സിയൂള്‍: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഒളിമ്പിക് വെള്ളി മെഡല്‍ സമ്മാനിച്ച പി.വി. സിന്ധു കൊറിയന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് സെമി ഫൈനലില്‍. എന്നാല്‍ പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍ പുറത്തായി.
കഴിഞ്ഞ മാസം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി സിന്ധു ക്വാര്‍ട്ടറില്‍ ലോക 19-ാം നമ്പര്‍ ജപ്പാന്റെ മിനാത്സു മിതാനിയെ 21-19, 16-21, 21-10ന് തോല്‍പ്പിച്ചു. സിന്ധുവിന് ശക്തമായ ഭീഷണി ഉയര്‍ത്തിയശേഷമാണ് ജാപ്പനീസ് താരം കീഴടങ്ങിയത്. 63 മിനിറ്റാണ് മത്സരം നീണ്ടത്.
പുരുഷ സിംഗിള്‍സില്‍ സമീര്‍ കൊറിയയുടെ സണ്‍ വാനോടു മൂന്നു ഗെയിമുകള്‍ക്കു തോറ്റു. മാര്‍ച്ചില്‍ നടന്ന ഇന്ത്യ സൂപ്പര്‍ സീരീസില്‍ ആദ്യ റൗണ്ടില്‍ സമീര്‍ കൊറിയന്‍ താരത്തെ പരാജയപ്പെടുത്തിയതാണ്. എന്നാല്‍ അതിനുശേഷം മികച്ച പ്രകടനത്തിലൂടെ സണ്‍ വാന്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ ആദ്യ ഗെയിമിലെ ഉജ്വലപോരാട്ടത്തിലൂടെ സമീര്‍ ഒന്നാം റാങ്കുകാരനെ ഞെട്ടിച്ചു. രണ്ടും മൂന്നു ഗെയിമുകള്‍ അനായാസം നേടിക്കൊണ്ട് സണ്‍ വാന്‍ ഇന്ത്യന്‍ താരത്തിന്റെ വഴിയടച്ചു. ഒരു മണിക്കൂര്‍ ഒമ്പത് മിനിറ്റ് നീണ്ട മത്സരത്തില്‍ 20-22, 21-10, 21-13നായിരുന്നു സണ്‍ വാന്റെ ജയം.
സിന്ധു-മിതാനി മത്സരത്തിന്റെ ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഇന്ത്യൻ താരം 6-2ന്റെ ലീഡിലായിരുന്നു. പെട്ടെന്നുതന്നെ തിരിച്ചുവരാന്‍ ജാപ്പനീസ് താരത്തിനായി. ഇടവേളയ്ക്കു പിരിയുമ്പോള്‍ മിതാനി 11-9ന് മുന്നിലെത്തി. 16-16 വരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. ഇവിടെനിന്നു സിന്ധു 19-16ലേക്കു മുന്നേറി. ഇന്ത്യന്‍ താരവുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാന്‍ ജാപ്പനീസ് താരത്തിനായെങ്കിലും വേഗം തന്നെ സിന്ധു ആദ്യ ഗെയിം നേടി.
രണ്ടാം ഗെയിമില്‍ മിതാനി 8-4ന് മുന്നിലായിരുന്നു. പക്ഷേ സിന്ധു പെട്ടെന്നു തന്നെ 12-9ന് മുന്നിലെത്തി. എന്നാല്‍ മിതാനിയും വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. 13-13ന് ഒപ്പമെത്തി. പിന്നീട് ഇന്ത്യന്‍ താരത്തിന്റെ വെല്ലുവിളികളെ തകര്‍ത്ത് പോയിന്റ് നേടി മുന്നേറിയ മിതാനി ഗെയിം സ്വന്തമാക്കി.
നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധു തന്റെ മികവ് പുറത്തെടുത്തു. പോയിന്റ് നേടി മുന്നേറിയ സിന്ധു തുടക്ക ത്തിലേ ലീഡ് നേടി ജാപ്പനീസ് താരത്തിന് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല. ഇടവേളയ്ക്കു പിരിയുമ്പോള്‍ ഇന്ത്യന്‍ താരം 11-6ന് മുന്നിലായിരുന്നു. ഇടവേളയ്ക്കു ശേഷം സിന്ധു അനായാസം പോയിന്റുകള്‍ നേടി ലീഡ് 19-9 ആക്കി ജാപ്പനീസ് താരത്തിന് തിരിച്ചുവരാനുള്ള എല്ലാ വഴിയുമടച്ചു.
കഴിഞ്ഞ മാസം ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടി സിന്ധു ക്വാര്‍ട്ടറില്‍ ലോക 19-ാം നമ്പര്‍ ജപ്പാന്റെ മിനാത്സു മിതാനിയെ 21-19, 16-21, 21-10ന് തോല്‍പ്പിച്ചു. സിന്ധുവിന് ശക്തമായ ഭീഷണി ഉയര്‍ത്തിയശേഷമാണ് ജാപ്പനീസ് താരം കീഴടങ്ങിയത്. 63 മിനിറ്റാണ് മത്സരം നീണ്ടത്.
പുരുഷ സിംഗിള്‍സില്‍ സമീര്‍ കൊറിയയുടെ സണ്‍ വാനോടു മൂന്നു ഗെയിമുകള്‍ക്കു തോറ്റു. മാര്‍ച്ചില്‍ നടന്ന ഇന്ത്യ സൂപ്പര്‍ സീരീസില്‍ ആദ്യ റൗണ്ടില്‍ സമീര്‍ കൊറിയന്‍ താരത്തെ പരാജയപ്പെടുത്തിയതാണ്. എന്നാല്‍ അതിനുശേഷം മികച്ച പ്രകടനത്തിലൂടെ സണ്‍ വാന്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. മത്സരത്തിന്റെ ആദ്യ ഗെയിമിലെ ഉജ്വലപോരാട്ടത്തിലൂടെ സമീര്‍ ഒന്നാം റാങ്കുകാരനെ ഞെട്ടിച്ചു. രണ്ടും മൂന്നു ഗെയിമുകള്‍ അനായാസം നേടിക്കൊണ്ട് സണ്‍ വാന്‍ ഇന്ത്യന്‍ താരത്തിന്റെ വഴിയടച്ചു. ഒരു മണിക്കൂര്‍ ഒമ്പത് മിനിറ്റ് നീണ്ട മത്സരത്തില്‍ 20-22, 21-10, 21-13നായിരുന്നു സണ്‍ വാന്റെ ജയം.
സിന്ധു-മിതാനി മത്സരത്തിന്റെ ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഇന്ത്യൻ താരം 6-2ന്റെ ലീഡിലായിരുന്നു. പെട്ടെന്നുതന്നെ തിരിച്ചുവരാന്‍ ജാപ്പനീസ് താരത്തിനായി. ഇടവേളയ്ക്കു പിരിയുമ്പോള്‍ മിതാനി 11-9ന് മുന്നിലെത്തി. 16-16 വരെ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. ഇവിടെനിന്നു സിന്ധു 19-16ലേക്കു മുന്നേറി. ഇന്ത്യന്‍ താരവുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാന്‍ ജാപ്പനീസ് താരത്തിനായെങ്കിലും വേഗം തന്നെ സിന്ധു ആദ്യ ഗെയിം നേടി.
രണ്ടാം ഗെയിമില്‍ മിതാനി 8-4ന് മുന്നിലായിരുന്നു. പക്ഷേ സിന്ധു പെട്ടെന്നു തന്നെ 12-9ന് മുന്നിലെത്തി. എന്നാല്‍ മിതാനിയും വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. 13-13ന് ഒപ്പമെത്തി. പിന്നീട് ഇന്ത്യന്‍ താരത്തിന്റെ വെല്ലുവിളികളെ തകര്‍ത്ത് പോയിന്റ് നേടി മുന്നേറിയ മിതാനി ഗെയിം സ്വന്തമാക്കി.
നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധു തന്റെ മികവ് പുറത്തെടുത്തു. പോയിന്റ് നേടി മുന്നേറിയ സിന്ധു തുടക്ക ത്തിലേ ലീഡ് നേടി ജാപ്പനീസ് താരത്തിന് തിരിച്ചുവരാന്‍ അവസരം നല്‍കിയില്ല. ഇടവേളയ്ക്കു പിരിയുമ്പോള്‍ ഇന്ത്യന്‍ താരം 11-6ന് മുന്നിലായിരുന്നു. ഇടവേളയ്ക്കു ശേഷം സിന്ധു അനായാസം പോയിന്റുകള്‍ നേടി ലീഡ് 19-9 ആക്കി ജാപ്പനീസ് താരത്തിന് തിരിച്ചുവരാനുള്ള എല്ലാ വഴിയുമടച്ചു.