കൊച്ചി: ഒളിന്പിക് മെഡൽ എന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാന സർക്കാരും സ്പോർട്സ് കൗണ്‍സിലും ചേർന്നു രൂപം നൽകിയ ഓപ്പറേഷൻ ഒളിന്പ്യയുടെ പരിശീലന ക്യാന്പുകൾ ജനുവരിയിൽ തുടങ്ങാനാകുമെന്നു സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ടി.പി. ദാസൻ. 2020-2024 ഒളിന്പിക്സിൽ മെഡൽ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയിൽ 11 ഇനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിശീലന ക്യാന്പുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടന്നുവരികയാണ്. ബാഡ്മിന്റണ്‍, അത് ലറ്റിക്സ്, കനോയിംഗ്, സൈക്ലിംഗ്, റെസലിംഗ് എന്നീ ഇനങ്ങളിൽ ട്രയൽസ് ആരംഭിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന ജനുവരിക്കു മുന്‍പായി എല്ലാ ഇനങ്ങളിലേക്കുമുള്ള താരങ്ങളുടെ തെരഞ്ഞെടുപ്പു പൂർത്തിയാക്കുമെന്നും ടി.പി. ദാസൻ പറഞ്ഞു.
കൊച്ചി കേന്ദ്രമാക്കി ഓപ്പറേഷൻ ഒളിന്പ്യയുടെ ഭാഗമായി ബാഡ്മിന്റണ്‍ ട്രയൽസ് നടത്തിയതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ പുല്ലേല ഗോപിചന്ദിന്റെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ ട്രയൽസ്. 14നും 18നും വയസിനിടയിലുള്ള ഇരുനൂറോളം താരങ്ങൾ ഇന്നലെ നടന്ന ട്രയൽസിൽ പങ്കെടുത്തു. ഇന്നലെ 20ഓളം കുട്ടികളെ തെരഞ്ഞെടുത്തു. ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയുടെ സഹകരണത്തോടെയാണ് താരങ്ങൾക്ക് പരിശീലനം നൽകുക.
ഗോപിചന്ദിന്റെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. രണ്ടു മാസത്തിലൊരിക്കൽ ഗോപീചന്ദ് പരിശീലന ക്യാന്പിൽ പങ്കെടുത്തു താരങ്ങൾക്കു നിർദേശങ്ങൾ നൽകും. കേരളത്തിനകത്തും പുറത്തും നിന്നുള്ള മികച്ച പരിശീലകരുടെ സേവനവും ഉറപ്പുവരുത്തും.
പരിശീലന ക്യാന്പുകളിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടന്നുവരികയാണ്. ബാഡ്മിന്റണ്‍, അത് ലറ്റിക്സ്, കനോയിംഗ്, സൈക്ലിംഗ്, റെസലിംഗ് എന്നീ ഇനങ്ങളിൽ ട്രയൽസ് ആരംഭിച്ചിട്ടുണ്ട്. പദ്ധതി തുടങ്ങാനുദ്ദേശിക്കുന്ന ജനുവരിക്കു മുന്‍പായി എല്ലാ ഇനങ്ങളിലേക്കുമുള്ള താരങ്ങളുടെ തെരഞ്ഞെടുപ്പു പൂർത്തിയാക്കുമെന്നും ടി.പി. ദാസൻ പറഞ്ഞു.
കൊച്ചി കേന്ദ്രമാക്കി ഓപ്പറേഷൻ ഒളിന്പ്യയുടെ ഭാഗമായി ബാഡ്മിന്റണ്‍ ട്രയൽസ് നടത്തിയതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ പുല്ലേല ഗോപിചന്ദിന്റെ നേതൃത്വത്തിലായിരുന്നു സെലക്ഷൻ ട്രയൽസ്. 14നും 18നും വയസിനിടയിലുള്ള ഇരുനൂറോളം താരങ്ങൾ ഇന്നലെ നടന്ന ട്രയൽസിൽ പങ്കെടുത്തു. ഇന്നലെ 20ഓളം കുട്ടികളെ തെരഞ്ഞെടുത്തു. ഗോപിചന്ദ് ബാഡ്മിന്റണ്‍ അക്കാഡമിയുടെ സഹകരണത്തോടെയാണ് താരങ്ങൾക്ക് പരിശീലനം നൽകുക.
ഗോപിചന്ദിന്റെ മേൽനോട്ടത്തിലായിരിക്കും പരിശീലനം. രണ്ടു മാസത്തിലൊരിക്കൽ ഗോപീചന്ദ് പരിശീലന ക്യാന്പിൽ പങ്കെടുത്തു താരങ്ങൾക്കു നിർദേശങ്ങൾ നൽകും. കേരളത്തിനകത്തും പുറത്തും നിന്നുള്ള മികച്ച പരിശീലകരുടെ സേവനവും ഉറപ്പുവരുത്തും.