എഡ്മണ്ടൻ: ഡേവിസ് കപ്പ് ടെന്നീസ് ലോകഗ്രൂപ്പ് പ്ലേ ഓഫിന്റെ രണ്ടാം ദിനം ഇന്ത്യക്ക് നിരാശ. പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷയായിരുന്ന രോഹന് ബൊപ്പണ്ണ- പുരവ് രാജ സഖ്യം തോല്‍വി ഏറ്റുവാങ്ങിയതോടെ ലീഡ് നേടാനുള്ള സുവർണാവസരം ഇന്ത്യക്ക് നഷ്ടമായി. ഇതോടെ കാനഡയ്ക്ക് 2-1 ലീഡായി.
ഡാനിയല്‍ നെസ്റ്റര്‍- വാസക് പ്രോസ്പിസില് സഖ്യത്തോട് ഏറ്റുമുട്ടിയാണ് ഇന്ത്യന്‍താരങ്ങള്‍ പരാജയപ്പെട്ടത്. രണ്ടുമണിക്കൂര്‍ 52 മിമിട്ട് നീണ്ട മത്സരത്തില്‍ 5-7,5-7,7-5,3-6 എന്ന സ്കോറിന് ബൊപ്പണ്ണ സഖ്യം തോറ്റു. മത്സരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു ഇരുപത്തേഴുകാരമായ പ്രോസ്പിസില്. നാലുപേരില്‍ സിംഗിള്‍സ് കളിക്കുന്ന ഏക താരവും ഇദ്ദേഹമാണ്.ഡേവിസ് കപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന് വിജയം നേടിയിരുന്നു. അതേസമയം ഇന്ത്യയുടെ യുകി ഭാംബ്രി കനേഡിയന്‍ താരം ഷപോവലോവിനോട് തോല്‍ക്കുകയും ചെയ്തിരുന്നു.
ഡാനിയല്‍ നെസ്റ്റര്‍- വാസക് പ്രോസ്പിസില് സഖ്യത്തോട് ഏറ്റുമുട്ടിയാണ് ഇന്ത്യന്‍താരങ്ങള്‍ പരാജയപ്പെട്ടത്. രണ്ടുമണിക്കൂര്‍ 52 മിമിട്ട് നീണ്ട മത്സരത്തില്‍ 5-7,5-7,7-5,3-6 എന്ന സ്കോറിന് ബൊപ്പണ്ണ സഖ്യം തോറ്റു. മത്സരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു ഇരുപത്തേഴുകാരമായ പ്രോസ്പിസില്. നാലുപേരില്‍ സിംഗിള്‍സ് കളിക്കുന്ന ഏക താരവും ഇദ്ദേഹമാണ്.ഡേവിസ് കപ്പിന്റെ ആദ്യദിനത്തില്‍ ഇന്ത്യന്‍ താരം രാംകുമാര്‍ രാമനാഥന് വിജയം നേടിയിരുന്നു. അതേസമയം ഇന്ത്യയുടെ യുകി ഭാംബ്രി കനേഡിയന്‍ താരം ഷപോവലോവിനോട് തോല്‍ക്കുകയും ചെയ്തിരുന്നു.