തിരുവനന്തപുരം: ആതിഥേയരും അയല്‍ക്കാരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. സൗത്ത് സോണ്‍ ജൂണിയര്‍ അത്ലറ്റിക് മീറ്റിന്റെ ആദ്യദിനത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളവും തമിഴ്നാടും തമ്മില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ചു പോരാട്ടം. 23 സ്വര്‍ണവും 13 വെള്ളിയും 11 വെങ്കലവും ഉള്‍പ്പെടെ 338 പോയിന്റോടെ കേരളം ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ ഒറ്റപോയിന്റ് വ്യത്യാസത്തില്‍ 17 സ്വര്‍ണവും 16 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 337 പോയിന്റോടെ തമിഴ്നാടാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്തുള്ള കര്‍ണാടകയുടെ സമ്പാദ്യം 10 സ്വര്‍ണവും 21 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ 290 പോയിന്റാണ്.
12 റിക്കാര്‍ഡുകള്‍
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ പിറന്നത് 12 റിക്കാര്‍ഡുകള്‍. ഇതില്‍ അഞ്ചെണ്ണം കേരളം സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണം തമിഴ്നാടും മൂന്നെണ്ണം കര്‍ണാടകയും ഒരെണ്ണം തെലങ്കാനയും സ്വന്തമാക്കി.
വിവിധ വിഭാഗങ്ങളിലായി ഏഴു പേര് റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനവും നടത്തി. 16-ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തെലങ്കാനയുടെ ജെ.ദീപ്തി 12.47 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ തിരുത്തപ്പെട്ടത് കേരളത്തിന്റെ അപര്‍ണാ റോയ് 2016-ല്‍ കരിംനഗറില്‍ സ്ഥാപിച്ച 12.64 സെക്കന്‍ഡ് എന്ന സമയം. 18-ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്നാടിന്റെ സത്യ 3.50 മീറ്റര്‍ താണ്ടി റിക്കാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ ഈ ഇനത്തില്‍ നിലവിലുള്ള റിക്കാര്‍ഡ് ജേതാവായ കേരളത്തിന്റെ നിവ്യ ആന്റണിക്ക് 3.45 മീറ്റര്‍ മറികടന്ന് വെള്ളി നേട്ടത്തിലേ എത്താന്‍ കഴിഞ്ഞുള്ളു. കഴിഞ്ഞ സ്റ്റേറ്റ് ജൂണിയര്‍ മീറ്റില്‍ 3.50 മീറ്റര്‍ നിവ്യ മറികടന്നതുമാണ്.
ആ പ്രകടനം സൗത്ത് സോണില്‍ നിവ്യയ്ക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. 20-ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ തമിഴ്നാടിന്റെ ആര് .വിദ്യ 56.01 സെക്കന്‍ഡില്‍ ഓടിയെത്തി റിക്കാര്‍ഡിന് അര്‍ഹയായപ്പോള്‍ തമിഴ്നാടിന്റെ തന്നെ പി. പ്രവിത ഹൈദരാബാദ് മീറ്റില്‍ 2011-ല്‍ സ്ഥാപിച്ച 57.06 എന്ന സമയവും തിരുത്തപ്പെട്ടു. ഇതേ വിഭാഗത്തില്‍ 4-100 മീറ്റര്‍ റിലേയില്‍ ആര്.നിത്യ, എ.പി ശ്രീജ, ജെ.ദിവ്യ, കെ. രാമലഷ്മി എന്നിവര്‍ ഉള്‍പ്പെട്ട സംഘം 48.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ തമിഴ്നാട് തന്നെ 2011-ല്‍ സ്ഥാപിച്ച 48.65 സെക്കന്‍ഡ് എന്ന സമയം.
16-ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കര്‍ണാടകയുടെ വി.എ ശശികാന്ത് 11.01 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നപ്പോള്‍ തിരുത്തപ്പെട്ടത് 2012-ല്‍ കൊച്ചിയില്‍ തമിഴ്നാടിന്റെ എം.എസ് അരുണ്‍ സ്ഥാപിച്ച 11.03 സെക്കൻഡ്എന്ന സമയം. ഇതേ പ്രായ വിഭാഗത്തില്‍ 400 മീറ്ററില്‍ നിഹല്‍ ജോയല്‍ കര്‍ണാടകത്തിനായി സ്വര്‍ണനേട്ടം സ്വന്തമാക്കിയപ്പോള്‍ വഴിമാറിയത് തമിഴ്നാടിന്റെ ആര്.നവീന്‍ 2014-ല്‍ സ്ഥാപിച്ച 48.60 സെക്കൻഡ്എന്ന സമയം. 1500 മീറ്ററില്‍ തമിഴ്നാടിന്റെ ഗൗരവ് യാദവ് നാലു മിനിറ്റ് 3.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റിക്കാർഡ് നേട്ടത്തിന് അര്‍ഹനായി. 65. 51 മീറ്റര്‍ ജാവലിന്‍ പായിച്ച്് കര്‍ണാടകത്തിന്റെ ഡി.പി മനു റിക്കാര്‍ഡ് സ്വന്തമാക്കി. കേരളത്തിന്റെ അരുണ്‍കുമാര്‍ 2000-ല്‍ സ്ഥാപിച്ച 58.35 മീറ്ററാണ് തിരുത്തപ്പെട്ടത്.
അഞ്ചു റിക്കാര്‍ഡുകള്‍
കേരളം ഇന്നലെ തുടങ്ങിയത് റിക്കാര്‍ഡോടെ. ആദ്യ ഇനത്തില്‍ തന്നെ കേരളാ താരം റിക്കാര്‍ഡ് നേട്ടത്തിന് അര്‍ഹനായതോടെ കേരളാ ക്യാമ്പില്‍ ആവേശം അലതല്ലി. 20-ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 10000 മീറ്റര്‍ ഓട്ടത്തില്‍ ഷെറിന് ജോസ്് 32 മിനിറ്റ് 10.38 സെക്കന്‍ഡില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളത്തിന് ആദ്യ സ്വര്‍ണവും ആദ്യ റിക്കാര്‍ഡും സ്വന്തം. കര്‍ണാടകയുടെ സത്യേന്ദ്രപാല്‍ 2011 -ല്‍ സ്ഥാപിച്ച 32 മിനിറ്റ് 17.74 സെക്കന്‍ഡാണ് ഷെറിന് തിരുത്തിയത്. ഈ പ്രായ വിഭാഗത്തില്‍ 400 മീറ്ററില്‍ തോമസ് മാത്യു റിക്കാര്‍ഡോടെയാണ് ട്രാക്ക് വിട്ടത്.
48.13 സെക്കന്‍ഡില്‍ തോമസ് മാത്യു ഫിനിഷ് ചെയ്തപ്പോള്‍ 2011 ല്‍ തമിഴ്നാടിന്റെ മെര്‍വില്‍ സ്ഥാപിച്ച 48.71 എന്ന സമയം തിരുത്തപ്പെട്ടു. പോള്‍ വോള്‍ട്ടില്‍ 4.80 മീറ്റര്‍ താണ്ടി ജെസന്‍ റിക്കാര്ഡിനുടമയായപ്പോള് തമിഴ്നാടിന്റെ ജെ. പ്രീത്് സ്ഥാപിച്ച് 4.70 മീറ്റര്‍ തിരുത്തപ്പെട്ടു. 20 ല്‍ താഴെ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആര്‍ഷ ബാബു 3.35 മീറ്റര്‍ മറികടന്ന് റിക്കാർഡ് നേടിയപ്പോള്‍ ജംപിംഗ് പിറ്റില്‍ നിന്നും ഇരട്ട റിക്കാര്‍ഡിന് കേരളം അവകാശികളായി.
ആദ്യ ദിനത്തെ അവസാന മത്സര ഇനമായ 20 താഴെ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ നിഥിന് ബൈജു, അതുല്‍ സേനന്, മുഹമ്മദ് തന്‍വീര്‍, ഓം കാര്‍നാഥ് ഉള്‍പ്പെട്ട സംഘം 41.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ തിരുത്തപ്പെട്ടത് തെലുങ്കാന കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 42.52 എന്ന സമയം. മീറ്റിന്റെ അവസാന ദിനമായ ഇന്ന് 69 ഫൈനലുകള്‍ക്ക് ചന്ദ്രശേഖരന്‍നായര്‍ സ്്റ്റേഡിയം സാക്ഷ്യം വഹിക്കും.
തോമസ് വര്‍ഗീസ്
12 റിക്കാര്‍ഡുകള്‍
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഇന്നലെ പിറന്നത് 12 റിക്കാര്‍ഡുകള്‍. ഇതില്‍ അഞ്ചെണ്ണം കേരളം സ്വന്തമാക്കിയപ്പോള്‍ മൂന്നെണ്ണം തമിഴ്നാടും മൂന്നെണ്ണം കര്‍ണാടകയും ഒരെണ്ണം തെലങ്കാനയും സ്വന്തമാക്കി.
വിവിധ വിഭാഗങ്ങളിലായി ഏഴു പേര് റിക്കാര്‍ഡ് മറികടക്കുന്ന പ്രകടനവും നടത്തി. 16-ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ തെലങ്കാനയുടെ ജെ.ദീപ്തി 12.47 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ തിരുത്തപ്പെട്ടത് കേരളത്തിന്റെ അപര്‍ണാ റോയ് 2016-ല്‍ കരിംനഗറില്‍ സ്ഥാപിച്ച 12.64 സെക്കന്‍ഡ് എന്ന സമയം. 18-ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തമിഴ്നാടിന്റെ സത്യ 3.50 മീറ്റര്‍ താണ്ടി റിക്കാര്‍ഡ് സ്വന്തമാക്കിയപ്പോള്‍ ഈ ഇനത്തില്‍ നിലവിലുള്ള റിക്കാര്‍ഡ് ജേതാവായ കേരളത്തിന്റെ നിവ്യ ആന്റണിക്ക് 3.45 മീറ്റര്‍ മറികടന്ന് വെള്ളി നേട്ടത്തിലേ എത്താന്‍ കഴിഞ്ഞുള്ളു. കഴിഞ്ഞ സ്റ്റേറ്റ് ജൂണിയര്‍ മീറ്റില്‍ 3.50 മീറ്റര്‍ നിവ്യ മറികടന്നതുമാണ്.
ആ പ്രകടനം സൗത്ത് സോണില്‍ നിവ്യയ്ക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല. 20-ല്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ തമിഴ്നാടിന്റെ ആര് .വിദ്യ 56.01 സെക്കന്‍ഡില്‍ ഓടിയെത്തി റിക്കാര്‍ഡിന് അര്‍ഹയായപ്പോള്‍ തമിഴ്നാടിന്റെ തന്നെ പി. പ്രവിത ഹൈദരാബാദ് മീറ്റില്‍ 2011-ല്‍ സ്ഥാപിച്ച 57.06 എന്ന സമയവും തിരുത്തപ്പെട്ടു. ഇതേ വിഭാഗത്തില്‍ 4-100 മീറ്റര്‍ റിലേയില്‍ ആര്.നിത്യ, എ.പി ശ്രീജ, ജെ.ദിവ്യ, കെ. രാമലഷ്മി എന്നിവര്‍ ഉള്‍പ്പെട്ട സംഘം 48.40 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ തമിഴ്നാട് തന്നെ 2011-ല്‍ സ്ഥാപിച്ച 48.65 സെക്കന്‍ഡ് എന്ന സമയം.
16-ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ കര്‍ണാടകയുടെ വി.എ ശശികാന്ത് 11.01 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നപ്പോള്‍ തിരുത്തപ്പെട്ടത് 2012-ല്‍ കൊച്ചിയില്‍ തമിഴ്നാടിന്റെ എം.എസ് അരുണ്‍ സ്ഥാപിച്ച 11.03 സെക്കൻഡ്എന്ന സമയം. ഇതേ പ്രായ വിഭാഗത്തില്‍ 400 മീറ്ററില്‍ നിഹല്‍ ജോയല്‍ കര്‍ണാടകത്തിനായി സ്വര്‍ണനേട്ടം സ്വന്തമാക്കിയപ്പോള്‍ വഴിമാറിയത് തമിഴ്നാടിന്റെ ആര്.നവീന്‍ 2014-ല്‍ സ്ഥാപിച്ച 48.60 സെക്കൻഡ്എന്ന സമയം. 1500 മീറ്ററില്‍ തമിഴ്നാടിന്റെ ഗൗരവ് യാദവ് നാലു മിനിറ്റ് 3.23 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റിക്കാർഡ് നേട്ടത്തിന് അര്‍ഹനായി. 65. 51 മീറ്റര്‍ ജാവലിന്‍ പായിച്ച്് കര്‍ണാടകത്തിന്റെ ഡി.പി മനു റിക്കാര്‍ഡ് സ്വന്തമാക്കി. കേരളത്തിന്റെ അരുണ്‍കുമാര്‍ 2000-ല്‍ സ്ഥാപിച്ച 58.35 മീറ്ററാണ് തിരുത്തപ്പെട്ടത്.
അഞ്ചു റിക്കാര്‍ഡുകള്‍
കേരളം ഇന്നലെ തുടങ്ങിയത് റിക്കാര്‍ഡോടെ. ആദ്യ ഇനത്തില്‍ തന്നെ കേരളാ താരം റിക്കാര്‍ഡ് നേട്ടത്തിന് അര്‍ഹനായതോടെ കേരളാ ക്യാമ്പില്‍ ആവേശം അലതല്ലി. 20-ല്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 10000 മീറ്റര്‍ ഓട്ടത്തില്‍ ഷെറിന് ജോസ്് 32 മിനിറ്റ് 10.38 സെക്കന്‍ഡില്‍ സ്വര്‍ണ നേട്ടം സ്വന്തമാക്കിയപ്പോള്‍ കേരളത്തിന് ആദ്യ സ്വര്‍ണവും ആദ്യ റിക്കാര്‍ഡും സ്വന്തം. കര്‍ണാടകയുടെ സത്യേന്ദ്രപാല്‍ 2011 -ല്‍ സ്ഥാപിച്ച 32 മിനിറ്റ് 17.74 സെക്കന്‍ഡാണ് ഷെറിന് തിരുത്തിയത്. ഈ പ്രായ വിഭാഗത്തില്‍ 400 മീറ്ററില്‍ തോമസ് മാത്യു റിക്കാര്‍ഡോടെയാണ് ട്രാക്ക് വിട്ടത്.
48.13 സെക്കന്‍ഡില്‍ തോമസ് മാത്യു ഫിനിഷ് ചെയ്തപ്പോള്‍ 2011 ല്‍ തമിഴ്നാടിന്റെ മെര്‍വില്‍ സ്ഥാപിച്ച 48.71 എന്ന സമയം തിരുത്തപ്പെട്ടു. പോള്‍ വോള്‍ട്ടില്‍ 4.80 മീറ്റര്‍ താണ്ടി ജെസന്‍ റിക്കാര്ഡിനുടമയായപ്പോള് തമിഴ്നാടിന്റെ ജെ. പ്രീത്് സ്ഥാപിച്ച് 4.70 മീറ്റര്‍ തിരുത്തപ്പെട്ടു. 20 ല്‍ താഴെ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ആര്‍ഷ ബാബു 3.35 മീറ്റര്‍ മറികടന്ന് റിക്കാർഡ് നേടിയപ്പോള്‍ ജംപിംഗ് പിറ്റില്‍ നിന്നും ഇരട്ട റിക്കാര്‍ഡിന് കേരളം അവകാശികളായി.
ആദ്യ ദിനത്തെ അവസാന മത്സര ഇനമായ 20 താഴെ ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയില്‍ നിഥിന് ബൈജു, അതുല്‍ സേനന്, മുഹമ്മദ് തന്‍വീര്‍, ഓം കാര്‍നാഥ് ഉള്‍പ്പെട്ട സംഘം 41.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍ തിരുത്തപ്പെട്ടത് തെലുങ്കാന കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 42.52 എന്ന സമയം. മീറ്റിന്റെ അവസാന ദിനമായ ഇന്ന് 69 ഫൈനലുകള്‍ക്ക് ചന്ദ്രശേഖരന്‍നായര്‍ സ്്റ്റേഡിയം സാക്ഷ്യം വഹിക്കും.
തോമസ് വര്‍ഗീസ്