ്.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
ലോകകപ്പിലെതന്നെ മിന്നും താരമാകുമെന്നു വിശേഷിക്കപ്പെട്ട വിനീഷ്യസ് ജൂണിയര്‍ ഇന്ത്യയിലേക്കെത്തില്ലെന്ന് ഉറപ്പായതോടെ മങ്ങലേറ്റത് കാനറി സംഘത്തിന്റെ പ്രതീക്ഷകള്‍ക്കാണ്. അണ്ടര്‍ 17 ദക്ഷിണമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ ടോപ് സ്കോററും മികച്ച കളിക്കാരനുമായിരുന്ന വിനീഷ്യസിന്റെ അഭാവം കോച്ച് കാര്‍ലോസ് അമെഡ്യുക്കിനു തലവേദനയാകും.
ഇതോടെ പൗളീഞ്ഞോയും ബ്രെന്നറും ബ്രസീലിന്റെ മുന്‍നിര പോരാളികളാകും. അസിസ്റ്റുകള്ക്കു പേരുകേട്ട അലനും ചേര്‍ന്നുള്ള പൗളീഞ്ഞോയുടെയും ബ്രെന്നറുടെയും കുതിപ്പുകള്‍ ഗോളുകള്‍ നിറയ്ക്കുമെന്നുറപ്പ്.
ചടുലമായ നീക്കങ്ങളിലൂടെ ഗോള്‍ പോസ്റ്റില്‍ നിറയൊഴിക്കുന്ന ആബല്‍ റൂയിസാണു സ്പാനിഷ് സംഘത്തിന്റെ കുന്തമുന. മധ്യനിരയില്‍ ആന്റോണിയോ ബ്ലാങ്കോയും ആല്‍വാരോ ഗാര്‍സിയയും പോരാട്ടത്തിനു നേതൃത്വം നല്‍കും. ബാഴ്സലോണയുടെ ലാ മാസിയയില്നിന്ന് ആറും റയല്‍ മാഡ്രിഡിന്റെ അക്കാദമിയില്‍നിന്ന് അഞ്ചും താരങ്ങളാണു സ്പെയിന് ടീമിൽ അണിനിരക്കുന്നത്.
ലോകകപ്പിലെ മുന്‍ പ്രകടനങ്ങള്‍
നൈജീരിയ കഴിഞ്ഞാല്‍ അണ്ടര്‍ 17 ലോകകപ്പില്‍ ഏറ്റവും അധികം കിരീടം നേടിയ ടീമാണ് ബ്രസീല്‍. 1997ല്‍ ഘാനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചായിരുന്നു മഞ്ഞപ്പടയുടെ ആദ്യ കിരീടധാരണം. 1999ല്‍ ഓസ്ട്രേലിയയെ മുട്ടുകുത്തിച്ചു വെള്ളിക്കപ്പു ബ്രസീല്‍ നിലനിര്‍ത്തി.
പിന്നീട് 2003ല്‍ മാത്രമേ കാനറികള്‍ക്കു അണ്ടര്‍ 17 ലോകകപ്പ് സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ. അണ്ടര്‍ 17 ലോകകപ്പില്‍ ഇതുവരെ മുത്തമിടാന്‍ സാധിക്കാത്ത ടീമാണ് സ്പെയിന്.