കൊച്ചി: ഫിഫ അണ്ടർ 17 ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ചു സ്റ്റേഡിയം 15ന് മുൻപ് പൂർണ സജ്ജമാകും. ജിസിഡിഎയുടെ ഉടമസ്ഥയിലുള്ള കലൂർ ജവഹർലാൽ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കടകൾ ഒഴിയണമെന്നു നിർദേശം നൽകിയിട്ടുണ്ട്. കളിക്കളത്തിന്റെ നവീകരണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയായി. പെയിന്റിംഗ് പോലുള്ള അവസാനവട്ട മിനുക്കുജോലികൾ മാത്രമാണ് ബാക്കിയുള്ളത്. ഇവ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തീർക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് അധികൃതർ.
ലോകകപ്പ് വേദിയായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ മൈതാനം മൽസരങ്ങൾക്ക് പൂർണസജ്ജമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കാണികൾക്കു പ്രവേശനം അനുവദിച്ചിരിക്കുന്ന ആദ്യ രണ്ടു നിലകൾക്ക് പുറമേ മൂന്നാം നിലയിലെ ഗാലറിയിലും പൂർണമായും കസേരകൾ സ്ഥാപിച്ചുകഴിഞ്ഞു.
കളിക്കാർക്കും ഒഫീഷ്യൽസിനുമുള്ള വിശ്രമമുറികളുടെയും മീഡിയ റൂമിന്റെയും ജോലിയും പൂർത്തികരിച്ചിട്ടുണ്ട്. അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ നിർമാണം വൈകിയാണ് ആരംഭിച്ചതെങ്കിലും അതും ഏറെക്കുറെ പൂർത്തിയായി. സ്റ്റേഡിയത്തിലേക്ക് എത്താനുള്ള അനുബന്ധ റോഡുകളുടെ അറ്റകുറ്റപണികളാണ് ഇനി പ്രധാനമായും പൂർത്തികരിക്കാനുള്ളത്.
സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്കരണം, പെയിന്റിംഗ് ജോലികൾ, സ്റ്റേഡിയത്തിനു ചുറ്റുമുള്ള റിംഗ് റോഡിന്റെ നവീകരണം തുടങ്ങിയവ പുരോഗമിക്കുകയാണ്. പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ പവലിയൻ നവീകരണം അവസാനഘട്ടത്തിലാണ്. തമ്മനം- പുല്ലേപ്പടി റോഡിന്റെ നവീകരണം ആരംഭിച്ചെങ്കിലും രാത്രിയിൽ മാത്രം നടക്കുന്നതിനാൽ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നില്ല.
17.77 കോടി ചെലവിൽ സർക്കാർ പ്രഖ്യാപിച്ച നഗര സൗന്ദര്യവത്കരണപരിപാടികളും മന്ദഗതിയിലാണ്. പ്രധാന വേദി, നാലു പരിശീലന ഗ്രൗണ്ടുകൾ, അനുബന്ധ റോഡുകൾ, പാർക്കിംഗ് സംവിധാനം, ഇരിപ്പിടങ്ങൾ, മഹാരാജാസ് കോളജ് പവിലിയൻ പുനരുദ്ധാരണം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉൾപ്പെടുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഇനിയുള്ള ദിവസങ്ങൾ മാത്രം മതിയാവുമോയെന്നു കായികപ്രേമികൾക്ക് ചെറിയ ആശങ്കയുണ്ട്.
ഒക്ടോബർ ആറു മുതൽ 28 വരെ രാജ്യത്തെ ആറു വേദികളിലായാണ് അണ്ടർ-17 ലോകകപ്പ് മത്സരങ്ങൾ. ചാന്പ്യൻഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്നത്. കരുത്തരായ ബ്രസീൽ, സ്പെയിൻ, കൊറിയ, നൈജർ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾക്കും കൊച്ചി വേദിയൊരുക്കും.
ലോകകപ്പ് വേദിയായ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ മൈതാനം മൽസരങ്ങൾക്ക് പൂർണസജ്ജമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. കാണികൾക്കു പ്രവേശനം അനുവദിച്ചിരിക്കുന്ന ആദ്യ രണ്ടു നിലകൾക്ക് പുറമേ മൂന്നാം നിലയിലെ ഗാലറിയിലും പൂർണമായും കസേരകൾ സ്ഥാപിച്ചുകഴിഞ്ഞു.
കളിക്കാർക്കും ഒഫീഷ്യൽസിനുമുള്ള വിശ്രമമുറികളുടെയും മീഡിയ റൂമിന്റെയും ജോലിയും പൂർത്തികരിച്ചിട്ടുണ്ട്. അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ നിർമാണം വൈകിയാണ് ആരംഭിച്ചതെങ്കിലും അതും ഏറെക്കുറെ പൂർത്തിയായി. സ്റ്റേഡിയത്തിലേക്ക് എത്താനുള്ള അനുബന്ധ റോഡുകളുടെ അറ്റകുറ്റപണികളാണ് ഇനി പ്രധാനമായും പൂർത്തികരിക്കാനുള്ളത്.
സ്റ്റേഡിയത്തിന്റെ സൗന്ദര്യവത്കരണം, പെയിന്റിംഗ് ജോലികൾ, സ്റ്റേഡിയത്തിനു ചുറ്റുമുള്ള റിംഗ് റോഡിന്റെ നവീകരണം തുടങ്ങിയവ പുരോഗമിക്കുകയാണ്. പരിശീലന മൈതാനങ്ങളായ മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ പവലിയൻ നവീകരണം അവസാനഘട്ടത്തിലാണ്. തമ്മനം- പുല്ലേപ്പടി റോഡിന്റെ നവീകരണം ആരംഭിച്ചെങ്കിലും രാത്രിയിൽ മാത്രം നടക്കുന്നതിനാൽ ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നില്ല.
17.77 കോടി ചെലവിൽ സർക്കാർ പ്രഖ്യാപിച്ച നഗര സൗന്ദര്യവത്കരണപരിപാടികളും മന്ദഗതിയിലാണ്. പ്രധാന വേദി, നാലു പരിശീലന ഗ്രൗണ്ടുകൾ, അനുബന്ധ റോഡുകൾ, പാർക്കിംഗ് സംവിധാനം, ഇരിപ്പിടങ്ങൾ, മഹാരാജാസ് കോളജ് പവിലിയൻ പുനരുദ്ധാരണം തുടങ്ങിയ സംവിധാനങ്ങളെല്ലാം ഉൾപ്പെടുന്ന നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഇനിയുള്ള ദിവസങ്ങൾ മാത്രം മതിയാവുമോയെന്നു കായികപ്രേമികൾക്ക് ചെറിയ ആശങ്കയുണ്ട്.
ഒക്ടോബർ ആറു മുതൽ 28 വരെ രാജ്യത്തെ ആറു വേദികളിലായാണ് അണ്ടർ-17 ലോകകപ്പ് മത്സരങ്ങൾ. ചാന്പ്യൻഷിപ്പിലെ ഗ്രൂപ്പ് ഡി മത്സരങ്ങളാണ് കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്നത്. കരുത്തരായ ബ്രസീൽ, സ്പെയിൻ, കൊറിയ, നൈജർ ടീമുകളാണ് ഈ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് മത്സരങ്ങൾക്ക് പുറമെ ഓരോ പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങൾക്കും കൊച്ചി വേദിയൊരുക്കും.