കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി ബ്രസീൽ ടീം 26ന് ഇന്ത്യയിലെത്തും. ഗ്രൂപ്പ് ഡിയിൽ മാറ്റുരയ്ക്കുന്ന മഞ്ഞപ്പടയുടെ യുവസംഘത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾക്കെല്ലാം വേദിയൊരുക്കുന്നത് കൊച്ചിയാണ്. എന്നാൽ, ഇന്ത്യയിൽ എത്തുന്ന ബ്രസീൽ സംഘത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂണിയർ ഉണ്ടാവില്ല. 28ന് നടക്കുന്ന ബ്രസീൽ ഫുട്ബോൾ ലീഗിന്റെ ഫൈനലിൽ ഫൽമംഗോയ്ക്കു വേണ്ടി വിനീഷ്യസ് കളിക്കുന്നുണ്ട്. ഈ മത്സരത്തിനു ശേഷമായിരിക്കും ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരം ഇന്ത്യയിലെത്തുക.
കൊളംബിയയാണു ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന ആദ്യ ടീം. അവർ ഇന്ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. 22ന് ന്യൂസിലാൻഡ്, 26ന് തുർക്കി, 28ന് ഇംഗ്ലണ്ട്, 29ന് പരാഗ്വായ്, 30ന് ജർമനി, ഒക്ടോബർ ഒന്നിന് ഫ്രാൻസ്, യുഎസ്എ, ചിലി ടീമുകൾ, രണ്ടിനു ഘാന, മാലി, മൂന്നിന് ഉത്തരകൊറിയ, ഇറാൻ, ഗിനിയ, കോസ്റ്റാറിക്ക, നൈജർ, ജപ്പാൻ, സ്പെയിൻ ടീമുകളും ഇന്ത്യയിലെത്തും. ഹോണ്ടുറാസ്, ന്യൂകാലിഡോണിയ, ഇറാഖ്, മെക്സിക്കോ ടീമുകൾ അടുത്ത മാസം നാലിനാണ് എത്തുക.
കൊളംബിയയാണു ലോകകപ്പിനായി ഇന്ത്യയിലെത്തുന്ന ആദ്യ ടീം. അവർ ഇന്ന് ഇന്ത്യയിലെത്തുമെന്നാണ് വിവരം. 22ന് ന്യൂസിലാൻഡ്, 26ന് തുർക്കി, 28ന് ഇംഗ്ലണ്ട്, 29ന് പരാഗ്വായ്, 30ന് ജർമനി, ഒക്ടോബർ ഒന്നിന് ഫ്രാൻസ്, യുഎസ്എ, ചിലി ടീമുകൾ, രണ്ടിനു ഘാന, മാലി, മൂന്നിന് ഉത്തരകൊറിയ, ഇറാൻ, ഗിനിയ, കോസ്റ്റാറിക്ക, നൈജർ, ജപ്പാൻ, സ്പെയിൻ ടീമുകളും ഇന്ത്യയിലെത്തും. ഹോണ്ടുറാസ്, ന്യൂകാലിഡോണിയ, ഇറാഖ്, മെക്സിക്കോ ടീമുകൾ അടുത്ത മാസം നാലിനാണ് എത്തുക.