ബര്‍ലിന്‍: 2018 ലെ റഷ്യന്‍ ലോകകപ്പ് ഫുട്ബോള്‍ മല്‍സരത്തിന്റെ യോഗ്യതാ റൗണ്ടില്‍ വടക്കന്‍ അയര്‍ലന്‍ഡിനെ 3-1 നു കീഴടക്കിയ ജര്‍മനി ലോകകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കി. കളി തുങ്ങെി രണ്ടാം മിനിറ്റില്‍ സെബാസ്റ്റ്യന്‍ റൂഡിയും സാന്ന്ത്രോ വാഗ്നര്‍ ഇരുപത്തിയൊന്നാം മിനിറ്റിലും ജോഷ്വ കിമ്മിച്ച് എണ്‍പത്തിയാറാം മിനിറ്റിലും നിലവിലെ ലോക ചാമ്പ്യന്മാര്ക്കായി ഗോളുകള്‍ നേടി.
ജോഷ് മാഗെനിസ് ആണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോളിന് ഉടമ.അതും ലോംഗ്വിസിലിന് തൊട്ടുമുന്‍പ്. ഗ്രൂപ്പ് സിയില്‍ ജേതാക്കളായാണ് ജര്‍മനിയുടെ മുന്നേറ്റം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനമുണ്ടെങ്കിലും വടക്കന്‍ അയര്‍ലന്‍ഡിന് പ്ലേ ഓഫ് കളിക്കാന്‍ സാധിക്കുമോ എന്ന് ഇനിയും ഉറപ്പാക്കാനായിട്ടില്ല.
ഗ്രൂപ്പ് എഫിൽ മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട് സ്ലോവേനിയയെയും സ്കോട്ട്ലന്‍ഡ് സ്ലോവാക്യയെയും കീഴടക്കി. രണ്ടു മത്സരങ്ങളിലും 1- 0 ആണ് സ്കോര്‍ നില.
സ്ലോവേനിയയ്ക്കെതിരേ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇതോടെ ഇംഗ്ലണ്ടും അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കി. സ്റ്റോപ്പേജ് ടൈമിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.
സ്ലോവാക്യയ്ക്കെതിരേ സ്കോട്ട്ലന്‍ഡിനായി ഗോളടിച്ചത് സ്ലോവാക്യയുടെ തന്നെ ക്യാപ്റ്റനായ മാര്ട്ടിന് സ്കര്ട്ടലാണ്. എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ ക്രിസ് മാര്‍ട്ടിന്റെ മുന്നേറ്റം തടയാനുള്ള ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. ഈ ജയത്തോടെ സ്കോട്ട്ലന്‍ഡ് ലോകകപ്പില്‍ യോഗ്യത നേടാമെന്ന പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്.
അസര്ബൈജാന്, ചെക്ക് റിപ്പബ്ലിക് മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചെക്കുകാര്‍ വിജയിച്ചു. 35ാം മിനിറ്റില്‍ യാന്‍ കോപ്പിച്ചാന് ആദ്യഗോള്‍ നേടിയപ്പോള്‍ 66ാം മിനിറ്റില്‍ അന്റോണി ബറാക്ക് വിജയഗോള്‍ നേടി. അസര്‍ബൈജാനു വേണ്ടി ഇസ്മയില്‍ അഫ്റാന് സ്കോര്‍ ചെയ്തു.
അര്‍മേനിയയും പോളണ്ടും തമ്മില്‍ മാറ്റുരച്ചപ്പോള്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പോളണ്ട് വിജയക്കൊടി നാട്ടി. ഇതില്‍ മൂന്നും ഗോളും സ്വന്തം പേരില്‍ എഴുതിയത് റോബര്‍ട്ടോ ലെവന്‍ഡോസ്കിയാണ്. അര്മേനിയയ്ക്കുവേണ്ടി ആശ്വാസഗോള്‍ നേടിയത് ഹംബാര്ഡ് സുമിയാന് ഹോഫ്ഹാനസാണ്.
ഗ്രൂപ്പ് എയില്‍ പോളണ്ട് പട്ടികയില്‍ ഒന്നാമതെത്തി. ഡെന്മാര്ക്ക് രണ്ടാമതും.
സി ഗ്രൂപ്പില്‍ ജര്‍മനി പട്ടികയില്‍ ഒന്നാമതാണ്. ഒന്‍പതു കളികളില്‍ നിന്നായി ഒന്‍പതും സ്വന്തമാക്കി 27 പോയിന്റോടെയാണ് ജര്‍മനിയുടെ നില്‍പ്പ്. വടക്കന്‍ അയര്‍ലൻഡ് പട്ടികയില്‍ രണ്ടാമതാണ്.
ജോസ് കുമ്പിളുവേലില്‍
ജോഷ് മാഗെനിസ് ആണ് വടക്കന്‍ അയര്‍ലന്‍ഡിന്റെ ആശ്വാസ ഗോളിന് ഉടമ.അതും ലോംഗ്വിസിലിന് തൊട്ടുമുന്‍പ്. ഗ്രൂപ്പ് സിയില്‍ ജേതാക്കളായാണ് ജര്‍മനിയുടെ മുന്നേറ്റം. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനമുണ്ടെങ്കിലും വടക്കന്‍ അയര്‍ലന്‍ഡിന് പ്ലേ ഓഫ് കളിക്കാന്‍ സാധിക്കുമോ എന്ന് ഇനിയും ഉറപ്പാക്കാനായിട്ടില്ല.
ഗ്രൂപ്പ് എഫിൽ മറ്റു മത്സരങ്ങളില്‍ ഇംഗ്ലണ്ട് സ്ലോവേനിയയെയും സ്കോട്ട്ലന്‍ഡ് സ്ലോവാക്യയെയും കീഴടക്കി. രണ്ടു മത്സരങ്ങളിലും 1- 0 ആണ് സ്കോര്‍ നില.
സ്ലോവേനിയയ്ക്കെതിരേ ഹാരി കെയ്നാണ് ഇംഗ്ലണ്ടിനായി സ്കോര്‍ ചെയ്തത്. ഇതോടെ ഇംഗ്ലണ്ടും അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിലേക്ക് യോഗ്യത ഉറപ്പാക്കി. സ്റ്റോപ്പേജ് ടൈമിലാണ് മത്സരത്തിലെ ഏക ഗോള്‍ പിറന്നത്.
സ്ലോവാക്യയ്ക്കെതിരേ സ്കോട്ട്ലന്‍ഡിനായി ഗോളടിച്ചത് സ്ലോവാക്യയുടെ തന്നെ ക്യാപ്റ്റനായ മാര്ട്ടിന് സ്കര്ട്ടലാണ്. എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ ക്രിസ് മാര്‍ട്ടിന്റെ മുന്നേറ്റം തടയാനുള്ള ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. ഈ ജയത്തോടെ സ്കോട്ട്ലന്‍ഡ് ലോകകപ്പില്‍ യോഗ്യത നേടാമെന്ന പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്.
അസര്ബൈജാന്, ചെക്ക് റിപ്പബ്ലിക് മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചെക്കുകാര്‍ വിജയിച്ചു. 35ാം മിനിറ്റില്‍ യാന്‍ കോപ്പിച്ചാന് ആദ്യഗോള്‍ നേടിയപ്പോള്‍ 66ാം മിനിറ്റില്‍ അന്റോണി ബറാക്ക് വിജയഗോള്‍ നേടി. അസര്‍ബൈജാനു വേണ്ടി ഇസ്മയില്‍ അഫ്റാന് സ്കോര്‍ ചെയ്തു.
അര്‍മേനിയയും പോളണ്ടും തമ്മില്‍ മാറ്റുരച്ചപ്പോള്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് പോളണ്ട് വിജയക്കൊടി നാട്ടി. ഇതില്‍ മൂന്നും ഗോളും സ്വന്തം പേരില്‍ എഴുതിയത് റോബര്‍ട്ടോ ലെവന്‍ഡോസ്കിയാണ്. അര്മേനിയയ്ക്കുവേണ്ടി ആശ്വാസഗോള്‍ നേടിയത് ഹംബാര്ഡ് സുമിയാന് ഹോഫ്ഹാനസാണ്.
ഗ്രൂപ്പ് എയില്‍ പോളണ്ട് പട്ടികയില്‍ ഒന്നാമതെത്തി. ഡെന്മാര്ക്ക് രണ്ടാമതും.
സി ഗ്രൂപ്പില്‍ ജര്‍മനി പട്ടികയില്‍ ഒന്നാമതാണ്. ഒന്‍പതു കളികളില്‍ നിന്നായി ഒന്‍പതും സ്വന്തമാക്കി 27 പോയിന്റോടെയാണ് ജര്‍മനിയുടെ നില്‍പ്പ്. വടക്കന്‍ അയര്‍ലൻഡ് പട്ടികയില്‍ രണ്ടാമതാണ്.
ജോസ് കുമ്പിളുവേലില്‍