തിരുവനന്തപുരം: സ്കൂൾ ഗെയിംസിൽ വടംവലി മത്സരം ഉൾപ്പെടെയുള്ളവ നടത്തണമെന്ന നിർദേശം ഉൾക്കൊള്ളിച്ചുള്ള ശിപാർശ മാന്വൽ പരിഷ്കരണ കമ്മിറ്റി സർക്കാരിനു സമർപ്പിച്ചു. അന്തിമ തീരുമാനം സംസ്ഥാന സർക്കാരാണു കൈക്കൊള്ളേണ്ടത്. എഡിപിഐ ജെസി ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണു തീരുമാനം. ദേശീയ സ്കൂൾ ഗെയിംസ് ഫെഡറേഷന്റെ നിർദേശങ്ങൾ സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പരിഗണിച്ച് രൂപവത്ക്കരിച്ച നിർദേശങ്ങളാണ് ഇന്നലത്തെ യോഗം അംഗീകരിച്ചത്.
നിലവിൽ 18 ഇനങ്ങളാണു സ്കൂൾ ഗെയിംസിലുള്ളത്. പരിഷ്കരിച്ച മാന്വൽ പ്രകാരം 19 വയസിൽ താഴെയുള്ളവരുടെ ഗെയിംസിൽ 18 പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടും. ആർച്ചറി, ബോക്സിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, നെറ്റ് ബോൾ, റൈഫിൾ ഷൂട്ടിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ്,വുഷു, യോഗ, സോഫ്റ്റ്ബോൾ, പവർലിഫ്റ്റിംഗ്, ടെന്നിക്കോയ് റോളർസ്കേറ്റിംഗ്, കരാട്ടെ, ത്രോബാൾ, ബേസ്ബാൾ, സെപക്താക്രോ, വടംവലി എന്നിവയാണ് ഈ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ.
നിലവിൽ 18 ഇനങ്ങളാണു സ്കൂൾ ഗെയിംസിലുള്ളത്. പരിഷ്കരിച്ച മാന്വൽ പ്രകാരം 19 വയസിൽ താഴെയുള്ളവരുടെ ഗെയിംസിൽ 18 പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടും. ആർച്ചറി, ബോക്സിംഗ്, സൈക്ലിംഗ്, ഫെൻസിംഗ്, നെറ്റ് ബോൾ, റൈഫിൾ ഷൂട്ടിംഗ്, വെയ്റ്റ്ലിഫ്റ്റിംഗ്,വുഷു, യോഗ, സോഫ്റ്റ്ബോൾ, പവർലിഫ്റ്റിംഗ്, ടെന്നിക്കോയ് റോളർസ്കേറ്റിംഗ്, കരാട്ടെ, ത്രോബാൾ, ബേസ്ബാൾ, സെപക്താക്രോ, വടംവലി എന്നിവയാണ് ഈ വിഭാഗത്തിൽ പുതുതായി ഉൾപ്പെടുത്തിയ ഇനങ്ങൾ.