അഷ്ഗാബാദ് (ത ുര്ക്മെനിസ്ഥാന്): ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യക്കു അഞ്ചാം സ്വര്‍ണം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടിയിട്ടും അധികാരികളുടെ കരുണയില്ലാത്തതിനാല് മത്സരിക്കാന്‍ സാധിക്കാതിരുന്ന മറ്റൊരു താരമായ അജയ് കുമാര്‍ സരോജാണ് ഇന്ത്യയുടെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്. പി.യു. ചിത്ര സ്വര്‍ണം നേടിയ 1500 മീറ്ററില്‍ തന്നെയാണ് അജയ്കുമാറും സ്വര്‍ണം സ്വന്തമാക്കിയത്. സമയം 3:48.67.
ഈയിനത്തില്‍ മൂന്നു മിനിറ്റ് 49.65 സെക്കന്‍ഡില്‍ ഓടിയെത്തിയ സൗദി അറേബ്യയുടെ മുഹമ്മദ് ഒതുമാന് വെള്ളി നേടി. നേരത്തെ ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗും സ്വർണം നേടിയിരുന്നു.
പോയിന്റ് നിലയില്‍ ഇന്ത്യ എട്ടാമതാണ്. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം 11 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.
ഈയിനത്തില്‍ മൂന്നു മിനിറ്റ് 49.65 സെക്കന്‍ഡില്‍ ഓടിയെത്തിയ സൗദി അറേബ്യയുടെ മുഹമ്മദ് ഒതുമാന് വെള്ളി നേടി. നേരത്തെ ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗും സ്വർണം നേടിയിരുന്നു.
പോയിന്റ് നിലയില്‍ ഇന്ത്യ എട്ടാമതാണ്. അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം 11 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.