ചെന്നൈ: മഴയുടെ വരവിനും കങ്കാരുവിനെ രക്ഷിക്കാനായില്ല. ഓസീസിനെതിരായ ഏകദിന പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 26 റണ്‍സ് ജയം. ഹർദിക് പാണ്ഡ്യയും മഹേന്ദ്രസിംഗ് ധോണിയും ചേർന്നു ബാറ്റിംഗിലും ഹർദിക് പാണ്ഡ്യയും യുസ് വേന്ദ്ര ചാഹലും ബൗളിംഗിലും തിളങ്ങിയ പോരാട്ടത്തിൽ പാണ്ഡ്യയാണു മാൻ ഓഫ് ദ മാച്ച്. തുടക്കത്തിലെ പതര്‍ച്ചയ്ക്കുശേഷം സിക്സര്‍ മഴ തീര്‍ത്ത മാക്സ്വെലിനെ പുറത്താക്കി ചാഹല്‍ ഇന്ത്യയെ മത്സരത്തിലേക്കു മടക്കിക്കൊണ്ടുവന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 281 റൺസെടുത്തു.
ഓസീസിന്റെ ബാറ്റിംഗ് തുടങ്ങുന്നതിനുമുമ്പേ മഴയെത്തി. പിന്നീട് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസീസിന്റെ വിജയലക്ഷ്യം 21 ഓവറിൽ 164 റണ്‍സായി പുനഃക്രമീകരിച്ചു. എന്നാൽ, 21 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണു നേടാന്‍ കങ്കാരുക്കൾക്കു കഴിഞ്ഞത്. ഇതോടെ അഞ്ചു മത്സര പമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ കോഹ് ലിയുടെ ബാറ്റ് ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നു തോന്നിക്കുന്ന വിധത്തില്‍ ഓസീസ് ബൗളര്‍ പന്തെറിഞ്ഞു. രോഹിത് ശര്‍മ- കേദാര്‍ യാദവ് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും, മഹേന്ദ്ര സിംഗ് ധോണി ഹര്‍ദിക് പാണ്ഡ്യക്കൊപ്പം നേടിയ സെഞ്ചുറി സഖ്യവും അതിനുശേഷം ധോണി ഭുവനേശ്വര്‍ കുമാര്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും ഇന്ത്യയെ തകര്‍ച്ചയില്‍നിന്നും മികച്ച സ്കോറിലെത്തിച്ചു. കേദാര്‍ യാദവ് (40), ധോണി (79), പാണ്ഡ്യ (83), ഭുവനേശ്വര്‍ (32 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയെ പോരാടാനുള്ള സ്കോറിലേക്കു നയിച്ചത്.
പന്തെറിയാനെത്തി പാറ്റ് കമ്മിന്‍സിന്റെയും നഥാന്‍ കോള്‍ട്ടര്‍ നീലിന്റെയും വേഗമേറിയ പന്തുകള്‍ രോഹിത് ശര്‍മയെയും അജിങ്ക്യ രഹാനെയെയും വിഷമിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ അജിങ്ക്യ രഹാനെ (5), വിരാട് കോഹ്്ലി (0), മനീഷ് പാണ്ഡെ (0) എന്നിവർ വേഗം പുറത്തായി. ഇതിനിടെ രോഹിത് സ്ലിപ്പില്‍ നല്കിയക്യാച്ച് സ്റ്റീവന്‍ സ്്മിത്ത് നഷ്ടമാക്കി. കോഹ് ലിക്ക് ഭാഗ്യമൊന്നുമുണ്ടായില്ല. കോള്‍ട്ടര്‍ നീലിന്റെ പന്തില്‍ ഗ്ലെന്‍ മാക്സ്വെല് കോഹ്ലിയെ പറന്നു പിടിച്ചു. നാലു പന്ത് നേരിട്ട ഇന്ത്യന്‍ നായകന് അക്കൗണ്ട് തുറക്കാനായില്ല. ഒരു പന്തിനു ശേഷം മനീഷ് പാണ്ഡെയും പൂജ്യത്തിനു പുറത്തായി. ഇന്ത്യ മൂന്നിന് 11 എന്ന നിലയില്‍ തകര്‍ന്നു.
ധോണിക്കു മുന്നേ ഇറങ്ങിയ യാദവ് നന്നായി തുടങ്ങി. തുടർച്ചയായി ഫോറുകളും പിറന്നു. രോഹിത്-യാദവ് സഖ്യം സിംഗിളുകളും മോശം പന്തുകള്‍ ഫോറും പായിച്ച് കളിയില്‍ പിടിമുറുക്കുകയാണെന്നു തോന്നിച്ച അവസരത്തില്‍ വീണ്ടും സന്ദര്‍ശകര്‍ തിരിച്ചടിച്ചു. ഈ സഖ്യം അമ്പത് റണ്‍സ് കടന്നതേ ഓസീസ് വീണ്ടും ആശ്വസിച്ചു. മാര്‍കസ് സ്റ്റോണിസിനെ പന്തേല്‍പ്പിച്ച തീരുമാനം ശരിയായി രോഹിത് പുറത്ത്. പിന്നാലെയെത്തിയ ധോണിയുമായി കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ യാദവിനായില്ല. സ്റ്റോണിസ് യാദവിന്റെ വിക്കറ്റ് സ്വന്തമാക്കി. യാദവ് പുറത്താകുമ്പോള്‍ ഇന്ത്യ നൂറു കടന്നിരുന്നില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനു വേണ്ടി ഒരുവശത്ത് വാര്‍ണര്‍ തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് ഓരോരുത്തരായി കൂടാരം കയറി. ഹില്ട്ടന് കാര്‍ട്ട്റൈറ്റ് (1), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (1) ട്രാവിസ് ഹെഡ് (5) എന്നിവര്‍ 29 റണ്‍സിനിടെ പവലിയനില്‍ തിരിച്ചെത്തി. 35ല്‍ വാര്‍ണറും(25) മടങ്ങി.
ഇതിനുശേഷമായിരുന്നു മാക്സ് വെല്ലിന്റെ ആളിക്കത്തല്‍. 18 പന്തില്‍ 33 റണ്‍സ് നേടിയ വെടിക്കെട്ട് വീരന് ചാഹലിന്റെ പന്തില്‍ മനീഷ് പാണ്ഡെയുടെ കൈയിലൊതുങ്ങി. പിന്നെയെല്ലാം ചടങ്ങായിരുന്നു. ഇന്ത്യക്കായി ചാഹല്‍ മൂന്നും ഹാര്‍ദിക് പാണ്ഡ്യ കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.
ഓസീസിന്റെ ബാറ്റിംഗ് തുടങ്ങുന്നതിനുമുമ്പേ മഴയെത്തി. പിന്നീട് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഓസീസിന്റെ വിജയലക്ഷ്യം 21 ഓവറിൽ 164 റണ്‍സായി പുനഃക്രമീകരിച്ചു. എന്നാൽ, 21 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് മാത്രമാണു നേടാന്‍ കങ്കാരുക്കൾക്കു കഴിഞ്ഞത്. ഇതോടെ അഞ്ചു മത്സര പമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി രണ്ടാമതൊന്നാലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുത്തു. ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ കോഹ് ലിയുടെ ബാറ്റ് ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നുവെന്നു തോന്നിക്കുന്ന വിധത്തില്‍ ഓസീസ് ബൗളര്‍ പന്തെറിഞ്ഞു. രോഹിത് ശര്‍മ- കേദാര്‍ യാദവ് അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും, മഹേന്ദ്ര സിംഗ് ധോണി ഹര്‍ദിക് പാണ്ഡ്യക്കൊപ്പം നേടിയ സെഞ്ചുറി സഖ്യവും അതിനുശേഷം ധോണി ഭുവനേശ്വര്‍ കുമാര്‍ അര്‍ധ സെഞ്ചുറി കൂട്ടുകെട്ടും ഇന്ത്യയെ തകര്‍ച്ചയില്‍നിന്നും മികച്ച സ്കോറിലെത്തിച്ചു. കേദാര്‍ യാദവ് (40), ധോണി (79), പാണ്ഡ്യ (83), ഭുവനേശ്വര്‍ (32 നോട്ടൗട്ട്) എന്നിവരാണ് ഇന്ത്യയെ പോരാടാനുള്ള സ്കോറിലേക്കു നയിച്ചത്.
പന്തെറിയാനെത്തി പാറ്റ് കമ്മിന്‍സിന്റെയും നഥാന്‍ കോള്‍ട്ടര്‍ നീലിന്റെയും വേഗമേറിയ പന്തുകള്‍ രോഹിത് ശര്‍മയെയും അജിങ്ക്യ രഹാനെയെയും വിഷമിപ്പിച്ചുകൊണ്ടിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ അജിങ്ക്യ രഹാനെ (5), വിരാട് കോഹ്്ലി (0), മനീഷ് പാണ്ഡെ (0) എന്നിവർ വേഗം പുറത്തായി. ഇതിനിടെ രോഹിത് സ്ലിപ്പില്‍ നല്കിയക്യാച്ച് സ്റ്റീവന്‍ സ്്മിത്ത് നഷ്ടമാക്കി. കോഹ് ലിക്ക് ഭാഗ്യമൊന്നുമുണ്ടായില്ല. കോള്‍ട്ടര്‍ നീലിന്റെ പന്തില്‍ ഗ്ലെന്‍ മാക്സ്വെല് കോഹ്ലിയെ പറന്നു പിടിച്ചു. നാലു പന്ത് നേരിട്ട ഇന്ത്യന്‍ നായകന് അക്കൗണ്ട് തുറക്കാനായില്ല. ഒരു പന്തിനു ശേഷം മനീഷ് പാണ്ഡെയും പൂജ്യത്തിനു പുറത്തായി. ഇന്ത്യ മൂന്നിന് 11 എന്ന നിലയില്‍ തകര്‍ന്നു.
ധോണിക്കു മുന്നേ ഇറങ്ങിയ യാദവ് നന്നായി തുടങ്ങി. തുടർച്ചയായി ഫോറുകളും പിറന്നു. രോഹിത്-യാദവ് സഖ്യം സിംഗിളുകളും മോശം പന്തുകള്‍ ഫോറും പായിച്ച് കളിയില്‍ പിടിമുറുക്കുകയാണെന്നു തോന്നിച്ച അവസരത്തില്‍ വീണ്ടും സന്ദര്‍ശകര്‍ തിരിച്ചടിച്ചു. ഈ സഖ്യം അമ്പത് റണ്‍സ് കടന്നതേ ഓസീസ് വീണ്ടും ആശ്വസിച്ചു. മാര്‍കസ് സ്റ്റോണിസിനെ പന്തേല്‍പ്പിച്ച തീരുമാനം ശരിയായി രോഹിത് പുറത്ത്. പിന്നാലെയെത്തിയ ധോണിയുമായി കൂടുതല്‍ സമയം ക്രീസില്‍ ചെലവഴിക്കാന്‍ യാദവിനായില്ല. സ്റ്റോണിസ് യാദവിന്റെ വിക്കറ്റ് സ്വന്തമാക്കി. യാദവ് പുറത്താകുമ്പോള്‍ ഇന്ത്യ നൂറു കടന്നിരുന്നില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിനു വേണ്ടി ഒരുവശത്ത് വാര്‍ണര്‍ തകര്‍ത്തടിച്ചപ്പോള്‍ മറുവശത്ത് ഓരോരുത്തരായി കൂടാരം കയറി. ഹില്ട്ടന് കാര്‍ട്ട്റൈറ്റ് (1), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (1) ട്രാവിസ് ഹെഡ് (5) എന്നിവര്‍ 29 റണ്‍സിനിടെ പവലിയനില്‍ തിരിച്ചെത്തി. 35ല്‍ വാര്‍ണറും(25) മടങ്ങി.
ഇതിനുശേഷമായിരുന്നു മാക്സ് വെല്ലിന്റെ ആളിക്കത്തല്‍. 18 പന്തില്‍ 33 റണ്‍സ് നേടിയ വെടിക്കെട്ട് വീരന് ചാഹലിന്റെ പന്തില്‍ മനീഷ് പാണ്ഡെയുടെ കൈയിലൊതുങ്ങി. പിന്നെയെല്ലാം ചടങ്ങായിരുന്നു. ഇന്ത്യക്കായി ചാഹല്‍ മൂന്നും ഹാര്‍ദിക് പാണ്ഡ്യ കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടി.