കൊച്ചി: ഫിഫ അണ്ടർ 17 ലോക കപ്പിന്റെ പരിശീലന വേദിയായ മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തുന്നവരെ വരവേൽക്കുക ചുണ്ടൻ വള്ളത്തിന്റെ ദൃശ്യഭംഗിയാണ്.
സ്റ്റേഡിയത്തിന്റെ ഗാലറിയിലെ പടവുകളിലാണ് ചുണ്ടൻ വള്ളം വരച്ചിരിക്കുന്നത്. എംജി റോഡ് സന്ദർശിക്കുന്പോൾ പടവുകളിലെ ചിത്രം സ്റ്റേഡിയത്തിന്റെ സൗന്ദര്യം പതിന്മടങ്ങു വർധിപ്പിക്കുന്നുമുണ്ട്.
നാലു ടീമുകൾ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞാണു ലോക കപ്പിൽ പോരാട്ടം നടക്കുന്നത്. ഇതിൽ ഡി ഗ്രൂപ്പ് മത്സരങ്ങൾക്കാണു കൊച്ചി വേദിയാവുക. ബ്രസീൽ, സ്പെയിൻ, ഉത്തരകൊറിയ, നൈജർ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ഡി. ഇവരിൽ ഏതെങ്കിലും ഒരു ടീമിന്റെ പരിശീലന മൈതാനമാകും മഹാരാജാസ്.
ജർമനിയുടെ മത്സരത്തിനും കൊച്ചി വേദിയാകും. കലൂർ സ്റ്റേഡിയവും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വരുന്നതിനു മുൻപ് കേരളത്തിലെ ഏറ്റവും മികച്ച കളി മൈതാനമായി അറിയപ്പെട്ടിരുന്നതാണു മഹാരാജാസ് കോളജ് ഗ്രൗണ്ട്.
സ്റ്റേഡിയത്തിന്റെ ഗാലറിയിലെ പടവുകളിലാണ് ചുണ്ടൻ വള്ളം വരച്ചിരിക്കുന്നത്. എംജി റോഡ് സന്ദർശിക്കുന്പോൾ പടവുകളിലെ ചിത്രം സ്റ്റേഡിയത്തിന്റെ സൗന്ദര്യം പതിന്മടങ്ങു വർധിപ്പിക്കുന്നുമുണ്ട്.
നാലു ടീമുകൾ വീതമുള്ള ഗ്രൂപ്പുകളായി തിരിഞ്ഞാണു ലോക കപ്പിൽ പോരാട്ടം നടക്കുന്നത്. ഇതിൽ ഡി ഗ്രൂപ്പ് മത്സരങ്ങൾക്കാണു കൊച്ചി വേദിയാവുക. ബ്രസീൽ, സ്പെയിൻ, ഉത്തരകൊറിയ, നൈജർ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ഡി. ഇവരിൽ ഏതെങ്കിലും ഒരു ടീമിന്റെ പരിശീലന മൈതാനമാകും മഹാരാജാസ്.
ജർമനിയുടെ മത്സരത്തിനും കൊച്ചി വേദിയാകും. കലൂർ സ്റ്റേഡിയവും തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയവും വരുന്നതിനു മുൻപ് കേരളത്തിലെ ഏറ്റവും മികച്ച കളി മൈതാനമായി അറിയപ്പെട്ടിരുന്നതാണു മഹാരാജാസ് കോളജ് ഗ്രൗണ്ട്.