ഇറാൻ
2001ല്‍ ട്രിനിഡാഡ് ടുബാഗോ അണ്ടര്‍ 17 ലോകകപ്പിലാണ് ഇറാന് ആദ്യമായി യോഗ്യത നേടിയത്. പക്ഷേ ടൂര്‍ണമെന്റില്‍ നേരിട്ട മൂന്ന് പരാജയങ്ങള്‍ ടീമിനെ ഗ്രൂപ്പില്‍ ഏറ്റവും അവസാനത്തെ സ്ഥാനത്തെത്തിച്ചു. 2009ല്‍ ഉറുഗ്വെയോടും 2013ല്‍ നൈജീരിയയോടും തോല്‍വി ആവര്‍ത്തിച്ചു.
ഇന്ത്യയിലേക്കുള്ള വഴി
2016 എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയതാണ് ഇറാന് ഇന്ത്യയിലേക്ക് വഴിതെളിച്ചത്. രണ്ടാം സ്ഥാനത്തുള്ള യുഎഇയുമായുള്ള ഗോള്‍വ്യത്യാസവും സഹായകമായി.ക്വാര്‍ട്ടര്‍ ഫൈനലില്‍ വിയറ്റ്നാമിനെ 5-0 ല്‍ തോല്പിച്ചതോടെ അണ്ടര്‍ 17 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചു.
പരിശീലകന്
ഇറേനിയന്‍ അണ്ടര്‍ 20 ടീമിന്റെ 2002ലെ പരിശീലകനായിരുന്നു അബ്ബാസ് ചമന്യന്. 2004ല്‍ എഎഫ്സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചു. എന്നിരുന്നാലും 2005 അണ്ടര്‍ 17 ലോകകപ്പില്‍ ടീമിന്റെ പരിശീലകനായി അബ്ബാസ് പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 16 എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലൂടെ വീണ്ടും പരിശീലക പദവിയിലേക്കെത്തി.
ഗിനി
ഇന്ത്യയിലേക്ക് ഗിനി എത്തുന്നത് തങ്ങളുടെ അഞ്ചാമത്തെ അണ്ടര്‍ 17ല്‍ പങ്കെടുക്കാനാണ്.1985ല്‍ ചൈനയില്‍ നടന്ന് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്തിയ ഗിനി 1989ല്‍ സ്കോട്ട്ലന്‍ഡില്‍ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായി. 1995ല്‍ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി. രണ്ടു വര്‍ഷം മുമ്പ് ചിലിയില്‍ നടന്ന ടൂര്‍ണമെന്റിലും ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി.
ഇന്ത്യയിലേക്കുള്ള വഴി
2017 സിഎഎഫ് അണ്ടര്‍ 17 ആഫ്രിക്ക കപ്പില്‍ മൊറോക്കോയെ കീഴടക്കിയതിലൂടെ ഒരു മാനസികമുന്തൂക്കവുമായാണ് ഗിനി ഇന്ത്യയിലേക്കെത്തുന്നത്. ഗാബണില്‍ നടന്ന കോണ്ടിനെന്റല് ഫൈനല്‍സില്‍ ആതിഥേയരെ 5-1ന് തോല്പിച്ചു.
പരിശീലകന്
സോലേമാന് കാമരയാണ് ഗിനിയുടെ പരിശീലകന്. ഗിനിയുടെ പ്രകടനത്തില്‍ കാമരയുടെ പങ്ക് ഒട്ടും ചെറുതല്ല.
ജര്‍മനി
അണ്ടര്‍ 17 ലോകകപ്പില്‍ ഒരു സ്ഥിരം സാന്നിധ്യമല്ലെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ പരിഗണനാര്‍ഹമായ ഏറെ വിജയങ്ങള്‍ നേടിയിട്ടുള്ള ടീം. 1997ല്‍ ഈജിപ്തില്‍ വച്ചു നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ജര്‍മനി നാലാം സ്ഥാനത്ത് എത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് ചിലിയില്‍ ക്രൊയേഷ്യയോട് റൗണ്ട് 12ല്‍ തോറ്റ് ജര്‍മനി പുറത്തായിരുന്നു. 2007ല്‍ നടന്ന ലാറ്റര്‍ ടൂര്‍ണമെന്റിലെ വെങ്കല ജേതാക്കളാണ് ജര്‍മനി.
ഇന്ത്യയിലേക്കുള്ള വഴി
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ വരെ തുടര്‍ച്ചയായി ഏഴ് വിജയങ്ങള്‍ സ്വന്തമാക്കിയ ജര്‍മനി ടൂര്‍ണമെന്റില്‍ 36 ഗോളുകള്‍ നേടി.
പരിശീലകന്
2012 മുതല്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് പരിശീലകനായ വക്ക് തന്നെയാണ് അണ്ടര്‍ 17 ന്റെയും പരിശീലകന്.
കോസ്റ്റാറിക്ക
അണ്ടര്‍ 17 ലെവലില്‍ കോസ്റ്റാറിക്കയുടെ പത്താം സാന്നിധ്യമാണ് ഇന്ത്യയിലേക്കുള്ള വരവ്. 2001 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ വിജയങ്ങള്‍ തുടര്ക്കഥയായിരുന്നകോസ്റ്റാ റിക്കയ്ക്ക് പിന്നീട് തോല്‍വികള്‍ കൂട്ടായി.
ഇന്ത്യയിലേക്കുള്ള വഴി
2017 കോണ്‍കാകാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിന്റെ സെൻട്രല്‍ അമേരിക്കന്‍ ക്വാളിഫൈയിംഗ് സോണിലെ നാലു മത്സരങ്ങളും അസൂയാര്‍ഹമായി വിജയിച്ചു. നിലവിലെ ചാമ്പ്യന്മാരായ മെക്സിക്കോയെ 6-1 ന് തോല്പിച്ചത് ഇന്ത്യയിലേക്കുള്ള വഴി സുഗമമാക്കി.
പരിശീലകന്
ബ്രെന്സെ കമാച്ചോയാണ് കോസ്റ്റാറിക്കയുടെ പരിശീലകന്. 2007 ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ കോസ്റ്ററിക്ക ടീമിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് കമാച്ചോയായിരുന്നു.
2001ല്‍ ട്രിനിഡാഡ് ടുബാഗോ അണ്ടര്‍ 17 ലോകകപ്പിലാണ് ഇറാന് ആദ്യമായി യോഗ്യത നേടിയത്. പക്ഷേ ടൂര്‍ണമെന്റില്‍ നേരിട്ട മൂന്ന് പരാജയങ്ങള്‍ ടീമിനെ ഗ്രൂപ്പില്‍ ഏറ്റവും അവസാനത്തെ സ്ഥാനത്തെത്തിച്ചു. 2009ല്‍ ഉറുഗ്വെയോടും 2013ല്‍ നൈജീരിയയോടും തോല്‍വി ആവര്‍ത്തിച്ചു.
ഇന്ത്യയിലേക്കുള്ള വഴി
2016 എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയതാണ് ഇറാന് ഇന്ത്യയിലേക്ക് വഴിതെളിച്ചത്. രണ്ടാം സ്ഥാനത്തുള്ള യുഎഇയുമായുള്ള ഗോള്‍വ്യത്യാസവും സഹായകമായി.ക്വാര്‍ട്ടര്‍ ഫൈനലില്‍ വിയറ്റ്നാമിനെ 5-0 ല്‍ തോല്പിച്ചതോടെ അണ്ടര്‍ 17 ലോകകപ്പില്‍ സ്ഥാനമുറപ്പിച്ചു.
പരിശീലകന്
ഇറേനിയന്‍ അണ്ടര്‍ 20 ടീമിന്റെ 2002ലെ പരിശീലകനായിരുന്നു അബ്ബാസ് ചമന്യന്. 2004ല്‍ എഎഫ്സി അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചു. എന്നിരുന്നാലും 2005 അണ്ടര്‍ 17 ലോകകപ്പില്‍ ടീമിന്റെ പരിശീലകനായി അബ്ബാസ് പരിഗണിക്കപ്പെട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 16 എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പിലൂടെ വീണ്ടും പരിശീലക പദവിയിലേക്കെത്തി.
ഗിനി
ഇന്ത്യയിലേക്ക് ഗിനി എത്തുന്നത് തങ്ങളുടെ അഞ്ചാമത്തെ അണ്ടര്‍ 17ല്‍ പങ്കെടുക്കാനാണ്.1985ല്‍ ചൈനയില്‍ നടന്ന് ചാമ്പ്യന്‍ഷിപ്പില്‍ നാലാമതെത്തിയ ഗിനി 1989ല്‍ സ്കോട്ട്ലന്‍ഡില്‍ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായി. 1995ല്‍ ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി. രണ്ടു വര്‍ഷം മുമ്പ് ചിലിയില്‍ നടന്ന ടൂര്‍ണമെന്റിലും ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി.
ഇന്ത്യയിലേക്കുള്ള വഴി
2017 സിഎഎഫ് അണ്ടര്‍ 17 ആഫ്രിക്ക കപ്പില്‍ മൊറോക്കോയെ കീഴടക്കിയതിലൂടെ ഒരു മാനസികമുന്തൂക്കവുമായാണ് ഗിനി ഇന്ത്യയിലേക്കെത്തുന്നത്. ഗാബണില്‍ നടന്ന കോണ്ടിനെന്റല് ഫൈനല്‍സില്‍ ആതിഥേയരെ 5-1ന് തോല്പിച്ചു.
പരിശീലകന്
സോലേമാന് കാമരയാണ് ഗിനിയുടെ പരിശീലകന്. ഗിനിയുടെ പ്രകടനത്തില്‍ കാമരയുടെ പങ്ക് ഒട്ടും ചെറുതല്ല.
ജര്‍മനി
അണ്ടര്‍ 17 ലോകകപ്പില്‍ ഒരു സ്ഥിരം സാന്നിധ്യമല്ലെങ്കിലും തിരിഞ്ഞുനോക്കുമ്പോള്‍ പരിഗണനാര്‍ഹമായ ഏറെ വിജയങ്ങള്‍ നേടിയിട്ടുള്ള ടീം. 1997ല്‍ ഈജിപ്തില്‍ വച്ചു നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ ജര്‍മനി നാലാം സ്ഥാനത്ത് എത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് ചിലിയില്‍ ക്രൊയേഷ്യയോട് റൗണ്ട് 12ല്‍ തോറ്റ് ജര്‍മനി പുറത്തായിരുന്നു. 2007ല്‍ നടന്ന ലാറ്റര്‍ ടൂര്‍ണമെന്റിലെ വെങ്കല ജേതാക്കളാണ് ജര്‍മനി.
ഇന്ത്യയിലേക്കുള്ള വഴി
യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് സെമിഫൈനല്‍ വരെ തുടര്‍ച്ചയായി ഏഴ് വിജയങ്ങള്‍ സ്വന്തമാക്കിയ ജര്‍മനി ടൂര്‍ണമെന്റില്‍ 36 ഗോളുകള്‍ നേടി.
പരിശീലകന്
2012 മുതല്‍ ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് പരിശീലകനായ വക്ക് തന്നെയാണ് അണ്ടര്‍ 17 ന്റെയും പരിശീലകന്.
കോസ്റ്റാറിക്ക
അണ്ടര്‍ 17 ലെവലില്‍ കോസ്റ്റാറിക്കയുടെ പത്താം സാന്നിധ്യമാണ് ഇന്ത്യയിലേക്കുള്ള വരവ്. 2001 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ വിജയങ്ങള്‍ തുടര്ക്കഥയായിരുന്നകോസ്റ്റാ റിക്കയ്ക്ക് പിന്നീട് തോല്‍വികള്‍ കൂട്ടായി.
ഇന്ത്യയിലേക്കുള്ള വഴി
2017 കോണ്‍കാകാഫ് അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പിന്റെ സെൻട്രല്‍ അമേരിക്കന്‍ ക്വാളിഫൈയിംഗ് സോണിലെ നാലു മത്സരങ്ങളും അസൂയാര്‍ഹമായി വിജയിച്ചു. നിലവിലെ ചാമ്പ്യന്മാരായ മെക്സിക്കോയെ 6-1 ന് തോല്പിച്ചത് ഇന്ത്യയിലേക്കുള്ള വഴി സുഗമമാക്കി.
പരിശീലകന്
ബ്രെന്സെ കമാച്ചോയാണ് കോസ്റ്റാറിക്കയുടെ പരിശീലകന്. 2007 ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ കോസ്റ്ററിക്ക ടീമിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത് കമാച്ചോയായിരുന്നു.