മുംബൈ: കുൽദീപ് യാദവിന്റെ ഹാട്രിക് പ്രകടനം ചരിത്രത്തിൽ കുറിച്ചുവയ്ക്കപ്പെടുമെന്ന് മുൻ ഇന്ത്യൻ ബൗളർ ഹർഭജൻ സിംഗ്. അസാധാരണ പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിന്റെ അവിഭാജ്യഘടകമായി കുൽദീപ് മാറിക്കഴിഞ്ഞെന്നും ഹർഭജൻ പറഞ്ഞു. കുൽദീപിന്റെ പ്രകടനം കാണവേ, 2001 മാർച്ചിൽ 21-ാം വയസ്സിൽ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റിൽ ഹാട്രിക് നേടിയതിന്റെ സുന്ദരമായ ഓർമകൾ തന്റെ മനസ്സിലേക്ക് വന്നുവെന്ന് ഹർഭജൻ പറഞ്ഞു. ഒരു യുവ സ്പിന്നറെ സംബന്ധിച്ചിടത്തോളം കരിയറിന്റെ തുടക്കത്തിൽത്തന്നെ ഹാട്രിക് നേടുന്നത് ആത്മവിശ്വാസം പതിന്മടങ്ങു വർധിക്കാൻ ഇടയാക്കും - ഹർഭജൻ സിംഗ് പറഞ്ഞു.
കുൽദീപിന്റെ ഉജ്വലപ്രകടനത്തോടെ ടീംമാനേജ്മെന്റ് ധർമസങ്കടത്തിലായിരിക്കുകയാണ്. രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും 50 ഓവർ മത്സരങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാൻ സെലക്ടർമാർ തീരുമാനിച്ചിരിക്കെയാണ് തീപാറുന്ന പ്രകടനവുമായി കുൽദീപ് എത്തിയത്. ഒപ്പം യുസ്വേന്ദ്ര ചാഹലും തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെ ഇവർ തന്നെ ടീമിൽ തുടരുന്നതാണ് നല്ലതെന്ന മട്ടിലാണ് ഹർഭജന്റെ പ്രതികരണം. രണ്ടുപേരുടെയും ബൗളിംഗ് ശൈലി വ്യത്യസ്തമാണ്. പക്ഷേ, രണ്ടു ശൈലിയും ബാറ്റ്സ്മാനെ കുഴക്കുന്ന കാര്യത്തിൽ ഒരുപോലെയാണ്. ഇന്ത്യൻ ടീമിനൊപ്പം ഏറെ ദൂരം സഞ്ചരിക്കാൻ ഇവർക്കു കഴിയുമെന്ന് ഓരോ ക്രിക്കറ്റ് ആരാധകനെയും പോലെ താനും വിശ്വസിക്കുന്നുവെന്ന് ഹർഭജൻ പറഞ്ഞു.
സ്വപ്നതുല്യ നേട്ടം: കുൽദീപ്
കോൽക്കത്ത: സ്വപ്നം കാണാൻ പോലും കഴിയാത്ത നേട്ടമാണ് രണ്ടാം ഏകദിനം തനിക്കു സമ്മാനിച്ചതെന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഹാട്രിക് നേടിയ കുൽദീപ് യാദവ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് കുൽദീപ്. തന്റെ ഹാട്രിക്കാണ് മത്സരത്തിന്റെ ഗതിമാറ്റിയത് എന്നത് ഏറെ അഭിമാനം നൽകുന്നുവെന്ന് കുൽദീപ് പറഞ്ഞു.
തുടക്കത്തിൽ പ്രയാസം നേരിടേണ്ടി വന്നു. ആദ്യ ഏകദിനത്തിൽ തന്റെ ഒരോവറിൽ മൂന്നു സിക്സറുകളാണ് വഴങ്ങേണ്ടി വന്നത്. ഇത് ഒരു പാഠമായിരുന്നു. വിജയം മനസ്സിൽ കണ്ട് പന്തെറിയാൻ മഹി ഭായ് (എം.എസ്. ധോണി) നിർദേശിച്ചു, അതുപോലെ ചെയ്തു- കുൽദീപ് പറഞ്ഞു.
കുൽദീപിന്റെ ഉജ്വലപ്രകടനത്തോടെ ടീംമാനേജ്മെന്റ് ധർമസങ്കടത്തിലായിരിക്കുകയാണ്. രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും 50 ഓവർ മത്സരങ്ങളിലേക്ക് തിരിച്ചു കൊണ്ടുവരാൻ സെലക്ടർമാർ തീരുമാനിച്ചിരിക്കെയാണ് തീപാറുന്ന പ്രകടനവുമായി കുൽദീപ് എത്തിയത്. ഒപ്പം യുസ്വേന്ദ്ര ചാഹലും തകർപ്പൻ പ്രകടനം കാഴ്ചവച്ചതോടെ ഇവർ തന്നെ ടീമിൽ തുടരുന്നതാണ് നല്ലതെന്ന മട്ടിലാണ് ഹർഭജന്റെ പ്രതികരണം. രണ്ടുപേരുടെയും ബൗളിംഗ് ശൈലി വ്യത്യസ്തമാണ്. പക്ഷേ, രണ്ടു ശൈലിയും ബാറ്റ്സ്മാനെ കുഴക്കുന്ന കാര്യത്തിൽ ഒരുപോലെയാണ്. ഇന്ത്യൻ ടീമിനൊപ്പം ഏറെ ദൂരം സഞ്ചരിക്കാൻ ഇവർക്കു കഴിയുമെന്ന് ഓരോ ക്രിക്കറ്റ് ആരാധകനെയും പോലെ താനും വിശ്വസിക്കുന്നുവെന്ന് ഹർഭജൻ പറഞ്ഞു.
സ്വപ്നതുല്യ നേട്ടം: കുൽദീപ്
കോൽക്കത്ത: സ്വപ്നം കാണാൻ പോലും കഴിയാത്ത നേട്ടമാണ് രണ്ടാം ഏകദിനം തനിക്കു സമ്മാനിച്ചതെന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഹാട്രിക് നേടിയ കുൽദീപ് യാദവ്. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് കുൽദീപ്. തന്റെ ഹാട്രിക്കാണ് മത്സരത്തിന്റെ ഗതിമാറ്റിയത് എന്നത് ഏറെ അഭിമാനം നൽകുന്നുവെന്ന് കുൽദീപ് പറഞ്ഞു.
തുടക്കത്തിൽ പ്രയാസം നേരിടേണ്ടി വന്നു. ആദ്യ ഏകദിനത്തിൽ തന്റെ ഒരോവറിൽ മൂന്നു സിക്സറുകളാണ് വഴങ്ങേണ്ടി വന്നത്. ഇത് ഒരു പാഠമായിരുന്നു. വിജയം മനസ്സിൽ കണ്ട് പന്തെറിയാൻ മഹി ഭായ് (എം.എസ്. ധോണി) നിർദേശിച്ചു, അതുപോലെ ചെയ്തു- കുൽദീപ് പറഞ്ഞു.