കൊച്ചി: കൊച്ചി കാത്തിരിക്കുകയാണ്, കാല്‍പ്പന്തുകളിയുടെ വര്‍ണങ്ങള്‍ വിരിയാൻ. നാളെ വൈകുന്നേരം കലൂർ ജവഹര്‍ലാല്‍ നെഹ്റുസ്റ്റേഡിയത്തില്‍ അണ്ടര്‍ 17 ലോകകപ്പിലെ ബ്രസീല്‍-സ്പെയിന് മത്സരത്തിനായി പന്തുരുണ്ടു തുടങ്ങുമ്പോള്‍ ചരിത്ര പുസ്തകത്തിന്റെ താളുകളില്‍ അതു കുറിക്കപ്പെടും. കൊച്ചി വേദിയൊരുക്കുന്ന ലോകകപ്പിലെ എട്ടു മത്സരങ്ങള്‍ക്കും അവസാനമാകുന്ന 22ന് കൊടിയിറങ്ങുന്ന ആവേശത്തിനല്ല ഇനി കേരളം തുടക്കം കുറിക്കാന്‍ പോകുന്നത്.
ഫുട്ബോളിലെ ഉറങ്ങുന്ന ഭീമന്മാര് എന്നു ഫിഫ വിശേഷിപ്പിച്ച ഇന്ത്യയുടെ ഇനിയുള്ള കുതിപ്പില്‍ ഊര്‍ജം പകരാന്‍ കേരളം ഒരുങ്ങുകയാണ്. കൊച്ചിയില്‍ എവിടെ നോക്കിയാലും ആളുകള്‍ക്കു പറയാന്‍ ലോകകപ്പ് എന്ന വാക്കു മാത്രമേയുള്ളൂ. രണ്ടു വര്‍ഷത്തിനു മുന്‍പ് ലോകകപ്പിനു കലൂര്‍ സ്റ്റേഡിയവും വേദിയാകുമെന്നു സ്ഥിരീകരണം വന്നതു മുതല്‍ ഇവിടെയുള്ള കാല്‍പ്പന്തു പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. നാലാള് കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്തു കളിയെക്കുറിച്ചു മാത്രം. ലോകത്തെ ഫുട്ബോള്‍ ഭ്രമത്തിലാറാടിച്ചു വിസ്മയിപ്പിച്ച പെലെയും ഗാരിഞ്ചയും സീക്കോയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും നെയ്മറുമെല്ലാം പിറന്ന മണ്ണില്‍നിന്നു മഞ്ഞപ്പടയുടെയും ടിക്കി ടാക്ക എന്ന സുന്ദര ശൈലിയുമായി ലോകത്തിന്റെ മനം കവര്‍ന്ന സ്പെയിനിന്റെയും യുവ സംഘങ്ങള്‍ പോരാട്ടത്തിനായി വിമാനമിറങ്ങിയതോടെ ഈ ആവേശം പതിന്മടങ്ങായിരിക്കുകയാണ്.
കഴിഞ്ഞ 22ന് യുവ രാജാക്കന്മാര്ക്കു സമ്മാനിക്കാനുള്ള വെള്ളിക്കപ്പിനു കൈയും മെയ്യും മറന്നുള്ള സ്വാഗതമാണ് കൊച്ചിക്കാര് നല്‍കിയത്. പൈതൃകവും സാംസ്കാരിക തനിമയും സംഗമിച്ച വേദികളില്‍ സ്വീകരണമേറ്റു വാങ്ങിയാണു ട്രോഫി കേരളത്തിനു വിട നല്‍കിയത്. തുടര്‍ന്ന് ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കാന്‍ കേരളം മുഴുവന്‍ ഗോളുകളടിച്ച വണ്‍ മില്യണ്‍ ഗോള്‍ അരങ്ങേറി. അതിനു ശേഷം ഇന്നലെവരെ കൊച്ചിലെമ്പാടും ആവേശത്തിനു തരിമ്പു പോലും കുറവു വന്നിട്ടില്ല.
വ്യത്യസ്ത ടൂര്‍ണമെന്റുകള്‍, ലോകകപ്പ് പ്രചരണത്തിനായി യെസ് ടു ഫുട്ബോള്‍ നോ ടു ഡ്രഗ്സ് പോലുള്ള പരിപാടികള്‍, ഐഎസ്എലിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ആരാധക സംഘമായ മഞ്ഞപ്പടയുടെ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് എന്നിങ്ങനെയുള്ള നിരവധി പരിപാടികള്‍ ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ഗ്രൂപ്പ് ഡിയിലെ നാലു ടീമും എത്തിയതോടെ താരങ്ങളെ ഒരു നോക്കു കാണാനുള്ള പരക്കം പാച്ചിലുകളിലായിരുന്നു ആരാധകര്‍ ഇന്നലെയെല്ലാം-സുരക്ഷ മുന്‍നിര്‍ത്തി അതിനൊന്നും അവസരം ലഭിക്കുന്നില്ലെങ്കിലും.
തെക്കുനിന്നും വടക്കുനിന്നും കൊച്ചിയിലേക്കുള്ള പന്തുകളി പ്രേമികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ കൊച്ചിയിലെ കാറ്റിനു പോലും ഫുട്ബോളിന്റെ ആരവമായിരിക്കും. യുദ്ധങ്ങള്‍ക്കുവരെ അറുതി കുറിച്ച കാല്‍പ്പന്തിന്റെ സൗന്ദര്യം ആവോളം നുകരാന്‍ കണ്ണും കാതും മനസും സജ്ജമാക്കി അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേക്ക് വിരുന്നെത്താം. കൊച്ചി ആര്‍ത്തിരമ്പുന്നു... വിവ ഫുട്ബോള്‍... വിവ ഫുട്ബോള്‍...
അഞ്ചു ദിനങ്ങള്‍, എട്ടു മത്സരങ്ങള്‍
അഞ്ചു ദിനങ്ങളിലായി എട്ടു മത്സരങ്ങളാണു കൊച്ചിയിലെ വേദിയില്‍ അരങ്ങേറുക. ഗ്രൂപ്പ് ഡിയിലെ പോരാട്ടങ്ങളാണു പ്രധാനമായും നടക്കുന്നത്. കൂടാതെ, ഗ്രൂപ്പ് സിയിലെ ഒരു മത്സരത്തിനും ഒന്നു വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയൊരുക്കും.
മത്സരങ്ങൾ @ കൊച്ചി
(തീയതി, മത്സരം, സമയം ക്രമത്തിൽ)
ഒക്ടോബര്‍ 07
ബ്രസീല്‍ - സ്പെയിന് (വൈകു. 5.00)
ഉത്തര കൊറിയ - നൈജര്‍ (രാത്രി 8.00)
ഒക്ടോബര്‍ 10
സ്പെയിന് - നൈജര്‍ (വൈകു. 5.00)
ഉത്തര കൊറിയ - ബ്രസീല്‍ (രാത്രി 8.00)
ഒക്ടോബര്‍ 13
ഗിനി - ജര്‍മനി (വൈകുന്നേരം 5.00)
സ്പെയിന് - ഉത്തര കൊറിയ (രാത്രി 8.00)
ഒക്ടോബര്‍ 18: പ്രീ ക്വാര്‍ട്ടര്‍ (രാത്രി 8.00)
ഒക്ടോബര്‍ 22: ക്വാര്‍ട്ടര്‍ (വൈകു. 5.00)
ബിബിന്‍ ബാബു
അണിഞ്ഞൊരുങ്ങി കലൂർ സ്റ്റേഡിയം
കൊ ച്ചി: ലോക ഫുട്ബോളിലെ യുവ രാജകുമാരൻന്മാരെയും കാൽപന്തിന്റെ ആവേശം സിരകളിൽ നിറച്ച് കാൽപന്തിനൊപ്പം പായുന്ന താരങ്ങൾക്ക് ആർപ്പുവിളിക്കാൻ എത്തുന്ന കളിപ്രേമികളെയും സ്വീകരിക്കാൻ കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയം അണിഞ്ഞൊരുങ്ങി.
ഇളം പച്ച നിറം വാരിയണിഞ്ഞ പരിസരവും നീലിമയിൽ പുതച്ചു നിൽക്കുന്ന സ്റ്റേഡിയവും ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ്. അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ചുള്ള സൗന്ദര്യവത്കരണം സ്റ്റേഡിയത്തെ കൂടുതൽ സുന്ദരിയാക്കി. ഇന്നലെ കണ്ട കാഴ്ചകളല്ല ഇന്നത്തെ കാഴ്ചകൾ. സ്റ്റേഡിയത്തിലേക്കുള്ള ലിങ്ക് റോഡുകളും സ്റ്റേഡിയത്തിനു ചുറ്റുമുള്ള റൗണ്ട് റോഡും റബറൈസ്ഡ് ടാർ ചെയ്ത് മനോഹരമാക്കി. സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കിനെ ആവരണം ചെയ്തുള്ള കട്ടൗട്ടുകളിൽ ഇളം നീല പശ്ചാത്തലത്തിൽ ലോകകപ്പിന്റെ ഭാഗ്യചിഹ്നം ഖേലിയ ചിരിച്ചു നിൽക്കുന്നു. ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്പോൾ സ്റ്റേഡിയത്തിനു മുന്നിൽ പച്ചവിരിച്ചു നിൽക്കുന്ന തണൽ മരത്തിനു ചുറ്റുമുള്ള ചെറിയ റൗണ്ടാന പുല്ലു പിടിപ്പിച്ചു മനോഹരമാക്കി. ചുറ്റു വേലിയും പിടിപ്പിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിനു ചുറ്റുമുള്ള തണൽ മരങ്ങൾക്കു ചുറ്റും സംരക്ഷണ മതിൽ പണിത് ഇളം പച്ച ചായം പൂശി. ഇതിൽ ടൈലുകൾ പാകിയിരിക്കുന്നതിനാൽ ആളുകൾക്ക് വിശ്രമത്തിനും ആവശ്യത്തിനു സ്ഥലമായി. കാനകളും നവീകരിച്ചു. സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന കവാടങ്ങളും കട്ടൗട്ടുകൾ സ്ഥാപിച്ച് മനോഹരമാക്കി.
ഫുട്ബോളിലെ ഉറങ്ങുന്ന ഭീമന്മാര് എന്നു ഫിഫ വിശേഷിപ്പിച്ച ഇന്ത്യയുടെ ഇനിയുള്ള കുതിപ്പില്‍ ഊര്‍ജം പകരാന്‍ കേരളം ഒരുങ്ങുകയാണ്. കൊച്ചിയില്‍ എവിടെ നോക്കിയാലും ആളുകള്‍ക്കു പറയാന്‍ ലോകകപ്പ് എന്ന വാക്കു മാത്രമേയുള്ളൂ. രണ്ടു വര്‍ഷത്തിനു മുന്‍പ് ലോകകപ്പിനു കലൂര്‍ സ്റ്റേഡിയവും വേദിയാകുമെന്നു സ്ഥിരീകരണം വന്നതു മുതല്‍ ഇവിടെയുള്ള കാല്‍പ്പന്തു പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. നാലാള് കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്തു കളിയെക്കുറിച്ചു മാത്രം. ലോകത്തെ ഫുട്ബോള്‍ ഭ്രമത്തിലാറാടിച്ചു വിസ്മയിപ്പിച്ച പെലെയും ഗാരിഞ്ചയും സീക്കോയും റൊണാള്‍ഡോയും റൊണാള്‍ഡീഞ്ഞോയും നെയ്മറുമെല്ലാം പിറന്ന മണ്ണില്‍നിന്നു മഞ്ഞപ്പടയുടെയും ടിക്കി ടാക്ക എന്ന സുന്ദര ശൈലിയുമായി ലോകത്തിന്റെ മനം കവര്‍ന്ന സ്പെയിനിന്റെയും യുവ സംഘങ്ങള്‍ പോരാട്ടത്തിനായി വിമാനമിറങ്ങിയതോടെ ഈ ആവേശം പതിന്മടങ്ങായിരിക്കുകയാണ്.
കഴിഞ്ഞ 22ന് യുവ രാജാക്കന്മാര്ക്കു സമ്മാനിക്കാനുള്ള വെള്ളിക്കപ്പിനു കൈയും മെയ്യും മറന്നുള്ള സ്വാഗതമാണ് കൊച്ചിക്കാര് നല്‍കിയത്. പൈതൃകവും സാംസ്കാരിക തനിമയും സംഗമിച്ച വേദികളില്‍ സ്വീകരണമേറ്റു വാങ്ങിയാണു ട്രോഫി കേരളത്തിനു വിട നല്‍കിയത്. തുടര്‍ന്ന് ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിക്കാന്‍ കേരളം മുഴുവന്‍ ഗോളുകളടിച്ച വണ്‍ മില്യണ്‍ ഗോള്‍ അരങ്ങേറി. അതിനു ശേഷം ഇന്നലെവരെ കൊച്ചിലെമ്പാടും ആവേശത്തിനു തരിമ്പു പോലും കുറവു വന്നിട്ടില്ല.
വ്യത്യസ്ത ടൂര്‍ണമെന്റുകള്‍, ലോകകപ്പ് പ്രചരണത്തിനായി യെസ് ടു ഫുട്ബോള്‍ നോ ടു ഡ്രഗ്സ് പോലുള്ള പരിപാടികള്‍, ഐഎസ്എലിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ആരാധക സംഘമായ മഞ്ഞപ്പടയുടെ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് എന്നിങ്ങനെയുള്ള നിരവധി പരിപാടികള്‍ ലോകകപ്പിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു കഴിഞ്ഞു.
ഗ്രൂപ്പ് ഡിയിലെ നാലു ടീമും എത്തിയതോടെ താരങ്ങളെ ഒരു നോക്കു കാണാനുള്ള പരക്കം പാച്ചിലുകളിലായിരുന്നു ആരാധകര്‍ ഇന്നലെയെല്ലാം-സുരക്ഷ മുന്‍നിര്‍ത്തി അതിനൊന്നും അവസരം ലഭിക്കുന്നില്ലെങ്കിലും.
തെക്കുനിന്നും വടക്കുനിന്നും കൊച്ചിയിലേക്കുള്ള പന്തുകളി പ്രേമികളുടെ ഒഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ കൊച്ചിയിലെ കാറ്റിനു പോലും ഫുട്ബോളിന്റെ ആരവമായിരിക്കും. യുദ്ധങ്ങള്‍ക്കുവരെ അറുതി കുറിച്ച കാല്‍പ്പന്തിന്റെ സൗന്ദര്യം ആവോളം നുകരാന്‍ കണ്ണും കാതും മനസും സജ്ജമാക്കി അറബിക്കടലിന്റെ റാണിയുടെ മടിത്തട്ടിലേക്ക് വിരുന്നെത്താം. കൊച്ചി ആര്‍ത്തിരമ്പുന്നു... വിവ ഫുട്ബോള്‍... വിവ ഫുട്ബോള്‍...
അഞ്ചു ദിനങ്ങള്‍, എട്ടു മത്സരങ്ങള്‍
അഞ്ചു ദിനങ്ങളിലായി എട്ടു മത്സരങ്ങളാണു കൊച്ചിയിലെ വേദിയില്‍ അരങ്ങേറുക. ഗ്രൂപ്പ് ഡിയിലെ പോരാട്ടങ്ങളാണു പ്രധാനമായും നടക്കുന്നത്. കൂടാതെ, ഗ്രൂപ്പ് സിയിലെ ഒരു മത്സരത്തിനും ഒന്നു വീതം പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം വേദിയൊരുക്കും.
മത്സരങ്ങൾ @ കൊച്ചി
(തീയതി, മത്സരം, സമയം ക്രമത്തിൽ)
ഒക്ടോബര്‍ 07
ബ്രസീല്‍ - സ്പെയിന് (വൈകു. 5.00)
ഉത്തര കൊറിയ - നൈജര്‍ (രാത്രി 8.00)
ഒക്ടോബര്‍ 10
സ്പെയിന് - നൈജര്‍ (വൈകു. 5.00)
ഉത്തര കൊറിയ - ബ്രസീല്‍ (രാത്രി 8.00)
ഒക്ടോബര്‍ 13
ഗിനി - ജര്‍മനി (വൈകുന്നേരം 5.00)
സ്പെയിന് - ഉത്തര കൊറിയ (രാത്രി 8.00)
ഒക്ടോബര്‍ 18: പ്രീ ക്വാര്‍ട്ടര്‍ (രാത്രി 8.00)
ഒക്ടോബര്‍ 22: ക്വാര്‍ട്ടര്‍ (വൈകു. 5.00)
ബിബിന്‍ ബാബു
അണിഞ്ഞൊരുങ്ങി കലൂർ സ്റ്റേഡിയം
കൊ ച്ചി: ലോക ഫുട്ബോളിലെ യുവ രാജകുമാരൻന്മാരെയും കാൽപന്തിന്റെ ആവേശം സിരകളിൽ നിറച്ച് കാൽപന്തിനൊപ്പം പായുന്ന താരങ്ങൾക്ക് ആർപ്പുവിളിക്കാൻ എത്തുന്ന കളിപ്രേമികളെയും സ്വീകരിക്കാൻ കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയം അണിഞ്ഞൊരുങ്ങി.
ഇളം പച്ച നിറം വാരിയണിഞ്ഞ പരിസരവും നീലിമയിൽ പുതച്ചു നിൽക്കുന്ന സ്റ്റേഡിയവും ഫുട്ബോൾ മാമാങ്കത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുകയാണ്. അണ്ടർ 17 ലോകകപ്പിനോടനുബന്ധിച്ചുള്ള സൗന്ദര്യവത്കരണം സ്റ്റേഡിയത്തെ കൂടുതൽ സുന്ദരിയാക്കി. ഇന്നലെ കണ്ട കാഴ്ചകളല്ല ഇന്നത്തെ കാഴ്ചകൾ. സ്റ്റേഡിയത്തിലേക്കുള്ള ലിങ്ക് റോഡുകളും സ്റ്റേഡിയത്തിനു ചുറ്റുമുള്ള റൗണ്ട് റോഡും റബറൈസ്ഡ് ടാർ ചെയ്ത് മനോഹരമാക്കി. സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്ന റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന വഴിവിളക്കിനെ ആവരണം ചെയ്തുള്ള കട്ടൗട്ടുകളിൽ ഇളം നീല പശ്ചാത്തലത്തിൽ ലോകകപ്പിന്റെ ഭാഗ്യചിഹ്നം ഖേലിയ ചിരിച്ചു നിൽക്കുന്നു. ബാനർജി റോഡിൽ നിന്നു സ്റ്റേഡിയത്തിലേക്കു പ്രവേശിക്കുന്പോൾ സ്റ്റേഡിയത്തിനു മുന്നിൽ പച്ചവിരിച്ചു നിൽക്കുന്ന തണൽ മരത്തിനു ചുറ്റുമുള്ള ചെറിയ റൗണ്ടാന പുല്ലു പിടിപ്പിച്ചു മനോഹരമാക്കി. ചുറ്റു വേലിയും പിടിപ്പിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിനു ചുറ്റുമുള്ള തണൽ മരങ്ങൾക്കു ചുറ്റും സംരക്ഷണ മതിൽ പണിത് ഇളം പച്ച ചായം പൂശി. ഇതിൽ ടൈലുകൾ പാകിയിരിക്കുന്നതിനാൽ ആളുകൾക്ക് വിശ്രമത്തിനും ആവശ്യത്തിനു സ്ഥലമായി. കാനകളും നവീകരിച്ചു. സ്റ്റേഡിയത്തിനകത്തേക്കുള്ള പ്രവേശന കവാടങ്ങളും കട്ടൗട്ടുകൾ സ്ഥാപിച്ച് മനോഹരമാക്കി.