കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ലോക സീനിയർ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ നിഖിൽ കനേത്കർ ക്വാർട്ടർ ഫൈനലിൽ കടന്നു. 35 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിലെ പ്രീക്വാർട്ടറിൽ സ്വിറ്റ്സർലൻഡിന്റെ ഒളിവർ കോളിനെയാണു നിഖിൽ തോൽപ്പിച്ചത്. സ്കോർ: 21-17, 21-18. ക്വാർട്ടർ ഫൈനലിൽ ജർമനിയുടെ ഹെൻഡ്രിക് വെസ്റ്റെർമേയറാണു നിഖിലിന്റെ എതിരാളി. 2004ലെ ഒളിന്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത നിഖിൽ ഏഴു വർഷത്തിനുശേഷമാണ് അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കുന്നത്.
ഇതേ വിഭാഗത്തിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ അബിൻ ശ്യാം ഗുപ്ത ഹംഗറിയുടെ ക്രിസ്റ്റോഫ് ഹൊർവാത്തിനെ 21-18, 21-19 എന്ന സ്കോറിന് തോൽപ്പിച്ചു. അടുത്ത റൗണ്ടിൽ ടോപ് സീഡും നിലവിലെ ചാന്പ്യനുമായ റഷ്യയുടെ സ്റ്റാൻസ്ലാവ് പുകോവാണ് എബിൻ ശ്യാമിന്റെ എതിരാളി.
ഇതേ വിഭാഗത്തിലെ മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ അബിൻ ശ്യാം ഗുപ്ത ഹംഗറിയുടെ ക്രിസ്റ്റോഫ് ഹൊർവാത്തിനെ 21-18, 21-19 എന്ന സ്കോറിന് തോൽപ്പിച്ചു. അടുത്ത റൗണ്ടിൽ ടോപ് സീഡും നിലവിലെ ചാന്പ്യനുമായ റഷ്യയുടെ സ്റ്റാൻസ്ലാവ് പുകോവാണ് എബിൻ ശ്യാമിന്റെ എതിരാളി.