തിരുവനന്തപുരം: ഒടുവിൽ സംസ്ഥാന കായിക മന്ത്രാലയവും പരോക്ഷമായി സമ്മതിച്ചു, കേരളാ സ്പോർട്സ് കൗണ്‍സിലിന്റെ പ്രവർത്തനം പരാജയമാണെന്ന്. പുതിയ സർക്കാർ അധികാരമേറ്റ് ഒരു വർഷം പിന്നിട്ടിട്ടും സ്പോർട്സ് കൗണ്‍സിലിന്റെ പ്രവർത്തനങ്ങളിൽ വേണ്ടത്ര മികവില്ലെന്നാണു സംസ്ഥാന കായിക മന്ത്രാലയത്തിലെ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. ഇത്തരമൊരു സാഹചര്യത്തിൽ സ്പോർട്സ് കൗണ്‍സിലിൽ ചില തിരുത്തൽ നടപടികൾ വൈകാതെ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പ്രഖ്യാപനമല്ലാതെ പ്രവർത്തനങ്ങൾ ഒന്നും കൗണ്‍സിലിൽ നടക്കുന്നില്ലെന്ന പരാതി ഉയർന്നു കഴിഞ്ഞിട്ട് മാസങ്ങളായി.
ഓപ്പറേഷൻ ഒളിമ്പിയ, ടോട്ടൽ ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാം തുടങ്ങിയവയെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമാണുള്ളത്. സംസ്ഥാനത്ത് സ്പോർട്സ് കൗണ്‍സിലിന്റെയും സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സിന്റെയും പ്രവർത്തനം ഏകോപനമില്ലാത്തതിനാൽ കായികമേഖലയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി നിയമസഭാ സമിതി കഴിഞ്ഞ മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും സ്പോർട്സ് കൗണ്‍സിലിൽ ചില അഴിച്ചു പണികൾ ഉണ്ടാവുക.
നിലവിലുളള വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടനുമായുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നതാണ്. നിരവധി തലങ്ങളിലുള്ള ഇടപെടലിനെ തുടർന്നാണു വൈസ് പ്രസിഡന്റും അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളും തമ്മിലുളള അഭിപ്രായ വ്യത്യാസം താത്കാലികമായി ശമിപ്പിച്ചത്.
സ്പോർട്സ് കൗണ്‍സിലിലെ നിയമനങ്ങൾ സംബന്ധിച്ച് നിയമസഭാ സമിതി തന്നെ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ കായിക രംഗത്തെ പ്രധാന സ്കൂളായ ജി.വി. രാജ സ്കൂളിനെ രാജ്യാന്തര നിലവാരത്തിലുള്ള സ്പോർട്സ് സ്കൂളാക്കി മാറ്റണമെന്ന പ്രഖ്യാപനമുണ്ടെങ്കിലും വർഷങ്ങളായിട്ടും സ്പോർട്സ് കൗണ്‍സിൽ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ സർക്കാർ തലത്തിൽ വ്യാപക പ്രതിഷേധവും ഉടലെടുത്തു.
കൗണ്‍സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ സംബന്ധിച്ചുള്ള പരാതികൾ കൃത്യമായി പരിഹരിക്കുന്നതിന് കൗണ്‍സിലിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വിവിധ കായിക ഇനങ്ങൾ സംബന്ധിച്ച് അംഗീകാരമുളള അസോസിയേഷനുകൾ ഏതെന്നു കണ്ടെത്തുന്നതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ലെന്നുള്ളതും ഏറെ വിമർശനത്തിനിടയായിട്ടുണ്ട്.
കേന്ദ്ര- സംസ്ഥാന കായിക മന്ത്രാലയങ്ങളിൽ നിന്നുൾപ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിക്കേണ്ട പ്രധാന ഏജൻസിയുടെ പ്രവർത്തനം മന്ദഗതിയിലാവുന്നത് കായികതാരങ്ങൾക്ക് തന്നെ ഏറെ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന സാഹചര്യത്തിലാണ് സർക്കാർ തലത്തിൽ സ്പോർട്സ് കൗണ്‍സിലിൽ ചില നടപടികൾക്കായുള്ള നീക്കങ്ങൾ നടത്തുന്നത്.
തോമസ് വർഗീസ്
ഓപ്പറേഷൻ ഒളിമ്പിയ, ടോട്ടൽ ഫിസിക്കൽ ഫിറ്റ്നസ് പ്രോഗ്രാം തുടങ്ങിയവയെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമാണുള്ളത്. സംസ്ഥാനത്ത് സ്പോർട്സ് കൗണ്‍സിലിന്റെയും സ്പോർട്സ് ആൻഡ് യൂത്ത് അഫേഴ്സിന്റെയും പ്രവർത്തനം ഏകോപനമില്ലാത്തതിനാൽ കായികമേഖലയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി നിയമസഭാ സമിതി കഴിഞ്ഞ മാസം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാവും സ്പോർട്സ് കൗണ്‍സിലിൽ ചില അഴിച്ചു പണികൾ ഉണ്ടാവുക.
നിലവിലുളള വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടനുമായുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തുവന്നതാണ്. നിരവധി തലങ്ങളിലുള്ള ഇടപെടലിനെ തുടർന്നാണു വൈസ് പ്രസിഡന്റും അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങളും തമ്മിലുളള അഭിപ്രായ വ്യത്യാസം താത്കാലികമായി ശമിപ്പിച്ചത്.
സ്പോർട്സ് കൗണ്‍സിലിലെ നിയമനങ്ങൾ സംബന്ധിച്ച് നിയമസഭാ സമിതി തന്നെ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ കായിക രംഗത്തെ പ്രധാന സ്കൂളായ ജി.വി. രാജ സ്കൂളിനെ രാജ്യാന്തര നിലവാരത്തിലുള്ള സ്പോർട്സ് സ്കൂളാക്കി മാറ്റണമെന്ന പ്രഖ്യാപനമുണ്ടെങ്കിലും വർഷങ്ങളായിട്ടും സ്പോർട്സ് കൗണ്‍സിൽ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിൽ സർക്കാർ തലത്തിൽ വ്യാപക പ്രതിഷേധവും ഉടലെടുത്തു.
കൗണ്‍സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ സംബന്ധിച്ചുള്ള പരാതികൾ കൃത്യമായി പരിഹരിക്കുന്നതിന് കൗണ്‍സിലിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വിവിധ കായിക ഇനങ്ങൾ സംബന്ധിച്ച് അംഗീകാരമുളള അസോസിയേഷനുകൾ ഏതെന്നു കണ്ടെത്തുന്നതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ലെന്നുള്ളതും ഏറെ വിമർശനത്തിനിടയായിട്ടുണ്ട്.
കേന്ദ്ര- സംസ്ഥാന കായിക മന്ത്രാലയങ്ങളിൽ നിന്നുൾപ്പെടെയുള്ള കോടിക്കണക്കിന് രൂപയുടെ ഫണ്ട് വിനിയോഗിക്കേണ്ട പ്രധാന ഏജൻസിയുടെ പ്രവർത്തനം മന്ദഗതിയിലാവുന്നത് കായികതാരങ്ങൾക്ക് തന്നെ ഏറെ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന സാഹചര്യത്തിലാണ് സർക്കാർ തലത്തിൽ സ്പോർട്സ് കൗണ്‍സിലിൽ ചില നടപടികൾക്കായുള്ള നീക്കങ്ങൾ നടത്തുന്നത്.
തോമസ് വർഗീസ്