+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അർജന്‍റീന അകത്തോ പുറത്തോ?

ബുവേനോസ് ആരിസ്/ലണ്ടന്‍: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ അവസാനത്തോടടുക്കുകയാണ്. എല്ലാ മേഖലകളിലും ഇനി രണ്ടു മത്സര
അർജന്‍റീന അകത്തോ പുറത്തോ?
ബുവേനോസ് ആരിസ്/ലണ്ടന്‍: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള യോഗ്യത മത്സരങ്ങള്‍ അവസാനത്തോടടുക്കുകയാണ്. എല്ലാ മേഖലകളിലും ഇനി രണ്ടു മത്സരങ്ങളാണുള്ളത്. പല പ്രമുഖര്‍ക്കും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

ആതിഥേയരെന്ന നിലയില്‍ റഷ്യ, ദക്ഷിണ അമേരിക്കയില്‍നിന്ന് ബ്രസീല്‍, ഏഷ്യയില്‍നിന്ന് ഇറാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ, യൂറോപ്പില്‍നിന്ന് ബെല്‍ജിയം, കോണ്‍കാകഫില്‍നിന്ന് മെക്‌സിക്കോ എന്നീ ടീമുകളാണ് യോഗ്യത നേടിക്കഴിഞ്ഞത്.
യൂറോപ്പിൽ കരുത്തരായ ഇം ഗ്ലണ്ട്, ജർമനി, പോളണ്ട് ടീമു കളും യോഗ്യത ഉറപ്പി ക്കാനായി ഇന്നിറ ങ്ങുന്നുണ്ട്.

ലോകകപ്പില്‍ അര്‍ജന്‍റീന നേരിട്ട് യോഗ്യത നേടുമോയെന്ന കാര്യം ഇനി അറിയാം. അർജന്‍റീന യ്ക്കു രണ്ടു മത്സരമാണുള്ളത്. ദക്ഷിണ അമേരിക്കന്‍ യോഗ്യത പോരാട്ടത്തിന്‍റെ നിര്‍ണായ മത്സരത്തില്‍ അഞ്ചാം സ്ഥാനത്തുള്ള അര്‍ജന്‍റീന ഇന്ന് നാലാമതുള്ള പെറുവിനെ നേരിടും.
ലാറ്റിന്‍ അമേരിക്കയില്‍നിന്ന് ബ്രസീല്‍ ഒഴികെയുള്ള ടീമുകളൊന്നും ഇതുവരെ യോഗ്യത ഉറപ്പാക്കിയിട്ടില്ല. രണ്ടാമതുള്ള ഉറുഗ്വെയ്ക്ക് അവസാന സ്ഥാനക്കാരായ വെനസ്വേല വേദിയൊരുക്കും. മൂന്നാം സ്ഥാനക്കാരായ കൊളംബിയ സ്വന്തം ഗ്രൗണ്ടില്‍ പരാഗ്വെയെ ക്ഷണിക്കുകയാണ്. ഇവരുടെ മത്സരങ്ങള്‍ നടക്കുന്നതിനൊപ്പം ബുവേനോസ് ആരീസിലെ ബോംബൊനേറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അര്‍ജന്‍റീന-പെറു മത്സരമാണ് ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുക. കടുത്ത സമ്മര്‍ദത്തിലുള്ള അര്‍ജന്‍റീനയ്ക്കു നേരിട്ടു യോഗ്യത നേടണമെങ്കില്‍ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചേ പറ്റൂ. അവസാന മത്സരത്തില്‍ അര്‍ജന്‍റീന ഇക്വഡോറിനെ നേരിടും. ഇന്ന് വിജയം നേടാനായില്ലെങ്കില്‍ 1970 ലോകകപ്പിന്‍റെ ആവര്‍ത്തനമാകും. ആ ലോകകപ്പിലാണ് അര്‍ജന്‍റീന യോഗ്യത നേടാതെപോയ ഏക ലോകകപ്പ്.

1969ലെ ലോകകപ്പ് മത്സരത്തില്‍ ഇതേ സ്‌റ്റേഡിയത്തില്‍ വച്ച് പെറുവുമായി 2-2ന് സമനിലയില്‍ പിരിയേണ്ടിവന്നതാണ് അര്‍ജന്‍റീനയെ അടുത്ത വര്‍ഷം നടന്ന ലോകകപ്പില്‍നിന്നു പുറത്താക്കിയത്. അര്‍ജന്‍റീനയക്കു നേരിട്ടു യോഗ്യത നേടണമെങ്കില്‍ മറ്റ് ടീമുകളുടെ മത്സര ഫലവും ആശ്രയിച്ചിരിക്കും. ഏഴാമതുള്ള പരാഗ്വെ മൂന്നാം സ്ഥാനക്കാരായ കൊളംബിയയെ തോല്‍പ്പിക്കണം. ആറാമതുള്ള ചിലിയും എട്ടാം സ്ഥാനക്കാരായ ഇക്വഡോറും നിര്‍ണായമായ പോരാട്ടത്തിലാണ്. ചിലിക്ക് ഇനിയുള്ള മത്സരങ്ങളില്‍ ജയിച്ചേ മതിയാകു.

ദക്ഷിണ അമേരിക്ക

ബൊളീവിയ-ബ്രസീല്‍
പുലര്‍ച്ചെ 1.30
വെനസ്വേല-ഉറുഗ്വെ
പുലര്‍ച്ചെ 2.30
അര്‍ജന്‍റീന-പെറു
പുലര്‍ച്ചെ 5.00
ചിലി-ഇക്വഡോര്‍
പുലര്‍ച്ചെ 5.00
കൊളംബിയ-പരാഗ്വെ
പുലര്‍ച്ചെ 5.00
യൂറോപ്പ്
അര്‍മേനിയ-പോളണ്ട്
രാത്രി 9.30
ഇംഗ്ലണ്ട്്- സ്ലൊവേനിയ
രാത്രി 12.15
വടക്കന്‍ അയര്‍ലന്‍ഡ്-ജര്‍മനി രാത്രി 12.15