മാഡ്രിഡ്: സ്പാനിഷ് ലാലിഗയിലെ പുതിയ സീസണിലെ ആദ്യമത്സരത്തില്‍ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കും ഉജ്വല തുടക്കം. ബാഴ്സ സ്വന്തം മൈതാനമായ ന്യൂകാമ്പില്‍ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോ ലാകൊരുണയെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തകര്‍ത്തത്. അത്ലറ്റിക്് ബില്‍ബാവോ- ഗെറ്റാഫെ, അത്ലറ്റിക്കോ മാഡ്രിഡ്-ജിറോണ മത്സരങ്ങൾ ഗോള്‍രഹിത സമനിലയായി.
നെയ്മര്‍ ക്ലബ് വിടുകയും സുവാരസ് പരിക്കുമൂലം കളിക്കാതിരിക്കുകയും ചെയ്തതോടെ ബാഴ്സയുടെ മുന്‍നിര ലയണല്‍ മെസിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മെസി ലാ ലിഗയില്‍ 350-ാമത്തെ ഗോള്‍ കുറിക്കുന്നത് കാണാനായി കാത്തിരുന്നവര്‍ക്കു നിരാശയായിരുന്നു. മെസി മൂന്നു തവണ നിറയൊഴിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഇടവേളയ്ക്കു മുമ്പ് ഒരണ്ണം പോസ്റ്റില്‍ തട്ടി പോയി. ഇടവേള കഴിഞ്ഞ് രണ്ടെണ്ണം പോസ്റ്റില്‍തട്ടി പുറത്തായി. നെയ്മറിന്റെ അഭാവം തീര്‍ക്കാന്‍ മുന്‍നിരയിലെത്തിയ ബാഴ്സയുടെ യൂത്ത് അക്കാഡമി താരം ജെറാര്‍ദ് ഡ്യൂലോഫ്യൂ ആണ് രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത്. 36ാം മിനിറ്റില്‍ ഡ്യൂലോഫ്യുവിന്റെ ക്രോസ് അലിന് ടോസ്കയുടെ കാലില്‍തട്ടി പന്തു സ്വന്തം വലയില്‍ കയറി (1-0).
മൂന്നു മിനിറ്റിനുള്ളില്‍ ബാഴ്സ ലീഡുയര്‍ത്തി. ഇത്തവണയും ഡ്യൂലോഫ്യൂ തന്നെയായിരുന്നു ഗോളിനു വഴി തുറന്നത്. വേഗത്തില്‍ ഓടിക്കയറി ഡിലോഫ്യൂവ് ബെറ്റിസിന്റെ ഇടതുമൂലയില്‍ നിന്നു തള്ളിക്കൊടുത്ത ക്രോസ്് സെര്‍ജിയോ റോബര്‍ട്ടോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. (2-0).
രണ്ടാംപകുതിയില്‍ ബാഴ്സ നന്നായി കളിച്ചു. മെസിയുടെ ഉജ്വലമായ ഷോട്ടുകള്‍ അല്പം വ്യത്യാസത്തിനു പുറത്തുപോകുന്നതാണ് കണ്ടത്. ഒരു ഷോട്ട് ഗോള്‍പോസ്റ്റില്‍ തട്ടിമടങ്ങി. ബാഴ്സയില്‍ പുതുതായി എത്തിയ പോര്‍ച്ചുഗീസ് താരം നെല്‍സണ്‍ സെമേഡോ പ്രതിരോധനിരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എതിര് ആക്രമണങ്ങളെ തടഞ്ഞു മുന്‍നിരയ്ക്കു തുടരെത്തുടരെ പന്തെത്തിക്കാന്‍ ഈ താരത്തിനു കഴിഞ്ഞത് ബാഴ്സയുടെ ആക്രമണങ്ങള്‍ക്കു സഹായകമായി.
മറ്റൊരു പ്രധാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഗാരത് ബെയ്ൽ തിളങ്ങിയ മത്സരമായിരുന്നു. ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അവസരമൊരുക്കിയതും ഈ വെയ്ൽസ് താരമായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിലക്കുകാരണം പുറത്തുനിന്നിട്ടും റയലിന്റെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കുറഞ്ഞില്ല. 20ാം മിനിറ്റില്‍ ഗാരത് ബെയ്ല്, 27ാം മിനിറ്റില്‍ കാസെമിറോ, 62ാം മിനിറ്റില്‍ ടോണി ക്രൂസ് എന്നിവരാണ് റയലിന്റെ സ്കോറര്‍മാര്‍. ആദ്യത്തെ ഏഴു മിനിറ്റിനിടെ ഡിപ്പോര്‍ട്ടിവ സ്ട്രൈക്കര്‍ ഫ്ളോറിന് അന്‍ഡോണ്‍ രണ്ടു തവണ റയല്‍ പ്രതിരോധം ഭേദിച്ച് റയലിന്റെ വലയിലേക്കു പന്തു തൊടുത്തെങ്കിലും കെയ്ലര് നവാസിനെ മറികടക്കാനായില്ല.
ലുക്കാ മോഡ്രിച്ചിന്റെ നീക്കമാണ് റയലിന്റെ ആദ്യ ഗോളിനു കാരണമായത്. മോഡ്രിച്ചിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ റൂബന്റെ കൈയില്‍ തട്ടിത്തെറിച്ചു. പന്ത് വീണത് കരീം ബെന്‍സേമയുടെ മുന്നില്‍. ബെന്‍സേമ പന്ത് ഗോള്കീപ്പറില്നിന്നും പ്രതിരോധക്കാരില്നിന്നുമകറ്റി. ഫ്രഞ്ച് താരം പന്ത് ബെയ്ലിനു ഗോളിടക്കാന് പാകത്തിന് നല്കി; റയല്‍ മുന്നില്‍. രണ്ടാമത്തെ ഗോള്‍ ബ്രസീല്‍ താരങ്ങളായ മാഴ്സലോയുടെയും കസേമിറയുടെയും മുന്നേറ്റത്തില്‍നിന്നായിരുന്നു. ബെറ്റിസ് ഗോള്‍മുഖത്തു നിന്നു പോസ്റ്റിലേക്കു മാഴ്സലോ നീട്ടിക്കൊടുത്ത പന്ത് കസേമിറോ ലക്ഷ്യം കാണുകയായിരുന്നു. (2-0). മൂന്നാംഗോള്‍ ്ബെയിലിന്റെ പാസില്‍ നിന്നു ടോണി ക്രൂസിന്റെ വകയായിരുന്നു. റയല്‍ നായകന് സെര്‍ജിയോ റാമോസ് ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായി.
മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ലാ ലിഗയിലെ പുതുമുഖങ്ങളായ ജിറോണ സമനിലയില്‍ കുടുക്കി. രണ്ടു ഗോളിനു പിന്നില്‍നിന്നശേഷമാണ് അത്ലറ്റിക്കോ 2-2ന്റെ സമനിലയുമായി രക്ഷപ്പെട്ടത്. ഗ്രീസ്മാന് ചുവപ്പ്കാര്‍ഡ് കണ്ടു പുറത്തുമായി.
നെയ്മര്‍ ക്ലബ് വിടുകയും സുവാരസ് പരിക്കുമൂലം കളിക്കാതിരിക്കുകയും ചെയ്തതോടെ ബാഴ്സയുടെ മുന്‍നിര ലയണല്‍ മെസിയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മെസി ലാ ലിഗയില്‍ 350-ാമത്തെ ഗോള്‍ കുറിക്കുന്നത് കാണാനായി കാത്തിരുന്നവര്‍ക്കു നിരാശയായിരുന്നു. മെസി മൂന്നു തവണ നിറയൊഴിച്ചെങ്കിലും ഗോള്‍ കണ്ടെത്താനായില്ല. ഇടവേളയ്ക്കു മുമ്പ് ഒരണ്ണം പോസ്റ്റില്‍ തട്ടി പോയി. ഇടവേള കഴിഞ്ഞ് രണ്ടെണ്ണം പോസ്റ്റില്‍തട്ടി പുറത്തായി. നെയ്മറിന്റെ അഭാവം തീര്‍ക്കാന്‍ മുന്‍നിരയിലെത്തിയ ബാഴ്സയുടെ യൂത്ത് അക്കാഡമി താരം ജെറാര്‍ദ് ഡ്യൂലോഫ്യൂ ആണ് രണ്ടു ഗോളുകള്‍ക്കും വഴിയൊരുക്കിയത്. 36ാം മിനിറ്റില്‍ ഡ്യൂലോഫ്യുവിന്റെ ക്രോസ് അലിന് ടോസ്കയുടെ കാലില്‍തട്ടി പന്തു സ്വന്തം വലയില്‍ കയറി (1-0).
മൂന്നു മിനിറ്റിനുള്ളില്‍ ബാഴ്സ ലീഡുയര്‍ത്തി. ഇത്തവണയും ഡ്യൂലോഫ്യൂ തന്നെയായിരുന്നു ഗോളിനു വഴി തുറന്നത്. വേഗത്തില്‍ ഓടിക്കയറി ഡിലോഫ്യൂവ് ബെറ്റിസിന്റെ ഇടതുമൂലയില്‍ നിന്നു തള്ളിക്കൊടുത്ത ക്രോസ്് സെര്‍ജിയോ റോബര്‍ട്ടോ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. (2-0).
രണ്ടാംപകുതിയില്‍ ബാഴ്സ നന്നായി കളിച്ചു. മെസിയുടെ ഉജ്വലമായ ഷോട്ടുകള്‍ അല്പം വ്യത്യാസത്തിനു പുറത്തുപോകുന്നതാണ് കണ്ടത്. ഒരു ഷോട്ട് ഗോള്‍പോസ്റ്റില്‍ തട്ടിമടങ്ങി. ബാഴ്സയില്‍ പുതുതായി എത്തിയ പോര്‍ച്ചുഗീസ് താരം നെല്‍സണ്‍ സെമേഡോ പ്രതിരോധനിരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എതിര് ആക്രമണങ്ങളെ തടഞ്ഞു മുന്‍നിരയ്ക്കു തുടരെത്തുടരെ പന്തെത്തിക്കാന്‍ ഈ താരത്തിനു കഴിഞ്ഞത് ബാഴ്സയുടെ ആക്രമണങ്ങള്‍ക്കു സഹായകമായി.
മറ്റൊരു പ്രധാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് ഡിപ്പോര്‍ട്ടീവോ ലാ കൊരുണയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഗാരത് ബെയ്ൽ തിളങ്ങിയ മത്സരമായിരുന്നു. ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അവസരമൊരുക്കിയതും ഈ വെയ്ൽസ് താരമായിരുന്നു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിലക്കുകാരണം പുറത്തുനിന്നിട്ടും റയലിന്റെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കുറഞ്ഞില്ല. 20ാം മിനിറ്റില്‍ ഗാരത് ബെയ്ല്, 27ാം മിനിറ്റില്‍ കാസെമിറോ, 62ാം മിനിറ്റില്‍ ടോണി ക്രൂസ് എന്നിവരാണ് റയലിന്റെ സ്കോറര്‍മാര്‍. ആദ്യത്തെ ഏഴു മിനിറ്റിനിടെ ഡിപ്പോര്‍ട്ടിവ സ്ട്രൈക്കര്‍ ഫ്ളോറിന് അന്‍ഡോണ്‍ രണ്ടു തവണ റയല്‍ പ്രതിരോധം ഭേദിച്ച് റയലിന്റെ വലയിലേക്കു പന്തു തൊടുത്തെങ്കിലും കെയ്ലര് നവാസിനെ മറികടക്കാനായില്ല.
ലുക്കാ മോഡ്രിച്ചിന്റെ നീക്കമാണ് റയലിന്റെ ആദ്യ ഗോളിനു കാരണമായത്. മോഡ്രിച്ചിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ റൂബന്റെ കൈയില്‍ തട്ടിത്തെറിച്ചു. പന്ത് വീണത് കരീം ബെന്‍സേമയുടെ മുന്നില്‍. ബെന്‍സേമ പന്ത് ഗോള്കീപ്പറില്നിന്നും പ്രതിരോധക്കാരില്നിന്നുമകറ്റി. ഫ്രഞ്ച് താരം പന്ത് ബെയ്ലിനു ഗോളിടക്കാന് പാകത്തിന് നല്കി; റയല്‍ മുന്നില്‍. രണ്ടാമത്തെ ഗോള്‍ ബ്രസീല്‍ താരങ്ങളായ മാഴ്സലോയുടെയും കസേമിറയുടെയും മുന്നേറ്റത്തില്‍നിന്നായിരുന്നു. ബെറ്റിസ് ഗോള്‍മുഖത്തു നിന്നു പോസ്റ്റിലേക്കു മാഴ്സലോ നീട്ടിക്കൊടുത്ത പന്ത് കസേമിറോ ലക്ഷ്യം കാണുകയായിരുന്നു. (2-0). മൂന്നാംഗോള്‍ ്ബെയിലിന്റെ പാസില്‍ നിന്നു ടോണി ക്രൂസിന്റെ വകയായിരുന്നു. റയല്‍ നായകന് സെര്‍ജിയോ റാമോസ് ഇഞ്ചുറി ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് പുറത്തായി.
മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ ലാ ലിഗയിലെ പുതുമുഖങ്ങളായ ജിറോണ സമനിലയില്‍ കുടുക്കി. രണ്ടു ഗോളിനു പിന്നില്‍നിന്നശേഷമാണ് അത്ലറ്റിക്കോ 2-2ന്റെ സമനിലയുമായി രക്ഷപ്പെട്ടത്. ഗ്രീസ്മാന് ചുവപ്പ്കാര്‍ഡ് കണ്ടു പുറത്തുമായി.