മുംബൈ: ഐഎസ്എൽ നാലാം സീസണ് ഉദ്ഘാടന മത്സരം നിലവിലെ ചാന്പ്യന്മാരായ അത്ലറ്റിക്കോ ഡി കോൽക്കത്തയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ. നവംബർ 17ന് കോൽക്കത്തയിലാണ് മത്സരം. കഴിഞ്ഞ വർഷത്തെ ഫൈനലിന്റെ തനിയാവർത്തനമാണ് ഇത്തവണത്തെ ഉദ്ഘാടന പോരാട്ടം. കോൽക്കത്തയ്ക്കു മുന്നിൽ കിരീടം അടിയറവച്ചതിന്റെ ക്ഷീണം അകറ്റാനൊരു വിജയത്തുടക്കമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വയ്ക്കുക.
ബംഗളൂരു എഫ്സി, ജംഷഡ്പുർ എഫ്സി എന്നീ പുതിയ ടീമുകളും ചേരുന്നതോടെ ഇത്തവണ പത്ത് ക്ലബ്ബുകൾ ഐഎസ്എൽ പോരിനിറങ്ങും. ഫൈനൽ ഉൾപ്പെടെ 95 മത്സരങ്ങളാണുള്ളത്. ഫൈനൽ മത്സരത്തിന്റെ വേദിയും തീയതിയും പിന്നീടേ അറിയിക്കൂ. ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് മത്സരങ്ങൾ. ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 5.30, രാത്രി എട്ട് എന്നിങ്ങനെ രണ്ട് മത്സരങ്ങൾ ഉണ്ടാകും. ബാക്കി ദിവസങ്ങളിൽ രാത്രി എട്ടിന് മാത്രമേ മത്സരം ഉണ്ടാകൂ.
ബംഗളൂരു എഫ്സി, ജംഷഡ്പുർ എഫ്സി എന്നീ പുതിയ ടീമുകളും ചേരുന്നതോടെ ഇത്തവണ പത്ത് ക്ലബ്ബുകൾ ഐഎസ്എൽ പോരിനിറങ്ങും. ഫൈനൽ ഉൾപ്പെടെ 95 മത്സരങ്ങളാണുള്ളത്. ഫൈനൽ മത്സരത്തിന്റെ വേദിയും തീയതിയും പിന്നീടേ അറിയിക്കൂ. ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് മത്സരങ്ങൾ. ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 5.30, രാത്രി എട്ട് എന്നിങ്ങനെ രണ്ട് മത്സരങ്ങൾ ഉണ്ടാകും. ബാക്കി ദിവസങ്ങളിൽ രാത്രി എട്ടിന് മാത്രമേ മത്സരം ഉണ്ടാകൂ.