മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വിദേശ താരങ്ങളെ എത്തിക്കാനുള്ള അവസരം ഇനിയില്ല. വിദേശതാരങ്ങളുമായുള്ള കരാർ ഇന്നലെ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയ വിദേശതാരങ്ങളുടെ എണ്ണം ഏഴിൽ ഒതുങ്ങി. പരമാവധി എട്ടും ചുരുങ്ങിയത് ഏഴും വിദേശ താരങ്ങളെ ഒരു ടീമിന് സ്വന്തമാക്കാം എന്നതാണ് ഐഎസ്എല്‍ ചട്ടം.
ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, പെകൂസണ്, ലാകിച് പെസിച്, പോള്‍ റചുബ്ക, മാര്‍ക് സിഫ്നിയോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിലെ വിദേശതാരങ്ങൾ. ഡെല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്സും ഒഴികെ ബാക്കി എല്ലാ ടീമും എട്ടു വിദേശ താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12നു മുമ്പ് വിദേശ താരങ്ങളെ എത്തിക്കുന്ന ചടങ്ങുകൾ പൂര്‍ത്തിയാക്കണമെന്നാണ് സംഘാടകസമിതിയുടെ നിർദേശം. ഒരു മിഡ്ഫീല്ഡറെക്കൂടി ടീമില്‍ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ, ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വീണ്ടും തുറക്കുമ്പോള്‍ എട്ടാം വിദേശ താരത്തെവേണമെങ്കിൽ ഉൾക്കൊള്ളിക്കാം.
ബെര്‍ബറ്റോവ്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, പെകൂസണ്, ലാകിച് പെസിച്, പോള്‍ റചുബ്ക, മാര്‍ക് സിഫ്നിയോസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിലെ വിദേശതാരങ്ങൾ. ഡെല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്സും ഒഴികെ ബാക്കി എല്ലാ ടീമും എട്ടു വിദേശ താരങ്ങളെ ടീമില്‍ എത്തിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 12നു മുമ്പ് വിദേശ താരങ്ങളെ എത്തിക്കുന്ന ചടങ്ങുകൾ പൂര്‍ത്തിയാക്കണമെന്നാണ് സംഘാടകസമിതിയുടെ നിർദേശം. ഒരു മിഡ്ഫീല്ഡറെക്കൂടി ടീമില്‍ എത്തിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാൽ, ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ വീണ്ടും തുറക്കുമ്പോള്‍ എട്ടാം വിദേശ താരത്തെവേണമെങ്കിൽ ഉൾക്കൊള്ളിക്കാം.