മഡ്രിഡ്: സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയന്‍ ഗവണ്മെന്റ് ഒക്ടോബര്‍ ഒന്നിന് നടത്തുന്ന ജനഹിത പരിശോധനയ്ക്ക് യുഎസ് ഓപ്പൺ ടെന്നീസ് വിജയി റാഫേല്‍ നദാലിന്റെ വിമര്‍ശനം. നടപടി സ്പാനിഷ് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് താരത്തിന്റെ വാദം. ഒക്ടോബര്‍ ഒന്നിന് സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച തനിക്ക് വ്യക്തതയില്ല. പക്ഷേ എല്ലാവരും നിയമം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് തന്റെ അഭിപ്രായം എന്നും താരം പറഞ്ഞു.
ഞായറാഴ്ച അവസാനിച്ച യു എസ് ഓപ്പണ്‍ നേടിയതോടെ, ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന വേളയിലാണ് നദാലിന്റെ വിമര്‍ശനം. കാറ്റലോണിയയുടെ ഭാഗമായ ബാലെറിക് ദ്വീപിലാണ് നദാല്‍ വളര്‍ന്നത്. കാറ്റലന്സുമായി വളരെ അടുപ്പമുള്ളപ്പോഴും താനൊരു സ്പാനിഷ് ആണ്. കാറ്റലോണിയയില്ലാത്ത സ്പെയിന് തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നും രണ്ടും പരസ്പര പൂരകങ്ങളാണെന്നും നദാല്‍ പറഞ്ഞു.
ഞായറാഴ്ച അവസാനിച്ച യു എസ് ഓപ്പണ്‍ നേടിയതോടെ, ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന വേളയിലാണ് നദാലിന്റെ വിമര്‍ശനം. കാറ്റലോണിയയുടെ ഭാഗമായ ബാലെറിക് ദ്വീപിലാണ് നദാല്‍ വളര്‍ന്നത്. കാറ്റലന്സുമായി വളരെ അടുപ്പമുള്ളപ്പോഴും താനൊരു സ്പാനിഷ് ആണ്. കാറ്റലോണിയയില്ലാത്ത സ്പെയിന് തനിക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നും രണ്ടും പരസ്പര പൂരകങ്ങളാണെന്നും നദാല്‍ പറഞ്ഞു.