ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിക്ക് പദ്മഭൂഷണ് പുരസ്കാരം നൽകണമെന്ന് ബിസിസിഐ ശിപാർശ.
ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് ധോണിക്ക് പുരസ്കാരം നൽകണമെന്നാണ് ബിസിസിഐ ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നത്. പദ്മ പുരസ്കാരത്തിനായി ഇത്തവണ ബിസിസിഐ ധോണിയുടെ പേര് മാത്രമേ ശിപാർശ ചെയ്തിട്ടുള്ളു. ഏകദിന, ട്വന്റി-20 ലോകകപ്പുകൾ സ്വന്തമാക്കിയ ടീമുകളുടെ ക്യാപ്റ്റനായിരുന്ന ധോണിയെ ശിപാർശ ചെയ്യാനുള്ള തീരുമാനം ബിസിസിഐ ഏകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന, പദ്മശ്രീ, അർജുന പുരസ്കാരങ്ങൾ ധോണി നേടിയിട്ടുണ്ട്. പദ്്മഭൂഷണ് നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 11-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാകും മഹേന്ദ്ര സിംഗ് ധോണി. സച്ചിൻ തെണ്ടുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ തുടങ്ങിയവർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്്.
ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ മഹത്തായ സംഭാവനകൾ കണക്കിലെടുത്ത് ധോണിക്ക് പുരസ്കാരം നൽകണമെന്നാണ് ബിസിസിഐ ശിപാർശയിൽ ചൂണ്ടിക്കാട്ടുന്നത്. പദ്മ പുരസ്കാരത്തിനായി ഇത്തവണ ബിസിസിഐ ധോണിയുടെ പേര് മാത്രമേ ശിപാർശ ചെയ്തിട്ടുള്ളു. ഏകദിന, ട്വന്റി-20 ലോകകപ്പുകൾ സ്വന്തമാക്കിയ ടീമുകളുടെ ക്യാപ്റ്റനായിരുന്ന ധോണിയെ ശിപാർശ ചെയ്യാനുള്ള തീരുമാനം ബിസിസിഐ ഏകകണ്ഠ്യേന തീരുമാനിക്കുകയായിരുന്നു.
രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന, പദ്മശ്രീ, അർജുന പുരസ്കാരങ്ങൾ ധോണി നേടിയിട്ടുണ്ട്. പദ്്മഭൂഷണ് നേടിയാൽ ഈ നേട്ടം കൈവരിക്കുന്ന 11-ാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമാകും മഹേന്ദ്ര സിംഗ് ധോണി. സച്ചിൻ തെണ്ടുൽക്കർ, കപിൽ ദേവ്, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ്, ചന്ദു ബോർഡെ തുടങ്ങിയവർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്്.