ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ യാത്ര ഒരു കെട്ടുകഥ പോലെ യാദൃച്ഛിക സംഭവങ്ങളുടെ കൂമ്പാരം തന്നെയാണ്. ഒന്നാമതായി എടുത്തു പറയാവുന്നത് ടീമിന്റെ പ്രവേശനം തന്നെയാണ്. 1987 മുതല്‍ 2017 വരെയുള്ള ലോകകപ്പ് ചരിത്രത്തില്‍ ഒരിടത്തു പോലും , ഒരു പ്രായഗണത്തിലും ഇന്ത്യന്‍ ടീം ഉള്‍പ്പെട്ടിട്ടില്ല. ഈ എഡിഷനില്‍ ആതിഥ്യമരുളുന്നു എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇന്ത്യ അണ്ടര്‍ 17 ലോകകപ്പില്‍ ഇടം നേടിയത്. ഏഷ്യന്‍ ഫെഡറേഷന് കപ്പിന്റെ ഫൈനല്‍ റൗണ്ട് വരെയെത്താന്‍ ഇതുവരെ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. ഫിഫ റാങ്കിംഗില്‍ മധ്യനിരയിലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ നടന്ന നാലു മത്സരങ്ങളില്‍ രണ്ടിലും ഇന്ത്യ തോല്‍ക്കുകയാണുണ്ടായത്. ഒരു മത്സരം സമനിലയിലും പിരിഞ്ഞു.
ഇന്ത്യന്‍ സ്ക്വാഡിലെ 21 അംഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ചിലരുടെ കായിക മേഖല ഫുട്ബോളായിരുന്നില്ല എന്ന വിവരം മനസിലാക്കുമ്പോഴാണ് കൗതുകം ബോധ്യമാവുക. കോല്‍ഹാപുര്‍ സ്വദേശി അനികേത് ജാദവിന്റെ കഴിവ് പ്രകടമായിരുന്നത് അത്ലറ്റിക്സില് ആയിരുന്നു. പക്ഷേ ഫുട്ബോള്‍ ഒരു ആവേശമായി എന്നും മനസിലുണ്ടായിരുന്നുവെന്ന് അനികേത് പറയുന്നു. മിഡ്ഫീല്‍ഡര്‍ സുരേഷും ഗോള്‍കീപ്പര്‍ ധീരജും കളിച്ചു തുടങ്ങിയത് ബാഡ്മിന്റണ്‍ ആയിരുന്നു.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരാള്‍ പോലും ടീമിലില്ലെന്നതാണ് വാസ്തവം. കോമള്‍ താടല് ഒരു ടെയ്ലറുടെ മകനാണ്. പശുവളര്ത്തുകാരുടെ മകനാണ് അന്‍വര്‍ അലി. സഞ്ജീവ് സ്റ്റാലിന്റെ രക്ഷിതാക്കള്‍ക്ക് വഴിയോരക്കച്ചവടമാണ് ജോലി. ക്യാപ്റ്റന്‍ അമര്‍ജിതിന്റെ മാതാപിതാക്കളുടെ ഉപജീവന മാര്‍ഗം മത്സ്യവില്പനയാണ്. അനികേത് ജാദവാകട്ടെ ഒരു റിക്ഷാവാലയുടെ മകനും. പരിശീലനത്തിന്റെ അഭാവം തന്നെയായിരിക്കും ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ കുറവ്.
സ്പെയിന്, ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ ആറാം വയസുമുതല്‍ പന്തുതട്ടി തുടങ്ങുമ്പോഴാണ് ഇന്ത്യന്‍ കുട്ടികള്‍ പരിമിതമായ പരിശീലനത്തില്‍ കളിക്കാനിറങ്ങുന്നത്. മുകളില്‍ പറഞ്ഞ ടീമുകളിലെ കുട്ടികളാകട്ടെ ഇപ്പോള്‍തന്നെ 11 വര്‍ഷത്തെ പരിശീലനം നേടിക്കഴിഞ്ഞിട്ടുണ്ടാകും.
ഇന്ത്യന്‍ പരിശീലകന് ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസ് നിശ്ചിത മാനദണ്ഡങ്ങളിലൂടെയാണ് ടീമംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. കളിക്കാരുടെ ഫോമും ഫിറ്റ്നസുമാണ് ലൂയിസ് പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍. കൂടാതെ താരങ്ങളുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രകടന മികവും പരിഗണിക്കപ്പെട്ടു.
ധീരജ് സിംഗ് (ഗോള്‍കീപ്പര്‍): വയസ്സ്-17,ജഴ്സി നമ്പര്‍ 1
അണ്ടര്‍ 17 സ്ക്വാഡിലെ എട്ട് മണിപ്പൂരി താരങ്ങളില്‍ ഒരാളാണ് ധീരജ്. ടീമിലെ ഏറ്റവും പരിചയസന്പന്നൻ. 42 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയമുണ്ട്. ഈ ടൂര്‍ണമെന്റിലെ മൂന്നാമത്തെ ഉയരം കൂടിയ താരമാണ് ധീരജ്. ഇത് ഇന്ത്യന്‍ ഗോള്‍മുഖത്തെ സംരക്ഷിക്കാന്‍ പര്യാപ്തമാണെന്നാണ് ലൂയിസിന്റെ അഭിപ്രായം.
സഞ്ജീവ് സ്റ്റാലിന്: വയസ്-16, ജഴ്സി നമ്പര്‍ 5
ഡിയേഗോ മാറഡോണയേയും ഫുട്ബോള്‍ താരമായിരുന്ന അച്ഛനെയും മാതൃകയാക്കി സ്റ്റാലിന്റെ ഫുട്ബോള്‍ വളര്‍ച്ച. ഇംഗ്ലീഷ് ക്ലബ് ആഴ്്സണലിന്റെ ജൂണിയർ ടീമിലെയും ബംഗളൂരു ക്ലബായ ലക്കി സ്റ്റാറിലെയും താരമായി കഴിവുതെളിയിച്ചതിനു ശേഷമാണ് സ്റ്റാലിന് ദേശീയ ടീമിലേക്ക് പ്രവേശനം ലഭിക്കുന്നത്.
ബോറിസ് സിംഗ്: വയസ്-17, ജഴ്സി നമ്പര്‍ 2
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഇന്ത്യന്‍ താരം ഉദാന്ത സിംഗിനെയും മാതൃകയാക്കിയ താരമാണ് ബോറിസ്. 2016 എഎഫ്സി അണ്ടര്‍ 16 കപ്പില്‍ ബോറിസിന്റെ പ്രകടനം ലോകം കണ്ടു.
അന്‍വര്‍ അലി: വയസ്-17, ജഴ്സി നമ്പര്‍ 4
പരിശീലകന് ലൂയിസ് പ്രഖ്യാപിച്ച 21 അംഗ സ്ക്വാഡിലുള്‍പ്പെട്ട മിനര്‍വ സംഘത്തിലെ നാലുപേരില്‍ ഒരാള്‍. ദേശീയ ടീമും മിനര്‍വയും തമ്മില്‍ നടന്ന മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലകന് ലൂയിസ് ആറുപേരെ തെരഞ്ഞെടുത്തത്. ഇതില്‍ നിന്നു നാലു പേരാണ് ഫൈനല്‍ സ്ക്വാഡില്‍ എത്തിയത്.
ജിതേന്ദ്ര സിംഗ്: വയസ്-16, ജഴ്സി നമ്പര്‍ 3
21 അംഗ ടീമിലുള്‍പ്പെട്ട മൂന്ന് ബംഗാള്‍ താരങ്ങളില്‍ ഒരാൾ. ഒരു വാച്ച്മാന്റെയും ടെയ്ലറുടെയും മകനായ ജിതേന്ദ്രയ്ക്ക് ,കോല്‍ക്കത്ത യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് അംഗമായ ജ്യേഷ്ഠസഹോദരന്റെ പാത പിന്തുടര്ന്ന് ഫുട്ബോളിനോട് ആവേശമായി.സുനില്‍ ഛേത്രിയെയും ആര്‍തുറോ വിദാലിനെയും ആരാധിക്കുന്ന ജിതേന്ദ്ര വലിയ സ്വപ്നങ്ങളും നെഞ്ചേറ്റിയാണ് കളിക്കളത്തിലിറങ്ങുന്നത്.
സുരേഷ് സിംഗ്: വയസ്-17, ജഴ്സി നമ്പര്‍ 6
കഴിഞ്ഞ വര്‍ഷം എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് സുരേഷ് ആയിരുന്നു. മണിപ്പൂരില്‍ നിന്നുള്ള രണ്ടു താരങ്ങളില്‍ ഒരാള്‍. ഗോള്‍കീപ്പറായി കളി തുടങ്ങിയ സുരേഷ് പിന്നീട് മധ്യ നിരയില്‍ കഴിവു തെളിയിച്ചു. ഇപ്പോള്‍ ടീമിന്റെ മധ്യനിരയെ നയിക്കാന്‍ സജ്ജമാണ് ഈ താരം.
അമര്‍ജിത് സിംഗ്: വയസ്സ്-16, ജഴ്സി നമ്പര്‍ 8
അണ്ടര്‍ 17 ലോകകപ്പ് ടീം ക്യാപ്റ്റനായി ടീമംഗങ്ങള്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത താരം. മണിപ്പൂര്‍ സ്വദേശിയായ അമര്‍ജിത്, ആന്ദ്രെ ഇനിയസ്റ്റയുടെ കടുത്ത ആരാധകനാണ്. പ്രതിരോധ നിരയില്‍ നിന്ന് ടീമിനെ നിയന്ത്രിക്കാന്‍ പ്രാപ്തിയുണ്ടെന്ന് പരിശീലകന് ലൂയിസ് മാറ്റോസ് അംഗീകരിച്ച താരം.
കോമള്‍ തട്ടാല്‍: വയസ്സ്-17,ജഴ്സി നമ്പര്‍ 11
സിക്കിമില്‍ നിന്നുള്ള ഏക താരം. കളിക്കളത്തില്‍ ഇടതു ഭാഗത്തായി പ്രതിരോധ സജ്ജനായാണ് കോമള്‍ നിലയുറപ്പിക്കുക. മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ പ്രതിരോധം ശക്തമാക്കാനുള്ള ഉത്തരവാദിത്തം കോമളില്‍ നിക്ഷിപ്തം.
ജാക്സണ് സിംഗ്: വയസ്-16, ജഴ്സി നമ്പര്‍ 15
മിനര്‍വ ടീമിനെ കഴിഞ്ഞവര്‍ഷം അണ്ടര്‍ 16 ഐലീഗില്‍ വിജയിപ്പിച്ച ക്യാപ്റ്റന്‍. ദേശീയടീമുമായുള്ള മത്സരത്തിലും മിനര്‍വയെ നയിച്ചത് ജാക്സണ് ആയിരുന്നു. ഇടവേളകളില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ സമയം ചെലവഴിക്കുന്ന ജാക്സണ് ബൈചുംഗ് ബൂട്ടിയയുടെയും സെര്‍ജിയോ ബസ്കറ്റ്സിന്റെയും കടുത്ത ആരാധകനാണ്.
അഭിജിത് സര്‍ക്കാര്‍: വയസ്-17, ജഴ്സി നമ്പര്‍ 10
19 മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകള്‍ സ്വന്തമാക്കിയ താരം. ഇന്ത്യന്‍ ടീമില്‍ താരതമ്യേന പുതിയ അംഗം. മത്സ്യ വില്പനയും റിക്ഷയോട്ടവും തൊഴിലാക്കിയ അച്ഛന് ,മകന് ഫുട്ബോള്‍ താരമാകുന്നതു കാണാന്‍ വലിയ ആഗ്രഹമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിക്കുന്ന അഭിജിത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
അനികേത് ജാദവ്: വയസ് 17, ജഴ്സി നമ്പര്‍ 9
അണ്ടര്‍ 19 ഐലീഗില്‍ പുനെ എഫ്സിയില്‍ അംഗമായിരുന്ന അനികേതിന്റെ ഉയരമാണ് പ്രത്യേകത. എതിരാളിയുടെ ആക്രമണങ്ങളെ നിഷ്പ്രഭമാക്കാന്‍ ഈ ഉയരം ഗുണം ചെയ്യും. നെയ്മറിനെയും സി.കെ. വിനീതിനെയും ആരാധിക്കുന്ന അനികേത് ടീമിനെ ഉയരങ്ങളിലെത്തിക്കുമെന്ന ദൃഢനിശ്ചയവുമായാണ് കളത്തിലിറങ്ങുന്നത്.
രണ്ടര വർഷം സമയം കളയാതെയുള്ള അധ്വാനം
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ അണ്ടര്‍ 17 ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അനുഭവസമ്പാദനത്തിന്റെ കാലമായിരുന്നു. 2015 ജൂലൈ മുതല്‍ 113 മത്സരങ്ങളാണ് ഇന്ത്യന്‍ ടീം പരിശീലനം ലക്ഷ്യം വച്ച് കളിച്ചത്. ദേശീയ-അന്തര്‍ദേശീയ ടീമുകള്‍ എതിരാളികളായി വന്ന മത്സരങ്ങളില്‍ സൗഹൃദ മത്സരങ്ങളും ഉള്‍പ്പെടും. ഏഷ്യ മുതല്‍ തെക്കേ അമേരിക്കവരെ 15 പര്യടനങ്ങളും നടത്തി. ടാബ്രിസ്,ഇറാന്, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളിലെ വിവിധ ക്ലബുകളുമായുള്ള ടൂര്‍ണമെന്റുകള്‍ ടീമിന് മികച്ച പരിശീലനസാധ്യതയാണ് നല്‍കിയത്. 2015 മുതല്‍ ഉള്ള കാലയളവില്‍ വര്‍ഷത്തില്‍ എട്ടുകോടി എന്ന നിരക്കിലാണ് ടീമിന്റെ പരിശീലനത്തിനായി ചെലവഴിച്ചതെന്ന് എഐഎഫ്എഫ് വക്താക്കള്‍ പറഞ്ഞു. ജര്‍മന്‍ പര്യടനത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ടീമിനു കഴിഞ്ഞിട്ടുണ്ട്. 14 മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ എട്ടു വിജയങ്ങളാണ് ടീം നേടിയത്.
ഇന്ത്യന്‍ സ്ക്വാഡിലെ 21 അംഗങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ചിലരുടെ കായിക മേഖല ഫുട്ബോളായിരുന്നില്ല എന്ന വിവരം മനസിലാക്കുമ്പോഴാണ് കൗതുകം ബോധ്യമാവുക. കോല്‍ഹാപുര്‍ സ്വദേശി അനികേത് ജാദവിന്റെ കഴിവ് പ്രകടമായിരുന്നത് അത്ലറ്റിക്സില് ആയിരുന്നു. പക്ഷേ ഫുട്ബോള്‍ ഒരു ആവേശമായി എന്നും മനസിലുണ്ടായിരുന്നുവെന്ന് അനികേത് പറയുന്നു. മിഡ്ഫീല്‍ഡര്‍ സുരേഷും ഗോള്‍കീപ്പര്‍ ധീരജും കളിച്ചു തുടങ്ങിയത് ബാഡ്മിന്റണ്‍ ആയിരുന്നു.
വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ഒരാള്‍ പോലും ടീമിലില്ലെന്നതാണ് വാസ്തവം. കോമള്‍ താടല് ഒരു ടെയ്ലറുടെ മകനാണ്. പശുവളര്ത്തുകാരുടെ മകനാണ് അന്‍വര്‍ അലി. സഞ്ജീവ് സ്റ്റാലിന്റെ രക്ഷിതാക്കള്‍ക്ക് വഴിയോരക്കച്ചവടമാണ് ജോലി. ക്യാപ്റ്റന്‍ അമര്‍ജിതിന്റെ മാതാപിതാക്കളുടെ ഉപജീവന മാര്‍ഗം മത്സ്യവില്പനയാണ്. അനികേത് ജാദവാകട്ടെ ഒരു റിക്ഷാവാലയുടെ മകനും. പരിശീലനത്തിന്റെ അഭാവം തന്നെയായിരിക്കും ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ കുറവ്.
സ്പെയിന്, ജര്‍മനി, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികള്‍ ആറാം വയസുമുതല്‍ പന്തുതട്ടി തുടങ്ങുമ്പോഴാണ് ഇന്ത്യന്‍ കുട്ടികള്‍ പരിമിതമായ പരിശീലനത്തില്‍ കളിക്കാനിറങ്ങുന്നത്. മുകളില്‍ പറഞ്ഞ ടീമുകളിലെ കുട്ടികളാകട്ടെ ഇപ്പോള്‍തന്നെ 11 വര്‍ഷത്തെ പരിശീലനം നേടിക്കഴിഞ്ഞിട്ടുണ്ടാകും.
ഇന്ത്യന്‍ പരിശീലകന് ലൂയിസ് നോര്‍ട്ടണ്‍ ഡി മാറ്റോസ് നിശ്ചിത മാനദണ്ഡങ്ങളിലൂടെയാണ് ടീമംഗങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. കളിക്കാരുടെ ഫോമും ഫിറ്റ്നസുമാണ് ലൂയിസ് പരിഗണിക്കുന്ന പ്രധാന ഘടകങ്ങള്‍. കൂടാതെ താരങ്ങളുടെ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രകടന മികവും പരിഗണിക്കപ്പെട്ടു.
ധീരജ് സിംഗ് (ഗോള്‍കീപ്പര്‍): വയസ്സ്-17,ജഴ്സി നമ്പര്‍ 1
അണ്ടര്‍ 17 സ്ക്വാഡിലെ എട്ട് മണിപ്പൂരി താരങ്ങളില്‍ ഒരാളാണ് ധീരജ്. ടീമിലെ ഏറ്റവും പരിചയസന്പന്നൻ. 42 അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയമുണ്ട്. ഈ ടൂര്‍ണമെന്റിലെ മൂന്നാമത്തെ ഉയരം കൂടിയ താരമാണ് ധീരജ്. ഇത് ഇന്ത്യന്‍ ഗോള്‍മുഖത്തെ സംരക്ഷിക്കാന്‍ പര്യാപ്തമാണെന്നാണ് ലൂയിസിന്റെ അഭിപ്രായം.
സഞ്ജീവ് സ്റ്റാലിന്: വയസ്-16, ജഴ്സി നമ്പര്‍ 5
ഡിയേഗോ മാറഡോണയേയും ഫുട്ബോള്‍ താരമായിരുന്ന അച്ഛനെയും മാതൃകയാക്കി സ്റ്റാലിന്റെ ഫുട്ബോള്‍ വളര്‍ച്ച. ഇംഗ്ലീഷ് ക്ലബ് ആഴ്്സണലിന്റെ ജൂണിയർ ടീമിലെയും ബംഗളൂരു ക്ലബായ ലക്കി സ്റ്റാറിലെയും താരമായി കഴിവുതെളിയിച്ചതിനു ശേഷമാണ് സ്റ്റാലിന് ദേശീയ ടീമിലേക്ക് പ്രവേശനം ലഭിക്കുന്നത്.
ബോറിസ് സിംഗ്: വയസ്-17, ജഴ്സി നമ്പര്‍ 2
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ഇന്ത്യന്‍ താരം ഉദാന്ത സിംഗിനെയും മാതൃകയാക്കിയ താരമാണ് ബോറിസ്. 2016 എഎഫ്സി അണ്ടര്‍ 16 കപ്പില്‍ ബോറിസിന്റെ പ്രകടനം ലോകം കണ്ടു.
അന്‍വര്‍ അലി: വയസ്-17, ജഴ്സി നമ്പര്‍ 4
പരിശീലകന് ലൂയിസ് പ്രഖ്യാപിച്ച 21 അംഗ സ്ക്വാഡിലുള്‍പ്പെട്ട മിനര്‍വ സംഘത്തിലെ നാലുപേരില്‍ ഒരാള്‍. ദേശീയ ടീമും മിനര്‍വയും തമ്മില്‍ നടന്ന മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലകന് ലൂയിസ് ആറുപേരെ തെരഞ്ഞെടുത്തത്. ഇതില്‍ നിന്നു നാലു പേരാണ് ഫൈനല്‍ സ്ക്വാഡില്‍ എത്തിയത്.
ജിതേന്ദ്ര സിംഗ്: വയസ്-16, ജഴ്സി നമ്പര്‍ 3
21 അംഗ ടീമിലുള്‍പ്പെട്ട മൂന്ന് ബംഗാള്‍ താരങ്ങളില്‍ ഒരാൾ. ഒരു വാച്ച്മാന്റെയും ടെയ്ലറുടെയും മകനായ ജിതേന്ദ്രയ്ക്ക് ,കോല്‍ക്കത്ത യുണൈറ്റഡ് സ്പോര്‍ട്സ് ക്ലബ് അംഗമായ ജ്യേഷ്ഠസഹോദരന്റെ പാത പിന്തുടര്ന്ന് ഫുട്ബോളിനോട് ആവേശമായി.സുനില്‍ ഛേത്രിയെയും ആര്‍തുറോ വിദാലിനെയും ആരാധിക്കുന്ന ജിതേന്ദ്ര വലിയ സ്വപ്നങ്ങളും നെഞ്ചേറ്റിയാണ് കളിക്കളത്തിലിറങ്ങുന്നത്.
സുരേഷ് സിംഗ്: വയസ്-17, ജഴ്സി നമ്പര്‍ 6
കഴിഞ്ഞ വര്‍ഷം എഎഫ്സി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചത് സുരേഷ് ആയിരുന്നു. മണിപ്പൂരില്‍ നിന്നുള്ള രണ്ടു താരങ്ങളില്‍ ഒരാള്‍. ഗോള്‍കീപ്പറായി കളി തുടങ്ങിയ സുരേഷ് പിന്നീട് മധ്യ നിരയില്‍ കഴിവു തെളിയിച്ചു. ഇപ്പോള്‍ ടീമിന്റെ മധ്യനിരയെ നയിക്കാന്‍ സജ്ജമാണ് ഈ താരം.
അമര്‍ജിത് സിംഗ്: വയസ്സ്-16, ജഴ്സി നമ്പര്‍ 8
അണ്ടര്‍ 17 ലോകകപ്പ് ടീം ക്യാപ്റ്റനായി ടീമംഗങ്ങള്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്ത താരം. മണിപ്പൂര്‍ സ്വദേശിയായ അമര്‍ജിത്, ആന്ദ്രെ ഇനിയസ്റ്റയുടെ കടുത്ത ആരാധകനാണ്. പ്രതിരോധ നിരയില്‍ നിന്ന് ടീമിനെ നിയന്ത്രിക്കാന്‍ പ്രാപ്തിയുണ്ടെന്ന് പരിശീലകന് ലൂയിസ് മാറ്റോസ് അംഗീകരിച്ച താരം.
കോമള്‍ തട്ടാല്‍: വയസ്സ്-17,ജഴ്സി നമ്പര്‍ 11
സിക്കിമില്‍ നിന്നുള്ള ഏക താരം. കളിക്കളത്തില്‍ ഇടതു ഭാഗത്തായി പ്രതിരോധ സജ്ജനായാണ് കോമള്‍ നിലയുറപ്പിക്കുക. മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ പ്രതിരോധം ശക്തമാക്കാനുള്ള ഉത്തരവാദിത്തം കോമളില്‍ നിക്ഷിപ്തം.
ജാക്സണ് സിംഗ്: വയസ്-16, ജഴ്സി നമ്പര്‍ 15
മിനര്‍വ ടീമിനെ കഴിഞ്ഞവര്‍ഷം അണ്ടര്‍ 16 ഐലീഗില്‍ വിജയിപ്പിച്ച ക്യാപ്റ്റന്‍. ദേശീയടീമുമായുള്ള മത്സരത്തിലും മിനര്‍വയെ നയിച്ചത് ജാക്സണ് ആയിരുന്നു. ഇടവേളകളില്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സില്‍ സമയം ചെലവഴിക്കുന്ന ജാക്സണ് ബൈചുംഗ് ബൂട്ടിയയുടെയും സെര്‍ജിയോ ബസ്കറ്റ്സിന്റെയും കടുത്ത ആരാധകനാണ്.
അഭിജിത് സര്‍ക്കാര്‍: വയസ്-17, ജഴ്സി നമ്പര്‍ 10
19 മത്സരങ്ങളില്‍ നിന്നായി ഏഴ് ഗോളുകള്‍ സ്വന്തമാക്കിയ താരം. ഇന്ത്യന്‍ ടീമില്‍ താരതമ്യേന പുതിയ അംഗം. മത്സ്യ വില്പനയും റിക്ഷയോട്ടവും തൊഴിലാക്കിയ അച്ഛന് ,മകന് ഫുട്ബോള്‍ താരമാകുന്നതു കാണാന്‍ വലിയ ആഗ്രഹമായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആരാധിക്കുന്ന അഭിജിത് ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.
അനികേത് ജാദവ്: വയസ് 17, ജഴ്സി നമ്പര്‍ 9
അണ്ടര്‍ 19 ഐലീഗില്‍ പുനെ എഫ്സിയില്‍ അംഗമായിരുന്ന അനികേതിന്റെ ഉയരമാണ് പ്രത്യേകത. എതിരാളിയുടെ ആക്രമണങ്ങളെ നിഷ്പ്രഭമാക്കാന്‍ ഈ ഉയരം ഗുണം ചെയ്യും. നെയ്മറിനെയും സി.കെ. വിനീതിനെയും ആരാധിക്കുന്ന അനികേത് ടീമിനെ ഉയരങ്ങളിലെത്തിക്കുമെന്ന ദൃഢനിശ്ചയവുമായാണ് കളത്തിലിറങ്ങുന്നത്.
രണ്ടര വർഷം സമയം കളയാതെയുള്ള അധ്വാനം
കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ അണ്ടര്‍ 17 ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അനുഭവസമ്പാദനത്തിന്റെ കാലമായിരുന്നു. 2015 ജൂലൈ മുതല്‍ 113 മത്സരങ്ങളാണ് ഇന്ത്യന്‍ ടീം പരിശീലനം ലക്ഷ്യം വച്ച് കളിച്ചത്. ദേശീയ-അന്തര്‍ദേശീയ ടീമുകള്‍ എതിരാളികളായി വന്ന മത്സരങ്ങളില്‍ സൗഹൃദ മത്സരങ്ങളും ഉള്‍പ്പെടും. ഏഷ്യ മുതല്‍ തെക്കേ അമേരിക്കവരെ 15 പര്യടനങ്ങളും നടത്തി. ടാബ്രിസ്,ഇറാന്, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളിലെ വിവിധ ക്ലബുകളുമായുള്ള ടൂര്‍ണമെന്റുകള്‍ ടീമിന് മികച്ച പരിശീലനസാധ്യതയാണ് നല്‍കിയത്. 2015 മുതല്‍ ഉള്ള കാലയളവില്‍ വര്‍ഷത്തില്‍ എട്ടുകോടി എന്ന നിരക്കിലാണ് ടീമിന്റെ പരിശീലനത്തിനായി ചെലവഴിച്ചതെന്ന് എഐഎഫ്എഫ് വക്താക്കള്‍ പറഞ്ഞു. ജര്‍മന്‍ പര്യടനത്തില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ ടീമിനു കഴിഞ്ഞിട്ടുണ്ട്. 14 മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ എട്ടു വിജയങ്ങളാണ് ടീം നേടിയത്.