ലണ്ടന്‍: ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന് വെയ്ന്‍ റൂണി രാജ്യാന്തര ഫുട്ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത ലോകകപ്പിനുള്ള ടീമില്‍ തനിക്ക് സ്ഥാനമുണ്ടാകില്ലെന്ന തിരിച്ചറിവാണ് റൂണിയെ വിരമിക്കലിനു പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇംഗ്ലണ്ടിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമാണ് റൂണി. മുപ്പത്തിയൊന്നുകാരനായ റൂണി 119 മത്സരങ്ങളില്‍നിന്ന് 53 ഗോളുകള്‍ സ്വന്തമാക്കി. 14 വര്‍ഷമാണ് റൂണി, ത്രീ ലയണ്‍സ് എന്നറിപ്പെടുന്ന ഇംഗ്ലീഷ് ടീമിനെ സേവിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി ദീര്‍ഘകാലം കളിച്ച റൂണി ഈ സീസണില്‍ എവര്ടണിലേക്കു കൂടുമാറിയിരുന്നു.
ഉടനെതന്നെ മാള്‍ട്ട, സ്ലൊവാക്യ എന്നീ ടീമുകള്‍ക്കെതിരായുള്ള മത്സരത്തില്‍ പരിശീലകന് ഗാരെത് സൗത്ത് ഗേറ്റ് തന്നെ ഉള്‍പ്പെടുത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും താന്‍ വിരമിക്കുകയാണെന്ന് റൂണി പ്രസ്താവനയില്‍ അറിയിച്ചു.
“വളരെ വിഷമമേറിയ തീരുമാനമാണ് ഇത്. കുടുംബവുമായി വളരെയധികം ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്നത് എക്കാലവും എനിക്ക് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഈ ടീമിന്റെ നായകനായത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. തന്നോടു സഹകരിച്ച എല്ലാ കളിക്കാരോടും നന്ദി. വിരമിക്കാന്‍ ഇതാണ് ഏറ്റവും നല്ല സമയം, ഇംഗ്ലീഷ് ടീമിന്റെ ഏറ്റവും നല്ല ആരാധകനായി ഇനി തുടരും”-റൂണി പറഞ്ഞു.
ഇംഗ്ലണ്ടിനുവേണ്ടി അന്താരാഷ്്ട്ര മത്സരം കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു റൂണി. 2003ല്‍ ഓസ്ട്രേലിയയ്ക്കെതിരേ അരങ്ങേറുമ്പോള്‍ റൂണിയുടെ പ്രായം വെറും 17.
2006ല്‍ തിയോ വാല്‍കോട്ട് അരങ്ങേറുന്നതുവരെ റൂണിയുടെ പേരിലായിരുന്നു ഈ റിക്കാര്‍ഡ്. വാല്‍കോട്ട് അരങ്ങേറുമ്പോള്‍ റൂണിയേക്കാള്‍ 36 ദിവസം ഇളപ്പമായിരുന്നു.
ഇംഗ്ലണ്ടിന്റെ ഗോള്‍ കീപ്പറായിരുന്ന പീറ്റര്‍ ഷില്‍ട്ടണ്‍ (125) മാത്രമാണ് കളിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ റൂണിയേക്കാള്‍ മുന്നിലുള്ള ഇംഗ്ലീഷ് താരം. 1970 മുതല്‍ 90വരെ കളിച്ച ഷില്‍ട്ടണ്‍ ഇംഗ്ലണ്ടിന്റെ മികച്ച ഗോള്‍ കീപ്പറില്‍ ഒരാളായിരുന്നു. അടുത്ത ലോകകപ്പില്‍ റൂണി ഉള്‍പ്പെട്ടിരുന്നുവെങ്കിൽ ഷില്‍ട്ടന്റെ റിക്കാര്‍ഡ് റൂണി മറികടക്കുമായിരുന്നു.
കൂടുതല്‍ ഗോളുകള്‍ ഇംഗ്ലണ്ടിനായി നേടിയെന്ന ബോബി ചാള്‍ട്ടന്റെ (49) റിക്കാര്‍ഡായിരുന്നു റൂണി മറികടന്നത്.
അന്താരാഷ്്ട്ര ടൂണമെന്റുകളില്‍ റൂണി കേവലം ഏഴു ഗോളുകള്‍ മാത്രമാണ് നേടിയിട്ടുള്ളത്. ഇതില്‍ നാലും 2004ലെ യൂറോ കപ്പിലായിരുന്നു. ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് നേടിയിട്ടുള്ളത്. 2014ല്‍ ഉറുഗ്വെയ്ക്കെതിരേയായിരുന്നു അത്.
ബാക്കിയുള്ളവ സൗഹൃദ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്നായിരുന്നു.
റൂണി കളിച്ച 71 മത്സരങ്ങളില്‍ ഇംഗ്ലണ്ട് വിജയിച്ചു. 29 സമനിലയും 19 പരാജയവും നേരിട്ടു. ഇംഗ്ലണ്ടിനെ 22 മത്സരങ്ങളില്‍ നയിച്ചു.
ആറു പരിശീലകരുടെ കീഴില്‍ റൂണി കളിച്ചു. സ്വെന്‍ ഗൊരാന്‍ എറിക്സണ്, സ്റ്റീവ് മക്് ക്ലാരന്, ഫാബിയോ കാപ്പെല്ലോ, റോയി ഹോഡ്സണ്, സാം അലാര്‍ഡിസ്, ഗാരെത് സൗത്ത്ഗേറ്റ് എന്നിവരാണവര്‍.
റൂണിയുടെ ആദ്യ അന്താരാഷ്്ട്ര ഗോള്‍ 2003 സെപ്റ്റംബറില്‍ മാസിഡോണിയയ്ക്കെതിരേയായിരുന്നു. മൂന്നു ലോകകപ്പിലും രണ്ടു യൂറോ കപ്പിലും ഇംഗ്ലീഷ് ടീമിന്റെ ഭാഗമായി.
കൂടുതല്‍ ഗോള്‍ നേടിയ ഇംഗ്ലീഷ് താരങ്ങള്‍
വെയ്ന്‍ റൂണി 53
ബോബി ചാള്ട്ടന് 49
ഗാരി ലിനേക്കര്‍ 48
ജിമ്മി ഗ്രീവ്സ് 44
മൈക്കിള്‍ ഓവന് 40
കൂടുതല്‍ മത്സരങ്ങൾ കളിച്ച ഇംഗ്ലീഷ് താരങ്ങള്‍
പീറ്റര്‍ ഷില്ട്ടന് 125
വെയ്ന്‍ റൂണി 119
ഡേവിഡ് ബക്കാം 115
സ്റ്റീവന്‍ ജറാര്‍ഡ് 114
ബോബി മൂര്‍ 108
ഉടനെതന്നെ മാള്‍ട്ട, സ്ലൊവാക്യ എന്നീ ടീമുകള്‍ക്കെതിരായുള്ള മത്സരത്തില്‍ പരിശീലകന് ഗാരെത് സൗത്ത് ഗേറ്റ് തന്നെ ഉള്‍പ്പെടുത്തുമെന്നു പറഞ്ഞിരുന്നുവെങ്കിലും താന്‍ വിരമിക്കുകയാണെന്ന് റൂണി പ്രസ്താവനയില്‍ അറിയിച്ചു.
“വളരെ വിഷമമേറിയ തീരുമാനമാണ് ഇത്. കുടുംബവുമായി വളരെയധികം ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്നത് എക്കാലവും എനിക്ക് ഏറെ പ്രത്യേകത നിറഞ്ഞതായിരുന്നു. ഈ ടീമിന്റെ നായകനായത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. തന്നോടു സഹകരിച്ച എല്ലാ കളിക്കാരോടും നന്ദി. വിരമിക്കാന്‍ ഇതാണ് ഏറ്റവും നല്ല സമയം, ഇംഗ്ലീഷ് ടീമിന്റെ ഏറ്റവും നല്ല ആരാധകനായി ഇനി തുടരും”-റൂണി പറഞ്ഞു.
ഇംഗ്ലണ്ടിനുവേണ്ടി അന്താരാഷ്്ട്ര മത്സരം കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു റൂണി. 2003ല്‍ ഓസ്ട്രേലിയയ്ക്കെതിരേ അരങ്ങേറുമ്പോള്‍ റൂണിയുടെ പ്രായം വെറും 17.
2006ല്‍ തിയോ വാല്‍കോട്ട് അരങ്ങേറുന്നതുവരെ റൂണിയുടെ പേരിലായിരുന്നു ഈ റിക്കാര്‍ഡ്. വാല്‍കോട്ട് അരങ്ങേറുമ്പോള്‍ റൂണിയേക്കാള്‍ 36 ദിവസം ഇളപ്പമായിരുന്നു.
ഇംഗ്ലണ്ടിന്റെ ഗോള്‍ കീപ്പറായിരുന്ന പീറ്റര്‍ ഷില്‍ട്ടണ്‍ (125) മാത്രമാണ് കളിയുടെ എണ്ണത്തിന്റെ കാര്യത്തില്‍ റൂണിയേക്കാള്‍ മുന്നിലുള്ള ഇംഗ്ലീഷ് താരം. 1970 മുതല്‍ 90വരെ കളിച്ച ഷില്‍ട്ടണ്‍ ഇംഗ്ലണ്ടിന്റെ മികച്ച ഗോള്‍ കീപ്പറില്‍ ഒരാളായിരുന്നു. അടുത്ത ലോകകപ്പില്‍ റൂണി ഉള്‍പ്പെട്ടിരുന്നുവെങ്കിൽ ഷില്‍ട്ടന്റെ റിക്കാര്‍ഡ് റൂണി മറികടക്കുമായിരുന്നു.
കൂടുതല്‍ ഗോളുകള്‍ ഇംഗ്ലണ്ടിനായി നേടിയെന്ന ബോബി ചാള്‍ട്ടന്റെ (49) റിക്കാര്‍ഡായിരുന്നു റൂണി മറികടന്നത്.
അന്താരാഷ്്ട്ര ടൂണമെന്റുകളില്‍ റൂണി കേവലം ഏഴു ഗോളുകള്‍ മാത്രമാണ് നേടിയിട്ടുള്ളത്. ഇതില്‍ നാലും 2004ലെ യൂറോ കപ്പിലായിരുന്നു. ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമാണ് നേടിയിട്ടുള്ളത്. 2014ല്‍ ഉറുഗ്വെയ്ക്കെതിരേയായിരുന്നു അത്.
ബാക്കിയുള്ളവ സൗഹൃദ, ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍നിന്നായിരുന്നു.
റൂണി കളിച്ച 71 മത്സരങ്ങളില്‍ ഇംഗ്ലണ്ട് വിജയിച്ചു. 29 സമനിലയും 19 പരാജയവും നേരിട്ടു. ഇംഗ്ലണ്ടിനെ 22 മത്സരങ്ങളില്‍ നയിച്ചു.
ആറു പരിശീലകരുടെ കീഴില്‍ റൂണി കളിച്ചു. സ്വെന്‍ ഗൊരാന്‍ എറിക്സണ്, സ്റ്റീവ് മക്് ക്ലാരന്, ഫാബിയോ കാപ്പെല്ലോ, റോയി ഹോഡ്സണ്, സാം അലാര്‍ഡിസ്, ഗാരെത് സൗത്ത്ഗേറ്റ് എന്നിവരാണവര്‍.
റൂണിയുടെ ആദ്യ അന്താരാഷ്്ട്ര ഗോള്‍ 2003 സെപ്റ്റംബറില്‍ മാസിഡോണിയയ്ക്കെതിരേയായിരുന്നു. മൂന്നു ലോകകപ്പിലും രണ്ടു യൂറോ കപ്പിലും ഇംഗ്ലീഷ് ടീമിന്റെ ഭാഗമായി.
കൂടുതല്‍ ഗോള്‍ നേടിയ ഇംഗ്ലീഷ് താരങ്ങള്‍
വെയ്ന്‍ റൂണി 53
ബോബി ചാള്ട്ടന് 49
ഗാരി ലിനേക്കര്‍ 48
ജിമ്മി ഗ്രീവ്സ് 44
മൈക്കിള്‍ ഓവന് 40
കൂടുതല്‍ മത്സരങ്ങൾ കളിച്ച ഇംഗ്ലീഷ് താരങ്ങള്‍
പീറ്റര്‍ ഷില്ട്ടന് 125
വെയ്ന്‍ റൂണി 119
ഡേവിഡ് ബക്കാം 115
സ്റ്റീവന്‍ ജറാര്‍ഡ് 114
ബോബി മൂര്‍ 108