കൊച്ചി: കാൽപ്പന്തുകളിയുടെ വർണപോരാട്ടങ്ങളുടെ ചരിത്രപുസ്തകങ്ങളിൽ സ്ഥാനംപിടിക്കാനൊരുങ്ങുന്ന കൊച്ചിയിലേക്ക് ലോക ഫുട്ബോളിലെ യുവരാജാക്കൻമാർക്കായി കരുതിവച്ചിരിക്കുന്ന ട്രോഫിയെത്തി. കലയും സംസ്കാരവും ഒപ്പം ഫുട്ബോളിനോടുള്ള പ്രണയവും സമം ചേർന്ന വേദിയിൽ, അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ജേതാക്കൾക്കുള്ള വെള്ളിക്കപ്പിനെ കൊച്ചി ആവേശത്തോടെ വരവേറ്റു.
ലോകകപ്പിന്റെ പ്രധാന വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ വിഐപി കവാടത്തിനു മുൻപിൽ നടന്ന ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ ട്രോഫി ഔദ്യോഗികമായി അനാവരണം ചെയ്തു. രാവിലെ 10.30 മുതൽ ട്രോഫിയെ വരവേൽക്കാനുള്ള വിപുലമായ കലാപരിപാടികൾ ആരംഭിച്ചിരുന്നു. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്കൊപ്പം ശിങ്കാരിമേളത്തിന്റെ ദ്രുതതാളവും ട്രോഫി കാണാനെത്തിയ കായികപ്രേമികളുടെ ആവേശം ഇരട്ടിയാക്കി.
ഏറ്റവും മുൻപിൽ മോഹിനിയാട്ടം അതിനു പിന്നിൽ കഥകളി, പൂക്കാവടി, പീലിക്കാവടി, വേലകളി, പടയണി, മുത്തുക്കുട, തെയ്യം, ഓട്ടൻ തുള്ളൽ തുടങ്ങിയവയും അരങ്ങിൽ എത്തി. വിദ്യാർഥികൾ ഫുട്ബോളുമായി എത്തി അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
വെട്ടിയൊഴിഞ്ഞും ഡ്രിബിൾ ചെയ്തും കലാപ്രകടനങ്ങളുടെ ഇടയിലൂടെ കാൽപ്പന്തിനെ അവർ വരുതിയിൽ നിർത്തി. ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ഖേലിയോ എത്തിയതോടെ ആരവങ്ങൾ ഉയർന്നു. കാണാനെത്തിയവർക്കു കൈ കൊടുത്തും മേളത്തിനൊപ്പം ചുവടുവച്ചും ഖേലിയോ ആരാധകരുടെ മനം കവർന്നു.
ഒന്നര മണിക്കൂറോളം നീണ്ട കലാപ്രകടനങ്ങൾക്കൊടുവിൽ വിശിഷ്ടാതിഥികൾ എത്തിയതോടെ ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങ് ആരംഭിച്ചു. മന്ത്രി എ.സി. മൊയ്തീനൊപ്പം ഫിഫ എൽഒസി പ്രോജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യ, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ലോകകപ്പ് നോഡൽ ഓഫീസർ എപിഎം മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ, കേരള സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, വൈസ് പ്രസിഡന്റ് ഒളിന്പ്യൻ മേഴ്സിക്കുട്ടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ തുടങ്ങിയവർ ട്രോഫി അനാവരണച്ചടങ്ങിൽ പങ്കെടുത്തു. ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് കേരളത്തിൽ ഫുട്ബോൾ വളർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുമെന്നു ട്രോഫി അനാവരണം ചെയ്തു മന്ത്രി പറഞ്ഞു.
സി.സി. ജേക്കബ്, എം.എം. ജേക്കബ്, സേവ്യർ പയസ് തുടങ്ങിയ മുൻ ഫുട്ബോൾ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനെത്തി. ചടങ്ങുകൾക്കുശേഷം പൊതുജനങ്ങൾക്കു ട്രോഫി കാണാനും ചിത്രങ്ങളെടുക്കാനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇന്ന് ട്രോഫി എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള അംബേദ്കർ മൈതാനത്താണു പ്രദർശനത്തിനു വയ്ക്കുക.
നാളെ ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ ട്രോഫി പ്രദർശിപ്പിക്കും. തുടർന്നു നാലു മണിക്കൂർ നീളുന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഇതോടെ മൂന്നു ദിവസം നീളുന്ന കൊച്ചിയിലെ ട്രോഫി പര്യടനം പൂർത്തിയാകും. കൊച്ചിയിലെ പ്രദർശനങ്ങൾ പൂർണമാകുന്നതോടെ ലോകകപ്പ് മൽസരങ്ങൾക്കു വേദിയൊരുക്കുന്ന ഇന്ത്യയിലെ എല്ലാ നഗരങ്ങളിലുമുള്ള പര്യടനവും അവസാനിക്കും.
‘മധുരപ്പതിനേഴിന് ’ മലയാളിത്തിളക്കം
തൃശൂർ: ഐ.എം. വിജയനും ജോപോൾ അഞ്ചേരിക്കും ശേഷം ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേക്കു പന്തുതട്ടാൻ മറ്റൊരു തൃശൂർക്കാരൻ കൂടി. മുക്കാട്ടുകര പാടത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുവളർന്ന ഒല്ലൂക്കര ശ്രേയസ് നഗറിലെ കണ്ണോലി വീട്ടിൽ രാഹുൽ ഫിഫ അണ്ടർ 17 ലോകകപ്പിൽ രാജ്യത്തിനായി ബൂട്ടുകെട്ടും. ലോകകപ്പിനുള്ള 21 അംഗ ടീമിലെ ഏക മലയാളിസാന്നിധ്യമാണ് രാഹുൽ.
മൂന്നുവർഷമായി ഇന്ത്യൻ ക്യാമ്പിലുള്ള ഈ മലയാളിതാരം ഫോർവേഡായിട്ടാണ് കളിച്ചിരുന്നതെങ്കിലും മിഡ്ഫീൽഡറായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേമന്മാരായ പരിശീലകരുടെയോ അക്കാദമിയുടെയോ മേൽനോട്ടത്തിലായിരുന്നില്ല രാഹുലിന്റെ വളർച്ച. വീടിനടുത്തുള്ള പാടങ്ങളിൽ സെവൻസും ഫൈവ്സും കളിച്ചാണ് രാഹുൽ വളർന്നത്. മുക്കാട്ടുകര ബെത്ലഹേം സ്കൂളിലായിരുന്നു പഠനം. സ്കൂളിനു സ്വന്തമായി ഫുട്ബോൾ ടീം പോലുമുണ്ടായിരുന്നില്ല. അവധിക്കാലത്തെ ഫുട്ബോൾ ക്യാമ്പുകൾ വഴി ആദ്യകാലത്തു പരിശീലനം നേടി.
അച്ഛൻ പ്രവീണോ അമ്മ ബിന്ദുവോ അറിഞ്ഞിരുന്നില്ല രാഹുലിന്റെ വളർച്ച. അതുകൊണ്ടുതന്നെ മകന്റെ വളർച്ചയിൽ ഒരു പങ്കും ഇരുവർക്കും അവകാശപ്പെടാനില്ല. പിതൃസഹോദരൻ പ്രദീപാണ് രാഹുലിലെ കാൽപ്പന്തുകളിക്കാരനെ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കേ 2011ൽ അണ്ടർ 14 ടീമിലെത്തിയ രാഹുൽ പിന്നീട് സംസ്ഥാന ടീമിലുമെത്തി. 2013ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ടോപ് സ്കോറർ രാഹുലായിരുന്നു.
കളിയുടെ ഹരം തലയ്ക്കുപിടിച്ചതോടെ പഠനവും പാതിവഴിയിൽ ഉപേക്ഷിച്ചു. മുക്കാട്ടുകര സെന്റ് ജോർജ് സ്കൂളിൽ ഒമ്പതാം ക്ലാസുവരെ പഠിച്ചശേഷം ഓപ്പണ്‍ സ്കൂൾ വഴിയാണ് പത്താം ക്ലാസ് പാസായത്. വലിയ കളിക്കാരനായിട്ടും ഇതുവരെ പ്രവീണും ബിന്ദുവും മകന്റെ പ്രാഗത്ഭ്യം നേരിട്ട് കണ്ടിട്ടില്ല. ഡൽഹിയിൽ ഒക്ടോബർ ആറിന് ആരംഭിക്കുന്ന അണ്ടർ 17 ലോകകപ്പിൽ മകന്റെ കളി കാണാൻ പോകാനുള്ള തയാറെടുപ്പിലാണ് ഇരുവരും. ഒപ്പം അനിയത്തി ഏഴാം ക്ലാസുകാരി നന്ദനയുമുണ്ടാകും. ടീം പ്രഖ്യാപനം വന്നതു മുതൽ ആവേശത്തിമർപ്പിലാണ് ഒല്ലൂക്കര ഗ്രാമം.
ഫിഫയുടെ എല്ലാ നിർദേശങ്ങളും പാലിച്ചു: മന്ത്രി
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനായി ഫിഫ നിർദേശിച്ച എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയെന്നു സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ. ലേകകപ്പിന്റെ പ്രചാരണാർഥം നടത്തുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർണമായി. 27ന് സംസ്ഥാനമൊട്ടാകെ വണ്‍ മില്യണ്‍ ഗോൾ പരിപാടി നടക്കും. പത്തു ലക്ഷത്തിലധികം ഗോളുകളാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണ പരിപാടിയുടെ ഭാഗമായി ഫുട്ബോൾ, കായികരംഗത്തെ പ്രമുഖർ നേതൃത്വം നൽകുന്ന ബോൾ റണ്‍ അടുത്ത മാസം മൂന്നിനു കളിയിക്കാവിളയിൽനിന്നും ദീപശിഖാ റാലി ഇതേദിവസം കാസർഗോഡ്നിന്നും പര്യടനം ആരംഭിക്കും. വിവിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി ആറിനു കലൂർ സ്റ്റേഡിയത്തിൽ സംഗമിക്കും.
പ്രധാനവേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയവും മറ്റു പരിശീലന മൈതാനങ്ങളും 25ന് ഫിഫ സംഘത്തിനു കൈമാറുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റേഡിയം കൈമാറുന്നതിനു മുൻപായി കടകളെല്ലാം ഒഴിപ്പിക്കും. കൊച്ചിയിലെ വേദിയെപ്പറ്റി നിലനിന്നിരുന്ന ആശങ്കകൾ എല്ലാം അകന്നു. സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഫിഫ നിർദേശിച്ച എല്ലാ സൗകര്യങ്ങളും കലൂർ സ്റ്റേഡിയത്തിലും പരിശീലന വേദികളിലും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകകപ്പിലെ എട്ടു മത്സരങ്ങൾക്കാണു കൊച്ചി വേദിയൊരുക്കുന്നത്. ഇതിനായെത്തുന്ന ടീമുകൾക്ക് നെടുന്പാശേരി വിമാനത്താവളത്തിൽ വൻ വരവേൽപ്പു നൽകും.
ഇതിനൊപ്പം നിയമസഭാ സാമാജികർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് സെലിബ്രിറ്റി മത്സരങ്ങൾ തിരുവനന്തപുരത്തും കോഴിക്കോടുമായി സംഘടിപ്പിക്കും. സ്റ്റേഡിയത്തിനു സമീപമുള്ള വിവിധ ആശുപത്രികളുമായി സഹകരിച്ച് താരങ്ങൾക്കു മികച്ച ചികിത്സാസൗകര്യം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്നു വൈകുന്നേരം ആറിന് എറണാകുളം ഐജി ഓഫീസിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി ഉന്നതതല പോലീസ് യോഗം ചേരും.
ഫിഫയുടെ നിർദേശപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങളാണു പോലീസ് ഒരുക്കുക. സുരക്ഷ പരിഗണിച്ചു മത്സര ദിവസങ്ങളിൽ ടിക്കറ്റ് ഉള്ളവർക്കു മാത്രമാകും സ്റ്റേഡിയത്തിലും സമീപമുള്ള റോഡിലും പ്രവേശന അനുമതി. ടിക്കറ്റില്ലാത്തവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിന്റെ സർക്കിൾ റോഡിലേക്ക് പോലും കയറ്റില്ല. വാഹനങ്ങൾക്കും പ്രവേശന അനുമതി ഉണ്ടാവില്ല. സ്റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങളിലായിരിക്കും പാർക്കിംഗ് സൗകര്യം. ഇക്കാര്യങ്ങളിൽ ഇന്നു നടക്കുന്ന യോഗത്തിൽ തീരുമാനമാകും.
ലോകകപ്പിനുവേണ്ടി സജ്ജമാക്കിയ സ്റ്റേഡിയങ്ങളും മറ്റും മത്സരങ്ങൾക്കുശേഷവും കാത്തുപരിപാലിക്കാൻവേണ്ട നടപടികളും കായികമന്ത്രാലയം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ കേരളത്തിലെ ഫുട്ബോൾ വികസനത്തിനു പ്രയോജനകരമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണു ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഇതുവരെ വിവിധ ഏജൻസികൾ വഴി 43 കോടി രൂപ ലോകകപ്പ് ഒരുക്കങ്ങൾക്കായി ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. കെ.വി. തോമസ് എംപി, എംഎൽഎമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ലോകകപ്പ് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പോരാളികൾ ഇവർ
അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുക മധ്യനിരക്കാരൻ അമർജിത് സിംഗ് കിയാം ആണ്. മലയാളി താരം ഉൾപ്പെടെയുള്ള 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഗോൾ കീപ്പർമാർ- ധീരജ് സിംഗ്, പ്രഭ്സുഖാൻ ഗിൽ, സണ്ണി ധലിവാൾ.
പ്രതിരോധനിരക്കാർ- ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, ഹെൻറി ആന്റണി, നമിത് ദേശ്പാണ്ഡെ.
മധ്യനിരക്കാർ- സുരേഷ് സിംഗ്, നിൻതോയിങാബ മീട്ടെയ്, അമർജിത് സിംഗ് കിയാം, അഭിജിത് സർക്കാർ, കോമൾ തട്ടാൽ, ലാലെംഗ്മാവിയ, ജീക്സണ് സിംഗ്, നോഗ്ദാംബ നവോറം, കെ.പി. രാഹുൽ, മുഹമ്മദ് ഷാജഹാൻ.
മുന്നേറ്റനിരക്കാർ- റഹിം അലി, അനികേത് ജാദവ്.
ലോകകപ്പിന്റെ പ്രധാന വേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിന്റെ വിഐപി കവാടത്തിനു മുൻപിൽ നടന്ന ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ ട്രോഫി ഔദ്യോഗികമായി അനാവരണം ചെയ്തു. രാവിലെ 10.30 മുതൽ ട്രോഫിയെ വരവേൽക്കാനുള്ള വിപുലമായ കലാപരിപാടികൾ ആരംഭിച്ചിരുന്നു. കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്കൊപ്പം ശിങ്കാരിമേളത്തിന്റെ ദ്രുതതാളവും ട്രോഫി കാണാനെത്തിയ കായികപ്രേമികളുടെ ആവേശം ഇരട്ടിയാക്കി.
ഏറ്റവും മുൻപിൽ മോഹിനിയാട്ടം അതിനു പിന്നിൽ കഥകളി, പൂക്കാവടി, പീലിക്കാവടി, വേലകളി, പടയണി, മുത്തുക്കുട, തെയ്യം, ഓട്ടൻ തുള്ളൽ തുടങ്ങിയവയും അരങ്ങിൽ എത്തി. വിദ്യാർഥികൾ ഫുട്ബോളുമായി എത്തി അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
വെട്ടിയൊഴിഞ്ഞും ഡ്രിബിൾ ചെയ്തും കലാപ്രകടനങ്ങളുടെ ഇടയിലൂടെ കാൽപ്പന്തിനെ അവർ വരുതിയിൽ നിർത്തി. ലോകകപ്പിന്റെ ഭാഗ്യചിഹ്നമായ ഖേലിയോ എത്തിയതോടെ ആരവങ്ങൾ ഉയർന്നു. കാണാനെത്തിയവർക്കു കൈ കൊടുത്തും മേളത്തിനൊപ്പം ചുവടുവച്ചും ഖേലിയോ ആരാധകരുടെ മനം കവർന്നു.
ഒന്നര മണിക്കൂറോളം നീണ്ട കലാപ്രകടനങ്ങൾക്കൊടുവിൽ വിശിഷ്ടാതിഥികൾ എത്തിയതോടെ ട്രോഫി അനാവരണം ചെയ്യുന്ന ചടങ്ങ് ആരംഭിച്ചു. മന്ത്രി എ.സി. മൊയ്തീനൊപ്പം ഫിഫ എൽഒസി പ്രോജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യ, കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ലോകകപ്പ് നോഡൽ ഓഫീസർ എപിഎം മുഹമ്മദ് ഹനീഷ്, കെഎഫ്എ പ്രസിഡന്റ് കെ.എം.ഐ. മേത്തർ, കേരള സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, വൈസ് പ്രസിഡന്റ് ഒളിന്പ്യൻ മേഴ്സിക്കുട്ടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിൽ തുടങ്ങിയവർ ട്രോഫി അനാവരണച്ചടങ്ങിൽ പങ്കെടുത്തു. ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് കേരളത്തിൽ ഫുട്ബോൾ വളർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കുമെന്നു ട്രോഫി അനാവരണം ചെയ്തു മന്ത്രി പറഞ്ഞു.
സി.സി. ജേക്കബ്, എം.എം. ജേക്കബ്, സേവ്യർ പയസ് തുടങ്ങിയ മുൻ ഫുട്ബോൾ താരങ്ങളും ചടങ്ങിൽ പങ്കെടുക്കാനെത്തി. ചടങ്ങുകൾക്കുശേഷം പൊതുജനങ്ങൾക്കു ട്രോഫി കാണാനും ചിത്രങ്ങളെടുക്കാനുമുള്ള സൗകര്യം ഒരുക്കിയിരുന്നു. ഇന്ന് ട്രോഫി എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള അംബേദ്കർ മൈതാനത്താണു പ്രദർശനത്തിനു വയ്ക്കുക.
നാളെ ഫോർട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറിൽ ട്രോഫി പ്രദർശിപ്പിക്കും. തുടർന്നു നാലു മണിക്കൂർ നീളുന്ന കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ഇതോടെ മൂന്നു ദിവസം നീളുന്ന കൊച്ചിയിലെ ട്രോഫി പര്യടനം പൂർത്തിയാകും. കൊച്ചിയിലെ പ്രദർശനങ്ങൾ പൂർണമാകുന്നതോടെ ലോകകപ്പ് മൽസരങ്ങൾക്കു വേദിയൊരുക്കുന്ന ഇന്ത്യയിലെ എല്ലാ നഗരങ്ങളിലുമുള്ള പര്യടനവും അവസാനിക്കും.
‘മധുരപ്പതിനേഴിന് ’ മലയാളിത്തിളക്കം
തൃശൂർ: ഐ.എം. വിജയനും ജോപോൾ അഞ്ചേരിക്കും ശേഷം ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലേക്കു പന്തുതട്ടാൻ മറ്റൊരു തൃശൂർക്കാരൻ കൂടി. മുക്കാട്ടുകര പാടത്ത് കൂട്ടുകാർക്കൊപ്പം കളിച്ചുവളർന്ന ഒല്ലൂക്കര ശ്രേയസ് നഗറിലെ കണ്ണോലി വീട്ടിൽ രാഹുൽ ഫിഫ അണ്ടർ 17 ലോകകപ്പിൽ രാജ്യത്തിനായി ബൂട്ടുകെട്ടും. ലോകകപ്പിനുള്ള 21 അംഗ ടീമിലെ ഏക മലയാളിസാന്നിധ്യമാണ് രാഹുൽ.
മൂന്നുവർഷമായി ഇന്ത്യൻ ക്യാമ്പിലുള്ള ഈ മലയാളിതാരം ഫോർവേഡായിട്ടാണ് കളിച്ചിരുന്നതെങ്കിലും മിഡ്ഫീൽഡറായാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേമന്മാരായ പരിശീലകരുടെയോ അക്കാദമിയുടെയോ മേൽനോട്ടത്തിലായിരുന്നില്ല രാഹുലിന്റെ വളർച്ച. വീടിനടുത്തുള്ള പാടങ്ങളിൽ സെവൻസും ഫൈവ്സും കളിച്ചാണ് രാഹുൽ വളർന്നത്. മുക്കാട്ടുകര ബെത്ലഹേം സ്കൂളിലായിരുന്നു പഠനം. സ്കൂളിനു സ്വന്തമായി ഫുട്ബോൾ ടീം പോലുമുണ്ടായിരുന്നില്ല. അവധിക്കാലത്തെ ഫുട്ബോൾ ക്യാമ്പുകൾ വഴി ആദ്യകാലത്തു പരിശീലനം നേടി.
അച്ഛൻ പ്രവീണോ അമ്മ ബിന്ദുവോ അറിഞ്ഞിരുന്നില്ല രാഹുലിന്റെ വളർച്ച. അതുകൊണ്ടുതന്നെ മകന്റെ വളർച്ചയിൽ ഒരു പങ്കും ഇരുവർക്കും അവകാശപ്പെടാനില്ല. പിതൃസഹോദരൻ പ്രദീപാണ് രാഹുലിലെ കാൽപ്പന്തുകളിക്കാരനെ കണ്ടെത്തിയത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയായിരിക്കേ 2011ൽ അണ്ടർ 14 ടീമിലെത്തിയ രാഹുൽ പിന്നീട് സംസ്ഥാന ടീമിലുമെത്തി. 2013ലെ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ടോപ് സ്കോറർ രാഹുലായിരുന്നു.
കളിയുടെ ഹരം തലയ്ക്കുപിടിച്ചതോടെ പഠനവും പാതിവഴിയിൽ ഉപേക്ഷിച്ചു. മുക്കാട്ടുകര സെന്റ് ജോർജ് സ്കൂളിൽ ഒമ്പതാം ക്ലാസുവരെ പഠിച്ചശേഷം ഓപ്പണ്‍ സ്കൂൾ വഴിയാണ് പത്താം ക്ലാസ് പാസായത്. വലിയ കളിക്കാരനായിട്ടും ഇതുവരെ പ്രവീണും ബിന്ദുവും മകന്റെ പ്രാഗത്ഭ്യം നേരിട്ട് കണ്ടിട്ടില്ല. ഡൽഹിയിൽ ഒക്ടോബർ ആറിന് ആരംഭിക്കുന്ന അണ്ടർ 17 ലോകകപ്പിൽ മകന്റെ കളി കാണാൻ പോകാനുള്ള തയാറെടുപ്പിലാണ് ഇരുവരും. ഒപ്പം അനിയത്തി ഏഴാം ക്ലാസുകാരി നന്ദനയുമുണ്ടാകും. ടീം പ്രഖ്യാപനം വന്നതു മുതൽ ആവേശത്തിമർപ്പിലാണ് ഒല്ലൂക്കര ഗ്രാമം.
ഫിഫയുടെ എല്ലാ നിർദേശങ്ങളും പാലിച്ചു: മന്ത്രി
കൊച്ചി: അണ്ടർ 17 ലോകകപ്പ് ഫുട്ബോളിനായി ഫിഫ നിർദേശിച്ച എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയെന്നു സംസ്ഥാന കായിക മന്ത്രി എ.സി. മൊയ്തീൻ. ലേകകപ്പിന്റെ പ്രചാരണാർഥം നടത്തുന്ന പരിപാടികളുടെ ഒരുക്കങ്ങൾ പൂർണമായി. 27ന് സംസ്ഥാനമൊട്ടാകെ വണ്‍ മില്യണ്‍ ഗോൾ പരിപാടി നടക്കും. പത്തു ലക്ഷത്തിലധികം ഗോളുകളാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണ പരിപാടിയുടെ ഭാഗമായി ഫുട്ബോൾ, കായികരംഗത്തെ പ്രമുഖർ നേതൃത്വം നൽകുന്ന ബോൾ റണ്‍ അടുത്ത മാസം മൂന്നിനു കളിയിക്കാവിളയിൽനിന്നും ദീപശിഖാ റാലി ഇതേദിവസം കാസർഗോഡ്നിന്നും പര്യടനം ആരംഭിക്കും. വിവിധ ജില്ലകളിലെ സ്വീകരണം ഏറ്റുവാങ്ങി ആറിനു കലൂർ സ്റ്റേഡിയത്തിൽ സംഗമിക്കും.
പ്രധാനവേദിയായ കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയവും മറ്റു പരിശീലന മൈതാനങ്ങളും 25ന് ഫിഫ സംഘത്തിനു കൈമാറുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.
സ്റ്റേഡിയം കൈമാറുന്നതിനു മുൻപായി കടകളെല്ലാം ഒഴിപ്പിക്കും. കൊച്ചിയിലെ വേദിയെപ്പറ്റി നിലനിന്നിരുന്ന ആശങ്കകൾ എല്ലാം അകന്നു. സ്റ്റേഡിയത്തിലെ നവീകരണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ഫിഫ നിർദേശിച്ച എല്ലാ സൗകര്യങ്ങളും കലൂർ സ്റ്റേഡിയത്തിലും പരിശീലന വേദികളിലും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ലോകകപ്പിലെ എട്ടു മത്സരങ്ങൾക്കാണു കൊച്ചി വേദിയൊരുക്കുന്നത്. ഇതിനായെത്തുന്ന ടീമുകൾക്ക് നെടുന്പാശേരി വിമാനത്താവളത്തിൽ വൻ വരവേൽപ്പു നൽകും.
ഇതിനൊപ്പം നിയമസഭാ സാമാജികർ, സിവിൽ സർവീസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ച് സെലിബ്രിറ്റി മത്സരങ്ങൾ തിരുവനന്തപുരത്തും കോഴിക്കോടുമായി സംഘടിപ്പിക്കും. സ്റ്റേഡിയത്തിനു സമീപമുള്ള വിവിധ ആശുപത്രികളുമായി സഹകരിച്ച് താരങ്ങൾക്കു മികച്ച ചികിത്സാസൗകര്യം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. സുരക്ഷാക്രമീകരണവുമായി ബന്ധപ്പെട്ട് ഇന്നു വൈകുന്നേരം ആറിന് എറണാകുളം ഐജി ഓഫീസിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനായി ഉന്നതതല പോലീസ് യോഗം ചേരും.
ഫിഫയുടെ നിർദേശപ്രകാരമുള്ള സുരക്ഷാക്രമീകരണങ്ങളാണു പോലീസ് ഒരുക്കുക. സുരക്ഷ പരിഗണിച്ചു മത്സര ദിവസങ്ങളിൽ ടിക്കറ്റ് ഉള്ളവർക്കു മാത്രമാകും സ്റ്റേഡിയത്തിലും സമീപമുള്ള റോഡിലും പ്രവേശന അനുമതി. ടിക്കറ്റില്ലാത്തവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിന്റെ സർക്കിൾ റോഡിലേക്ക് പോലും കയറ്റില്ല. വാഹനങ്ങൾക്കും പ്രവേശന അനുമതി ഉണ്ടാവില്ല. സ്റ്റേഡിയത്തിന്റെ പരിസരപ്രദേശങ്ങളിലായിരിക്കും പാർക്കിംഗ് സൗകര്യം. ഇക്കാര്യങ്ങളിൽ ഇന്നു നടക്കുന്ന യോഗത്തിൽ തീരുമാനമാകും.
ലോകകപ്പിനുവേണ്ടി സജ്ജമാക്കിയ സ്റ്റേഡിയങ്ങളും മറ്റും മത്സരങ്ങൾക്കുശേഷവും കാത്തുപരിപാലിക്കാൻവേണ്ട നടപടികളും കായികമന്ത്രാലയം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഭാവിയിൽ കേരളത്തിലെ ഫുട്ബോൾ വികസനത്തിനു പ്രയോജനകരമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണു ലോകകപ്പുമായി ബന്ധപ്പെട്ട് നടത്തുന്നത്. ഇതുവരെ വിവിധ ഏജൻസികൾ വഴി 43 കോടി രൂപ ലോകകപ്പ് ഒരുക്കങ്ങൾക്കായി ചെലവഴിച്ചതായും മന്ത്രി പറഞ്ഞു. കെ.വി. തോമസ് എംപി, എംഎൽഎമാരായ പി.ടി. തോമസ്, ഹൈബി ഈഡൻ, സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ, ജിസിഡിഎ ചെയർമാൻ സി.എൻ. മോഹനൻ, ലോകകപ്പ് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പോരാളികൾ ഇവർ
അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നയിക്കുക മധ്യനിരക്കാരൻ അമർജിത് സിംഗ് കിയാം ആണ്. മലയാളി താരം ഉൾപ്പെടെയുള്ള 21 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഗോൾ കീപ്പർമാർ- ധീരജ് സിംഗ്, പ്രഭ്സുഖാൻ ഗിൽ, സണ്ണി ധലിവാൾ.
പ്രതിരോധനിരക്കാർ- ബോറിസ് സിംഗ്, ജിതേന്ദ്ര സിംഗ്, അൻവർ അലി, സഞ്ജീവ് സ്റ്റാലിൻ, ഹെൻറി ആന്റണി, നമിത് ദേശ്പാണ്ഡെ.
മധ്യനിരക്കാർ- സുരേഷ് സിംഗ്, നിൻതോയിങാബ മീട്ടെയ്, അമർജിത് സിംഗ് കിയാം, അഭിജിത് സർക്കാർ, കോമൾ തട്ടാൽ, ലാലെംഗ്മാവിയ, ജീക്സണ് സിംഗ്, നോഗ്ദാംബ നവോറം, കെ.പി. രാഹുൽ, മുഹമ്മദ് ഷാജഹാൻ.
മുന്നേറ്റനിരക്കാർ- റഹിം അലി, അനികേത് ജാദവ്.