ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള പാക് ടീമിൽ നാല് പുതുമുഖങ്ങൾ. ഇടങ്കയ്യൻ ബാറ്റ്സ്മാനായ ഹാരീസ് സൊഹൈൽ, വലങ്കയ്യൻ ബാറ്റ്സ്മാനായ ഉസ്മാൻ സലൗദിൻ, പേസ് ബൗളർ മിർ ഹംസ, ഓൾറൗണ്ടർ ബിലാൽ ആസിഫ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിച്ച മിസ്ബ ഉൾ ഹക്കിനും യൂനിസ് ഖാനും പിൻഗാമികളാകുക എന്ന ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഹാരീസ് സൊഹൈലിനെയും ഉസ്മാൻ സലൗദീനെയുമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
ബാറ്റിംഗിലും ഫീൽഡിംഗിലും ഒന്നുപോലെ വിശ്വസ്തരായിരുന്ന മിസ്ബയുടെയും യൂനിസിന്റെയും പിൻഗാമികളെന്നാണ് പുതുമുഖങ്ങളായ ഹാരീസിനെയും സലൗദിനിനെയും പാക്കിസ്ഥാൻ വാഴ്ത്തുന്നത്.
സർഫ്രാസ് അഹമ്മദ് നയിക്കുന്ന പതിനാറംഗ ടീമിൽ മിർ ഹംസയുടെയും ബിലാൽ ആസിഫിന്റെയും ഇടംപിടിക്കലും ശ്രദ്ധേയമായി. രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച ദുബായിയിലാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബർ ആറിന് ആരംഭിക്കും.
ബാറ്റിംഗിലും ഫീൽഡിംഗിലും ഒന്നുപോലെ വിശ്വസ്തരായിരുന്ന മിസ്ബയുടെയും യൂനിസിന്റെയും പിൻഗാമികളെന്നാണ് പുതുമുഖങ്ങളായ ഹാരീസിനെയും സലൗദിനിനെയും പാക്കിസ്ഥാൻ വാഴ്ത്തുന്നത്.
സർഫ്രാസ് അഹമ്മദ് നയിക്കുന്ന പതിനാറംഗ ടീമിൽ മിർ ഹംസയുടെയും ബിലാൽ ആസിഫിന്റെയും ഇടംപിടിക്കലും ശ്രദ്ധേയമായി. രണ്ട് മത്സര ടെസ്റ്റ് പരന്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച ദുബായിയിലാണ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് ഒക്ടോബർ ആറിന് ആരംഭിക്കും.