കോല്‍ക്കത്ത: ഈഡന് ഗാര്‍ഡന്‍സിലെ പുല്ലുകണ്ട് മോഹിച്ച കങ്കാരുക്കളെ മേയാന്‍ അനുവദിക്കാതെ ഇന്ത്യന്‍ പുലിക്കുട്ടികള്‍. കുല്‍ദീപ് യാദവ് എന്ന കാണ്‍പുർ സ്വദേശിയുടെ ചൈനാമാന്‍ സ്പിന്‍ ബൗളിംഗില്‍ ഓസ്ട്രേലിയ തകര്‍ന്നടിഞ്ഞു. ഒരിന്ത്യക്കാരന് നേടുന്ന മൂന്നാമത്തെ ഹാട്രിക് നേടിയ കുല്‍ദീപിന്റെ മികവില്‍ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ 50 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 252 റണ്‍സിനു പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 43.1 ഓവറില്‍ 202 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ടോസ് നേടിയ ഇന്ത്യ നായകന് വിരാട് കോഹ്ലിയുടേയും (92) അജിങ്ക്യ രഹാനെയുടേയും (55) അര്‍ധ സെഞ്ചുറികളുടെ മികവിലാണ് മാന്യമായ സ്കോറിലെത്തിയത്. തുടക്കത്തിലേ ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മയെ ഇന്ത്യക്കു നഷ്ടമായി. കോള്‍ട്ടര്‍നീല്‍ സ്വന്തം പന്തില്‍ രോഹിതിനെ പിടിച്ചുപുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രഹാനെയും കോഹ്്ലിയും ഇന്ത്യയെ സാവധാനം മുന്നോട്ടു നയിച്ചു. കോഹ്്ലിയുടെ ക്ലാസിക് കവര്‍ഡ്രൈവുകള്‍ കാണികള്‍ക്കു വിരുന്നായി.
ഒന്നിന് 120 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യക്ക് മധ്യനിരയുടെ കൂട്ടപലായനമാണ് വന്‍സ്കോര്‍ നിഷേധിച്ചത്. വന്‍സ്കോറിലേക്ക് കുതിച്ച ഇന്ത്യ രഹാനെയുടെ റണ്‍ഔട്ടിലൂടെ മേല്‍ക്കൈ നഷ്ടമാക്കി. പിന്നാലെ എത്തിയവരില്‍ കേദാര്‍ ജാദവ് (24) ഹാര്‍ദിക് പാണ്ഡ്യ (20), ഭുവനേശ്വര്‍ കുമാര്‍ (20) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മുന്‍ നായകന് ധോണി (5) വേഗം പുറത്തായതോടെ അവസാന ഓവറില്‍ റണ്‍ വാരിക്കൂട്ടാമെന്ന പ്രതീക്ഷയും നഷ്ടമാക്കി.
പാണ്ഡ്യയുടെ ഔട്ട് കൺഫ്യൂഷൻ
ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താകല്‍ അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയായതും ഇന്ത്യക്കു തിരിച്ചടിയായി. 48-ാം ഓവറിലാണ് നാടകീയ സംഭവം. റിച്ചാര്ഡ്സണ് എറിഞ്ഞ ഹൈ ഫുള്‍ടോസില്‍ അന്പയർ നോ ബോൾ വിളിച്ചു. സ്മിത്ത് ക്യാച്ച് എടുത്തു. പന്ത് നോബോളായതറിയാതെ പാണ്ഡ്യ പവിലിയനിലേക്കു നടന്നു. എന്നാല്‍, പാണ്ഡ്യയെ റിച്ചാര്ഡ്സണ് റണ്ണൗട്ടാക്കി. സ്മിത്ത് അപ്പീൽ ചെയ്തെങ്കിലും അന്പയർ ഔട്ട് അനുവദിച്ചില്ല. തിരിച്ചുവന്ന പാണ്ഡ്യ ബാറ്റ് ചെയ്തെങ്കിലും ഒരോവർ മാത്രമേ ആയുസ് നീണ്ടുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനു തുടക്കം മുതല്‍ പിഴച്ചു. സ്കോര്‍ബോര്‍ഡില്‍ ഒമ്പതു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ ഓപ്പണര്‍മാരായ കാര്‍ട്റൈറ്റും (1) ഡേവിഡ് വാര്‍ണറും (1) പവലിയനിലെത്തി. എന്നാല്‍, പിന്നീട് ക്രീസിലൊത്തു ചേര്‍ന്ന നായകന് സ്റ്റീവന്‍ സ്മിത്തും (59) ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ കരകയറ്റി. യുസ് വേന്ദ്ര ചാഹല്‍ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ അവര്‍ക്ക് കാര്യങ്ങള്‍ കൈവിട്ടു. എന്നാല്‍, ഓസീസിന്റെ തോല്‍വി വേഗത്തിലാക്കിയത് കുല്‍ദീപ് യാദവിന്റെ അവിശ്വസനീയ ബൗളിംഗായിരുന്നു. 34-ാം ഓവറില്‍ മൂന്നു തുടര്‍ വിക്കറ്റുകള്‍ നേടിക്കൊണ്ട് കുല്‍ദീപ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. മാത്യു വേഡ് (2), ആഷ്ടന്‍ ആഗര്‍ (0), പാറ്റ് കമ്മിന്‍സ് (0) എന്നിവരുടെ വിക്കറ്റുകളാണ് തൊട്ടടുത്ത പന്തുകളില്‍ കുല്‍ദീപ് സ്വന്തമാക്കിയത്. പ്രത്യേക രീതിയിലുള്ള ബൗളിംഗാണ് കുല്‍ദീപിന്റേത്. ഒരു വലംകൈയന്‍ ലെഗ്സ്പിന്നറുടെ കണ്ണാടി രൂപമാണ് ഇടംകൈയന്‍ ചൈനാമാന്‍ ബൗളര്‍മാര്‍ക്കുള്ളത്. വലംകൈയന്‍ ബാറ്റ്്സ്മാനെറിയുന്ന പന്ത് ഇടതുനിന്ന് വലത്തേക്കു കുത്തിത്തിരിയും. എന്നാല്‍, എറിയുന്നതുകണ്ടാല് ഈ പന്ത് വലതുനിന്ന് ഇടത്തേക്കാണ് തിരിയുന്നതെന്നു തോന്നും. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ്. ചേതന്‍ ശര്‍മ (1987), കപില്‍ദേവ് (1991) എന്നിവരാണ് മറ്റ് രണ്ടു പേര്.
സ്റ്റോണിസും കോള്‍ട്ടർ നീലും ചേര്‍ന്ന് ഇന്ത്യയെ ഭയപ്പെടുത്തിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ കോള്‍ട്ടര്‍നീലിനെ വീഴ്ത്തി ഇന്ത്യയുടെ ജയമുറപ്പിച്ചു. 62 റൺസെടുത്ത സ്റ്റോണിസ് പുറത്താകാ തെ നിന്നു ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവും ഭുവനേശ്വർ കുമാറും മൂന്നും യുസ് വേന്ദ്ര ചാഹലും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതവും നേടി. കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടിയ ഇന്ത്യ നായകന് വിരാട് കോഹ്ലിയുടേയും (92) അജിങ്ക്യ രഹാനെയുടേയും (55) അര്‍ധ സെഞ്ചുറികളുടെ മികവിലാണ് മാന്യമായ സ്കോറിലെത്തിയത്. തുടക്കത്തിലേ ഏഴു റണ്‍സെടുത്ത രോഹിത് ശര്‍മയെ ഇന്ത്യക്കു നഷ്ടമായി. കോള്‍ട്ടര്‍നീല്‍ സ്വന്തം പന്തില്‍ രോഹിതിനെ പിടിച്ചുപുറത്താക്കുകയായിരുന്നു. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന രഹാനെയും കോഹ്്ലിയും ഇന്ത്യയെ സാവധാനം മുന്നോട്ടു നയിച്ചു. കോഹ്്ലിയുടെ ക്ലാസിക് കവര്‍ഡ്രൈവുകള്‍ കാണികള്‍ക്കു വിരുന്നായി.
ഒന്നിന് 120 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്ന ഇന്ത്യക്ക് മധ്യനിരയുടെ കൂട്ടപലായനമാണ് വന്‍സ്കോര്‍ നിഷേധിച്ചത്. വന്‍സ്കോറിലേക്ക് കുതിച്ച ഇന്ത്യ രഹാനെയുടെ റണ്‍ഔട്ടിലൂടെ മേല്‍ക്കൈ നഷ്ടമാക്കി. പിന്നാലെ എത്തിയവരില്‍ കേദാര്‍ ജാദവ് (24) ഹാര്‍ദിക് പാണ്ഡ്യ (20), ഭുവനേശ്വര്‍ കുമാര്‍ (20) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മുന്‍ നായകന് ധോണി (5) വേഗം പുറത്തായതോടെ അവസാന ഓവറില്‍ റണ്‍ വാരിക്കൂട്ടാമെന്ന പ്രതീക്ഷയും നഷ്ടമാക്കി.
പാണ്ഡ്യയുടെ ഔട്ട് കൺഫ്യൂഷൻ
ഹാര്‍ദിക് പാണ്ഡ്യയുടെ പുറത്താകല്‍ അമ്പയറുടെ തെറ്റായ തീരുമാനത്തിലൂടെയായതും ഇന്ത്യക്കു തിരിച്ചടിയായി. 48-ാം ഓവറിലാണ് നാടകീയ സംഭവം. റിച്ചാര്ഡ്സണ് എറിഞ്ഞ ഹൈ ഫുള്‍ടോസില്‍ അന്പയർ നോ ബോൾ വിളിച്ചു. സ്മിത്ത് ക്യാച്ച് എടുത്തു. പന്ത് നോബോളായതറിയാതെ പാണ്ഡ്യ പവിലിയനിലേക്കു നടന്നു. എന്നാല്‍, പാണ്ഡ്യയെ റിച്ചാര്ഡ്സണ് റണ്ണൗട്ടാക്കി. സ്മിത്ത് അപ്പീൽ ചെയ്തെങ്കിലും അന്പയർ ഔട്ട് അനുവദിച്ചില്ല. തിരിച്ചുവന്ന പാണ്ഡ്യ ബാറ്റ് ചെയ്തെങ്കിലും ഒരോവർ മാത്രമേ ആയുസ് നീണ്ടുള്ളൂ.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനു തുടക്കം മുതല്‍ പിഴച്ചു. സ്കോര്‍ബോര്‍ഡില്‍ ഒമ്പതു റണ്‍സ് മാത്രമുള്ളപ്പോള്‍ ഓസ്ട്രേലിയയുടെ ഓപ്പണര്‍മാരായ കാര്‍ട്റൈറ്റും (1) ഡേവിഡ് വാര്‍ണറും (1) പവലിയനിലെത്തി. എന്നാല്‍, പിന്നീട് ക്രീസിലൊത്തു ചേര്‍ന്ന നായകന് സ്റ്റീവന്‍ സ്മിത്തും (59) ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിനെ കരകയറ്റി. യുസ് വേന്ദ്ര ചാഹല്‍ ഈ കൂട്ടുകെട്ട് പൊളിച്ചതോടെ അവര്‍ക്ക് കാര്യങ്ങള്‍ കൈവിട്ടു. എന്നാല്‍, ഓസീസിന്റെ തോല്‍വി വേഗത്തിലാക്കിയത് കുല്‍ദീപ് യാദവിന്റെ അവിശ്വസനീയ ബൗളിംഗായിരുന്നു. 34-ാം ഓവറില്‍ മൂന്നു തുടര്‍ വിക്കറ്റുകള്‍ നേടിക്കൊണ്ട് കുല്‍ദീപ് മത്സരം ഇന്ത്യക്ക് അനുകൂലമാക്കി. മാത്യു വേഡ് (2), ആഷ്ടന്‍ ആഗര്‍ (0), പാറ്റ് കമ്മിന്‍സ് (0) എന്നിവരുടെ വിക്കറ്റുകളാണ് തൊട്ടടുത്ത പന്തുകളില്‍ കുല്‍ദീപ് സ്വന്തമാക്കിയത്. പ്രത്യേക രീതിയിലുള്ള ബൗളിംഗാണ് കുല്‍ദീപിന്റേത്. ഒരു വലംകൈയന്‍ ലെഗ്സ്പിന്നറുടെ കണ്ണാടി രൂപമാണ് ഇടംകൈയന്‍ ചൈനാമാന്‍ ബൗളര്‍മാര്‍ക്കുള്ളത്. വലംകൈയന്‍ ബാറ്റ്്സ്മാനെറിയുന്ന പന്ത് ഇടതുനിന്ന് വലത്തേക്കു കുത്തിത്തിരിയും. എന്നാല്‍, എറിയുന്നതുകണ്ടാല് ഈ പന്ത് വലതുനിന്ന് ഇടത്തേക്കാണ് തിരിയുന്നതെന്നു തോന്നും. ഏകദിനത്തില്‍ ഹാട്രിക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കുല്‍ദീപ്. ചേതന്‍ ശര്‍മ (1987), കപില്‍ദേവ് (1991) എന്നിവരാണ് മറ്റ് രണ്ടു പേര്.
സ്റ്റോണിസും കോള്‍ട്ടർ നീലും ചേര്‍ന്ന് ഇന്ത്യയെ ഭയപ്പെടുത്തിയെങ്കിലും ഹാര്‍ദിക് പാണ്ഡ്യ കോള്‍ട്ടര്‍നീലിനെ വീഴ്ത്തി ഇന്ത്യയുടെ ജയമുറപ്പിച്ചു. 62 റൺസെടുത്ത സ്റ്റോണിസ് പുറത്താകാ തെ നിന്നു ഇന്ത്യക്കു വേണ്ടി കുല്‍ദീപ് യാദവും ഭുവനേശ്വർ കുമാറും മൂന്നും യുസ് വേന്ദ്ര ചാഹലും ഹാര്‍ദിക് പാണ്ഡ്യയും രണ്ടു വിക്കറ്റ് വീതവും നേടി. കോഹ്ലിയാണ് മാൻ ഓഫ് ദ മാച്ച്.