ദുബായ്: ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന ഏകദിനപരമ്പരയിലെ ആദ്യമത്സരത്തില്‍ വെസ്റ്റ്ഇന്‍ഡീസ് തോറ്റതോടെ ശ്രീലങ്കയുടെ 2019 ലോകകപ്പ് പ്രവേശനം ഉറപ്പായി. ഈ മാസം 30 ആണ് യോഗ്യത തെളിയിക്കുന്നതിനുള്ള കട്ട് ഓഫ് ഡേറ്റ്. ഇപ്പോള്‍ 78 പോയിന്റുള്ള വെസ്റ്റ്ഇന്‍ഡീസിന് കട്ട് ഓഫ് ഡേറ്റിനുള്ളില്‍ ലങ്കയുടെ 86 പോയിന്റിനെ മറികടക്കുക സാധ്യമല്ല.
ഈ സാഹചര്യത്തിലാണ് ശ്രീലങ്കയ്ക്ക് നേരിട്ട് പ്രവേശനം സാധ്യമായത്. ഓസ്ട്രേലിയ,ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് നിലവില്‍ നേരിട്ടു പ്രവേശനം നേടിയിരിക്കുന്നത്. 1996ലെ ലോകകപ്പ് ജേതാവാണ് ശ്രീലങ്ക. ഒരു കഠിന പരീക്ഷണകാലഘട്ടത്തിലൂടെയായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. അപ്പോഴും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ആരാധകരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ലങ്കന്‍ ഏകദിന ക്യാപ്റ്റന്‍ ഉപുല്‍ തരംഗ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനാണ് വിൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 42 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 30.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. 97 പന്തിൽ 100 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ ജോണി ബിയർസ്റ്റോയാണ് മാൻ ഓഫഅ ദ മാച്ച്.
ഈ സാഹചര്യത്തിലാണ് ശ്രീലങ്കയ്ക്ക് നേരിട്ട് പ്രവേശനം സാധ്യമായത്. ഓസ്ട്രേലിയ,ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് നിലവില്‍ നേരിട്ടു പ്രവേശനം നേടിയിരിക്കുന്നത്. 1996ലെ ലോകകപ്പ് ജേതാവാണ് ശ്രീലങ്ക. ഒരു കഠിന പരീക്ഷണകാലഘട്ടത്തിലൂടെയായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്. അപ്പോഴും തങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ആരാധകരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് ലങ്കന്‍ ഏകദിന ക്യാപ്റ്റന്‍ ഉപുല്‍ തരംഗ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനാണ് വിൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 42 ഓവറിൽ ഒന്‍പതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 30.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. 97 പന്തിൽ 100 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ ജോണി ബിയർസ്റ്റോയാണ് മാൻ ഓഫഅ ദ മാച്ച്.