കൊച്ചി: അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനു വേദിയൊരുക്കുന്ന കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കടകളുടെ പേരിലുണ്ടായ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നു ഫിഫ ലോകകപ്പ് പ്രാദേശിക സംഘാടക സമിതി.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിൽ പ്രത്യേകമായി ഇപ്പോൾ ഒന്നും പറയാനില്ല. പ്രശന്ങ്ങൾക്കു ശാശ്വത പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ. ജിസിഡിഎയുമായി സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ഫിഫ കരാർ ഒപ്പിട്ടിരുന്നു. സംസ്ഥാന സർക്കാരിൽനിന്നു ഫിഫയുടെ മാർഗനിർദേശങ്ങൾ എല്ലാം പാലിക്കാമെന്നുള്ള ഉറപ്പ് ലഭിച്ചിരുന്നതായും ഫിഫ പ്രാദേശിക സംഘാടകസമിതി അറിയിച്ചു.
ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യത്തിൽ പ്രത്യേകമായി ഇപ്പോൾ ഒന്നും പറയാനില്ല. പ്രശന്ങ്ങൾക്കു ശാശ്വത പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷ. ജിസിഡിഎയുമായി സ്റ്റേഡിയത്തിന്റെ കാര്യത്തിൽ ഫിഫ കരാർ ഒപ്പിട്ടിരുന്നു. സംസ്ഥാന സർക്കാരിൽനിന്നു ഫിഫയുടെ മാർഗനിർദേശങ്ങൾ എല്ലാം പാലിക്കാമെന്നുള്ള ഉറപ്പ് ലഭിച്ചിരുന്നതായും ഫിഫ പ്രാദേശിക സംഘാടകസമിതി അറിയിച്ചു.