കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കു മുന്നോടിയായി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കടമുറികൾ ഈ മാസം 25നു മുന്പ് ഒഴിയണമെന്നു ഹൈക്കോടതി നിർദേശിച്ചു. മത്സരങ്ങൾക്കുവേണ്ടി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ കടകൾ ഒരുമാസം അടച്ചിടാനുള്ള നോട്ടീസിനെതിരെ ഹർജി നൽകിയ വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകാൻ വിശാലകൊച്ചി വികസന അഥോറിറ്റി (ജിസിഡിഎ) 25 ലക്ഷം രൂപ എറണാകുളം ട്രഷറിയിൽ നിക്ഷേപിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
സ്പോർട്സിനു വേണ്ടിയാണ് സ്റ്റേഡിയം നിർമിച്ചതെങ്കിലും ഇതിനു മാത്രമായല്ല നിർമാണമെന്ന് രൂപകല്പനയിൽ നിന്നറിയാനാവുമെന്നു കോടതി വ്യക്തമാക്കി. ഇവിടെ വാടകയ്ക്കു നൽകാൻ കടമുറികളും പണിതിട്ടുണ്ട്. സ്റ്റേഡിയം നിർമിക്കാനുള്ള വൻചെലവ് കായികമത്സരങ്ങൾ സംഘടിപ്പിച്ച് കണ്ടെത്താൻ കഴിയില്ല. ഇക്കാരണത്താലാണ് കടമുറികൾ വാടകയ്ക്കു നൽകുന്നത്. ഇങ്ങനെ നിയമപരമായി കടമുറികൾ സ്വന്തമാക്കിയവർ പെട്ടെന്ന് ഒഴിയണമെന്ന് ജിസിഡിഎ നോട്ടീസ് നൽകിയത് ഉചിതമായില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കടകൾ അടച്ചിടുന്നതു മൂലമുള്ള നഷ്ടം കണക്കാക്കാൻ കേരള ലീഗൽ സർവീസ് അഥോറിറ്റി മെന്പർ സെക്രട്ടറി, ഹൈക്കോടതിയിലെ ബദൽ തർക്ക പരിഹാരകേന്ദ്രം ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവരുൾപ്പെട്ട സമിതിക്ക് രൂപം നൽകണമെന്നും ഓരോ വ്യാപാരിക്കുമുണ്ടാകുന്ന നഷ്ടത്തിന്റെ 75 ശതമാനം തുക ഉടൻ നൽകണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
നഷ്ടപരിഹാരത്തിന് കീഴ്ക്കോടതിയെ സമീപിക്കാൻ വ്യാപാരികൾക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഇങ്ങനെ പോകുന്നവർക്ക് ഹൈക്കോടതി നിർദേശിച്ച സമിതി വിലയിരുത്തുന്ന അടിയന്തര നഷ്ടപരിഹാരം ലഭിക്കില്ല. സമിതിയെ സമീപിക്കുന്നവർക്ക് പിന്നീട് കോടതിയെ സമീപിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങൾ പൊതുതാല്പര്യമുള്ള വിഷയമല്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കുന്നില്ല. കളിക്കാരുടെയും ഒഫിഷ്യലുകളുടെയും കാണികളുടെയും സുരക്ഷ പൊതുതാല്പര്യമുള്ള വിഷയമാണ്. ഫിഫ ഇതിനായി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ വ്യക്തിഗത താല്പര്യത്തേക്കാൾ പ്രാധാന്യമുണ്ടെന്നും കോടതി വിലയിരുത്തി.
മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ നടത്താൻ രണ്ടര വർഷം മുന്പ് നടപടികൾ തുടങ്ങിയതാണ്. എന്നിട്ടും കടമുറികൾ ഒഴിയണമെന്നു കാണിച്ച് നോട്ടീസ് നൽകിയ ജിസിഡിഎ ഇതിനായി വളരെ കുറച്ച് സമയം മാത്രമാണ് നൽകിയത്. പെട്ടെന്ന് കടയൊഴിയാൻ പറയുന്നത് സ്വേഛാപരമാണ്. ആ നിലയ്ക്ക് നോട്ടീസ് റദ്ദാക്കേണ്ടതാണ്. ഇത്തരം മത്സരങ്ങൾ കൊണ്ട് രാജ്യാന്തര തലത്തിൽ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും പ്രശസ്തിയും സാന്പത്തിക നേട്ടവും ഉണ്ടാകും.
സംസ്ഥാനത്തിനും ജിസിഡിഎയ്ക്കും ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്ന വിഹിതം പൊതുനൻമയ്ക്കും കായികവിനോദത്തിനും ഉപയോഗിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇവയ്ക്കു നേരെ കണ്ണടയ്ക്കാൻ കോടതിക്കു കഴിയില്ല. സുരക്ഷാ കാരണങ്ങളാൽ കടമുറികൾ അടച്ചിടണമെന്ന നിർദേശം പാലിക്കണം. മത്സരശേഷം ഈ കടമുറികൾ തിരികെ വ്യാപാരികളെ ഏൽപിക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.
ലോകകപ്പ് മത്സരങ്ങൾക്കായി ഈമാസം 25 മുതൽ ഒക്ടോബർ 25 വരെ സുരക്ഷാകാരണങ്ങളാൽ കടമുറികൾ അടച്ചിടാനായിരുന്നു ജിസിഡിഎ നോട്ടീസ് നൽകിയത്. ഇതിനെതിരെ എറണാകുളം ചങ്ങന്പുഴ നഗർ സ്വദേശി വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 45 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്പോർട്സിനു വേണ്ടിയാണ് സ്റ്റേഡിയം നിർമിച്ചതെങ്കിലും ഇതിനു മാത്രമായല്ല നിർമാണമെന്ന് രൂപകല്പനയിൽ നിന്നറിയാനാവുമെന്നു കോടതി വ്യക്തമാക്കി. ഇവിടെ വാടകയ്ക്കു നൽകാൻ കടമുറികളും പണിതിട്ടുണ്ട്. സ്റ്റേഡിയം നിർമിക്കാനുള്ള വൻചെലവ് കായികമത്സരങ്ങൾ സംഘടിപ്പിച്ച് കണ്ടെത്താൻ കഴിയില്ല. ഇക്കാരണത്താലാണ് കടമുറികൾ വാടകയ്ക്കു നൽകുന്നത്. ഇങ്ങനെ നിയമപരമായി കടമുറികൾ സ്വന്തമാക്കിയവർ പെട്ടെന്ന് ഒഴിയണമെന്ന് ജിസിഡിഎ നോട്ടീസ് നൽകിയത് ഉചിതമായില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
കടകൾ അടച്ചിടുന്നതു മൂലമുള്ള നഷ്ടം കണക്കാക്കാൻ കേരള ലീഗൽ സർവീസ് അഥോറിറ്റി മെന്പർ സെക്രട്ടറി, ഹൈക്കോടതിയിലെ ബദൽ തർക്ക പരിഹാരകേന്ദ്രം ഡയറക്ടർ, ജില്ലാ കളക്ടർ എന്നിവരുൾപ്പെട്ട സമിതിക്ക് രൂപം നൽകണമെന്നും ഓരോ വ്യാപാരിക്കുമുണ്ടാകുന്ന നഷ്ടത്തിന്റെ 75 ശതമാനം തുക ഉടൻ നൽകണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
നഷ്ടപരിഹാരത്തിന് കീഴ്ക്കോടതിയെ സമീപിക്കാൻ വ്യാപാരികൾക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. ഇങ്ങനെ പോകുന്നവർക്ക് ഹൈക്കോടതി നിർദേശിച്ച സമിതി വിലയിരുത്തുന്ന അടിയന്തര നഷ്ടപരിഹാരം ലഭിക്കില്ല. സമിതിയെ സമീപിക്കുന്നവർക്ക് പിന്നീട് കോടതിയെ സമീപിക്കാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങൾ പൊതുതാല്പര്യമുള്ള വിഷയമല്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കുന്നില്ല. കളിക്കാരുടെയും ഒഫിഷ്യലുകളുടെയും കാണികളുടെയും സുരക്ഷ പൊതുതാല്പര്യമുള്ള വിഷയമാണ്. ഫിഫ ഇതിനായി നിർദേശിക്കുന്ന മാനദണ്ഡങ്ങൾ വ്യക്തിഗത താല്പര്യത്തേക്കാൾ പ്രാധാന്യമുണ്ടെന്നും കോടതി വിലയിരുത്തി.
മത്സരങ്ങൾ കലൂർ സ്റ്റേഡിയത്തിൽ നടത്താൻ രണ്ടര വർഷം മുന്പ് നടപടികൾ തുടങ്ങിയതാണ്. എന്നിട്ടും കടമുറികൾ ഒഴിയണമെന്നു കാണിച്ച് നോട്ടീസ് നൽകിയ ജിസിഡിഎ ഇതിനായി വളരെ കുറച്ച് സമയം മാത്രമാണ് നൽകിയത്. പെട്ടെന്ന് കടയൊഴിയാൻ പറയുന്നത് സ്വേഛാപരമാണ്. ആ നിലയ്ക്ക് നോട്ടീസ് റദ്ദാക്കേണ്ടതാണ്. ഇത്തരം മത്സരങ്ങൾ കൊണ്ട് രാജ്യാന്തര തലത്തിൽ നമ്മുടെ രാജ്യത്തിനും സംസ്ഥാനത്തിനും പ്രശസ്തിയും സാന്പത്തിക നേട്ടവും ഉണ്ടാകും.
സംസ്ഥാനത്തിനും ജിസിഡിഎയ്ക്കും ഫുട്ബോൾ അസോസിയേഷനും ലഭിക്കുന്ന വിഹിതം പൊതുനൻമയ്ക്കും കായികവിനോദത്തിനും ഉപയോഗിക്കുമെന്ന പ്രതീക്ഷയുണ്ട്. ഇവയ്ക്കു നേരെ കണ്ണടയ്ക്കാൻ കോടതിക്കു കഴിയില്ല. സുരക്ഷാ കാരണങ്ങളാൽ കടമുറികൾ അടച്ചിടണമെന്ന നിർദേശം പാലിക്കണം. മത്സരശേഷം ഈ കടമുറികൾ തിരികെ വ്യാപാരികളെ ഏൽപിക്കുകയും വേണമെന്നും ഉത്തരവിൽ പറയുന്നു.
ലോകകപ്പ് മത്സരങ്ങൾക്കായി ഈമാസം 25 മുതൽ ഒക്ടോബർ 25 വരെ സുരക്ഷാകാരണങ്ങളാൽ കടമുറികൾ അടച്ചിടാനായിരുന്നു ജിസിഡിഎ നോട്ടീസ് നൽകിയത്. ഇതിനെതിരെ എറണാകുളം ചങ്ങന്പുഴ നഗർ സ്വദേശി വി. രാമചന്ദ്രൻ നായർ ഉൾപ്പെടെ 45 പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.