കൊച്ചി: അണ്ടർ 17 ലോകകപ്പിനായി കൊച്ചിയിലെത്തിയ ടീമുകൾ ഇന്നലെയും കഠിന പരിശീനത്തിലേർപ്പെട്ടു. കൊച്ചിയിലെ സാഹചര്യങ്ങൾ മനസിലാക്കാനുള്ള പ്രയ്തനത്തിലായിരുന്നു എല്ലാ ടീമുകളും. ഇന്നലെ ആദ്യം പരിശീലനത്തിനെത്തിയത് സ്പെയിനാണ്. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെത്തിയ സ്പാനിഷ് ടീം രണ്ടു മണിക്കൂറിലേറെ പരിശീലനം നടത്തി. ശാരീരികക്ഷമത വർധിപ്പിക്കാനുള്ള വ്യായാമങ്ങളാണു ചുവപ്പുപട നടത്തിയത്. അതിനുശേഷം അംഗങ്ങൾ രണ്ടു സംഘമായി തിരിഞ്ഞ് ഒരു മണിക്കൂറോളം കളിയിലും ഏർപ്പെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പനന്പള്ളിനഗർ സ്കൂൾ ഗ്രൗണ്ടിൽ ബ്രസീൽ ടീം പരിശീലനത്തിനിറങ്ങി. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ഇതേസമയം ഉത്തരകൊറിയൻ സംഘം പരിശീലനത്തിനെത്തി. ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന നൈജർ ടീം രാത്രി എട്ടോടെ ഫോർട്ടുകൊച്ചി വെളി സ്റ്റേഡിയത്തിൽ പരിശീലനത്തിലിറങ്ങി. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങളാണു കൊച്ചിയിൽ നടക്കുന്നത്. ആദ്യ മത്സരം ഏഴിനു വൈകുന്നേരം അഞ്ചിനു ബ്രസീലും സ്പെയിനും തമ്മിലാണ്.
സീറ്റുകൾ വെട്ടിക്കുറച്ചു
കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ആരവമുയരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ആരാധകർക്കു നിരാശ പകർന്ന്, മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ സീറ്റുകൾ വെട്ടുക്കുറച്ചു. ഇന്നലെ ചേർന്ന സുരക്ഷാ അവലോകന യോഗത്തിനുശേഷം ഇരിപ്പിടങ്ങൾ ചുരുക്കുന്ന കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയാണ് അറിയിച്ചത്. 41,478 പേരെ മത്സരം കാണാൻ അനുവദിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, പുതിയ തീരുമാനപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരടക്കം 32,000 പേർക്കേ കളി കാണാനായി സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കൂ. അതായത് ഉദ്യോഗസ്ഥരേയും ഒഫീഷ്യൽസിനെയും മാറ്റിനിർത്തിയാൽ 29,000 പേർക്കു മാത്രമേ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാനാകൂ. സുരക്ഷാ കാരണങ്ങളാലാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നാണു വിശദീകരണം
കനത്ത സുരക്ഷ
കൊച്ചി: അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കായി പോലീസ് ഒരുക്കുന്നതു കനത്ത സുരക്ഷ. സുരക്ഷാക്രമീകരണങ്ങളോടു ജനങ്ങൾ സഹകരിക്കണമെന്ന് സിറ്റി പോലീസ് കമീഷണർ അറിയിച്ചു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ശനിയാഴ്ച മൂന്നിന് ആരംഭിക്കും. ടിക്കറ്റുള്ളവർക്കു മാത്രമേ സ്റ്റേഡിയം സർക്കിൾ റോഡിലേക്കു പ്രവേശനം അനുവദിക്കൂ. ബാനർജി റോഡിലൂടെ വാഹനങ്ങളിലെത്തുന്നവർ വാഹനം സെന്റ് ആൽബർട്സ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തശേഷം ബിസ്മി സൂപ്പർമാർക്കറ്റിനു മുന്നിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിച്ച് സെക്യൂരിറ്റി പരിശോധനയ്ക്കു വിധേയരാകണം.
ഇതിനു ശേഷം ടിക്കറ്റിൽ പറയുന്ന ഗേറ്റുവഴി സ്റ്റേഡിയത്തിൽ പ്രവേശിക്കണം. മെട്രോയിലും മറ്റു പൊതുവാഹനങ്ങളിലും എത്തുന്നവർക്കും ഈ രീതിയിലാകും പ്രവേശനം. കാരണക്കോടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ സ്റ്റേഡിയത്തിനു പിൻഭാഗത്തുള്ള വാട്ടർ അഥോറിറ്റി ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്തശേഷം സ്റ്റേഡിയത്തിലെത്തണം. ഈ റോഡിലൂടെ കളിക്കാരുടെ വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ.
ഇന്നലെ വൈകുന്നേരം അഞ്ചോടെ പനന്പള്ളിനഗർ സ്കൂൾ ഗ്രൗണ്ടിൽ ബ്രസീൽ ടീം പരിശീലനത്തിനിറങ്ങി. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിൽ ഇതേസമയം ഉത്തരകൊറിയൻ സംഘം പരിശീലനത്തിനെത്തി. ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്ന നൈജർ ടീം രാത്രി എട്ടോടെ ഫോർട്ടുകൊച്ചി വെളി സ്റ്റേഡിയത്തിൽ പരിശീലനത്തിലിറങ്ങി. ഗ്രൂപ്പ് ഡിയിലെ മത്സരങ്ങളാണു കൊച്ചിയിൽ നടക്കുന്നത്. ആദ്യ മത്സരം ഏഴിനു വൈകുന്നേരം അഞ്ചിനു ബ്രസീലും സ്പെയിനും തമ്മിലാണ്.
സീറ്റുകൾ വെട്ടിക്കുറച്ചു
കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ആരവമുയരാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ആരാധകർക്കു നിരാശ പകർന്ന്, മത്സരം നടക്കുന്ന ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ സീറ്റുകൾ വെട്ടുക്കുറച്ചു. ഇന്നലെ ചേർന്ന സുരക്ഷാ അവലോകന യോഗത്തിനുശേഷം ഇരിപ്പിടങ്ങൾ ചുരുക്കുന്ന കാര്യം ഡിജിപി ലോക്നാഥ് ബെഹ്റയാണ് അറിയിച്ചത്. 41,478 പേരെ മത്സരം കാണാൻ അനുവദിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാൽ, പുതിയ തീരുമാനപ്രകാരം സുരക്ഷാ ഉദ്യോഗസ്ഥരടക്കം 32,000 പേർക്കേ കളി കാണാനായി സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കൂ. അതായത് ഉദ്യോഗസ്ഥരേയും ഒഫീഷ്യൽസിനെയും മാറ്റിനിർത്തിയാൽ 29,000 പേർക്കു മാത്രമേ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിക്കാനാകൂ. സുരക്ഷാ കാരണങ്ങളാലാണ് സീറ്റുകളുടെ എണ്ണം കുറച്ചതെന്നാണു വിശദീകരണം
കനത്ത സുരക്ഷ
കൊച്ചി: അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾക്കായി പോലീസ് ഒരുക്കുന്നതു കനത്ത സുരക്ഷ. സുരക്ഷാക്രമീകരണങ്ങളോടു ജനങ്ങൾ സഹകരിക്കണമെന്ന് സിറ്റി പോലീസ് കമീഷണർ അറിയിച്ചു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ശനിയാഴ്ച മൂന്നിന് ആരംഭിക്കും. ടിക്കറ്റുള്ളവർക്കു മാത്രമേ സ്റ്റേഡിയം സർക്കിൾ റോഡിലേക്കു പ്രവേശനം അനുവദിക്കൂ. ബാനർജി റോഡിലൂടെ വാഹനങ്ങളിലെത്തുന്നവർ വാഹനം സെന്റ് ആൽബർട്സ് ഗ്രൗണ്ടിൽ പാർക്ക് ചെയ്തശേഷം ബിസ്മി സൂപ്പർമാർക്കറ്റിനു മുന്നിലൂടെ സ്റ്റേഡിയത്തിൽ പ്രവേശിച്ച് സെക്യൂരിറ്റി പരിശോധനയ്ക്കു വിധേയരാകണം.
ഇതിനു ശേഷം ടിക്കറ്റിൽ പറയുന്ന ഗേറ്റുവഴി സ്റ്റേഡിയത്തിൽ പ്രവേശിക്കണം. മെട്രോയിലും മറ്റു പൊതുവാഹനങ്ങളിലും എത്തുന്നവർക്കും ഈ രീതിയിലാകും പ്രവേശനം. കാരണക്കോടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ സ്റ്റേഡിയത്തിനു പിൻഭാഗത്തുള്ള വാട്ടർ അഥോറിറ്റി ഗ്രൗണ്ടിൽ വാഹനം പാർക്ക് ചെയ്തശേഷം സ്റ്റേഡിയത്തിലെത്തണം. ഈ റോഡിലൂടെ കളിക്കാരുടെ വാഹനങ്ങൾക്കു മാത്രമേ പ്രവേശനമുള്ളൂ.