തിരുവനന്തപുരം: ആദ്യദിനം ‘പാസഞ്ചറായി’ മെഡൽ വേട്ട തുടങ്ങി,അവസാന ദിവസം മെഡൽവേട്ടയ്ക്ക് ‘എക്സ്പ്രസി ന്റെ’ വേഗം. ഇതു പാലക്കാടിന്റെ മെഡൽവേട്ടയുടെ താരതമ്യം.
പാലക്കാടിന്റെ കുട്ടികൾ അനന്തപുരിയിൽ ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം നടത്തി 61-ാമത് സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റ് കിരീടം സ്വന്തമാക്കി. ആദ്യ ദിനത്തിൽ പിന്നിലായിരുന്ന പാലക്കാടൻ താരങ്ങൾ അവസാന രണ്ടു ദിനങ്ങളിൽ നടത്തിയ അത്യുഗ്രൻ പോരാട്ടമാണു കായിക കിരീടം പാലക്കാട്ടേക്ക് എത്തിക്കാൻ ഇടയാക്കിയത്.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കിരീടത്തിനായി പാലക്കാടും എറണാകുളവും കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്. 24 സ്വർണവും 25 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 522 പോയിന്റോടെ പാലക്കാട് കിരീടത്തിൽ മുത്തമിട്ടപ്പോൾ റണ്ണേഴ്സ് അപ്പായ എറണാകുളത്തിന്റെ സന്പാദ്യം 27 സ്വർണവും 23 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 508.5 പോയിന്റ്. ആദ്യദിനത്തിൽ വൻ കുതിപ്പ് നടത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന തിരുവനന്തപുരം മീറ്റിന് കൊടിയിറങ്ങിയപ്പോൾ 430 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഇടംപിടിച്ചത്.
മീറ്റിൽ ഏറ്റവും കൂടുതൽ റിക്കാർഡുകൾ പിറന്നത് ഇന്നലെയായിരുന്നു. എട്ടു റിക്കാർഡുകൾക്കാണു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മീറ്റിന്റെ കൊട്ടിക്കലാശ ദിവസം സാക്ഷ്യം വഹിച്ചത്. 18-ൽ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജംപിൽ 1.71 മീറ്റർ ഉയരം താണ്ടി ഗായത്രി ശിവകുമാർ റിക്കാർഡ് നേട്ടത്തിന് അർഹയായി. കൊല്ലത്തിന്റെ പി.ഒ സയന 20 -ൽ താഴെ പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഒരു മിനിറ്റ് 1.02 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൽ പഴങ്കഥയായത് പാലക്കാടിന്റെ വി.വി. ജിഷ 2014-ൽ സ്ഥാപിച്ച ഒരു മിനിറ്റ് 2.61 സെക്കൻഡ് എന്ന സമയം.
14-ൽ താഴെ ആണ്‍കുട്ടികളുടെ ഹൈജംപിൽ പത്തനംതിട്ടയുടെ ഭരത് രാജ് 1.76 മീറ്റർ ഉയരം ചാടി റിക്കാർഡിന് അർഹനായപ്പോൾ തിരുത്തപ്പെട്ടത് പാലക്കാടിന്റെ പി.ഷംനാസ് 2011 ൽ സ്ഥാപിച്ച 1.75 മീറ്റർ എന്ന ഉയരം.
18 വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററിൽ എറണാകുളത്തിന്റെ മുഹമ്മദ് ജാബിർ ഒരു മിനിറ്റ് 59.61 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ തൊട്ടപ്പോൾ വഴിമാറിയത് 2015ൽ എറണാകുളത്തിന്റെ തന്നെ അഭിഷേക് മാത്യു സ്ഥാപിച്ച് ഒരു മിനിറ്റ് 59.62 സെക്കൻഡ് എന്ന സമയം. ഇതേ പ്രായ വിഭാഗത്തിൽ ആണ്‍കുട്ടികളുടെ 200 മീറ്ററിൽ എറണാകുളത്തിന്റെ ടി.വി. അഖിൽ 22.08 സെക്കഡിൽ ഓടിയെത്തിയപ്പോൾ വഴിമാറിയത് 2014-ൽ ഇതേ ജില്ലക്കാരനായ ജോസഫ് ജോ സ്ഥാപിച്ച 22.10 സെക്കൻഡ് എന്ന സമയം.
18-ൽ താഴെയുള്ള ആണ്‍കുട്ടികളുടെ ഡെക്കാത്തലനിൽ തിരുവനന്തപുരത്തിന്റെ കെ.ആർ. ഗോകുൽ 6013 പോയിന്റോടെ റിക്കാർഡിന് അവകാശിയായി. 2015-ൽ ഭരത് കരിം സ്ഥാപിച്ച 5583 പോയിന്റ് എന്ന റിക്കാർഡാണ് തിരുത്തപ്പെട്ടത്. 20 -ൽ താഴെയുളള ആണ്‍കുട്ടികളുടെ 5000 മീറ്ററിൽ 15 മിനിറ്റ് 10.65 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശൻ മറികടന്നത് 2008-ൽ വയനാടിന്റെ ആർ. രാജേഷ് സ്ഥാപിച്ച 15 മിനിറ്റ് 13.60 സെക്കൻഡ് എന്ന സമയം. ഇതേ പ്രായ വിഭാഗത്തിൽ 4-400 മീറ്റർ റിലേയിൽ തിരുവനന്തപുരത്തിന്റെ ആണ്‍കുട്ടികൾ മൂന്നു മിനിറ്റ് 19.23 സെക്കൻഡിലോടിയെത്തി മീറ്റിലെ അവസാന ഇനത്തിൽ റിക്കാർഡിനും അർഹരായി. മൂന്നു ദിവസങ്ങളിലായി ആകെ 20 റിക്കാർഡുകൾ കുറിക്കപ്പെട്ടു.
വിവിധ വിഭാഗങ്ങളിലെ ചാന്പ്യൻ ജില്ലകൾ
14-ൽ താഴെ പെണ്‍കുട്ടികളിൽ ഒരു സ്വർണം ഒരു വെള്ളി രണ്ടു വെങ്കലം എന്നിവ ഉൾപ്പെടെ 28.5 പോയിന്റോടെ പാലക്കാട് ചാന്പ്യൻമാരായി. കോട്ടയമാണ് രണ്ടാം സ്ഥാനത്ത്.
16-ൽ താഴെയുള്ളവരിൽ നാലു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 67 പോയിന്റുമായി എറണാകുളത്തിന്റെ പെണ്‍പട ഒന്നാമതും പാലക്കാട് രണ്ടാമതുമെത്തി. 18-ൽ താഴെയുള്ള പെണ്‍കുട്ടികളിൽ ആറു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 107 പോയിന്റുമായി പാലക്കാട് ചാന്പ്യൻ ആയപ്പോൾ എറണാകുളം റണ്ണേഴ്സ് അപ്പായി. 20-ൽ താഴെയുള്ള പെണ്‍കുട്ടികളിൽ ആറു സ്വർണവും 10 വെള്ളിയും ഏഴു വെങ്കലവുമായി 151 പോയിന്റോടെ കോട്ടയം ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാമതെത്തിയ എറണാകുളത്തിന്റെ സന്പാദ്യം രണ്ടു സ്വർണവും നാലു വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 93 പോയിന്റ്.
14-ൽ താഴെയുള്ള ആണ്‍കുട്ടികളിൽ രണ്ടുവെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 28 പോയിന്റോടെ പാലക്കാട് ഒന്നാമതും ഒരു സ്വർണം ഒരു വെള്ളി,ഒരു വെങ്കലം എന്നിങ്ങനെ 24 പോയിന്റുമായി തൃശൂർ രണ്ടാമതുമെത്തി. 16-ൽ താഴെയുള്ളവരിൽ 74 പോയിന്റോടെ ഒന്നാമതെത്തിയ തിരുവനന്തപുരത്തിന്റെ സന്പാദ്യം മൂന്നു സ്വർണം നാലു വെളളി, നാലു വെങ്കലം എന്നിവയാണ്. റണ്ണേഴ്സ് അപ്പായ പാലക്കാട് അഞ്ചു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലും ഉൾപ്പെടെ 67 പോയിന്റുകൾ നേടി.
18-ൽ താഴെയുള്ളവരിൽ നാലു സ്വർണം, ആറു വെള്ളി, ഏഴു വെങ്കലം ഉൾപ്പെടെ 105 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതും എട്ടു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 99 പോയിന്റോടെ എറണാകുളം രണ്ടാമതും എത്തി.
20-ൽ താഴെയുള്ള ആണ്‍കുട്ടികളിൽ ചാന്പ്യൻമാരായ എറണാകുളത്തിന്റെ സന്പാദ്യം അഞ്ചു സ്വർണം, ഒൻപത് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 131 പോയിന്റ്. രണ്ടാമതെത്തിയ തൃശൂരിന്റെ നേട്ടം അഞ്ചു സ്വർണം ആറു വെള്ളി, രണ്ടു വെങ്കലം ഉൾപ്പെട 87 പോയിന്റ്.
തോമസ് വർഗീസ്
പാലക്കാടിന്റെ കുട്ടികൾ അനന്തപുരിയിൽ ട്രാക്കിലും ഫീൽഡിലും മിന്നും പ്രകടനം നടത്തി 61-ാമത് സംസ്ഥാന ജൂണിയർ അത്ലറ്റിക് മീറ്റ് കിരീടം സ്വന്തമാക്കി. ആദ്യ ദിനത്തിൽ പിന്നിലായിരുന്ന പാലക്കാടൻ താരങ്ങൾ അവസാന രണ്ടു ദിനങ്ങളിൽ നടത്തിയ അത്യുഗ്രൻ പോരാട്ടമാണു കായിക കിരീടം പാലക്കാട്ടേക്ക് എത്തിക്കാൻ ഇടയാക്കിയത്.
മീറ്റിന്റെ അവസാന ദിനമായ ഇന്നലെ കിരീടത്തിനായി പാലക്കാടും എറണാകുളവും കടുത്ത പോരാട്ടമാണ് കാഴ്ചവച്ചത്. 24 സ്വർണവും 25 വെള്ളിയും 26 വെങ്കലവും ഉൾപ്പെടെ 522 പോയിന്റോടെ പാലക്കാട് കിരീടത്തിൽ മുത്തമിട്ടപ്പോൾ റണ്ണേഴ്സ് അപ്പായ എറണാകുളത്തിന്റെ സന്പാദ്യം 27 സ്വർണവും 23 വെള്ളിയും 25 വെങ്കലവും ഉൾപ്പെടെ 508.5 പോയിന്റ്. ആദ്യദിനത്തിൽ വൻ കുതിപ്പ് നടത്തി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിന്ന തിരുവനന്തപുരം മീറ്റിന് കൊടിയിറങ്ങിയപ്പോൾ 430 പോയിന്റോടെ പട്ടികയിൽ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഇടംപിടിച്ചത്.
മീറ്റിൽ ഏറ്റവും കൂടുതൽ റിക്കാർഡുകൾ പിറന്നത് ഇന്നലെയായിരുന്നു. എട്ടു റിക്കാർഡുകൾക്കാണു ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം മീറ്റിന്റെ കൊട്ടിക്കലാശ ദിവസം സാക്ഷ്യം വഹിച്ചത്. 18-ൽ താഴെയുള്ള പെണ്‍കുട്ടികളുടെ ഹൈജംപിൽ 1.71 മീറ്റർ ഉയരം താണ്ടി ഗായത്രി ശിവകുമാർ റിക്കാർഡ് നേട്ടത്തിന് അർഹയായി. കൊല്ലത്തിന്റെ പി.ഒ സയന 20 -ൽ താഴെ പെണ്‍കുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ ഒരു മിനിറ്റ് 1.02 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൽ പഴങ്കഥയായത് പാലക്കാടിന്റെ വി.വി. ജിഷ 2014-ൽ സ്ഥാപിച്ച ഒരു മിനിറ്റ് 2.61 സെക്കൻഡ് എന്ന സമയം.
14-ൽ താഴെ ആണ്‍കുട്ടികളുടെ ഹൈജംപിൽ പത്തനംതിട്ടയുടെ ഭരത് രാജ് 1.76 മീറ്റർ ഉയരം ചാടി റിക്കാർഡിന് അർഹനായപ്പോൾ തിരുത്തപ്പെട്ടത് പാലക്കാടിന്റെ പി.ഷംനാസ് 2011 ൽ സ്ഥാപിച്ച 1.75 മീറ്റർ എന്ന ഉയരം.
18 വയസിൽ താഴെയുള്ള ആണ്‍കുട്ടികളുടെ 800 മീറ്ററിൽ എറണാകുളത്തിന്റെ മുഹമ്മദ് ജാബിർ ഒരു മിനിറ്റ് 59.61 സെക്കൻഡിൽ ഫിനിഷിംഗ് ലൈൻ തൊട്ടപ്പോൾ വഴിമാറിയത് 2015ൽ എറണാകുളത്തിന്റെ തന്നെ അഭിഷേക് മാത്യു സ്ഥാപിച്ച് ഒരു മിനിറ്റ് 59.62 സെക്കൻഡ് എന്ന സമയം. ഇതേ പ്രായ വിഭാഗത്തിൽ ആണ്‍കുട്ടികളുടെ 200 മീറ്ററിൽ എറണാകുളത്തിന്റെ ടി.വി. അഖിൽ 22.08 സെക്കഡിൽ ഓടിയെത്തിയപ്പോൾ വഴിമാറിയത് 2014-ൽ ഇതേ ജില്ലക്കാരനായ ജോസഫ് ജോ സ്ഥാപിച്ച 22.10 സെക്കൻഡ് എന്ന സമയം.
18-ൽ താഴെയുള്ള ആണ്‍കുട്ടികളുടെ ഡെക്കാത്തലനിൽ തിരുവനന്തപുരത്തിന്റെ കെ.ആർ. ഗോകുൽ 6013 പോയിന്റോടെ റിക്കാർഡിന് അവകാശിയായി. 2015-ൽ ഭരത് കരിം സ്ഥാപിച്ച 5583 പോയിന്റ് എന്ന റിക്കാർഡാണ് തിരുത്തപ്പെട്ടത്. 20 -ൽ താഴെയുളള ആണ്‍കുട്ടികളുടെ 5000 മീറ്ററിൽ 15 മിനിറ്റ് 10.65 സെക്കൻഡിൽ ഓടിയെത്തിയ തിരുവനന്തപുരത്തിന്റെ അഭിനന്ദ് സുന്ദരേശൻ മറികടന്നത് 2008-ൽ വയനാടിന്റെ ആർ. രാജേഷ് സ്ഥാപിച്ച 15 മിനിറ്റ് 13.60 സെക്കൻഡ് എന്ന സമയം. ഇതേ പ്രായ വിഭാഗത്തിൽ 4-400 മീറ്റർ റിലേയിൽ തിരുവനന്തപുരത്തിന്റെ ആണ്‍കുട്ടികൾ മൂന്നു മിനിറ്റ് 19.23 സെക്കൻഡിലോടിയെത്തി മീറ്റിലെ അവസാന ഇനത്തിൽ റിക്കാർഡിനും അർഹരായി. മൂന്നു ദിവസങ്ങളിലായി ആകെ 20 റിക്കാർഡുകൾ കുറിക്കപ്പെട്ടു.
വിവിധ വിഭാഗങ്ങളിലെ ചാന്പ്യൻ ജില്ലകൾ
14-ൽ താഴെ പെണ്‍കുട്ടികളിൽ ഒരു സ്വർണം ഒരു വെള്ളി രണ്ടു വെങ്കലം എന്നിവ ഉൾപ്പെടെ 28.5 പോയിന്റോടെ പാലക്കാട് ചാന്പ്യൻമാരായി. കോട്ടയമാണ് രണ്ടാം സ്ഥാനത്ത്.
16-ൽ താഴെയുള്ളവരിൽ നാലു സ്വർണവും മൂന്നു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 67 പോയിന്റുമായി എറണാകുളത്തിന്റെ പെണ്‍പട ഒന്നാമതും പാലക്കാട് രണ്ടാമതുമെത്തി. 18-ൽ താഴെയുള്ള പെണ്‍കുട്ടികളിൽ ആറു സ്വർണവും മൂന്നു വെള്ളിയും അഞ്ചു വെങ്കലവും ഉൾപ്പെടെ 107 പോയിന്റുമായി പാലക്കാട് ചാന്പ്യൻ ആയപ്പോൾ എറണാകുളം റണ്ണേഴ്സ് അപ്പായി. 20-ൽ താഴെയുള്ള പെണ്‍കുട്ടികളിൽ ആറു സ്വർണവും 10 വെള്ളിയും ഏഴു വെങ്കലവുമായി 151 പോയിന്റോടെ കോട്ടയം ഒന്നാം സ്ഥാനം നേടിയപ്പോൾ രണ്ടാമതെത്തിയ എറണാകുളത്തിന്റെ സന്പാദ്യം രണ്ടു സ്വർണവും നാലു വെള്ളിയും എട്ടു വെങ്കലവും ഉൾപ്പെടെ 93 പോയിന്റ്.
14-ൽ താഴെയുള്ള ആണ്‍കുട്ടികളിൽ രണ്ടുവെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ 28 പോയിന്റോടെ പാലക്കാട് ഒന്നാമതും ഒരു സ്വർണം ഒരു വെള്ളി,ഒരു വെങ്കലം എന്നിങ്ങനെ 24 പോയിന്റുമായി തൃശൂർ രണ്ടാമതുമെത്തി. 16-ൽ താഴെയുള്ളവരിൽ 74 പോയിന്റോടെ ഒന്നാമതെത്തിയ തിരുവനന്തപുരത്തിന്റെ സന്പാദ്യം മൂന്നു സ്വർണം നാലു വെളളി, നാലു വെങ്കലം എന്നിവയാണ്. റണ്ണേഴ്സ് അപ്പായ പാലക്കാട് അഞ്ചു സ്വർണവും മൂന്നു വെള്ളിയും രണ്ടു വെങ്കലും ഉൾപ്പെടെ 67 പോയിന്റുകൾ നേടി.
18-ൽ താഴെയുള്ളവരിൽ നാലു സ്വർണം, ആറു വെള്ളി, ഏഴു വെങ്കലം ഉൾപ്പെടെ 105 പോയിന്റുമായി തിരുവനന്തപുരം ഒന്നാമതും എട്ടു സ്വർണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 99 പോയിന്റോടെ എറണാകുളം രണ്ടാമതും എത്തി.
20-ൽ താഴെയുള്ള ആണ്‍കുട്ടികളിൽ ചാന്പ്യൻമാരായ എറണാകുളത്തിന്റെ സന്പാദ്യം അഞ്ചു സ്വർണം, ഒൻപത് വെള്ളി, ആറ് വെങ്കലം ഉൾപ്പെടെ 131 പോയിന്റ്. രണ്ടാമതെത്തിയ തൃശൂരിന്റെ നേട്ടം അഞ്ചു സ്വർണം ആറു വെള്ളി, രണ്ടു വെങ്കലം ഉൾപ്പെട 87 പോയിന്റ്.
തോമസ് വർഗീസ്