ഗ്ലാസ്ഗോ: പണമെറിഞ്ഞ് കളിക്കാരെ സ്വന്തമാക്കിയത് വെറുതെയല്ലെന്ന് പാരി സാന്‍ ഷെര്‍മയിന്‍ വീണ്ടും തെളിയിച്ചു. റിക്കാര്‍ഡ് തുക നല്കി പിഎസ്ജി സ്വന്തമാക്കിയ നെയ്മര്‍, എംബാപ്പ ഇവര്‍ക്കൊപ്പം കവാനിയും തകര്‍ത്തു കളിച്ചപ്പോള്‍ ഫ്രഞ്ച് ക്ലബ്ബിന് ജയം. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ പിഎസ്ജി മറുപടിയില്ലാത്ത അഞ്ചു ഗോളിന് സെല്‍റ്റിക്കിനെ തകര്‍ത്തു. ലോകത്തെ വിലയേറിയ താരങ്ങള്‍ മുന്‍നിരയില്‍ തങ്ങളുടെ വിലയറിച്ച പ്രകടനം നടത്തി.
ബാഴ്സലോണയില്‍നിന്ന് പിഎസ്ജിയിലെത്തിയ നെയ്മറുടെ ആദ്യ യൂറോപ്യന്‍ മത്സരമായിരുന്നു. വിലയ്ക്കൊത്ത പ്രകടനം പുറത്തെടുത്ത നെയ്മര്‍ കളത്തില്‍ നിറഞ്ഞുനിന്ന മത്സരമായിരുന്നു. ഗോളടിക്കുകയും ഗോളടിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുകൊണ്ട് ബ്രസീലിയന്‍ താരം തിളങ്ങി. നെയ്മറിനൊപ്പം കൈലിയന്‍ എംബാപ്പെ, എഡിന്‍സണ്‍ കവാനി എന്നിവരും എത്തി.
19-ാം മിനിറ്റില്‍ നെയ്മര്‍ ഗോളടിക്കു തുടക്കമിട്ടു. മികച്ചൊരു ഫിനിഷിംഗിലൂടെയാണ് ബ്രസീലിയന്‍ താരം വലകുലുക്കിയത്. 34-ാം മിനിറ്റില്‍ എംബാപ്പെ ക്ലോസ് റേഞ്ചില്‍നിന്ന് സെല്‍റ്റിക്കിന്റെ വലയില്‍ നിറയൊഴിച്ചു. ഇടവേളയ്ക്കു പിരിയുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് കവാനിയുടെ സ്പോട് കിക്കും സെല്റ്റിന്റെ വലയില്‍ വീണു. സന്ദര്‍ശകര്‍ക്ക് അടുത്ത ഗോള്‍ നേടാന്‍ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. മിക്കല്‍ ലസ്റ്റിഗിന്റെ സെല്‍ഫ് ഗോള്‍ പിഎസ്ജിയുടെ ലീഡ് നാലാക്കി മാറ്റി. രണ്ടു മിനിറ്റ് കഴിഞ്ഞ കവാനിയുടെ ഹെഡര്‍ സെല്‍റ്റിക് വല തുളച്ചു. വന്‍ താരങ്ങളുമായി പിഎസ്ജി ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. വിലയേറിയ താരം നെയ്മറിനൊപ്പം വായ്പ വ്യവസ്ഥയില്‍ കളിക്കുന്ന എംബാപ്പെ അടുത്ത സീസണില്‍ 18 കോടി യൂറോയ്ക്ക് ക്ലബ്ബില്‍ സ്ഥിരമാകും. ഇവര്‍ക്കൊപ്പം 2013ല്‍ 6.4 കോടി യൂറോയ്ക്ക് പിഎസ്ജയിലെത്തിയ കവാനിയും ചേര്‍ന്നപ്പോള്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ മുന്നേറ്റനിരയായി. ഇവര്‍ക്കെതിരേ അശക്തരായിരുന്നു സെല്‍റ്റിക് നിര.
പെനാല്‍റ്റി ഏരിയയുടെ ഇടതുവശത്തുനിന്ന് നെയ്മര്‍ തൊടുത്ത പന്ത് ഗോള്‍കീപ്പര്‍ ക്രെയ്ഗ് ഗോര്‍ഡന്റെ തലയ്ക്കു മുകളിലൂടെ വലയില്‍ പതിച്ചു. 34-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വന്നു. നെയ്മര്‍ ഹെഡറിലൂടെ നല്കിയ ക്രോസ് ക്ലോസ് റേഞ്ചില്‍നിന്ന് എംബാപ്പെ വലയ്ക്കുള്ളിലാക്കി. ആദ്യം പന്ത് ലഭിച്ചത് കവാനിക്കായിരുന്നു. ഉറുഗ്വെന്‍ താരത്തിന് പന്ത് കണക്ട് ചെയ്യാനായില്ല. ആദ്യ പകുതി തീരുംമുമ്പ് ജോസോ സിമുനോ കവാനിയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി. ഉറുഗ്വെന്‍ താരം കൃത്യമായി വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ നെയ്മര്‍ നല്ലൊരു അവസരം നഷ്ടമാക്കി. അടുത്ത ഗോള്‍ നേടാന്‍ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ലസ്റ്റ്ലിഗിന്റെ സ്വന്തം വല കുലുക്കുകയായിരുന്നു. കളി തീരാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ കവാനിയുടെ ഹെഡര്‍ ഗോര്‍ഡനെ കടന്നു.
മാഞ്ചസ്റ്റർ 3, ബാസൽ 0
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-0ന് എഫ്സി ബാസലിനെ തോല്‍പ്പിച്ചു. മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രാഫോഡില്നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ യുണൈറ്റഡിന്റെ റൊമേലു ലുക്കാക്കുവും മാര്‍കസ് റഷ്ഫോര്‍ഡും ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടി. പകരക്കാരനായി നേരത്തെ എത്തിയ മൗറോണ് ഫെല്ലേനി 35-ാം മിനിറ്റില്‍ ഹെഡറിലൂടെ ഗോളടിച്ചു. 53-ാം മിനിറ്റില്‍ ലുക്കാക്കുവിന്റെ ഹെഡര്‍ യുണൈറ്റഡിന്റെ ലീഡ് ഉയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ റഷ്ഫോര്‍ഡ് 84-ാം മിനിറ്റില്‍ ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ആദ്യ ഗോള്‍ നേടി.
ചെൽസിക്കു വൻ ജയം
ലണ്ടന്‍: ചെല്‍സിക്ക് വീമ്പിളക്കാന്‍ പാകത്തില്‍ ഒരു വിജയം കൂടി. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ അസര്ബൈജാന് ക്ലബ്ബായ ക്വാറാബാഗിനു മേല്‍ ചെല്‍സി ഗോള്‍മഴ പെയ്യിച്ചു. നിശ്ചിത ഇടവേളകളില്‍ ക്വാറാബാഗിന് പ്രഹരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. പ്രഹരത്തിനുമേല് പ്രഹരമെന്ന വണ്ണം ക്വാറാബാഗിന് ഒരു സെല്ഫ്ഗോള് കൂടിയായപ്പോള്‍ ചെല്‍സിയുടെ വിജയം പൂര്‍ണം. 6-0 എന്ന തികച്ചും ഏകപക്ഷീയമായ വിജയം ചെല്‍സിക്ക് റിക്കാര്‍ഡ് ആവര്‍ത്തനമായി.
കളി തുടങ്ങി അഞ്ചാം മിനിട്ടില്‍ പെഡ്രോയുടെ ആദ്യഗോളോടെയാണ് ചെല്‍സി തേരോട്ടം തുടങ്ങിയത്. മുപ്പതാം മിനിട്ടില്‍ സാപ്പകോസ്റ്റ, അമ്പത്തിയഞ്ചാം മിനിറ്റില്‍ അസ്പിലിക്യുറ്റ, എഴുപത്തൊന്നാം മിനിട്ടില്‍ ബക്കായോകോ, എഴുപത്താറാം മിനിട്ടില്‍ ബാറ്റ്ഷൂയി എന്നിവരും ക്വാറാബാഗിന്റെ വലയിളക്കി. 82-ാം മിനിട്ടിലായിരുന്നു ക്വാറാബാഗിന്റെ മെദ്വെദേവ് സെല്‍ഫ് ഗോളുമായി എത്തിയത്.
അന്റോണിയോ കോന്റെയുടെ ചുണക്കുട്ടികള്‍ കരുതിക്കൂട്ടിയാണ് കളത്തിലിറങ്ങിയത്. താരതമ്യേന ദുര്‍ബലരായ ക്വാറാബാഗിനെ പോലും നിസാരമായി കണക്കാക്കാത്ത സമീപനമായിരുന്നു ടീമിന്റേത്.
പെഡ്രോയുടെ അര്‍പ്പണബോധത്തോടെയുള്ള പരിശ്രമം അഞ്ചാം മിനിട്ടില്‍ തന്നെ ചെല്‍സിക്ക് മേല്‍ക്കൈ നല്കി. സപ്പകോസ്റ്റ , ചെല്‍സിക്കു വേണ്ടി നേടുന്ന ആദ്യഗോള്‍ കൂടിയാണിത്. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ബക്കായോകോവിന്റെയും ആദ്യ ചെല്‍സി ഗോളായിരുന്നു താരം നേടിയത്. പുതുമുഖങ്ങളെ വച്ചുള്ള കോന്റെയുടെ സാഹസികപരീക്ഷണം വിജയം കണ്ടു.
ബാഴ്സലോണയില്‍നിന്ന് പിഎസ്ജിയിലെത്തിയ നെയ്മറുടെ ആദ്യ യൂറോപ്യന്‍ മത്സരമായിരുന്നു. വിലയ്ക്കൊത്ത പ്രകടനം പുറത്തെടുത്ത നെയ്മര്‍ കളത്തില്‍ നിറഞ്ഞുനിന്ന മത്സരമായിരുന്നു. ഗോളടിക്കുകയും ഗോളടിക്കാന്‍ അവസരമൊരുക്കുകയും ചെയ്തുകൊണ്ട് ബ്രസീലിയന്‍ താരം തിളങ്ങി. നെയ്മറിനൊപ്പം കൈലിയന്‍ എംബാപ്പെ, എഡിന്‍സണ്‍ കവാനി എന്നിവരും എത്തി.
19-ാം മിനിറ്റില്‍ നെയ്മര്‍ ഗോളടിക്കു തുടക്കമിട്ടു. മികച്ചൊരു ഫിനിഷിംഗിലൂടെയാണ് ബ്രസീലിയന്‍ താരം വലകുലുക്കിയത്. 34-ാം മിനിറ്റില്‍ എംബാപ്പെ ക്ലോസ് റേഞ്ചില്‍നിന്ന് സെല്‍റ്റിക്കിന്റെ വലയില്‍ നിറയൊഴിച്ചു. ഇടവേളയ്ക്കു പിരിയുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് കവാനിയുടെ സ്പോട് കിക്കും സെല്റ്റിന്റെ വലയില്‍ വീണു. സന്ദര്‍ശകര്‍ക്ക് അടുത്ത ഗോള്‍ നേടാന്‍ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. മിക്കല്‍ ലസ്റ്റിഗിന്റെ സെല്‍ഫ് ഗോള്‍ പിഎസ്ജിയുടെ ലീഡ് നാലാക്കി മാറ്റി. രണ്ടു മിനിറ്റ് കഴിഞ്ഞ കവാനിയുടെ ഹെഡര്‍ സെല്‍റ്റിക് വല തുളച്ചു. വന്‍ താരങ്ങളുമായി പിഎസ്ജി ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടമാണ് ലക്ഷ്യമിടുന്നത്. വിലയേറിയ താരം നെയ്മറിനൊപ്പം വായ്പ വ്യവസ്ഥയില്‍ കളിക്കുന്ന എംബാപ്പെ അടുത്ത സീസണില്‍ 18 കോടി യൂറോയ്ക്ക് ക്ലബ്ബില്‍ സ്ഥിരമാകും. ഇവര്‍ക്കൊപ്പം 2013ല്‍ 6.4 കോടി യൂറോയ്ക്ക് പിഎസ്ജയിലെത്തിയ കവാനിയും ചേര്‍ന്നപ്പോള്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ മുന്നേറ്റനിരയായി. ഇവര്‍ക്കെതിരേ അശക്തരായിരുന്നു സെല്‍റ്റിക് നിര.
പെനാല്‍റ്റി ഏരിയയുടെ ഇടതുവശത്തുനിന്ന് നെയ്മര്‍ തൊടുത്ത പന്ത് ഗോള്‍കീപ്പര്‍ ക്രെയ്ഗ് ഗോര്‍ഡന്റെ തലയ്ക്കു മുകളിലൂടെ വലയില്‍ പതിച്ചു. 34-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ വന്നു. നെയ്മര്‍ ഹെഡറിലൂടെ നല്കിയ ക്രോസ് ക്ലോസ് റേഞ്ചില്‍നിന്ന് എംബാപ്പെ വലയ്ക്കുള്ളിലാക്കി. ആദ്യം പന്ത് ലഭിച്ചത് കവാനിക്കായിരുന്നു. ഉറുഗ്വെന്‍ താരത്തിന് പന്ത് കണക്ട് ചെയ്യാനായില്ല. ആദ്യ പകുതി തീരുംമുമ്പ് ജോസോ സിമുനോ കവാനിയെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി. ഉറുഗ്വെന്‍ താരം കൃത്യമായി വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ നെയ്മര്‍ നല്ലൊരു അവസരം നഷ്ടമാക്കി. അടുത്ത ഗോള്‍ നേടാന്‍ 83-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. ലസ്റ്റ്ലിഗിന്റെ സ്വന്തം വല കുലുക്കുകയായിരുന്നു. കളി തീരാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ കവാനിയുടെ ഹെഡര്‍ ഗോര്‍ഡനെ കടന്നു.
മാഞ്ചസ്റ്റർ 3, ബാസൽ 0
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 3-0ന് എഫ്സി ബാസലിനെ തോല്‍പ്പിച്ചു. മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രാഫോഡില്നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ യുണൈറ്റഡിന്റെ റൊമേലു ലുക്കാക്കുവും മാര്‍കസ് റഷ്ഫോര്‍ഡും ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടി. പകരക്കാരനായി നേരത്തെ എത്തിയ മൗറോണ് ഫെല്ലേനി 35-ാം മിനിറ്റില്‍ ഹെഡറിലൂടെ ഗോളടിച്ചു. 53-ാം മിനിറ്റില്‍ ലുക്കാക്കുവിന്റെ ഹെഡര്‍ യുണൈറ്റഡിന്റെ ലീഡ് ഉയര്‍ത്തി. പകരക്കാരനായി ഇറങ്ങിയ റഷ്ഫോര്‍ഡ് 84-ാം മിനിറ്റില്‍ ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ആദ്യ ഗോള്‍ നേടി.
ചെൽസിക്കു വൻ ജയം
ലണ്ടന്‍: ചെല്‍സിക്ക് വീമ്പിളക്കാന്‍ പാകത്തില്‍ ഒരു വിജയം കൂടി. ചൊവ്വാഴ്ച ചാമ്പ്യന്‍സ് ലീഗില്‍ അസര്ബൈജാന് ക്ലബ്ബായ ക്വാറാബാഗിനു മേല്‍ ചെല്‍സി ഗോള്‍മഴ പെയ്യിച്ചു. നിശ്ചിത ഇടവേളകളില്‍ ക്വാറാബാഗിന് പ്രഹരങ്ങൾ കിട്ടിക്കൊണ്ടിരുന്നു. പ്രഹരത്തിനുമേല് പ്രഹരമെന്ന വണ്ണം ക്വാറാബാഗിന് ഒരു സെല്ഫ്ഗോള് കൂടിയായപ്പോള്‍ ചെല്‍സിയുടെ വിജയം പൂര്‍ണം. 6-0 എന്ന തികച്ചും ഏകപക്ഷീയമായ വിജയം ചെല്‍സിക്ക് റിക്കാര്‍ഡ് ആവര്‍ത്തനമായി.
കളി തുടങ്ങി അഞ്ചാം മിനിട്ടില്‍ പെഡ്രോയുടെ ആദ്യഗോളോടെയാണ് ചെല്‍സി തേരോട്ടം തുടങ്ങിയത്. മുപ്പതാം മിനിട്ടില്‍ സാപ്പകോസ്റ്റ, അമ്പത്തിയഞ്ചാം മിനിറ്റില്‍ അസ്പിലിക്യുറ്റ, എഴുപത്തൊന്നാം മിനിട്ടില്‍ ബക്കായോകോ, എഴുപത്താറാം മിനിട്ടില്‍ ബാറ്റ്ഷൂയി എന്നിവരും ക്വാറാബാഗിന്റെ വലയിളക്കി. 82-ാം മിനിട്ടിലായിരുന്നു ക്വാറാബാഗിന്റെ മെദ്വെദേവ് സെല്‍ഫ് ഗോളുമായി എത്തിയത്.
അന്റോണിയോ കോന്റെയുടെ ചുണക്കുട്ടികള്‍ കരുതിക്കൂട്ടിയാണ് കളത്തിലിറങ്ങിയത്. താരതമ്യേന ദുര്‍ബലരായ ക്വാറാബാഗിനെ പോലും നിസാരമായി കണക്കാക്കാത്ത സമീപനമായിരുന്നു ടീമിന്റേത്.
പെഡ്രോയുടെ അര്‍പ്പണബോധത്തോടെയുള്ള പരിശ്രമം അഞ്ചാം മിനിട്ടില്‍ തന്നെ ചെല്‍സിക്ക് മേല്‍ക്കൈ നല്കി. സപ്പകോസ്റ്റ , ചെല്‍സിക്കു വേണ്ടി നേടുന്ന ആദ്യഗോള്‍ കൂടിയാണിത്. ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ബക്കായോകോവിന്റെയും ആദ്യ ചെല്‍സി ഗോളായിരുന്നു താരം നേടിയത്. പുതുമുഖങ്ങളെ വച്ചുള്ള കോന്റെയുടെ സാഹസികപരീക്ഷണം വിജയം കണ്ടു.