കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനായി സ്റ്റേഡിയങ്ങൾ കൈമാറുമെന്നു പ്രഖ്യാപിച്ചിരുന്ന ദിവസത്തിലേക്കു രണ്ടു ദിനം മാത്രം ശേഷിക്കെ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ലോക കപ്പിന്റെ പരിശീലന വേദിയായ ഗ്രൗണ്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
എന്നാൽ, മൈതാനത്തിലെ ടർഫ് (പുൽത്തകിടി) മാത്രമാണു ഇതിനോടകം പൂർണമായും സജ്ജമായിട്ടുള്ളത്. പവലിയന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പണികൾ നടക്കുകയാണ്. ഏറെ മോശമായ അവസ്ഥയിലായിരുന്ന ഗ്രൗണ്ട് ഇപ്പോൾ മികച്ച നിലവാരത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നേരിട്ടു നിർമാണ പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിച്ച ഏക പരിശീലന മൈതാനമാണു മഹാരാജാസ്. 2.95 കോടി രൂപയാണു വിവിധ പ്രവൃത്തികൾക്കായി അനുവദിച്ചത്. സംസ്ഥാനത്തെ ആദ്യ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടുന്ന സ്റ്റേഡിയം മാസങ്ങൾക്കു മുൻപു വരെ സിന്തറ്റിക് ട്രാക്ക് ഒഴികെയുള്ള പ്രദേശങ്ങൾ കാടുപിടിച്ചു കിടക്കുകയായിരുന്നു.
ലോകകപ്പ് ഒരുങ്ങളുടെ ഭാഗമായി ഫിഫ സംഘത്തിന്റെ ആദ്യ സന്ദർശനവേളയിൽ മഹാരാജാസ് സ്റ്റേഡിയത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ അധികൃതർക്കു സാധിച്ചിട്ടുണ്ട്. ചോർന്നൊലിച്ചിരുന്ന പവലിയന്റെ പുനർനിർമാണം അവസാന ഘട്ടത്തിലാണ്. മേൽക്കൂരയുടെ പണികൾ പൂർത്തിയായി. ടൈൽ പാകലും പെയിന്റിംഗ് ജോലികളും രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകും.
മൈതാനത്തിന്റെ ഇരുവശത്തുമായി നാലു ഫ്ലെഡ്ലിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കളിക്കാർക്ക് പരിശീലന ഇടവേളകളിൽ വിശ്രമിക്കാൻ മൈതാനത്തു പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പവലിയന്റെ താഴ് ഭാഗത്താണു വിശ്രമ സംവിധാനങ്ങളും ശുചിമുറിയും അടക്കമുള്ളവ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ മിനുക്കുപണികൾ നടന്നുവരികയാണ്. ട്രാക്കിന്റെയും പവലിയന്റെയും ഇടയ്ക്കുള്ള ഭാഗം മഴ വെള്ളം കെട്ടിനിന്നു ചെളിയാണ്. ഈ ഭാഗത്തു പുല്ല് പിടിപ്പിക്കാനുള്ള പ്രവൃത്തികൾ നടക്കുകയാണ്.
മഹാരാജാസ് സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്കരണ ജോലികൾ ആരംഭിച്ചു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള പാതയിൽ ടൈൽ പാകൽ തുടങ്ങി.
സ്റ്റേഡിയം 15ന് തന്നെ സജ്ജമാക്കി നൽകുമെന്നു ഫിഫ അണ്ടർ 17 ലോക കപ്പിന്റെ നോഡൽ ഓഫീസർ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. കളിക്കളം പൂർണമായി തയാറായെന്നും ഒരുക്കങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്നും മിനുക്കു പണികൾ രണ്ടു ദിവസങ്ങൾ കൂടി നീണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1960ൽ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കും 2009ൽ ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനും മഹാരാജാസ് സ്റ്റേഡിയം വേദിയായിരുന്നു.
എന്നാൽ, മൈതാനത്തിലെ ടർഫ് (പുൽത്തകിടി) മാത്രമാണു ഇതിനോടകം പൂർണമായും സജ്ജമായിട്ടുള്ളത്. പവലിയന്റെയും അനുബന്ധ സൗകര്യങ്ങളുടെയും പണികൾ നടക്കുകയാണ്. ഏറെ മോശമായ അവസ്ഥയിലായിരുന്ന ഗ്രൗണ്ട് ഇപ്പോൾ മികച്ച നിലവാരത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാർ നേരിട്ടു നിർമാണ പ്രവർത്തനങ്ങൾക്കു ഫണ്ട് അനുവദിച്ച ഏക പരിശീലന മൈതാനമാണു മഹാരാജാസ്. 2.95 കോടി രൂപയാണു വിവിധ പ്രവൃത്തികൾക്കായി അനുവദിച്ചത്. സംസ്ഥാനത്തെ ആദ്യ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടുന്ന സ്റ്റേഡിയം മാസങ്ങൾക്കു മുൻപു വരെ സിന്തറ്റിക് ട്രാക്ക് ഒഴികെയുള്ള പ്രദേശങ്ങൾ കാടുപിടിച്ചു കിടക്കുകയായിരുന്നു.
ലോകകപ്പ് ഒരുങ്ങളുടെ ഭാഗമായി ഫിഫ സംഘത്തിന്റെ ആദ്യ സന്ദർശനവേളയിൽ മഹാരാജാസ് സ്റ്റേഡിയത്തിനെതിരെ ഏറെ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, അത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാൻ അധികൃതർക്കു സാധിച്ചിട്ടുണ്ട്. ചോർന്നൊലിച്ചിരുന്ന പവലിയന്റെ പുനർനിർമാണം അവസാന ഘട്ടത്തിലാണ്. മേൽക്കൂരയുടെ പണികൾ പൂർത്തിയായി. ടൈൽ പാകലും പെയിന്റിംഗ് ജോലികളും രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകും.
മൈതാനത്തിന്റെ ഇരുവശത്തുമായി നാലു ഫ്ലെഡ്ലിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കളിക്കാർക്ക് പരിശീലന ഇടവേളകളിൽ വിശ്രമിക്കാൻ മൈതാനത്തു പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പവലിയന്റെ താഴ് ഭാഗത്താണു വിശ്രമ സംവിധാനങ്ങളും ശുചിമുറിയും അടക്കമുള്ളവ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ മിനുക്കുപണികൾ നടന്നുവരികയാണ്. ട്രാക്കിന്റെയും പവലിയന്റെയും ഇടയ്ക്കുള്ള ഭാഗം മഴ വെള്ളം കെട്ടിനിന്നു ചെളിയാണ്. ഈ ഭാഗത്തു പുല്ല് പിടിപ്പിക്കാനുള്ള പ്രവൃത്തികൾ നടക്കുകയാണ്.
മഹാരാജാസ് സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്കരണ ജോലികൾ ആരംഭിച്ചു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനുള്ള പാതയിൽ ടൈൽ പാകൽ തുടങ്ങി.
സ്റ്റേഡിയം 15ന് തന്നെ സജ്ജമാക്കി നൽകുമെന്നു ഫിഫ അണ്ടർ 17 ലോക കപ്പിന്റെ നോഡൽ ഓഫീസർ എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. കളിക്കളം പൂർണമായി തയാറായെന്നും ഒരുക്കങ്ങളിൽ പൂർണ തൃപ്തിയുണ്ടെന്നും മിനുക്കു പണികൾ രണ്ടു ദിവസങ്ങൾ കൂടി നീണ്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1960ൽ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കും 2009ൽ ദേശീയ സ്കൂൾ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിനും മഹാരാജാസ് സ്റ്റേഡിയം വേദിയായിരുന്നു.