ബാഴ്സലോണ: സ്പാനിഷ് ലാലിഗയില്‍ ലയണല്‍ മെസിയുടെ ഗോളടി മികവ് ബാഴ്സലോണയ്ക്കു തുടര്‍ച്ചയായ അഞ്ചാം ജയമൊരുക്കി. നാലു ഗോള്‍ നേടിയ മെസിയുടെ മികവ് ബാഴ്സയ്ക്ക് ഐബറിനെതിരേ 6-1ന്റെ ജയമാണ് സമ്മാനിച്ചത്. സ്വന്തം കളിത്തട്ടായ ന്യൂകാമ്പിലെ ജയം ബാഴ്സലോണയ്ക്കു പോയിന്റ്് പട്ടികയില്‍ ഒന്നാംസ്ഥാനം ഭദ്രമാക്കി. ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയ മെസി രണ്ടാം പകുതിയിലെ തകർപ്പന്‍ പ്രകടനത്തിലൂടെ ഐബറിന്റെ വല നിറച്ചു. പൗളിഞ്ഞോ, ഡെന്നിസ് സുവാരസ് എന്നിവരായിരുന്നു മറ്റു സ്കോറര്‍മാര്‍. സെര്‍ജി എന്റിക്കിന്റെ വകയായിരുന്നു ഐബറിന്റെ ആശ്വാസഗോള്‍.
ബാഴ്സതാരം നെല്‍സണ്‍ സെമേഡോയെ ബോക്സില്‍ വച്ച് ഐബര്‍ പ്രതിരോധക്കാരന് അലക്സാണ്ട്രോ ഗാല്‍വസ് വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി മെസി ലക്ഷ്യം കണ്ടു. ബാഴ്സലോണ ആധിപത്യം സ്ഥാപിച്ചുകൊണ്ടേയിരുന്നു.
ഡെനിസ് സുവാരസ് എടുത്ത കോര്‍ണര്‍ സുന്ദരമായി ഹെഡറിലൂടെ പൗളീഞ്ഞോ(38) വലയിലാക്കി. പിന്നീട് ഇടവേള കഴിഞ്ഞായിരുന്നു ബാഴ്സയുടെ മറ്റു ഗോളുകള്‍. ഐബര്‍ ഗോള്‍മുഖത്ത് പന്തെത്തിച്ച മെസിയുടെ ഷോട്ട് ആദ്യ ഗോള്‍കീപ്പര്‍ തട്ടി പന്തു വീണത് ഡെന്നിസ് സുവാരസിന്റെ (53)കാലില്‍. ബാഴ്സലോണ ലീഡുയര്‍ത്തി. 57-ാം മിനിറ്റില്‍ ഐബര്‍ എന്‍ റിച്ചിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്നാണ് മെസിയില്നിന്നു മൂന്നു ഗോളുകള്‍ പിറന്നത്. പന്തുമായി ഐബര്‍ ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള മെസിയുടെ കുതിപ്പ് തടയാന്‍ അവരുടെ പ്രതിരോധത്തിനായില്ല. 59-ാം മിനിറ്റില്‍ സെര്‍ജിയ ബുസ്ക്വറ്റ്സ് ഒരുക്കിയ അവസരം മെസി ഗോളാക്കി. മൂന്നു മിനിറ്റ് കഴിഞ്ഞ് മെസി കരിയറിലെ 49-ാം ഹാട്രിക് പൂര്‍ത്താക്കി. പൗളിഞ്ഞോയുടെ പാസില്‍നിന്നായിരുന്നു മെസിയുടെ മൂന്നാം ഗോള്‍. കളി തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ മെസിയുടെ വക നാലാം ഗോളും.
മറ്റൊരു മത്സരത്തില്‍ വലന്‍സിയ 5-0ന് മലാഗയെ തകര്‍ത്തു. ലീഗില്‍ അഞ്ചു മത്സരങ്ങള്‍ പിന്നിട്ട ബാഴ്സ 15 പോയിന്റുമായി ഒന്നാമതു നില്ക്കുന്നു.
റോഡ്രിഗസ് തിളങ്ങി
മ്യൂണിക്: ഹാമിഷ് റോഡ്രിഗസിന്റെ മികവില്‍ ബയേണ്‍ മ്യൂണിക് 3-0ന് ഷാല്‍ക്കെയെ തോല്‍പ്പിച്ചു. ജയത്തോടെ ബയേണ്‍ ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനത്തെത്തി. ബയേണ്‍ കുപ്പായത്തില്‍ റോഡ്രിഗസിന്റെ ആദ്യ ഗോളായിരുന്നു. രണ്ടു ഗോളിനു വഴിയൊരുക്കിയതും കൊളംബിയയുടെ റോഡ്രിഗസായിരുന്നു. രണ്ടു വര്‍ഷത്തെ വായ്പ അടിസ്ഥാനത്തിലാണ് റോഡ്രിഗസ് റയല്‍ മാഡ്രിഡില്‍നിന്ന് ബയേണ്‍ മ്യൂണിക്കിലെത്തിയത്. കാലിന് പൊട്ടലിനെത്തുര്ന്ന് ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ 2018 വരെ ടീമിലുണ്ടാകില്ലെന്ന് ബയേണ്‍ അറിയിച്ചു.
കൊളംബിയന്‍ നായകന്റെ ക്രോസാണ് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് പെനാല്‍റ്റി നേടാനുള്ള വഴിയൊരുക്കിയത്. റോഡ്രിഗസിന്റെ ക്രോസ് പെനാല്‍റ്റി ബോക്സില്നിന്ന നാല്ഡോയുടെ കൈയില്‍ കൊണ്ടു. ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്കി (25)വലയിലാക്കി. നാലു മിനിറ്റ് കഴിഞ്ഞ് റോഡ്രിഗസ് ഗോള്‍ നേടി. 75-ാം മിനിറ്റില്‍ റോഡ്രിഗസ് നല്കിയ മികച്ചൊരു പാസില്‍നിന്ന് അര്‍തുറോ വിദാല്‍ ഗോള്‍.
ബാഴ്സതാരം നെല്‍സണ്‍ സെമേഡോയെ ബോക്സില്‍ വച്ച് ഐബര്‍ പ്രതിരോധക്കാരന് അലക്സാണ്ട്രോ ഗാല്‍വസ് വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി മെസി ലക്ഷ്യം കണ്ടു. ബാഴ്സലോണ ആധിപത്യം സ്ഥാപിച്ചുകൊണ്ടേയിരുന്നു.
ഡെനിസ് സുവാരസ് എടുത്ത കോര്‍ണര്‍ സുന്ദരമായി ഹെഡറിലൂടെ പൗളീഞ്ഞോ(38) വലയിലാക്കി. പിന്നീട് ഇടവേള കഴിഞ്ഞായിരുന്നു ബാഴ്സയുടെ മറ്റു ഗോളുകള്‍. ഐബര്‍ ഗോള്‍മുഖത്ത് പന്തെത്തിച്ച മെസിയുടെ ഷോട്ട് ആദ്യ ഗോള്‍കീപ്പര്‍ തട്ടി പന്തു വീണത് ഡെന്നിസ് സുവാരസിന്റെ (53)കാലില്‍. ബാഴ്സലോണ ലീഡുയര്‍ത്തി. 57-ാം മിനിറ്റില്‍ ഐബര്‍ എന്‍ റിച്ചിലൂടെ ഒരു ഗോള്‍ മടക്കി. തുടര്‍ന്നാണ് മെസിയില്നിന്നു മൂന്നു ഗോളുകള്‍ പിറന്നത്. പന്തുമായി ഐബര്‍ ഗോള്‍മുഖം ലക്ഷ്യമാക്കിയുള്ള മെസിയുടെ കുതിപ്പ് തടയാന്‍ അവരുടെ പ്രതിരോധത്തിനായില്ല. 59-ാം മിനിറ്റില്‍ സെര്‍ജിയ ബുസ്ക്വറ്റ്സ് ഒരുക്കിയ അവസരം മെസി ഗോളാക്കി. മൂന്നു മിനിറ്റ് കഴിഞ്ഞ് മെസി കരിയറിലെ 49-ാം ഹാട്രിക് പൂര്‍ത്താക്കി. പൗളിഞ്ഞോയുടെ പാസില്‍നിന്നായിരുന്നു മെസിയുടെ മൂന്നാം ഗോള്‍. കളി തീരാന്‍ മൂന്നു മിനിറ്റുള്ളപ്പോള്‍ മെസിയുടെ വക നാലാം ഗോളും.
മറ്റൊരു മത്സരത്തില്‍ വലന്‍സിയ 5-0ന് മലാഗയെ തകര്‍ത്തു. ലീഗില്‍ അഞ്ചു മത്സരങ്ങള്‍ പിന്നിട്ട ബാഴ്സ 15 പോയിന്റുമായി ഒന്നാമതു നില്ക്കുന്നു.
റോഡ്രിഗസ് തിളങ്ങി
മ്യൂണിക്: ഹാമിഷ് റോഡ്രിഗസിന്റെ മികവില്‍ ബയേണ്‍ മ്യൂണിക് 3-0ന് ഷാല്‍ക്കെയെ തോല്‍പ്പിച്ചു. ജയത്തോടെ ബയേണ്‍ ബുണ്ടസ് ലിഗയില്‍ ഒന്നാം സ്ഥാനത്തെത്തി. ബയേണ്‍ കുപ്പായത്തില്‍ റോഡ്രിഗസിന്റെ ആദ്യ ഗോളായിരുന്നു. രണ്ടു ഗോളിനു വഴിയൊരുക്കിയതും കൊളംബിയയുടെ റോഡ്രിഗസായിരുന്നു. രണ്ടു വര്‍ഷത്തെ വായ്പ അടിസ്ഥാനത്തിലാണ് റോഡ്രിഗസ് റയല്‍ മാഡ്രിഡില്‍നിന്ന് ബയേണ്‍ മ്യൂണിക്കിലെത്തിയത്. കാലിന് പൊട്ടലിനെത്തുര്ന്ന് ഗോള്‍കീപ്പര്‍ മാനുവല്‍ നോയര്‍ 2018 വരെ ടീമിലുണ്ടാകില്ലെന്ന് ബയേണ്‍ അറിയിച്ചു.
കൊളംബിയന്‍ നായകന്റെ ക്രോസാണ് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് പെനാല്‍റ്റി നേടാനുള്ള വഴിയൊരുക്കിയത്. റോഡ്രിഗസിന്റെ ക്രോസ് പെനാല്‍റ്റി ബോക്സില്നിന്ന നാല്ഡോയുടെ കൈയില്‍ കൊണ്ടു. ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്കി (25)വലയിലാക്കി. നാലു മിനിറ്റ് കഴിഞ്ഞ് റോഡ്രിഗസ് ഗോള്‍ നേടി. 75-ാം മിനിറ്റില്‍ റോഡ്രിഗസ് നല്കിയ മികച്ചൊരു പാസില്‍നിന്ന് അര്‍തുറോ വിദാല്‍ ഗോള്‍.