കോട്ടയം: ദേവീന്ദര്‍ സിംഗ് കാംഗ്, ലണ്ടനില്‍ ഈയിടെ നടന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍ മുഴങ്ങിക്കേട്ട ഏക ഇന്ത്യന്‍ പേര്. അഞ്ജു ബോബി ജോര്‍ജിനു ശേഷം ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തിയ ജാവലിന്‍ ത്രോ താരമായ ദേവീന്ദര്‍ സിംഗ് കാംഗും അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ കണ്ണിലെ കരടാണെന്നതിന് ഒടുവിലത്തെ ഉദാഹരണം ഇതാ- കേന്ദ്രസര്‍ക്കാരിന്റെ ടാര്‍ജറ്റ് ഒളിമ്പിക് പോഡിയം (ടോപ്) സ്കീമില്‍ ദേവീന്ദറിനെ ഉള്‍പ്പെടുത്തിയില്ല. അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ നല്കിയ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ഇല്ലാത്തതിനാലാണ് ടോപ്പില്‍ ഉള്‍പ്പെടാതെ പോയതെന്നാണ് സൂചന. എന്നാല്‍, ഫെഡറേഷനൊപ്പം കേന്ദ്ര കായിക മന്ത്രാലയത്തിനും ദേവീന്ദറിനെ ഒഴിവാക്കിയതില്നിന്ന് ഒഴിഞ്ഞുമാറാനാകില്ല.
ലോകറാങ്കിംഗില്‍ നിലവില്‍ 20-ാം സ്ഥാനത്താണ് ദേവീന്ദര്‍ സിംഗ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്ലറ്റ് ജാവലിനില്‍ ഫൈനലിലെത്തുന്നത്. ഇത്രയുമൊക്കെ നേട്ടങ്ങളുള്ള ദേവീന്ദറിനെ എന്തുകൊണ്ട് ടോപ്പില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന് ഉത്തരം നല്കാന് കേന്ദ്ര കായികമന്ത്രാലയത്തിലെയോ അത്ലറ്റിക് ഫെഡറേഷനിലെയോ ആരും തയാറായില്ല എന്നതാണ് വാസ്തവം.
ടോപ്പില്‍ ഉള്‍പ്പെട്ട 107 അംഗങ്ങളുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. തനിക്ക് തീരെ നിവൃത്തിയില്ലാത്തതിനാലാണ് ടോപ്പിന്റെ ആനുകൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതെന്ന് ദേവീന്ദര്‍ ദീപികയോടു പറഞ്ഞു. ഇറ്റലിയില്‍നിന്ന് ഒരു ഓഫര്‍ വന്നിട്ടുണ്ട്. അവിടെ പൗരത്വമെടുത്താല്‍ പരിശീലനത്തിനും മറ്റുമുള്ള തുക അവര്‍ നല്‍കും. എന്നാല്‍, ഇന്ത്യ വിട്ടുപോകാന്‍ എനിക്കു മനസുവരുന്നില്ല. തീരെ നിവൃത്തിയില്ലാതെ വന്നാല്‍ പോകേണ്ടിവരും. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയാണ് എനിക്ക് ഇപ്പോഴുമുള്ളത് - ദേവീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
ദേവീന്ദര്‍ ഫെഡറേഷന്റെ കണ്ണിലെ കരട്
ഫെഡറേഷനും ദേവീന്ദര്‍ സിംഗും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ പ്രത്യേക ക്യാമ്പ് പട്യാലയിലും ബംഗളൂരുവിലുമായി നടക്കുന്നതിനിടെയായിരുന്നു. ജാവലിന്‍ രണ്ട് പരിശീലകരാണുള്ളത്, ഗാരി കാല്വര്ട്ടും കാശിനാഥ് നായിക്കും. നീരജ് ചോപ്രയെയും ദേവീന്ദറിനെയും ബംഗളൂരു ക്യാമ്പില്‍ കാല്‍വര്‍ട്ട് പരിശീലിപ്പിച്ചു. എന്നാല്‍, കാല്‍വര്‍ട്ടിന്റെ പരിശീലന രീതികളോട് ചേര്‍ന്നു പോകാന്‍ ദേവീന്ദറിനായില്ല. ഇതോടെ അദ്ദേഹം പട്യാലയില്‍ കാശിനാഥിന്റെ അടുത്തേക്കുപോയി.
ഫെഡറേഷനെ അറിയിക്കാതെ ദേവീന്ദര്‍ ബംഗളൂരു ക്യാമ്പ് വിട്ടു. ഇതില്‍ കുപിതരായ ഫെഡറേഷന് ദേവീന്ദറിനെ ക്യാമ്പില്‍നിന്നു പുറത്താക്കി. എന്നാല്‍, തെറ്റുമനസിലാക്കി അധികൃതരോട് മാപ്പിരന്നെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍, അത്ലറ്റിക്സ് വിടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ക്യാമ്പിനു പുറത്ത് അദ്ദേഹം കാശിനാഥിന്റെ കീഴില്‍ പരിശീലിച്ചു.
പിന്നീട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സ്വന്തമാക്കി. യോഗ്യതാ മാര്‍ക്ക് പിന്നിട്ടതോടെ അദ്ദേഹം ലോകചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടി. യോഗ്യത സ്വന്തമാക്കിയതോടെ ദേവീന്ദറിന് ഇന്ത്യന്‍ ക്യാമ്പില്‍ പ്രവേശനവും ലഭിച്ചു. എന്നാല്‍, ക്യാമ്പിനു പുറത്തായിരുന്ന സമയത്ത് സുഹൃത്തുക്കളില്‍നിന്നും മറ്റും കടം വാങ്ങിയായിരുന്നു പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്. അങ്ങനെ വലിയ കടക്കാരനായി. ഇപ്പോള്‍ ദേവീന്ദറിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ദേവീന്ദറിനെ ടോപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. മാസ് ഓപ്പുശേഖരണവും നടത്തുന്നുണ്ട്.
സി.കെ. രാജേഷ്കുമാര്‍
ലോകറാങ്കിംഗില്‍ നിലവില്‍ 20-ാം സ്ഥാനത്താണ് ദേവീന്ദര്‍ സിംഗ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്ലറ്റ് ജാവലിനില്‍ ഫൈനലിലെത്തുന്നത്. ഇത്രയുമൊക്കെ നേട്ടങ്ങളുള്ള ദേവീന്ദറിനെ എന്തുകൊണ്ട് ടോപ്പില്‍ ഉള്‍പ്പെടുത്തിയില്ല എന്നതിന് ഉത്തരം നല്കാന് കേന്ദ്ര കായികമന്ത്രാലയത്തിലെയോ അത്ലറ്റിക് ഫെഡറേഷനിലെയോ ആരും തയാറായില്ല എന്നതാണ് വാസ്തവം.
ടോപ്പില്‍ ഉള്‍പ്പെട്ട 107 അംഗങ്ങളുടെ പട്ടികയാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടത്. തനിക്ക് തീരെ നിവൃത്തിയില്ലാത്തതിനാലാണ് ടോപ്പിന്റെ ആനുകൂല്യം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതെന്ന് ദേവീന്ദര്‍ ദീപികയോടു പറഞ്ഞു. ഇറ്റലിയില്‍നിന്ന് ഒരു ഓഫര്‍ വന്നിട്ടുണ്ട്. അവിടെ പൗരത്വമെടുത്താല്‍ പരിശീലനത്തിനും മറ്റുമുള്ള തുക അവര്‍ നല്‍കും. എന്നാല്‍, ഇന്ത്യ വിട്ടുപോകാന്‍ എനിക്കു മനസുവരുന്നില്ല. തീരെ നിവൃത്തിയില്ലാതെ വന്നാല്‍ പോകേണ്ടിവരും. അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയാണ് എനിക്ക് ഇപ്പോഴുമുള്ളത് - ദേവീന്ദര്‍ കൂട്ടിച്ചേര്‍ത്തു.
ദേവീന്ദര്‍ ഫെഡറേഷന്റെ കണ്ണിലെ കരട്
ഫെഡറേഷനും ദേവീന്ദര്‍ സിംഗും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ പ്രത്യേക ക്യാമ്പ് പട്യാലയിലും ബംഗളൂരുവിലുമായി നടക്കുന്നതിനിടെയായിരുന്നു. ജാവലിന്‍ രണ്ട് പരിശീലകരാണുള്ളത്, ഗാരി കാല്വര്ട്ടും കാശിനാഥ് നായിക്കും. നീരജ് ചോപ്രയെയും ദേവീന്ദറിനെയും ബംഗളൂരു ക്യാമ്പില്‍ കാല്‍വര്‍ട്ട് പരിശീലിപ്പിച്ചു. എന്നാല്‍, കാല്‍വര്‍ട്ടിന്റെ പരിശീലന രീതികളോട് ചേര്‍ന്നു പോകാന്‍ ദേവീന്ദറിനായില്ല. ഇതോടെ അദ്ദേഹം പട്യാലയില്‍ കാശിനാഥിന്റെ അടുത്തേക്കുപോയി.
ഫെഡറേഷനെ അറിയിക്കാതെ ദേവീന്ദര്‍ ബംഗളൂരു ക്യാമ്പ് വിട്ടു. ഇതില്‍ കുപിതരായ ഫെഡറേഷന് ദേവീന്ദറിനെ ക്യാമ്പില്‍നിന്നു പുറത്താക്കി. എന്നാല്‍, തെറ്റുമനസിലാക്കി അധികൃതരോട് മാപ്പിരന്നെങ്കിലും അവര്‍ നിലപാടില്‍ ഉറച്ചുനിന്നു. എന്നാല്‍, അത്ലറ്റിക്സ് വിടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ക്യാമ്പിനു പുറത്ത് അദ്ദേഹം കാശിനാഥിന്റെ കീഴില്‍ പരിശീലിച്ചു.
പിന്നീട് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സ്വന്തമാക്കി. യോഗ്യതാ മാര്‍ക്ക് പിന്നിട്ടതോടെ അദ്ദേഹം ലോകചാമ്പ്യന്‍ഷിപ്പിനും യോഗ്യത നേടി. യോഗ്യത സ്വന്തമാക്കിയതോടെ ദേവീന്ദറിന് ഇന്ത്യന്‍ ക്യാമ്പില്‍ പ്രവേശനവും ലഭിച്ചു. എന്നാല്‍, ക്യാമ്പിനു പുറത്തായിരുന്ന സമയത്ത് സുഹൃത്തുക്കളില്‍നിന്നും മറ്റും കടം വാങ്ങിയായിരുന്നു പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്. അങ്ങനെ വലിയ കടക്കാരനായി. ഇപ്പോള്‍ ദേവീന്ദറിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേര്‍ന്ന് ദേവീന്ദറിനെ ടോപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ്. മാസ് ഓപ്പുശേഖരണവും നടത്തുന്നുണ്ട്.
സി.കെ. രാജേഷ്കുമാര്‍